x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പന്ത് ഉരുളാൻ ദിവസങ്ങൾ മാത്രം...; വമ്പൻ ടീമുകൾക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്

ജയേഷ് നായർ
Published: June 2, 2026 04:53 PM IST | Updated: June 2, 2026 08:54 PM IST

ഇവര്‍ ഈ ലോകകപ്പിന്‍റെ നഷ്ടം

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണു ബാക്കി. ലോകം കാറ്റുനിറച്ച പന്തിലേക്കു ചുരുങ്ങുമ്പോള്‍ ആരാധകരുടെ നെഞ്ചുതകര്‍ക്കുന്ന വാര്‍ത്തകളാണ് വിവിധ രാജ്യങ്ങളില്‍നിന്നു പുറത്തുവന്നത്. പരിശീലകരുടെ അപ്രതീക്ഷിത തീരുമാനങ്ങള്‍, പരിക്കുകള്‍, ടീമുകള്‍ യോഗ്യത നേടാന്‍ പരാജയപ്പെട്ടത് തുടങ്ങിയ കാരണങ്ങളാല്‍ ഏറെ പ്രതീക്ഷയേകിയിരുന്ന ചില സൂപ്പര്‍താരങ്ങളുടെ അസാന്നിധ്യമാണ് ആരാധകര്‍ക്കു നിരാശയേകുന്നത്.

പരിശീലകരുടെ തന്ത്രപരമായ ഒഴിവാക്കലുകള്‍

ലോകകപ്പിനുള്ള 26 അംഗ ഫൈനല്‍ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാനദിനം ജൂണ്‍ ഒന്നായിരുന്നു. ലോകകപ്പിനുള്ള 48 ടീമുകളും 26 അംഗ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകുട്‌ബോളിലെ മുന്‍നിരക്കാരും അഞ്ചു തവണ ലോകജേതാക്കളുമായ ബ്രസീല്‍ ആണ് ആദ്യം 26 അംഗ ടീമിനെ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്ന്.

രണ്ടാഴ്ചയ്ക്കു മുന്നേ അന്തിമ ടീമിനെ പ്രഖ്യാപിച്ച ബ്രസീലിന്‍റെ ഇറ്റാലിയന്‍ മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി പക്ഷെ ആരാധകരുടെ നെഞ്ചു തകരാതിരിക്കാന്‍ പക്ഷെ ഒരു വന്‍ പുലിയെ കുരുതികൊടുത്തു. പരിക്കിന്‍റെ പിടിയിലായിരുന്ന സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ പൂര്‍ണമായും ഫിറ്റ് ആയിരുന്നില്ലെങ്കിലും താരത്തെ ടീമിലെടുക്കാനുള്ള രാജ്യത്തിന്‍റെ ഒന്നാകെയുള്ള മുറവിളിക്കു ചെവികൊടുക്കാതിരിക്കാന്‍ കര്‍ക്കശക്കാരനായ ആഞ്ചലോട്ടിക്കുമായില്ല.

നെയ്മറുടെ സാന്നിധ്യം തന്നെ ടീമിന് വന്‍ ഉത്തേജനം ഏകുമെന്നതൊക്കെ ശരിയാണെങ്കിലും ഫുട്‌ബോളില്‍ അത്തരം സെന്‍റിമെന്‍സുകള്‍ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല. ഫിറ്റ് ആണെങ്കില്‍ മാത്രം നെയ്മര്‍ ടീമില്‍ എന്ന ആദ്യ നിലപാട് പക്ഷെ, ലോകകപ്പില്‍ ദുരന്തമാണു ടീമിനെ കാത്തിരിക്കുന്നതെങ്കില്‍ തന്നെ എത്രമാത്രം വേട്ടയാടുമെന്ന തിരിച്ചറിവിലാകാം, ആഞ്ചലോട്ടി തിരുത്തി.

