Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമിഴിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ന്നയാള്‍ ആ കൊലക്കേസില്‍ അറസ്റ്റിലായിരുന്നു എന്നറിയുമ്പോള്‍ സംശയമകലും. ആ കേസ് അദ്ദേഹത്തിന്റെ കരിയറും ജീവിതംതന്നെയും തുലച്ചുവെന്നു കേള്‍ക്കുമ്പോള്‍ വിധിയെന്നു ദീര്‍ഘശ്വാസമെടുക്കും. അതാണ് എം.കെ. ത്യാഗരാജ ഭാഗവതരുടെ കഥ, അമ്പരപ്പിക്കുന്ന ജീവിതകഥ. 1910 മാര്‍ച്ച് ഒന്നിന് പഴയ തഞ്ചാവൂര്‍ ജില്ലയിലെ മയിലാടുംതുറൈയിലാണ് (അന്നത്തെ മായാവാരം) അദ്ദേഹത്തിന്റെ ജനനം.
സ്വര്‍ണപ്പണിക്കാരനായിരുന്ന കൃഷ്ണസ്വാമി ആചാരിയുടെ മൂത്ത മകന്. പിതാവിന്റെ മരണശേഷം കുടുംബം തിരുച്ചിറപ്പള്ളിയിലേക്കു മാറി. അവിടെ ഒരു സ്കൂളില്‍ ചേര്‍ത്തെങ്കിലും ത്യാഗരാജന് പഠിപ്പിനു പകരം പാട്ടിനോടായിരുന്നു കമ്പം. പഠിക്കാന്‍ ഇഷ്ടമില്ലാഞ്ഞും പാടുമ്പോള്‍ പിതാവ് ശാസിക്കുന്നതു ഭയന്നും വീട്ടില്‍നിന്ന് ഓടിപ്പോയ ചരിത്രംതന്നെയുണ്ട് മുമ്പ്. അന്നു പിതാവ് കണ്ടുപിടിച്ചു തിരിച്ചെത്തിക്കുകയായിരുന്നു. അദ്ദേഹം അന്വേഷിച്ചു ചെല്ലുമ്പോള്‍ കഡപ്പ പട്ടണത്തില്‍ തെലുങ്കരായ ഒരു കൂട്ടം ശ്രോതാക്കള്ക്കുമുന്നിലിരുന്നു പാടുകയാണ് ത്യാഗരാജന്.
പാട്ടുകാരനാവുകയെന്നത് അന്നത്തെക്കാലത്ത് ഒരു മാന്യതയുള്ള തൊഴിലായി കരുതപ്പെട്ടിരുന്നില്ലെങ്കിലും പിതാവിന്റെ അനുതാപവും പിന്തുണയും ക്രമേണ ത്യാഗരാജനു കിട്ടി. അങ്ങനെ ഭജനുകള്‍ പാടിത്തുടങ്ങി.അമച്വര്‍ നാടക സംഘമായ രസിക രഞ്ജന സഭയുടെ സ്ഥാപകന്‍ നടേശ അയ്യരാണ് ത്യാഗരാജനെ സ്റ്റേജില്‍ കയറ്റിയത്. ഹരിശ്ചന്ദ്ര നാടകത്തില്‍ ലോഹിതദാസന്റെ വേഷമായിരുന്നു. നാടകം വിജയമായി. അഭിനയത്തോടൊപ്പം പാട്ടിലും ത്യാഗരാജന് ശ്രദ്ധവച്ചു. വിഖ്യാതനായ വയലിനിസ്റ്റ് മധുരൈ പൊന്നു അയ്യങ്കാറിന്റെ കീഴില്‍ ആറു വര്‍ഷക്കാലം കര്‍ണാടക സംഗീതം അഭ്യസിക്കുകയും ചെയ്തു. അങ്ങനെ ത്യാഗരാജ ഭാഗവതരുമായി.
സിനിമയിലേക്ക്...
