x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചരിത്രം കുറിച്ചു വൈശാലി; ഫിഡെ കാന്‍ഡിഡേറ്റ്‌സ് വനിതാ ചെസ് ചാമ്പ്യൻ


Published: April 17, 2026 03:51 AM IST | Updated: April 17, 2026 03:51 AM IST

പെഗിയ (സൈപ്രസ്): മെഡിറ്ററേനിയന്‍ തീരത്തൊരു ഇന്ത്യന്‍ ചരിത്രഗാഥ. വിഷുപ്പുലരിയില്‍ ഇന്ത്യയുടെ ചരിത്രവനിതയായി ചെന്നൈക്കാരി ആര്‍. വൈശാലി. 2026 ഫിഡെ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്‍റിന്‍റെ വനിതാ വിഭാഗം ചാമ്പ്യനായാണ് വൈശാലി ചരിത്രം കുറിച്ചത്.

ഫിഡെ കാന്‍ഡിഡേറ്റ്‌സ് ചെസിന്‍റെ വനിതാ വിഭാഗം ചാമ്പ്യന്‍പട്ടം കരസ്ഥമാക്കുന്ന പ്രഥമ ഇന്ത്യന്‍ വനിതയാണ് 24കാരിയായ വൈശാലി. 2026 ഫിഡെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാവായ ചൈനയുടെ ജു വെന്‍ജുന്‍റെ കിരീടം ചലഞ്ച് ചെയ്യാനുള്ള യോഗ്യതയാണ് കാന്‍ഡിഡേറ്റ്‌സ് ജയത്തിലൂടെ വൈശാലി സ്വന്തമാക്കിയത്. കഴിഞ്ഞ അഞ്ച് തവണയും വനിതാ ലോക ചാമ്പ്യനാണ് 35കാരിയായ ജു വെന്‍ജുന്‍.

ശാന്തം, സുന്ദരം

കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‍ വൈശാലി കരുതലോടെയാണ് കളിച്ചത്. ആദ്യ റൗണ്ടില്‍ കസാക്കിസ്ഥാന്‍റെ ബിബിസാര അസൗബയേവയുമായി സമനില. രണ്ടാം റൗണ്ടില്‍ ഇന്ത്യക്കാരിയായ ദിവ്യ ദേശ്മുഖുമായും സമനില. മൂന്ന്, നാല് റൗണ്ടുകളിലും പോയിന്‍റ് പങ്കിട്ടു. എന്നാല്‍, അഞ്ചാം റൗണ്ടില്‍ ചൈനയുടെ ഷു ജിനറിനോട് പരാജയപ്പെട്ടു.

ആറാം റൗണ്ടില്‍ റഷ്യയുടെ കാതെറിന ലാഗ്നോയെ തോല്‍പ്പിച്ച് ടൂര്‍ണമെന്‍റിലെ ആദ്യ ജയം നേടി. ഏഴാം റൗണ്ടില്‍ ജയം, എട്ടാം റൗണ്ടില്‍ സമനില. ഒമ്പതാം റൗണ്ടില്‍ ദിവ്യ ദേശ്മുഖിനെ തോല്‍പ്പിച്ചു. 10-ാം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞതോടെ പോയിന്‍റ് ടേബിളില്‍ ഒറ്റയ്ക്കു മുന്നില്‍. ആറ് പോയിന്‍റുള്ള വൈശാലിക്കു പിന്നില്‍ 5.5 പോയിന്‍റുമായി ഷു ജിനറായിരുന്നു. 11-ാം റൗണ്ടില്‍ ജയം നേടിയതോടെ ചാമ്പ്യന്‍പട്ടത്തിലേക്കടുത്തു.

എന്നാല്‍, 12-ാം റൗണ്ടില്‍ ഷു ജിനറിനോട് രണ്ടാം തോല്‍വി. 13-ാം റൗണ്ടില്‍ സമനില. അതോടെ വൈശാലിക്ക് 7.5 പോയിന്‍റ്. ഇത്രയും പോയിന്‍റുമായി കസാക്കിസ്ഥാന്‍റെ ബിബിസാരയും ഒപ്പം. എന്നാല്‍, സോണ്‍ബോള്‍ ബര്‍ഗര്‍ (എസ്ബി) പോയിന്‍റില്‍ വൈശാലിയേക്കാള്‍ (46) മുന്നിലായിരുന്നു ബിബിസാര (49.75).

ഒത്തുപിടിച്ചാല്‍...

