Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wife

ലഹരി വില്പനക്കാരൻ അറസ്റ്റിലായതിൽ പൊല്ലാപ്പ്; പോലീസുകാരന്‍റെ ഭാര്യയ്ക്ക് അയൽവാസിയുടെ ഭീഷണി

കൊച്ചി: രാസലഹരി വിൽപ്പനക്കാരനെ കുറിച്ച് പോലീസിന് വിവരം നൽകി എന്നാരോപിച്ച് പോലീസുകാരന്‍റെ ഭാര്യയെ വീടിന് മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് അവഹേളിക്കുകയും കുടുംബത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ദമ്പതികൾക്കെതിരെ ഞാറക്കൽ പോലീസ് കേസെടുത്തു. എടവനക്കാട് സെന്‍റ് അംബ്രോസ് റോഡിൽ ഷീജന്‍റെയും ഭാര്യയുടെയും പേരിലാണ് കേസെടുത്തത്.

എടവനക്കാട് ചൂളക്കടവിൽ ഷബന ആസ്മിയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. ചൊവ്വാഴ്ച പ്രതികളുടെ അയൽവാസിയും ലഹരി വില്പനക്കാരനുമായ കൊല്ലം പറമ്പിൽ ലെനിഷ് ലാലിനെ (33) ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെപ്പറ്റി വിവരം നൽകിയത് പരാതിക്കാരിയുടെ പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവാണെന്ന് ആരോപിച്ചാണ് അസഭ്യം പറഞ്ഞത് ഭീഷണി മുഴക്കിയത്.

National

നാവികന്‍റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവം; കൊലപാതകമെന്ന് സംശയിക്കുന്നതായി ഭാര്യ

ലക്നോ: വെനസ്വേലയിൽ മരിച്ച നാവികന്‍റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ. ഭർത്താവിനെ കപ്പലിൽ കൊലപ്പെടുത്തിയതെന്ന് രാകേഷ് ചൗഹാന്‍റെ ഭാര്യ രഞ്ജന ചൗഹാൻ ആരോപിക്കുന്നു.

രാകേഷ് ഉപയോഗിച്ച സാധനങ്ങൾ ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടില്ല. ജോലി ചെയ്ത സ്ഥാപന അധികൃതർ കൃത്യമായി വിവരങ്ങൾ അറിയിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നൽകിയെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മൃതദേഹം രാജ്യത്തെത്തിച്ചപ്പോൾ കുടുംബത്തിന്‍റെ ആവശ്യപ്രകാരം രണ്ടാം പോസ്റ്റ്മോർട്ടത്തിലാണ് ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയെന്ന് കണ്ടെത്തിയത്.

Kerala

വിഴിഞ്ഞത്ത് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്‍റെ ഭാര്യ വിഘ്‌നേശ്വരി (27)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അഭിലാഷ് മദ്യപിച്ചെത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും എഴുതിയ വിഘ്നേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.

വിഘ്‌നേശ്വരിയുടെ ഫോണിലും ശാരീരികപീഡനത്തിന്‍റെ തെളിവുകൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം.

നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളായ വിഘ്‌നേശ്വരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.

അഭിലാഷിന്‍റെ പിതാവ് ചന്ദ്രൻ സന്ധ്യയ്ക്കു വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി നിലയിലായിരുന്നു. വിഘ്‌നേശ്വരി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്‍റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

National

കാറിൽവച്ച് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബംഗളൂരു: കാറിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബോലേഗാവ് സ്വദേശിയും സൈനികനുമായ ഭാഗവത് ജ്ഞാനേശ്വറാണ് ഭാര്യ സഞ്ജനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതിക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു കൊലപാതകം.

ഭാഗവത് ജൂൺ 25- നാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യയുടെ കുടുംബവീട് സന്ദർശിക്കാമെന്നും വഴിയിലുള്ള ക്ഷേത്രങ്ങളിൽ പോകാമെന്നു പറഞ്ഞ് ഇയാൾ സഞ്ജനയെ കാറിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വിജനമായ സ്ഥലത്തെത്തിയപ്പോൾ ഭാഗവത് കാർ നിർത്തി. പിന്നീട് ഇരുമ്പ് വടി ഉപയോഗിച്ച് സഞ്ജനയുടെ തലയിലും കഴുത്തിലും മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ റോഡ് അപകടമായി ചിത്രീകരിക്കാനും ഭാഗവത് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സഞ്ജന ആശുപത്രിയിലെത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ഭർത്താവാണ് ആക്രമിച്ചതെന്ന് സഞ്ജന പോലീസിനു മൊഴി നൽകിയിരുന്നു.