ത്യാഗരാജന് അഭിനയിച്ച പാവലക്കോടി എന്ന നാടകം കണ്ട് ബിസിനസുകാരായ ലക്ഷ്മണ ചെട്ടിയാരും അളഗപ്പ ചെട്ടിയാരും കഥ അതേ പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. കെ. സുബ്രഹ്മണ്യമായിരുന്നു സംവിധായകന്. ത്യാഗരാജനുതന്നെ മുഖ്യവേഷം. അഡയാറില്‍ ഷൂട്ട് ചെയ്ത സിനിമ വന്‍ ജനപ്രീതി നേടി. 1934ല്‍ ആയിരുന്നു ഇത്. അതോടെ ത്യാഗരാജ ഭാഗവതരുടെ സിനിമാ ജീവിതത്തിനു തുടക്കമായി.
പാടി അഭിനയിക്കുന്ന സിനിമകള്‍ വന്നു. 1937 മുതല്‍ 44 വരെയുള്ള കാലംകൊണ്ട് ത്യാഗരാജ ഭാഗവതര്‍ താരപദവിയിലേക്ക് ഉയര്‍ന്നു. എംകെടി എന്ന വിളിപ്പേരും കിട്ടി. സിനിമകള്‍ എല്ലാം ഹിറ്റുകള്‍. 1944ല്‍ പുറത്തിറങ്ങിയ ഹരിദാസ് എന്ന ചിത്രം മൂന്നു വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ക്കു സാക്ഷ്യംവഹിച്ചാണ് മദ്രാസിലെ ബ്രോഡ് വേ തിയറ്റര്‍ വിട്ടത്.
അക്കാലത്ത് ഏറ്റവുമധികം പ്രതിഫലംപറ്റുന്ന നായകനായിരുന്നു ത്യാഗരാജ ഭാഗവതര്‍. നീണ്ട മുടിയും മധുരമായ സ്വരവും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു.രചയിതാവ് പാപനാശം ശിവനുമായി ചേര്‍ന്ന് എംകെടി ഒരുക്കിയ ഭക്തിഗാനങ്ങള്‍ സംഗീതപ്രേമികള്‍ ഒരുപാടിഷ്ടത്തോടെയാണ് സ്വീകരിച്ചത്. ഹിറ്റ് ഗാനങ്ങളുടെ നിരതന്നെ അക്കൂട്ടത്തിലുണ്ട്.
കുരുക്കായി കൊലക്കേസ്
സിനിമാ ദൂത് എന്ന പേരില്‍ വാരിക നടത്തിയിരുന്ന കുപ്രസിദ്ധ ഫിലിം ജേർണലിസ്റ്റ് സി.എന്‍. ലക്ഷ്മികാന്തന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ജയിലില്‍ പോകേണ്ടിവന്നത് ത്യാഗരാജ ഭാഗവതരുടെ ജീവിതത്തിന്റെ അസ്തമയത്തിനു തുടക്കമിട്ടു. സിനിമാക്കാരുടെ അണിയറക്കഥകളും ഗോസിപ്പുകളും പ്രസിദ്ധീകരിച്ചിരുന്ന വാരികയായിരുന്നു സിനിമാ ദൂത്. തങ്ങളുടെ കഥകള്‍ വാരികയില്‍ വരാതിരിക്കാന്‍ വലിയ തുക ലക്ഷ്മികാന്തിനു സിനിമാക്കാർ നല്കാറുണ്ടായിരുന്നു.
അതിനിടെ ഭാഗവതരും ഹാസ്യനടനായ എന്‍.എസ്. കൃഷ്ണനും സംവിധായകന് എസ്.എം. ശ്രീരാമലു നായിഡുവും ലക്ഷ്മികാന്തിനെതിരേ അന്നത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വാരികയുടെ ലൈസന്‍സ് റദ്ദാക്കണമെന്നതായിരുന്നു ആവശ്യം. അങ്ങനെ ലൈസന്‍സ് റദ്ദാക്കപ്പെട്ടു.
