x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഎസ്എംഐ സന്യാസിനീ സമൂഹം അമേരിക്കയിലെ ശുശ്രൂഷയുടെ രജതജൂബിലി നിറവിൽ

ഡോ. ജോർജ് എം. കാക്കനാട്
Published: June 3, 2026 03:13 PM IST | Updated: June 3, 2026 03:13 PM IST

മിസൂറി സിറ്റി (ടെക്സസ്): കടൽ കടന്നെത്തിയ കാരുണ്യത്തിന് കാൽ നൂറ്റാണ്ടിന്‍റെ സഫല യാത്ര. മിഷണറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സന്യാസിനീ സമൂഹം അമേരിക്കയിലെ സാന്നിധ്യത്തിന്‍റെയും ശുശ്രൂഷയുടെയും രജതജൂബിലി, ടെക്സസിലെ മിസൂറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് സീറോമലബാർ കാത്തലിക് ചർച്ച് ഓഫ് ഹൂസ്റ്റണിൽ ആഘോഷിച്ചപ്പോൾ അത് സേവനത്തിന്‍റെ പാതയിൽ അവർ നടന്നു തീർത്ത യാത്രയുടെ കൂടി ഓർമ പങ്കുവയ്ക്കലായി.

കൃതജ്ഞതാ ബലിയോടെയും പൊതുസമ്മേളനത്തോടെയും ഭക്തിപൂർവം നടന്ന ആഘോഷങ്ങൾ മലയാളികൾ ഉൾപ്പെടുന്ന സമൂഹത്തിന്‍റെ കൂടി സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഷിക്കാഗോ സെന്‍റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്‍റെ മുഖ്യകാർമികത്വത്തിലാണ് വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്. മുൻ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, നിരവധി വൈദികർ എന്നിവർ സഹകാർമികരായിരുന്നു.

അമേരിക്കയിലെ സീറോമലബാർ സഭയുടെ വളർച്ചയിൽ എംഎസ്എംഐ സിസ്റ്റേഴ്സ് വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ച് മാർ ജോയ് ആലപ്പാട്ട് തന്‍റെ വചനസന്ദേശത്തിൽ അനുസ്മരിച്ചു.

രൂപതയുടെ പ്രാരംഭകാലം മുതൽക്കേ അതിന്‍റെ ചരിത്രത്തോടും വികാസത്തോടും ചേർന്നുനിൽക്കുന്നതാണ് ഈ സന്യാസിനീ സമൂഹത്തിന്‍റെ അമേരിക്കയിലെ സാന്നിധ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതത്തിലെ തന്‍റെ വൈദിക ശുശ്രൂഷാകാലത്തെയും, കുളത്തുവയലിൽ നടന്ന വാർഷിക ധ്യാനങ്ങളിൽ പങ്കെടുത്തതിലൂടെ സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകനായ വന്ദ്യ വർക്കി കുഴികുളത്തിന്‍റെ ആത്മീയതയെയും ദർശനത്തെയും അടുത്തറിയാൻ സാധിച്ചതിനെക്കുറിച്ചുമുള്ള വ്യക്തിപരമായ ഓർമകൾ ബിഷപ് പങ്കുവച്ചു.

ആഴമേറിയ പ്രാർഥനാജീവിതത്തിൽ നിന്നും ദൈവവചനത്തോടുള്ള പ്രതിബദ്ധതയിൽ നിന്നുമാണ് ഈ സമൂഹം ജന്മമെടുത്തതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

 

K-Rail Survey

"മനുഷ്യരെ പിടിക്കുന്നവരാക്കുക' എന്ന സുവിശേഷാഹ്വാനം ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവിന്‍റെ സ്നേഹവുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സുവിശേഷവത്കരണത്തിന്‍റെയും സേവനത്തിന്‍റെയും ദൗത്യത്തിൽ വിശ്വസ്തരായി തുടരാനും ബിഷപ്പ് സിസ്റ്റേഴ്സിനെ ഉദ്ബോധിപ്പിച്ചു.

സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെ പ്രത്യേക വീഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസംരക്ഷണയിൽ ഈ സന്യാസിനീ സമൂഹത്തിന് അടിത്തറയിട്ട വന്ദ്യ വർക്കി കുഴികുളം ദർശനത്തെയും സമർപ്പണത്തെയും മിഷണറി ചൈതന്യത്തെയും മേജർ ആർച്ച്ബിഷപ് പ്രശംസിച്ചു.

25 വർഷങ്ങൾക്ക് മുമ്പ് ഹൂസ്റ്റണിൽ ആരംഭിച്ച ഈ ശുശ്രൂഷ, സിസ്റ്റേഴ്സിന്‍റെ കഠിനാധ്വാനത്തിലൂടെ ഇന്ന് നിരവധി കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സന്യാസിനീ സമൂഹത്തിന്‍റെ ഈ വളർച്ച ദൈവാനുഗ്രഹത്തിന്‍റെയും മാതാവിന്‍റെ നിരന്തരമായ മാധ്യസ്ഥ്യത്തിന്‍റെയും ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ എപ്പിസ്കോപ്പൽ രജതജൂബിലി ആദരവും ഈ ചടങ്ങിന്‍റെ ഭാഗമായി നടന്നു.

നോർത്ത് അമേരിക്കയിലെ സീറോമലബാർ വിശ്വാസികൾക്ക് നൽകിയ പയനിയറിംഗ് നേതൃത്വത്തിനും സമർപ്പിത സേവനത്തിനുമുള്ള ആദരവായി മാർ ജോയ് ആലപ്പാട്ട് മാർ അങ്ങാടിയത്തിനെ പൊന്നാടയണിയിച്ചും പൂമാല ചാർത്തിയും ആദരിച്ചു.

തുടർന്ന് സംസാരിച്ച മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതയുടെ ആദ്യകാലങ്ങളെക്കുറിച്ചും എംഎസ്എംഐ സിസ്റ്റേഴ്സിന്‍റെ വിലമതിക്കാനാവാത്ത സംഭാവനകളെക്കുറിച്ചും ഓർമിച്ചു. ഇടവകകളിലെ സജീവ സാന്നിധ്യവും ആത്മീയ ശുശ്രൂഷകളിലെ പങ്കാളിത്തവും തുടക്കം മുതൽക്കേ അവരുടെ പ്രധാന ഉത്തരവാദിത്തങ്ങളായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

"നിങ്ങൾ എന്നെ തെരഞ്ഞെടുത്തു എന്നതിലല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുത്തു എന്നതിലാണ് കാര്യം' എന്ന ക്രിസ്തുവിന്‍റെ വചനം ഓർമിപ്പിച്ചുകൊണ്ട്, പ്രാർഥനയിലൂടെയും സേവനത്തിലൂടെയും സുവിശേഷവത്കരണത്തിലൂടെയും ദൈവത്തിന്‍റെ മുന്തിരിത്തോപ്പിൽ ഫലം പുറപ്പെടുവിക്കാനുള്ള ദിവ്യവിളിയാണ് തങ്ങളുടേതെന്ന് സിസ്റ്റേഴ്സിനെ അദ്ദേഹം ഓർമിപ്പിച്ചു.

 

