ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവും.
ദുബായ്: 2026 വനിതാ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്നു പകപോക്കല്‍ പോരാട്ടം. 2024 എഡിഷന് ഫൈനലിന്റെ തനിയാവര്‍ത്തനമായി ഇന്ത്യയും ശ്രീലങ്കയും ഇന്നു കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. 2024 എഡിഷന് ഫൈനലില്‍ ശ്രീലങ്കയ്ക്കു മുന്നില്‍ എട്ടു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന്റെ പകവീട്ടലാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഇരുടീമിന്റെയും സ്പിന്നര്‍മാരുടെ ബല പരീക്ഷണമായിരിക്കും പിച്ചില്‍ നടക്കുക.
അപരാജിതര്‍
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്തവരാണ് ഇന്ത്യയും ശ്രീലങ്കയും. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ഇന്ത്യയും ബിയില്‍ ഒന്നാം സ്ഥാനത്തോടെ ശ്രീലങ്കയും സെമിയിലെത്തി.
ഇന്ത്യ 40 റണ്‍സിനു ബംഗ്ലാദേശിനെ കീഴടക്കിയാണ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ പോരാട്ടം നാലു വിക്കറ്റിനു മറികടന്നായിരുന്നു ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം.
Tags : India Bangladesh Clash T20Criket Sports