എന്നാൽ, ലക്ഷ്മികാന്തന്‍ പിന്നീടു മറ്റൊരു മാഗസിന് തുടങ്ങി ഭാഗവതരും കൃഷ്ണനും അടക്കമുള്ളവരെക്കുറിച്ചു കഥകള്‍ ഇറക്കി. സ്വന്തമായി പ്രിന്റിംഗ് പ്രസ് വരെ ലക്ഷ്മികാന്തന്‍ തുടങ്ങിയിരുന്നു. 1944 നവംബറില്‍ ലക്ഷ്മികാന്തന്‍ കുത്തേറ്റു മരിച്ചു. ഇതു പ്രമാദ കേസായി മാറി. സംശയനിഴലില്‍ നിന്ന ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ത്യാഗരാജ ഭാഗവതരും കൃഷ്ണനും നായിഡുവും അക്കൂട്ടത്തിലുണ്ടായിരുന്നു.
ജയിൽവാസം
ഹരിദാസ് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞുനില്ക്കുന്ന സമയമാണ്. 12 സിനിമകള്‍ക്കു കരാറൊപ്പിടുകയും ചെയ്തിരുന്നു. അറസ്റ്റും തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തെ ജയില്‍വാസവും ഭാഗവതരുടെ കരിയറിനെയും ജീവിതത്തെയും തകിടം മറിച്ചു. കേസു നടത്താനായി സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തേണ്ടിവന്നു.
പുനര്വിചാരണയില് കുറ്റം ഒഴിവാക്കപ്പെട്ടു ജയിലില്‍നിന്നു പുറത്തുവന്നെങ്കിലും കാര്യങ്ങളൊന്നും പഴയതുപോലെ ആയില്ല. പിന്നീട് ഏതാനും സിനിമകള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയെങ്കിലും വിജയിച്ചില്ല. എങ്കിലും കച്ചേരികള്‍ക്ക് ആളു കൂടുമായിരുന്നു. അന്ത്യനാളുകള്‍ ഭക്തിയുടെ മാര്‍ഗത്തിലേക്കു തിരിഞ്ഞു. തീര്‍ഥാടന പാതയിലായിരുന്നു പിന്നീടു ജീവിതം. ഇതിനിടെ, രക്തസമ്മര്‍ദവും പ്രമേഹവും അദ്ദേഹത്തെ വലച്ചു.
കച്ചേരികള്‍ക്കിടയില്‍ ഭാഗവതര്‍ സ്വയം ഇന്‍സുലിന്‍ ഇന്ജക്ഷന് എടുക്കുന്നത് അക്കാലത്തു കേള്‍വിക്കാര്‍ക്ക് അദ്ഭുതമായിരുന്നു. അങ്ങനെയിരിക്കേ പൊള്ളാച്ചിയില്‍ ഒരു കച്ചേരിയുടെ അവസാനം പ്രമേഹം മാറുമെന്നു വിശ്വസിപ്പിച്ചു ഭാഗവതര്‍ക്ക് ഒരു മരുന്നു നല്കി. എന്നാല്‍, അത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി.
1959 നവംബര്‍ ഒന്നിന് മദ്രാസ് ജനറല്‍ ആശുപത്രിയില്‍വച്ചു സംഭവബഹുലമായ ആ ജീവിതത്തിന് അന്ത്യമായി. അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് സംസ്കാരച്ചടങ്ങുകള്‍ക്കു സാക്ഷ്യംവഹിക്കാനെത്തിയത്. രണ്ടാമതൊരാള്‍ അറിയാതെ ഒട്ടേറെപ്പേര്‍ക്കു സഹായങ്ങള്‍ നല്കിയ വ്യക്തിയായിരുന്നു അദ്ദേഹം. കടുത്ത ദാരിദ്ര്യം അനുഭവിച്ച ശേഷമായിരുന്നു മരണം. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങള്‍ വിചിത്രം, അല്ലേ..!
ഹരിപ്രസാദ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
Latest News
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
കൽത്തൂൺ ശരീരത്തിൽ വീണ് 14കാരന് ദാരുണാന്ത്യം
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
Latest News
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
കൽത്തൂൺ ശരീരത്തിൽ വീണ് 14കാരന് ദാരുണാന്ത്യം
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top