ആ പാട്ടോടെ, ആ സൗഹൃദം...
നല്ല സുഹൃത്തുക്കളില്ലാത്തവർ നിർഭാഗ്യവാന്മാരാണ്- വ്യക്തിജീവിതത്തിലായാലും ഒൗദ്യോഗികരംഗത്തായാലും. സൗഹൃദമെന്ന് ഉറപ്പിച്ചുപറയാനാകില്ലെങ്കിലും നല്ല ബന്ധങ്ങളില്ലെങ്കിൽ എളപ്പത്തിൽ പിന്തള്ളപ്പെട്ടുപോകാവുന്ന ഒരിടമാണ് സിനിമാ മേഖല. ഒരുകാലത്ത് രാജപ്രതാപിയായിരുന്നെങ്കിലും, അങ്ങനെ ബന്ധങ്ങൾ മുറിഞ്ഞുവീണതുമൂലം സിംഹാസനത്തിൽനിന്നു നിഷ്കാസിതനാകേണ്ടിവന്ന പ്രതിഭയാണ് ഓംപ്രകാശ് നയ്യാർ എന്ന ഒ.പി. നയ്യാർ. സൂപ്പർഹിറ്റുകളും അതിലൂടെ ട്രെൻഡുകളും സൃഷ്ടിക്കപ്പെട്ട അത്തരമൊരു കൂട്ടുകെട്ടു പിരിഞ്ഞതിന്‍റെ 45-ാം വാർഷികമാണിത്. ആ അവസാനചിത്രത്തിലെ ഒരു മനോഹരഗാനം ഇത്തവണ കേൾക്കാം.

തൊപ്പിവച്ച ധിക്കാരി

തീർത്തും ഒരസാധാരണക്കാരനായിരുന്നു ഒ.പി. നയ്യാർ. അതിരാവിലെപ്പോലും സ്യൂട്ടും തൊപ്പിയും ധരിച്ചേ അദ്ദേഹം ആളുകളെ കാണാറുള്ളൂ. ചെയ്തികൾ അദ്ദേഹത്തെ ഒരു ധിക്കാരിയായി തോന്നിപ്പിച്ചു. വലിയൊരളവുവരെ അദ്ദേഹം അങ്ങനെയായിരുന്നു താനും. വളരെക്കുറച്ചു സുഹൃത്തുക്കളേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഗീതാ ദത്ത്, ആഷാ ഭോസ്ലേ, മുഹമ്മദ് റഫി എന്നിവരോടൊപ്പമാണ് അദ്ദേഹം കൂടുതലും പാട്ടുകൾ ചെയ്തത്. പ്രത്യേകിച്ച് ആഷയോടൊപ്പം. അവരിലെ ഗായികയുടെ മികവു രൂപപ്പെടുത്തിയത് ഒ.പി. നയ്യാർ ആണെന്നു പറയാം. ആഷ എത്തിയതോടെ ഗീതാ ദത്തിനെയും ഷംഷാദ് ബീഗത്തെയും അവഗണിച്ചു. ഗീതാ ദത്ത് പണത്തിനുവേണ്ടി കഷ്ടപ്പെട്ട സമയത്തുപോലും അവർക്ക് അവസം കൊടുത്തില്ല.

ലതാ മങ്കേഷ്കർക്ക് അദ്ദേഹം പാട്ടുനൽകിയില്ല. ലതയ്ക്കുവേണ്ടി ഒരു പാട്ടുണ്ടാക്കി റെക്കോർഡിംഗിനു വിളിച്ചതായി ഒരു കഥയുണ്ട്. തന്‍റെ ഫെയ്മസ് സ്റ്റുഡിയോയിലേക്ക് ലത വൈകിയെത്തിയതിനാൽ പാടിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നത്രേ.