14-ാം റൗണ്ടില്‍ രണ്ട് കാര്യങ്ങള്‍ അനുകൂലമായാല്‍ മാത്രമേ വൈശാലി ചാമ്പ്യന്‍പട്ടം സ്വന്തമാക്കുമായിരുന്നുള്ളൂ. ആദ്യത്തേത് ജയം. രണ്ടാമത്തേത് ബിബിസാര 14-ാം റൗണ്ടില്‍ സമനില വഴങ്ങണം. ബിബിസാരയുടെ എതിരാളി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ദിവ്യക്കു മുന്നില്‍ ബിബിസാര സമനിലയില്‍ കുടുങ്ങി. റഷ്യയുടെ കാതെറിന ലാഗ്നോയെ കീഴടക്കി വൈശാലി ചാമ്പ്യന്‍പട്ടത്തിലും. വൈശാലിക്ക് 8.5 പോയിന്‍റും ബിബാസാരയ്ക്ക് 8 പോയിന്‍റുമാണ്. ദിവ്യ 5.5 പോയിന്‍റുമായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

40.47 ലക്ഷം

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്‍റ് ജേതാവായതോടെ ആര്‍. വൈശാലിക്ക് ഏകദേശം 28,000 ഡോളര്‍ (26.11 ലക്ഷം രൂപ) പ്രതിഫലമായി ലഭിക്കും. ഇതിനൊപ്പം ടൂര്‍ണമെന്‍റിലെ ഓരോ സമനിലയ്ക്കും 2,200 ഡോളര്‍ വീതവും ഉണ്ട്. ടൂര്‍ണമെന്‍റില്‍ ഏഴ് സമനില വൈശാലി സ്വന്തമാക്കി. സമനിലയിലൂടെ 15,400 ഡോളര്‍ (14.36 ലക്ഷം) ലഭിക്കും. ടൂര്‍ണമെന്‍റില്‍നിന്ന് വൈശാലിയുടെ ആകെ നേട്ടം 43,400 ഡോളര്‍ (ഏകദേശം 40.47 ലക്ഷം രൂപ).

K-Rail Survey

ഇനി പ്രഗ്നാനന്ദയുടെ നിഴലല്ല...

കാന്‍ഡിഡേറ്റ്‌സ് ചെസിന്‍റെ ഓപ്പണ്‍ (പുരുഷ) വിഭാഗത്തില്‍ മത്സരിച്ച ആര്‍. പ്രഗ്നാനന്ദയുടെ ചേച്ചിയാണ് വൈശാലി.

ചെസ് കളത്തിന്‍റെ കറുപ്പിനും വെളിപ്പിനും ഇടയില്‍ ബുദ്ധിയും ക്ഷമയും സമന്വയിപ്പിച്ച സഹോദരങ്ങളാണിരുവരും. എന്നാല്‍, 24കാരിയായ വൈശാലിയേക്കാള്‍ പേരെടുത്തതും ശ്രദ്ധനേടിയതും 20കാരനായ പ്രഗ്നാനന്ദയായിരുന്നു.

കാരണം, 2018ല്‍ തന്‍റെ 13-ാം വയസില്‍ പ്രഗ്നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കി. 2024ല്‍ ആയിരുന്നു വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയത്. എന്നാല്‍, ഇന്ത്യയുടെ വനിതാ ചെസ് ലോകത്തില്‍ വൈശാലി നിറസാന്നിധ്യമായി.

കാന്‍ഡിഡേറ്റ്‌സ് ചെസ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്രവും കുറിച്ചു. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്‍റില്‍ ഒന്നിച്ചു മത്സരിക്കുന്ന ആദ്യ സഹോദരി-സഹോദരനാണ് വൈശാലിയും പ്രഗ്നാനന്ദയും.

കാന്‍ഡിഡേറ്റ്‌സ് ഓപ്പണ്‍ വിഭാഗത്തില്‍ 10 പോയിന്‍റുമായി ഉസ്ബക്കിസ്ഥാന്‍റെ ജാവോഖിര്‍ സിന്‍ഡറോവ് ചാമ്പ്യനായപ്പോള്‍ ആര്‍. പ്രഗ്നാനന്ദ ആറ് പോയിന്‍റുമായി ഏഴാമതാണ് ഫിനിഷ് ചെയ്തത്.

K-Rail Survey

അമ്മയുടെ സ്വന്തം മക്കള്‍...

പെഗിയ: പ്രഗ്നാനന്ദയും വൈശാലിയും ചെസ് ലോകത്തില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്കൊപ്പം എപ്പോഴുമുള്ളത് അമ്മ നാഗലക്ഷ്മി.

പ്രഗ്നാനന്ദയ്ക്ക് ഏറ്റവും ഇഷ്ടമുള്ള രസവും ചോറും ഉണ്ടാക്കാനായി കുക്കറുമായാണ് അമ്മയുടെ യാത്രയെന്നത് ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞതാണ്.

കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്‍റ് ജയിക്കുന്നതില്‍ നിര്‍ണായകമായത് കുടുംബത്തിന്‍റെ പിന്തുണയാണ്. അമ്മയും സഹോദരനും ഇവിടെ ഒന്നിച്ചുണ്ടായത് ഏറ്റവും ഗുണകരമായി- വൈശാലി പറഞ്ഞു.

Tags : Vaishali FIDE Candidates Women's Chess Champion

Recent News

Corehub Up