ഫിറ്റല്ലാത്ത നെയ്മറെ ടീമിലെടുക്കാന്‍ പക്ഷെ ബലി കൊടുത്തത് ഉജ്വല ഫോമില്‍ കളിച്ചുകൊണ്ടിരുന്ന യുവതാരം ജാവോ പെഡ്രോയെ. ബ്രസീലില്‍ പ്രതിഭകള്‍ക്കു പഞ്ഞമില്ലെങ്കിലും ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ ഇക്കഴിഞ്ഞ സീസണില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ പെഡ്രോയെ ടീമിലെടുക്കാത്തത് ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു.

പരിക്കിന്‍റെ പിടിയിലുള്ള നെയ്മറാകട്ടെ ആദ്യ രണ്ടു മത്സരങ്ങള്‍ക്ക് ടീമില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. വിംഗര്‍മാരായ എസ്റ്റവായോ, സാവീഞ്ഞോ എന്നിവര്‍ക്കു മുന്നിലും മഞ്ഞക്കുപ്പായക്കാരുടെ ടീമിലേക്കുള്ള വാതില്‍ അടഞ്ഞു.

ഫോമിലായിരുന്നിട്ടും അനുഭവസമ്പത്തുണ്ടായിട്ടും പരിശീലകരുടെ കര്‍ശനമായ തന്ത്രങ്ങള്‍ക്കു ചേരാത്തതിനാല്‍ ടീമില്‍നിന്നു പുറത്തായ താരങ്ങളുടെ എണ്ണവും കുറവല്ല. റയാല്‍ ബെറ്റിസില്‍ ഉജ്വലഫോമിലേക്കു തിരിച്ചെത്തിയ ആന്‍റണിക്കും ഉറുഗ്വായുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരന്‍ 39കാരനായ ലൂയിസ് സുവാരസിനും വിലങ്ങുതടിയായതും ഇതുതന്നെ.

ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള പടലപ്പിണക്കങ്ങള്‍ കാരണം റയാലിന്‍റെ സൂപ്പര്‍ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയിസിനെ ബെല്‍ജിയം ടീമില്‍നിന്നു പുറത്താക്കിയതാണ് ഞെട്ടിച്ച മറ്റൊരു വാര്‍ത്ത.

ഇംഗ്ലണ്ട് ടീമിന്‍റെ പുതിയ പരിശീലകന്‍ തോമസ് ടുഹല്‍ ആകട്ടെ ചെല്‍സിയുടെ വജ്രായുധം കോള്‍ പാമറെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിരക്കാരന്‍ ഫില്‍ ഫോഡനെയും അവസാന 26ലേക്ക് പരിഗണിച്ചില്ല. ട്രെന്‍റ് അലക്‌സാണ്ടര്‍ ആര്‍ണോള്‍ഡും വെറ്ററന്‍ ഡിഫന്‍ഡര്‍ ഹാരി മഗ്വയറുമാണ് ടീമില്‍ ഇടംനേടാത്ത മറ്റു ഇംഗ്ലീഷ് താരങ്ങള്‍.

സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്‍റെ റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കാതിരുന്നതും കായികലോകത്ത് വലിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നിട്ടുണ്ട്. റയലിന്‍റെ യുവ ഡിഫന്‍ഡര്‍ ഹുയ്‌സനും വെറ്ററന്‍ താരം കാര്‍വജാലുമാണ് വെട്ടിനിരത്തപ്പെട്ടത്.

നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാകട്ടെ വെറ്ററന്‍ പ്ലേമേക്കര്‍ പൗളോ ഡിബാലയ്ക്ക് ഇത്തവണ അവസരം നല്‍കിയില്ല. യുവതാരങ്ങളായ റയാലിന്‍റെ ഫ്രാങ്കോ മസ്റ്റാന്‍റുവാനോ, ചെല്‍സിയുടെ അലയാന്ദ്രോ ഗര്‍നാച്ചോ, ജിയാന്‍ലൂക്ക പ്രസ്റ്റിയാനി എന്നിവര്‍ക്കും ടീം മാനേജര്‍ സ്‌കലോണി അവസരം നല്‍കിയില്ല. റയലിന്‍റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എഡ്വേര്‍ഡോ കാമവിംഗയ്ക്ക് ഫ്രാന്‍സും അവസരം നിഷേധിച്ചു.

