x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

“ഇന്ത്യ ലോകകപ്പ് കളിക്കും”

ഗോളാരവം -7/ സെബി മാളിയേക്കല്‍
Published: June 13, 2026 03:09 AM IST | Updated: June 13, 2026 03:09 AM IST

സെബി മാളിയേക്കല്‍1994ലെ ലോകകപ്പാണ് ഇന്ത്യന്‍ മുന്‍ താരവും അണ്ടര്‍ 14, 17, 19 ഇന്ത്യന്‍ വനിതാ ടീമുകളുടെ മുന്‍ ഹെഡ് കോച്ചും ഇപ്പോഴത്തെ ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചുമായ ഡോ. പി.വി. പ്രിയയുടെ ഓര്‍മകളില്‍ ഒളിമങ്ങാതെ നില്‍ക്കുന്നത്.

പ്രിയയുടെ വാക്കുകളിലേക്ക്:“ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് 1990ലെ ലോകകപ്പ്. അന്ന് വീട്ടില്‍ ടിവി ഉണ്ട്. അച്ഛനാണെങ്കില്‍ ഫുട്‌ബോളിനോടു വല്ലാത്ത ആവേശമായിരുന്നു. അച്ഛനും മാമന്മാരും അവരുടെ കൂട്ടുകാരും എല്ലാം ചേര്‍ന്നിരുന്നാണ് കളികാണല്‍. അന്ന് അവരോടൊപ്പം ഇരുന്ന് ഞാനും കളി കണ്ടിട്ടുണ്ട്.

പക്ഷേ, ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നത് റോബര്‍ട്ടോ ബാജിയോയുടെ 94ലെ വേള്‍ഡ് കപ്പാണ്”.ബാജിയോയുടെ പെനാല്‍റ്റി“അന്നത്തെ ഇറ്റലി ടീം എന്‍റെ ഫേവറിറ്റ് ആയിരുന്നു. പ്രത്യേകിച്ച് റോബര്‍ട്ടോ ബാജിയോ. അദ്ദേഹത്തിന്‍റെ ബന്ധു സഹോദരന്‍ ഡിനോ ബാജിയോ മധ്യനിര താരമായി ടീമില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചിരുന്നു. റോബര്‍ട്ടോ ബാജിയോ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോളേ നേടിയുള്ളൂവെങ്കിലും പ്രീക്വാര്‍ട്ടറില്‍ രണ്ടു ഗോളടിച്ച് ഇറ്റലിയെ രക്ഷിച്ചു.

ക്വാര്‍ട്ടറിലും സെമിയിലും യഥാക്രമം സ്‌പെയിനും ബള്‍ഗേറിയയ്ക്കും എതിരേ ഓരോ ഗോളുകള്‍ നേടി. പക്ഷേ, ബ്രസീലുമായുള്ള ഫൈനല്‍... അതിന്നും മറക്കാനാവുന്നില്ല. നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍ പിറന്നില്ല. ടൈബ്രേക്കറില്‍ അവസാന കിക്ക് എടുത്ത ബാജിയോയ്ക്ക് പിഴച്ചു; പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടു.

നായകന്‍തന്നെ വില്ലനായിമാറി. വല്ലാത്തൊരു സങ്കടമായിരുന്നു ആ രാത്രി”.റൊണാള്‍ഡീഞ്ഞോയും റൊണാള്‍ഡോയും“ഞാന്‍ കണ്ട ബ്രസീലിയന്‍ ഫുട്‌ബോളില്‍ പകരം വയ്ക്കാനാവാത്ത കളിക്കാരാണ് റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും. റൊണാള്‍ഡോ ഗോള്‍വേട്ടക്കാരനായ കൊലയാളി സ്‌ട്രൈക്കര്‍ ആയിരുന്നെങ്കില്‍ റൊണാള്‍ഡീഞ്ഞോ പന്തുമായി മായാജാലം തീര്‍ക്കുന്ന മാന്ത്രിക കലാകാരനായിരുന്നു.

പുതിയ കാലത്താണെങ്കില്‍ പോര്‍ച്ചുഗല്‍ നായകന്‍ റൊണാള്‍ഡോയും അര്‍ജന്‍റീന നായകന്‍ മെസിയും. ഫുട്‌ബോളിനുവേണ്ടി കഷ്ടപ്പെട്ട കളിക്കാരനാണ് റോണോ. അങ്ങേയറ്റം അഗ്രസീവ്. മെസിയുടെ കാലിബര്‍ വേറൊരു ലെവലാണ്. ഇത്രയും ഗെയിം റീഡിംഗ് ഉള്ള ഒരു കളിക്കാരന്‍ ലോകത്തില്ല. അതുകൊണ്ടാണ് ഗോള്‍ മാത്രമല്ല ഇത്രമാത്രം അസിസ്റ്റുകളും നേടാന്‍ അദ്ദേഹത്തിനു കഴിയുന്നത്”.ഇത്തവണ കളി കൂടുതല്‍ സുന്ദരം“ഫുട്‌ബോള്‍ സാധാരണക്കാരന്‍റെ കളിയാണ്; ലോകകപ്പ് എന്നാല്‍ വമ്പന്‍ ആഘോഷവും.

ഫുട്‌ബോള്‍ ഒരു കലയാണ്. കാണികള്‍ക്ക് പരമാവധി ആസ്വദിക്കാനാവുംവിധം അതിനെ അണിയിച്ചൊരുക്കുകയാണ് ഫിഫ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പല നൂതനാവിഷ്‌കാരങ്ങളും ഇത്തവണ വരുത്തിയിട്ടുണ്ട്. പന്തിന്‍റെ പ്രത്യേകത കണ്ടല്ലോ. അതുപോലെ കളി കുറച്ചുകൂടി സ്പീഡ് ആകും”.സ്ത്രീകള്‍ക്കും ആവേശം“നമ്മുടെ നാട്ടില്‍ ഫുട്‌ബോള്‍ കാണുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കളി, ടീം, കളിക്കാര്‍ എന്നിവയെല്ലാം ബോധ്യമുണ്ട്.

സോഷ്യല്‍ മീഡിയ അതിന് ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. പെണ്‍കുട്ടികളുടെ ലീഗ് വന്നതോടെ കളിക്കാനുള്ള കുട്ടികളുടെ എണ്ണവുംകൂടി. ഇപ്പോഴത്തെ ഇന്ത്യന്‍ വനിത ടീം വലിയ പ്രതീക്ഷ നല്‍കുന്നു. ഇത്തവണ നാം ഏഷ്യന്‍ കപ്പ് കളിച്ചില്ലേ. സമീപഭാവിയില്‍ത്തന്നെ നാം ഒളിമ്പിക്‌സിനും വനിതാ ലോകകപ്പിനും യോഗ്യത നേടും”- ഡോ. പ്രിയ പ്രത്യാശിച്ചു.        (അവസാനിച്ചു) 

Tags : India World Cup play

Recent News

Corehub Up