x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് അനുവദിക്കില്ല; എസ്മ പ്രയോഗിക്കാനൊരുങ്ങി സർക്കാർ 

വെബ് ഡെസ്ക്
Published: September 12, 2026 11:18 PM IST | Updated: September 12, 2026 11:18 PM IST

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിൽ സർക്കാർ. രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ തടസമില്ലാതെ ജീവൻരക്ഷാ സഹായം എത്തിക്കേണ്ട മേഖലയായതിനാൽ സമരം തടയാൻ ജീവനക്കാർക്കെതിരെ എസ്മ പ്രയോഗിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.

2025-26 വർഷത്തെ ബോണസ് സംബന്ധിച്ചുള്ള തർക്കമാണ് സമരത്തിന് കാരണം. ബോണസ് വിഷയത്തിൽ മാനേജ്മെന്‍റുമായി ജീവനക്കാരുടെ സംഘടനകൾ ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്ന് ഈ മാസം 17 മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അറിയിക്കുകയായിരുന്നു.

എസൻഷ്യൽ സർവീസസ് മെയിന്‍റനൻസ് ആക്ട് എന്ന നിയമത്തിന്‍റെ ചുരുക്കപ്പേരാണ് എസ്മ. അവശ്യ സേവനങ്ങൾ നൽകേണ്ട ജീവനക്കാർ പണിമുടക്കുന്നത് തടയാൻ സർക്കാരിന് അധികാരം നൽകുന്ന നിയമമാണ് ഇത്. സർക്കാർ എസ്മ പ്രയോഗിച്ചാൽ ഒരു സമരത്തെ നിയമവിരുദ്ധമാക്കാൻ സാധിക്കും. കൂടാതെ സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നിയമനടപടിയും സാധ്യമാണ്.

Tags : Government ESMA ambulance 108 employees strike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up