ഒട്ടേറെ പാട്ടുകൾ ഒരുമിച്ചു ചെയ്തെങ്കിലും പെട്ടെന്നൊരിക്കൽ മുഹമ്മദ് റഫിയിൽനിന്ന് ഒ.പി. നയ്യാർ സ്വയം അകലംപാലിച്ചു. മറ്റൊരവസരത്തിൽ കിഷോർകുമാറിന്‍റെ ആലാപനത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തു. ആഷാ ഭോസ്ലേയുമായി തെറ്റിപ്പിരിഞ്ഞതാണ് ആ പരന്പരയിലെ അവസാനത്തേത്.

വ്യക്തികളിൽനിന്നുമാത്രമല്ല, സ്വന്തം സൃഷ്ടികളിൽനിന്നുപോലും താൻ ദൂരെയാണെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം പറയുമായിരുന്നത്രേ:
ഈ പാട്ടുകളെല്ലാം ഞാനുണ്ടാക്കിയതാണെന്ന് എനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല.

പ്രവചിച്ച വേർപിരിയൽ

ഒരുപക്ഷേ ഹിന്ദി ചലച്ചിത്രഗാനരംഗത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട കംപോസർ- ഗായിക കൂട്ടുകെട്ടാണ് ഒ.പി. നയ്യാർ, ആഷാ ഭോസ്ലേ ദ്വയത്തിന്‍റേത്. നയ്യാരുടെ ഈണത്തിൽ ആഷ പാടിയ മെലഡികൾക്കു കിടപിടിക്കുന്നവ അന്നും ഇന്നും ചുരുക്കം. എന്നാൽ 1974ൽ പുറത്തിറങ്ങിയ പ്രാണ്‍ ജായേ പർ വചൻ ന ജായേ എന്ന ചിത്രത്തോടെ ആ കൂട്ടുകെട്ടു പൊളിഞ്ഞു. ജ്യോതിഷത്തിൽ വിശ്വാസവും പരിജ്ഞാനവുമുണ്ടായിരുന്ന ഒ.പി. നയ്യാർ ആ വേർപിരിയിൽ മുൻകൂട്ടി കണ്ടിരുന്നുവെന്നുപറയുന്നു. അതുകൊണ്ടുതന്നെ അതൊഴിവാക്കാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാനുമില്ലായിരുന്നത്രേ.

അവസാന ചിത്രത്തിൽ ആഷ ശബ്ദംനൽകിയ അവസാന പാട്ട് ചേൻ സെ ഹംകോ കഭീ ബംഗാളി ഈണങ്ങളുടെ ഛായയുള്ളതാണ്. പതിഞ്ഞ തുടക്കമുള്ള, അധികം ഉപകരണങ്ങളുടെ അകന്പടിയില്ലാത്ത പാട്ട് ഒരു നസ്മ് പോലെയാണ് മുന്നോട്ടുപോകുന്നത്. തന്‍റെ സ്വരത്തിലെ ബേസിന്‍റെ സാധ്യതകളാണ് ഈ പാട്ടിന് നയ്യാർ ഉപയോഗിച്ചതെന്ന് ആഷ പിന്നീട് ഓർമിച്ചിട്ടുണ്ട്. എസ്.എച്ച്. ബിഹാരിയുടെ വരികൾക്ക് അതിസുന്ദരമായ ഈണമാണ് നയ്യാർ ഒരുക്കിയത്. മനസുതൊട്ട് എന്തോ ഒന്ന് പൂർണമാകാതെപോകുന്ന, നഷ്ടമാകുന്ന അനുഭവം.

മെലഡി ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും സങ്കീർണമായ കാരണങ്ങളാൽ ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്താനായില്ല. പക്ഷേ അത് ആഷാ ഭോസ്ലേക്ക് അക്കൊല്ലത്തെ മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. അകാലത്തിൽ ഇല്ലാതായ, എക്കാലത്തെയും മനോഹരമായൊരു സംഗീതസൗഹൃദത്തിന് അങ്ങനെയൊരു പുരസ്കാരം അനിവാര്യമായിരുന്നിരിക്കണം!.

ഹരിപ്രസാദ്‌