സി.ജെ. ജന്മശതാബ്‌ദി
1918 നവംബർ 14-നു കൂത്താട്ടുകുളത്ത് ചൊള്ളന്പേൽ യോഹന്നാൻ കോർ എപ്പിസ്കോപ്പയുടെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രനായാണ് സി.ജെ.തോമസ് ജനിച്ചത്. മകനും തന്നെപ്പോലെ യാക്കോബായ സുറിയാനി സഭയിലെ വൈദികനായിത്തീരണം എന്നായിരുന്നു വേദശാസ്ത്ര പണ്ഡിതനായ പിതാവിന്‍റെ ആഗ്രഹം. ശെമ്മാശപട്ടം സ്വീകരിച്ച സി.ജെ ആലുവ യുസി കോളജിൽ വിദ്യാർഥിയായി ചേർന്നു. നല്ലൊരു വായനക്കാരനായിരുന്ന അദ്ദേഹം വിശ്വാസത്തോടു സത്യസന്ധത പുലർത്താനാവാതെ വന്നപ്പോൾ സെമിനാരി വിട്ടു. പിതാവിന് വിഷമമുണ്ടായെങ്കിലും മകനിലെ ദാർശനികത വേദന മറക്കാൻ പിതാവിനെ പ്രേരിപ്പിച്ചു.

സി.ജെയുടെ സഹോദരിയായിരുന്നു കവിയത്രി മേരി ജോൺ കൂത്താട്ടുകുളം. എം.പി.പോളിന്‍റെ മകൾ റോസി തോമസ് ആയിരുന്നു സി.ജെയുടെ ഭാര്യ. മലയാള സാഹിത്യ വിമർശനമേഖലയിലെ മുടിചൂടാമന്നനായ പ്രഫ.എം.പി.പോളിന്‍റെ മരുമകനായി മാറിയ സി.ജെ തന്‍റെ പ്രവൃത്തിമണ്ഡലം സാഹിത്യത്തിന്‍റെയും കലയുടെയും വിവിധ മണ്ഡലങ്ങളിലേക്കു വ്യാപിപ്പിച്ചു. ഏതു മേഖലകളിലൊക്കെ സി.ജെ തന്‍റെ പ്രവർത്തനമികവ് പ്രകടിപ്പിച്ചെന്നു ചോദിച്ചാൽ അദ്ദേഹം കടന്നുചെല്ലാത്ത മേഖലകൾ ഇല്ലായിരുന്നുവെന്നാണ് ഉത്തരം. മരണംവരെയും സത്യാന്വേഷണത്തിന്‍റെ പാതയിലൂടെ മാത്രം യാത്രചെയ്ത അദ്ദേഹം പല പ്രസ്ഥാനങ്ങളുടെയും ആശയങ്ങളെയും ആദർശങ്ങളെയും ആഴത്തിൽ പഠിക്കുകയും പരിശോധിക്കുകയും ചെയ്തു. വഴിപിരിയലുകളുടെയും തിരിച്ചറിവുകളുടെയും തുടർച്ചയായിരുന്നു ആ ജീവിതം.

കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ വിമോചനപ്രസ്ഥാനത്തിന്‍റെ പ്രേരകശക്തികളിലൊന്നായി പിന്നീട് അദ്ദേഹം മാറി. കൈവച്ച മേഖലകളിലെല്ലാം വെന്നിക്കൊടി പാറിച്ചു. നാടകപ്രസ്ഥാനത്തിന് ഊടും പാവും നെയ്യാൻ കഴിഞ്ഞ ആ ധിഷണശാലി നാടകകൃത്ത് എന്ന പേരിൽ ഏറെ പ്രസിദ്ധനായി. അവൻ വീണ്ടും വരുന്നു എന്ന ഒറ്റ നാടകം മതി മികച്ച ഉദാഹരണത്തിന്. നല്ലൊരു കുടുംബനാഥനാകാൻ സി.ജെയ്ക്ക് സമയം ലഭിച്ചില്ല എന്ന് റോസി ടീച്ചർ ഈ ലേഖകനോടു പറഞ്ഞത് ഓർക്കുന്നു. എങ്കിലും തന്നെയും മക്കളെയും അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നുവെന്നും വരാപ്പുഴയിലെ വീട്ടിൽവച്ച് സംസാരിക്കുന്പോൾ ടീച്ചർ അനുസ്മരിച്ചു.

വിശ്രമമില്ലാതെ പ്രവർത്തിച്ച ആ മഹാസാഹിത്യകാരൻ ഒടുവിൽ രോഗത്തിനു കീഴടങ്ങി. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽകോളജിൽ ഒരു ശസ്ത്രക്രിയയെത്തുടർന്ന് 1960 ജൂലൈ 14-ന് സി.ജെ അന്തരിച്ചു. മരിക്കുന്പോൾ പ്രായം 42 വയസ്. റോസി ടീച്ചർ എഴുതിയ "ഇവൻ എന്‍റെ പ്രിയ സി.ജെ' സി.ജെയെക്കുറിച്ചുള്ള റോസി ടീച്ചറുടെ ഏറ്റവും മനോഹരമായ അനുസ്മരണകൃതിയാണ്.
നാടകത്തിന്‍റെ ആചാര്യനായ എന്‍.എൻ.പിള്ള അന്തരിച്ച നവംബർ 14-നു തന്നെയാണ് സി.ജെ ജനിച്ചത് എന്നത് അദ്ഭുതമായി തോന്നാം.

ലോക സാഹത്യത്തെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചും ഇത്രയേറെ അറിവും അവഗാഹവുമുള്ള സാഹിത്യകാരന്മാർ മലയാളത്തിൽ വേറേയില്ല എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

ജോർജ് മാത്യു പുതുപ്പള്ളി