മരണാനന്തരം
മരണം അനിവാര്യമാണ്, നമുക്കറിയാം. പ്രിയമക്കൾ അകാലത്തിൽ പൊഴിയുന്പോൾ മനസു വേകുന്ന മാതാപിതാക്കൾ, ഭാര്യയോ ഭർത്താവോ പടിയിറങ്ങുന്പോൾ തപിച്ചുരുകുന്ന ജീവിത പങ്കാളി, അച്ഛനെയോ അമ്മയെയോ നഷ്‌ടപ്പെടുന്ന മക്കൾ.... വേർപാടിന്‍റെ ആഘാതം വിരഹാർത്തരെ ഏകാന്തതയുടെ ആഴക്കയങ്ങളിൽ എത്തിക്കും.

സംസ്കാരവും ചടങ്ങുകളും സാന്ത്വനിപ്പിക്കലും ഒക്കെ കഴിഞ്ഞ് കൂട്ടുകാരെല്ലാം വിട്ടുപോകുന്പോൾ ദുഃഖിതർ അനുഭവിക്കുന്ന നിസഹായത, ഏകാകിത്വം, നിശബ്‌ദത ഇവയെല്ലാം താങ്ങാവുന്നതിനപ്പുറമായിരിക്കും. കിളിയൊഴിഞ്ഞ കൂടുപോലെ നിർജീവമായിത്തീരുന്നു ഭവനം. പറന്നകന്ന വ്യക്തി ഉപയോഗിച്ചിരുന്ന വസ്തുക്കൾ (ചെരിപ്പുപോലും) കാണുന്പോൾ ഉള്ളിൽ കൊളുത്തിവലിക്കുന്ന ആധിയുണ്ടാകും.

രാവും പകലും വേദനയനുഭവിക്കുന്നവർക്ക് വിശ്വാസത്തിന്‍റെയും ദൈവികചിന്തയുടെയും സാന്നിധ്യം അനുഭവപ്പെടുത്തി അവർക്കു ശക്തി പകരാൻ ഈശ്വരൻ നിയോഗിച്ചിരിക്കുന്ന ദൂതന്മാരാണ് ഉറ്റവർ. ദുഃഖബാധിതരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ നാം ചെയ്യുന്ന സദുദ്ദേശ്യപരമായ എന്തു പ്രവൃത്തിയും ദൈവപ്രീതികരമാണ്. പ്രാർഥനയോടൊപ്പം ആഹ്ലാദം പകരുന്ന ചെറുകാര്യങ്ങളും ഉൾപ്പെടുത്തണം. അവരെ പുറത്തേക്കു കൂട്ടിക്കൊണ്ടു പോകാനും പറ്റുമെങ്കിൽ രാത്രിയുടെ യാമങ്ങളിൽ അവരോടൊപ്പം ചെലവഴിക്കാനുമായാൽ വീടിനുള്ളിൽ ജീവൻ പകരാനാകും. ജീവന്‍റെ നാഥൻ അനുഗ്രഹിക്കുന്ന, ഇരുളിൽ വെളിച്ചം പകരുന്ന സമാധാന ദൂതന്മാരായി നമുക്കു മാറാം. "സമയമില്ല' എന്നു പറയുന്നവർ ധരിക്കുക, മരണം എവിടെയും എപ്പോഴും സംഭവിക്കാം.