K-Rail Survey

തുടർന്ന് രജതജൂബിലി കേക്ക് മുറിക്കൽ ചടങ്ങും, ദൈവത്തിന്‍റെ 25 വർഷത്തെ സംരക്ഷണത്തിനും വിശ്വസ്തതയ്ക്കും നന്ദി പറഞ്ഞുകൊണ്ട് എംഎസ്എംഐ സിസ്റ്റേഴ്സ് പ്രത്യേകം തയാറാക്കിയ ജൂബിലി ഗാനാലാപനവും നടന്നു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം പ്രാർഥനാനൃത്തത്തോടെയാണ് ആരംഭിച്ചത്. സിസ്റ്റർ സുബി എംഎസ്എംഐ സ്വാഗതം ആശംസിക്കുകയും ചടങ്ങിൽ പങ്കെടുത്ത ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, അഭ്യുദയകാംക്ഷികൾ, വിശ്വാസികൾ എന്നിവരെ സ്വാഗതം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ മാർ ജോയ് ആലപ്പാട്ട്, പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ. സോജ ജോൺ, ശാലോമിൽ നിന്നുള്ള റവ.ഫാ. റോയ് പാലാട്ടി, അസിസ്റ്റന്‍റ് വികാരി റവ.ഫാ. ജോർജ്, സാബു മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മാർ ജേക്കബ് അങ്ങാടിയത്തിനെ നോർത്ത് അമേരിക്കയിലെ സീറോമലബാർ സഭയ്ക്ക് അദ്ദേഹം നൽകിയ വിശിഷ്ട സേവനങ്ങളും മുൻനിർത്തി അദ്ദേഹത്തെ പ്രത്യേകമായി ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു.

കൂടാതെ, സിസ്റ്റേഴ്സിന്‍റെ ശുശ്രൂഷകൾക്ക് ദീർഘകാലമായി പിന്തുണ നൽകുന്ന അഭ്യുദയകാംക്ഷിയായ വത്സ മാത്യുവിനെയും ചടങ്ങിൽ ആദരിച്ചു. ലിയോൺ ഫ്ലെമിംഗ്, മെറിൽ സന്തോഷ് എന്നിവരുടെ സംഗീതാലാപനം ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടി.

തുടർന്ന് റവ. ഡോ. അൽഫോൻസ് മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും ഈ ആഘോഷം വൻ വിജയമാക്കാൻ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തു.

അമേരിക്കയിലെ മിഷണറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹത്തിന് മേൽ ചൊരിഞ്ഞ ദൈവത്തിന്‍റെ അളവറ്റ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് വൈദികരും സമർപ്പിതരും അഭ്യുദയകാംക്ഷികളും വിശ്വാസികളും ഒത്തുചേർന്ന സ്നേഹവിരുന്നോടും വിവിധ കലാപരിപാടികളോടും കൂടി രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

എംഎസ്എംഐ ചരിത്രവും ദൗത്യവും

വന്ദ്യ വർക്കി കുഴികുളം സ്ഥാപിച്ച മിഷണറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആഴമേറിയ ദിവ്യകാരുണ്യ ഭക്തിയിലും മരിയൻ ആത്മീയതയിലും മിഷണറി ചൈതന്യത്തിലും അധിഷ്ഠിതമായ ഒരു സന്യാസിനീ സമൂഹമാണ്.

പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും സുവിശേഷ മൂല്യങ്ങളാൽ നയിക്കപ്പെട്ടും, വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ, ഇടവക ശുശ്രൂഷകൾ, സാമൂഹിക സേവനങ്ങൾ, പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള കാരുണ്യപ്രവർത്തനങ്ങൾ എന്നിവയിലൂടെ ക്രിസ്തുവിന്റെ സ്നേഹം പ്രഘോഷിക്കാൻ ഈ സമൂഹം പ്രതിജ്ഞാബദ്ധമാണ്.

പ്രാർഥന, ലാളിത്യം, വിനയം, അനുസരണം, സമൂഹജീവിതം, സ്വാർഥരഹിതമായ സേവനം എന്നിവയാണ് ഈ സന്യാസിനീ സമൂഹത്തിന്‍റെ ചാലകശക്തികൾ. തങ്ങളുടെ ശുശ്രൂഷകളിലൂടെ ലോകമെമ്പാടുമുള്ള വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും ദൈവത്തിന്‍റെ സ്നേഹവും രോഗശാന്തിയും എത്തിക്കാൻ കന്യാസ്ത്രീകൾ ശ്രമിക്കുന്നു.

ഫോട്ടോ: ജിബിൻ കുര്യൻ

Tags : msmi silver jubilee celebration texas

Recent News

Corehub Up