Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Examination

പരീക്ഷാ ക്രമക്കേട്: സംസ്ഥാനം നിയമസഹായം നൽകുന്നതു പരിഗണിക്കുമെന്നു മന്ത്രി

തിരുവനന്തപുരം: സിബിഎസ്ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു കോടതിയിൽ പോയ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നിയമസഹായം നൽകുന്നതു പരിഗണനയിലാണെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. കഷ്ടപ്പെട്ടു പഠിച്ച വിദ്യാർഥികൾ നിരാശയിലാണ്.

പലർക്കും മാനസിക വിഭ്രാന്തിയുണ്ടായി. അനഭിലഷണീയ പ്രവണതകളാണുണ്ടായത്. മാഫിയ ബന്ധവും സംശയമിക്കുന്നു. കേന്ദ്രം ഇക്കാര്യത്തിൽ അലസമായാണ് പെരുമാറിയത്.

നീറ്റ് പരീക്ഷാ നടത്തിപ്പും സിബിഎസ്ഇ മൂല്യനിർണയവും പൂർണമായി കേന്ദ്ര നിയന്ത്രണത്തിലായതിനാൽ സംസ്ഥാനത്തിന് ഇടപെടാനും നടപടിയെടുക്കാനും പരിമിതിയുണ്ട്.

കുട്ടികളുടെ പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയും ആശങ്കകൾ അറിയിച്ചും കേന്ദ്രത്തിനു കത്തുനൽകി. ഓണ്‍സ്ക്രീൻ മൂല്യനിർണയത്തിലെ പിഴവ് കണ്ടെത്താൻ വിദഗ്ധസമിതിയെ നിയോഗിക്കണം, സാങ്കേതിക പിഴവുകൾ തിരുത്താൻ സാങ്കേതിക ഓഡിറ്റ് നടത്തണം, സമയബന്ധിതമായും സുതാര്യമായും പരാതി പരിഹരിക്കാൻ സംവിധാനമൊരുക്കണം എന്നീ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചിരുന്നു.

പ്രതിഷേധമുയർന്നപ്പോൾ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാൻ പേരിന് നടപടിയെടുത്തു. വിദ്യാർഥികൾക്ക് ആശ്വാസം ലഭിക്കാൻ സർക്കാർ ഇനിയും ഇടപെടുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കു വേണ്ടി മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു.

ദേശീയതലത്തിൽ രാഷ്‌ട്രീയ പിന്തുണയുള്ള മാഫിയയാണ് അട്ടിമറികൾ നടത്തിയതെന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച ജി.ആർ.അനിൽ പറഞ്ഞു. പൊതുസമൂഹം ആശങ്കയോടെയാണ് കുട്ടികളുടെ പ്രശ്നത്തെ കാണുന്നതെന്നും നിയമസഭയുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും സ്പീക്കർ പറഞ്ഞു.

Kerala

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം 15 ന് നടത്തും. ചൊവ്വാഴ്ച ചേർന്ന ക്യുഐപി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ മന്ത്രിസഭ നിലവിൽ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതു പ്രകാരം വെള്ളിയാഴ്ച തന്നെ ഫല പ്രഖ്യാപനം നടത്തും.

ബുധനാഴ്ച പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകുകയും തുടർന്ന് ഫല പ്രഖ്യാപന തീയതി പ്രഖ്യാപിക്കുകയും ചെയ്യും. ക്യുഐപി യോഗത്തിൽ അധ്യാപക സംഘടനകളെല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.

പുതിയ മന്ത്രിസഭ വന്നതിനു ശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാൽ പ്ലസ് വണ്‍ പ്രവേശനത്തെയുൾപ്പെടെ ബാധിക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തിലാണ്  ഫല പ്രഖ്യാപനം വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചത്.

Kerala

കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധന, ശരീരഭാഗങ്ങൾ കണ്ടെത്തി

തൃശൂർ: മുണ്ടത്തിക്കോട് പാടശേഖരത്ത് നിന്നും കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിൽ ചിന്നിച്ചിതറിയ ശരീരഭാഗം കണ്ടെത്തി.

കൈയുടെ ഭാഗം എന്നാണ് പ്രാഥമിക നിഗമനം. കഡാവർ നായ്ക്കൾ കുരക്കുന്നത് കണ്ട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ശരീരഭാഗം കണ്ടെത്തിയത്.

രാവിലെ ആറിന് കഡാവർ നായ്ക്കളെ എത്തിച്ച് പരിശോധന ആരംഭിച്ചിരുന്നു. രണ്ട് കഡാവർ നായ്ക്കളെയാണ് പരിശോധനക്കായി എത്തിച്ചത്. ചിന്നി ചിതറിയിയ മറ്റ് ശരീരഭാഗങ്ങൾ സ്ഥലത്തുണ്ടോയെന്നും പരിശോധിക്കും.

Kerala

വാർഷിക പരീക്ഷയിൽ 30 ശതമാനത്തിൽ കുറവ് മാർക്ക് നേടിയവർക്കായി വീണ്ടും പരീക്ഷ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികൾക്കായി ഹയർസെക്കൻഡറി സേ പരീക്ഷാ രീതിയിൽ പരീക്ഷ നടത്തും.

അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലാണ് വീണ്ടും പരീക്ഷ നടത്താൻ വിദ്യാഭ്യാസ നിലവാര സമിതി തീരുമാനിച്ചത്.

ഈ മാസം 28 മുതൽ 30 വരെയായിരിക്കും പരീക്ഷ. ഈ മാസം 20 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ അധ്യാപകർ വിദ്യാർഥികൾക്ക് പഠന പിന്തുണ നല്കണമെന്നും ക്യുഐപി മീറ്റിംഗിൽ തീരുമാനമായി.

Kerala

പോലീസ് നിയമനം; വൈദ്യപരിശോധനയിൽ ചിത്തരേഷ് നടേശന് തിരിച്ചടി

 തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സരവിജയികളുടെ പോലീസ് നിയമനത്തിൽ ഇൻസ്പെക്ടറായി നിയമനം ചിത്തരേഷ് നടേശന് തിരിച്ചടി. ഫ്ലാറ്റ് ഫുട്ടായതിനാൽ സേനയിൽ എടുക്കാൻ കഴിയില്ലെന്ന വൈദ്യപരിശോധന റിപ്പോർട്ടാണ് തിരിച്ചടിയായത്.

അതേസമയം ഷിനു ചൊവ്വ വൈദ്യപരിശോധനയിൽ കടന്നുകൂടി. കായികക്ഷമത തോറ്റവരെ ഇൻസ്പെക്ടറായി നേരിട്ട് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നൽകുന്നത്.

ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനുള്ള മന്ത്രിസഭാ തിരുമാനം.

University News

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷാഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ് - യുജി 2014 - 2016 പ്രവേശനം) സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ് - ഫുള്‍ ടൈം ആൻഡ് പാര്‍ട്ട് ടൈം - 2016 സ്‌കീം - 2019 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

 രണ്ടാം സെമസ്റ്റര്‍ എംഎ വുമണ്‍ സ്റ്റഡീസ് (സിസിഎസ്എസ് - 2022, 2023 പ്രവേശനം) ഏപ്രില്‍ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എംകോം (സിസിഎസ്എസ് - 2024, 2025 പ്രവേശനം) നവംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം (2021 മുതല്‍ 2024 വരെ പ്രവേശനം) ഡിസംബര്‍ 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2024, സെപ്റ്റംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 18 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയഫലം

നാല്, ആറ്, എട്ട് സെമസ്റ്റര്‍ - ബികോം എല്‍എല്‍ബി ഹോണേഴ്സ് മാര്‍ച്ച് 2025 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ജ്യോഗ്രഫി, ക്ലിനിക്കല്‍ സൈക്കോളജി, മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, എംഎ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബിസിനസ് ഇക്കണോമിക്‌സ്, എംകോം നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ ബിഎച്ച്എം ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി റഗുലര്‍ ഏപ്രില്‍ 2025, ബിഎച്ച്എം ഏപ്രില്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

 

Kerala

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 15.59 ശതമാനം വിജയം

തിരുവനന്തപുരം: ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. 

www.kerala.gov.inwww.prd.kerala.gov.inwww.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. 20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേർ വിജയിച്ചു. വിജയ ശതമാനം 15.59.

പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽബിഎസ് സെന്‍ററിന്‍റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനാകും.

ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽബിഎസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

District News

സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം

കോയന്പത്തൂർ: ആവില കോൺവന്‍റ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പൂർവ വിദ്യാർഥികൾ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു. 2017-18 വർഷത്തിൽ സ്കൂളിൽ പഠിച്ച ആർ. ശ്രുതി 18 ാം റാങ്കും എസ്. സാന്ദ്ര 380 ാം റാങ്കും നേടി. സ്കൂളിലെ രണ്ട് പൂർവ വിദ്യാർഥികൾ ഒരേസമയം തെരഞ്ഞെടുക്കപ്പെട്ടത് സ്കൂളിനും കോയമ്പത്തൂർ ജില്ലയ്ക്കും അഭിമാനമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രിയ റോസ് പറഞ്ഞു. ജെയ് റാണി പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ശാലിനിയും സന്തോഷം പങ്കുവെച്ചു.

National

പരീക്ഷയെഴുതാൻ പോയ സഹോദരങ്ങളെ അടിച്ചു കൊന്നു; പ്രതിയായ ബന്ധു ഒളിവിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോരിൽ പരീക്ഷ എഴുതാൻ പോയ സഹോദരങ്ങളെ അടിച്ചു കൊന്നു. ജഗദീഷ് മാളവ്യയുടെ മക്കളായ ശീതൾ (20), കുൽദീപ് (18) എന്നിവരെയാണ് ബന്ധുവായ ഹരി സിംഗ് മാളവ്യ കൊന്നത്.

