x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജസ്പ്രീത് ബുംറയും മുംബൈ ഇന്ത്യൻസും നിറം മങ്ങി


Published: April 14, 2026 01:47 AM IST | Updated: April 14, 2026 01:47 AM IST

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് തുണയാകാനാതെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. 2026 ഐപിഎല്ലിൽ നാല് മത്സരങ്ങൾ കളിച്ചിട്ടും ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. റണ്‍സ് വിട്ടുകൊടുക്കുന്നതിൽ പിശുക്കനായ താരം ഇത്തവണ പതിവു തെറ്റിച്ചു. കഴിഞ്ഞ സീസണിലെ അവസാന മത്സരമടക്കം തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ബുംറയ്ക്ക് വിക്കറ്റ് നേടാനായിട്ടില്ല. ഐപിഎൽ കരിയറിൽ ആദ്യമായാണ് ഇത്രയും വിക്കറ്റ് വരൾച്ച നേരിടുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ബുംറ 30 റണ്‍സിന് മുകളിൽ വിട്ടുകൊടുത്തു.

ഐലിഎല്ലിൽ ബുംറയുടെ അവസാന 5 മത്സരം

2025, അഹമ്മദാബാദിനെതിരേ 0/40 (4).
2026, കോൽക്കത്ത 0/35 (4).
2026, ഡൽഹി 0/21 (4).
2026, രാജസ്ഥാൻ 0/32 (4).
2026, ബംഗളൂരു 0/35 (4).

ബുംറ മാത്രമല്ല, സീസണിലെ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തിൽ ഒരു മുംബൈ താരം പോലും ഇല്ല. നാല് മത്സരങ്ങളിൽ മുംബൈ ആകെ വീഴ്ത്തിയത് 14 വിക്കറ്റ്. അതേസമയം, രാജസ്ഥാൻ റോയൽസ് (32), ഗുജറാത്ത് ടൈറ്റൻസ് (27), റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (28) ടീമുകൾ വിക്കറ്റ് വേട്ടയിൽ മികച്ചു നിൽക്കുന്നു. ആവറേജ് (55.0), സ്ട്രൈക്ക് റേറ്റ് (29.6), ഇക്കണോമി (11.13) കാര്യങ്ങളിലും മുംബൈ സീസണിലെ എല്ലാ ടീമിനെക്കാളും പിന്നിലാണ്. ഡോട്ട് ബോളുകൾ എറിയാൻ മുംബൈക്ക് സാധിക്കുന്നില്ല. ബൗണ്ടറി നൽകുന്നതിൽ മുന്പിലും മുംബൈ ബൗളർമാരെന്നത് മറ്റൊരു പരാജയം.

ട്രെൻഡിനൊപ്പമല്ല!

2020ൽ തങ്ങളുടെ അവസാന കിരീട നേട്ടം സ്വന്തമാക്കിയ മുംബൈ, ഐപിഎൽ ട്രെൻഡിനൊപ്പം മാറുന്നില്ലെന്നതാണ് വന്പൻ പരാജയങ്ങൾ വ്യക്തമാക്കുന്നത്. 2020 സീസണിൽ മികച്ച പവർ പ്ലേ ബൗളർമാരും ആറ് സൂപ്പർ ബാറ്റർമാരും കിറോണ്‍ പൊള്ളാർഡ്, പാണ്ഡ്യ സഹോതരങ്ങളടങ്ങുന്ന ഫിനിഷർമാരും ടീമിന്‍റെ ഭാഗമായിരുന്നു. 137 സിക്സാണ് ആ സീസണിൽ മുംബൈ അടിച്ചുപറത്തിയത്. രണ്ടാം സ്ഥാനക്കാരേക്കാളും 32 സിക്സുകൾ കൂടുതലെന്നത് പവർ ഹിറ്റിംഗ് ബാറ്റിംഗ് മികവ് വ്യക്തമാക്കുന്നു.

2026 ലേലത്തിൽ ട്രെൻഡിനൊപ്പം മാറ്റം ഉൾക്കൊണ്ടുള്ള ടീം രൂപപ്പെടുത്തുന്നതിലും മുംബൈ പരാജയപ്പെട്ടു. നാല് താരങ്ങളെ മാത്രം നിലനിർത്തി. ഇഷാൻ കിഷനെപ്പോലുള്ള താരങ്ങളെ കൈവിട്ടത് വിനയായി.

മുംബൈക്കു പവറില്ല

ബൗളർമാർ റണ്‍സ് വാരിവിതറുപ്പോൾ റണ്‍സ് അടിച്ചെടുക്കാനുള്ള ശ്രമത്തിലും മുംബൈ പിന്നിലാണ്. പവർ കാട്ടേണ്ട പവർ പ്ലേ ഓവറുകളിൽ 2025 സീസണിൽ മുംബൈ രണ്ട് തവണ മാത്രമാണ് 70 റണ്‍സിന് മുകളിൽ സ്കോർ ചെയ്തത്. ഉയർന്ന സ്കോർ 80 റണ്‍സും. ഒന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴ് തവണ 70ന് മുകളിൽ സ്കോർ ചെയ്തു. ഉയർന്ന സ്കോർ 105.

2026 സീസണിൽ നാല് മത്സരത്തിൽ മൂന്നിലും പരാജയപ്പെട്ട മുംബൈയുടെ അടുത്ത മത്സരം വ്യാഴാഴ്ച പഞ്ചാബിനെതിരേയാണ്.

Tags : Jasprit Bumrah Mumbai Indians faded IPL T20 Cricket

Recent News

Corehub Up