പരിക്ക് തകര്‍ത്ത സ്വപ്നങ്ങള്‍

ബ്രസീലിന്‍റെ സൂപ്പര്‍താരം റോഡ്രിഗോയും വെറ്ററന്‍ ഡിഫന്‍ഡര്‍ എഡര്‍ മിലിറ്റാവോയും പരിക്കുമൂലം ഇത്തവണ ടീമില്ല. റോഡ്രിഗോയ്ക്കു മാര്‍ച്ചില്‍ റയാലിനായി കളത്തിലിറങ്ങിയപ്പോള്‍ സംഭവിച്ച എസിഎല്‍ പരിക്കാണ് ലോകകപ്പ് നഷ്ടമാക്കിയതെങ്കില്‍ മിലിറ്റാവോയ്ക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറിയും ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഹ്യൂഗോ എക്കിറ്റികെയ്ക്ക് അക്കിലിസ് ഇഞ്ചുറിയുമാണ് വിനയായത്.

നെതര്‍ലന്‍ഡ്‌സിന്‍റെ യുവവിസ്മയം സാവി സിമോണ്‍സിനും പരിക്ക് വില്ലനായി എത്തി. ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജീ നാബ്രി, സ്പാനിഷ് താരം ഫെര്‍മെയ്ന്‍ ലോപസ്, ജപ്പാന്റ കൗരു മിറ്റോമ, ആതിഥേയരായ മെക്‌സിക്കോയുടെ ലൂയിസ് മലഗോന്‍ എന്നിവരും പരിക്കുമൂലം ഇത്തവണ ലോകകപ്പിനില്ല.

ഹൃഭയഭേദകം ഈ അയോഗ്യത

വ്യക്തിഗതമായി മികച്ച ഫോമില്‍ തുടരുമ്പോഴും സ്വന്തം രാജ്യം ലോകകപ്പിന് യോഗ്യത നേടാത്തതിനാല്‍ മെഗാ ടൂര്‍ണമെന്‍റെ നഷ്ടമാകുന്ന വലിയൊരു വിഭാഗം കളിക്കാരുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പേര് പോളണ്ടിന്‍റെ ഇതിഹാസ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടേതാണ്. യോഗ്യതാ റൗണ്ടിലെ പ്ലേഓഫ് മത്സരത്തില്‍ പോളണ്ട് പരാജയപ്പെട്ടതോടെ തന്‍റെ കരിയറിലെ അവസാന ലോകകപ്പ് കളിക്കാമെന്ന ലെവന്‍ഡോവ്‌സ്‌കിയുടെ മോഹങ്ങളാണു പൊലിഞ്ഞത്.

നാലു തവണ ലോകജേതാക്കളായ ഇറ്റലി ഇത്തവണയും യോഗ്യത നേടാതെ പുറത്തായതോടെ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ്മ, സാന്ദ്രോ ടൊണാലി എന്നീ പ്രമുഖര്‍ ഇത്തവണ ബിഗ് സ്‌റ്റേജിലുണ്ടാകില്ല.

ഹംഗറിയുടെ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഡൊമിനിക് സൊബോര്‍സലായ്, ജോര്‍ജിയയുടെ പിഎസ്ജി സൂപ്പര്‍താരം ക്വിച്ച ഖരത്സ്‌കേലിയ, നൈജീരിയയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിമെന്‍, അഡെമൊല ലൂക്ക്മാന്‍, ചിലിയുടെ വെറ്ററന്‍ താരം അലക്‌സിസ് സാഞ്ചസ് തുടങ്ങിവര്‍ക്കും ഉത്തവണ ലോകകപ്പ് നഷ്ടമായി.

Tags : Fifa world cup 2026

Recent News

Corehub Up