പരീക്ഷയ്ക്ക് പോവുകയായിരുന്ന സഹോദരങ്ങളെ വഴിയരികിൽ ഒളിഞ്ഞിരുന്ന ഹരി വടി ഉപയോഗിച്ച് അടിച്ചു. ഇരുവരുടെയും തലയിലും ശരീരത്തിലും പരിക്കേറ്റതിനെ തുടർന്ന് രക്തം വാർന്ന് മരിക്കുകയാകിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ജഗദീഷിന്‍റെയും ഹരിയുടെയും കുടുംബങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ ആംഭിച്ചിട്ടുണ്ട്.

Kerala

എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിക്കും.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് സ്ക്രൈബ് ആയുള്ള കുട്ടികൾക്ക് പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ തീരുമാനം.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ സ്ക്രൈബ് ആകുന്നത് എട്ട്, ഒന്പത് ക്ലാസുകളിലെ കുട്ടികളാണ് എട്ട്, ഒന്പത് ക്ലാസുകളിലെ മാർച്ച് ആറ്, 10, 27 ദിവസങ്ങളിലെ പരീക്ഷ യഥാക്രമം ഏഴ്, ,28,31 തീയതികളിലായി നടത്തും.

Kerala

ആലപ്പുഴ എസ്ഡി കോളജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി

ആലപ്പുഴ: എസ്ഡി കോളജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് കേരള സർവകലാശാല പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണ്.

സപ്ലിമെന്‍ററി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സപ്ലിമെന്‍ററിയുടെ ചോദ്യപേപ്പറുമാണ് അധ്യാപകർ നൽകിയത്.

പരീക്ഷാ കോഡുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാതെയാണ് ചോദ്യപേപ്പർ വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയാക്കി മൂല്യനിർണ്ണയത്തിന് അയച്ചപ്പോഴാണ് കോഡ് മാറിയ വിവരം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്.

ചോദ്യ പേപ്പർ കോഡിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഫലം തടഞ്ഞത്. സംഭവത്തിൽ കോളജ് അധികൃതർക്കെതിരെയും പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്.

ഡിസംബർ അവസാനവും ജനുവരി ആദ്യവാരവുമായി നടന്ന പരീക്ഷകളുടെ ഫലം സർവകലാശാല തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി നാലു മുതൽ വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും, ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം മാത്രം വരാതിരുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.

സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ് വിദ്യാർഥി സംഘടനകൾ. റെഗുലർ, സപ്ലിമെന്‍ററി പരീക്ഷകൾ എഴുതിയ വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവച്ചിരിക്കുന്നത്. കോളജ് അധികൃതരുടെ അശ്രദ്ധയ്ക്കെതിരെ എസ്എഫ്ഐ കാമ്പസിൽ പ്രതിഷേധ സമരം നടത്തി.

വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ, പരീക്ഷാ നടത്തിപ്പിൽ പിഴവ് സംഭവിച്ചതായും ചോദ്യപേപ്പർ മാറി നൽകിയതായും പ്രിൻസിപ്പൽ ഡോ. വി.ആർ. പ്രഭാകരൻ നായർ സമ്മതിച്ചു.

National

കീം പ്രവേശനം: പുതുക്കിയ പട്ടികയ്ക്ക് സ്‌റ്റേയില്ല; ഇടപെടില്ലെന്ന് സുപ്രീംകോടതി, അപ്പീലിനില്ലെന്ന് സർക്കാർ

ന്യൂഡൽഹി: കേരള എൻജിനിയറിംഗ് പ്രവേശനം (കീം) പ്രവേശനം തടയാതെ സുപ്രീം കോടതി. പരീക്ഷയിലെ മാർക്ക് സമീകരണം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നടപടികളിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി.

ഈ വർഷത്തെ പ്രവേശന പട്ടികയിൽ മാറ്റമില്ല. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്‌റ്റേറ്റ് സിലബസ് വിദ്യാർഥികള്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്.

റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14-നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അപ്പീല്‍ നല്‍കിയാല്‍ പ്രവേശന നടപടികള്‍ വൈകിയേക്കും. അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസ് അയച്ചു.

Kerala

കീം: സർക്കാർ ഇടപെടൽ സദുദ്ദേശ്യപരം, എല്ലാ കുട്ടികൾ‌ക്കും നീതി ലഭിക്കണം: മന്ത്രി ബിന്ദു

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. തന്‍റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.

പരീക്ഷയിൽ മുഴുവൻ മാർക്ക് സ്കോർ ചെയ്താലും കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്ക് മാത്രമേ കിട്ടു. ഒരുപാട് കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. ഇപ്പോഴും അതേ നിലപാടാണ് തന്നെയാണ് സർക്കാരിനുള്ളത്. ഈ പ്രശ്നം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുലയെ അവലംബിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്കിന്‍റെ കുറവുണ്ടായി. അത് അനീതി തന്നെയാണ്. എന്നാൽ ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ‌ അഡ്മിഷൻ പ്രക്രിയ വൈകാൻ പാടില്ല എന്നതിനാലാണ് പഴയ മാനദണ്ഡം അനുസരിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്. സർക്കാരിന് എത് സമയത്തും നിബന്ധനകളിൽ മാറ്റംവരുത്താം. കോടതി വിധി പരീക്ഷയെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Latest News

Corehub Up