ഏകദേശം ഒരു വർഷം മുൻപ് ഭക്ഷണത്തിൽ വിഷം കലർത്തി ഭാഗവത് സഞ്ജനയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ജയ്പൂർ: രാജസ്ഥാനിലെ ഫലോദി ജില്ലയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഗേന റാം (35) എന്ന യുവാവാണ് ഭാര്യ പുഷ്പ (32), മകൾ ഖുശ്ബു (13), മകൻ കിഷൻ (10) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടിക്കിയത്.

ഗേന റാമിനെ തൂങ്ങിയ നിലയിലും ഭാര്യയെയും രണ്ട് മക്കളെയും കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഗേന റാം പുഷ്പയെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

അതേസമയം, മരണത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

 

Kerala

പാലക്കാട്ട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.

ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു.

സുകുമാരന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം.

National

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.

ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)

 

Movies

ജോണ്‍ പോളിന്‍റെ ഭാര്യ അയിഷ എലിസബത്ത് അന്തരിച്ചു

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ ഭാര്യ ഐഷ എലിസബത്ത് (75) അന്തരിച്ചു. രണ്ടു ദിവസം മുമ്പ് കടവന്ത്ര ജംഗ്ഷനില്‍ നടന്ന അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെയാണ് മരണം സംഭവിച്ചത്.

കടവന്ത്ര ജംഗ്ഷനില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് കടവന്ത്ര അമ്പിസ്വാമി ഹോട്ടലിന് മുന്നിലാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കവെയാണ് ഐഷയ്ക്ക് ബുള്ളറ്റ് തട്ടി പരിക്കേറ്റത്. അപകടത്തിന് ഇടയാക്കിയ ബുള്ളറ്റ് ഓടിച്ചിരുന്ന നിവേദ് ചികിത്സയിലാണ്.

1976 ജൂണ്‍ 14ന് ആയിരുന്നു ജോണ്‍ പോളിന്‍റെയും ഐഷയുടെയും വിവാഹം. മകള്‍ ജിഷ. മരുമകന്‍ ജിബി ഏബ്രഹാം കൂത്താട്ടുകുളം. 2022 ഏപ്രില്‍ 23ന് ആയിരുന്നു ജോണ്‍ പോള്‍ അന്തരിച്ചത്.

National

ഹൃദ്‌രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; ഭാര്യയും കാമുകനും അറസ്‌റ്റിൽ

അമരാവതി: ഹൃദ്‌രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്‌റ്റിൽ. ആന്ധ്രാപ്രദേശ് കാക്കിനാഡ സ്വദേശി പുല്ല ദുർഗാ പ്രസാദ് (38) കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ഭാര്യ രമാദേവി, ഇവരുടെ കാമുകൻ പ്രസാദം ഗോപിസായി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാർച്ചിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഗോപിസായിയുമായി രമാദേവി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഒന്നിച്ച് ജീവിക്കാൻ ഭർത്താവ് തടസമാണെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

കൃത്യം നടന്ന ദിവസം ദുർഗാ പ്രസാദിന് നൽകിയ ജ്യൂസിൽ പ്രതികൾ ഉറക്കഗുളികകൾ കലർത്തി. ജ്യൂസ് കുടിച്ച് ബോധരഹിതനായ ഇയാളെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ദുർഗാ പ്രസാദ് ഹൃദ്‌രോഗിയായതിനാൽ ആരും സംശയിച്ചിരുന്നില്ല.

എന്നാൽ മാസങ്ങൾക്ക് ശേഷം പുല്ലയുടേത് ഒരു സാധാരണ മരണമല്ലെന്നും മറിച്ച് ഒരു കൊലപാതകമാണെന്നും രമാദേവിക്ക് മറ്റൊരു ബന്ധമുണ്ടെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

National

നാഗ്പൂർ മതപരിവർത്തനക്കേസ്; ഒളിവിൽ കഴിഞ്ഞ മുസ്‌ലീം പണ്ഡിതൻ അറസ്റ്റിൽ

നാഗ്പുരിൽ നിർ‌ബന്ധിത മതപരിവർത്തനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുസ്‌ലീം പണ്ഡിതൻ ഹസ്രത്ത് മൗലാന അറസ്റ്റിൽ. എയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ മൗലാനയെക്കുറിച്ച് നാഗ്പൂർ പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശിൽ വച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പഴയ സഹപാഠിയും കൂട്ടാളികളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ആഭിചാരക്രിയകൾക്കും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കിയെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവതിയുടെ പഴയ സഹപാഠിയും കേസിലെ പ്രധാന പ്രതിയുമായ അയാസ് താജ് മദാരെ(26)യാണ് വീഡിയോയിലുള്ളത്. ഭയന്ന് കരയുന്ന യുവതിയുടെ കൈകൾ ഇയാൾ ബലമായി പിടിച്ച് വച്ചിരിക്കുന്നതും ഉറുദു മന്ത്രങ്ങളും കൽമയും ചൊല്ലി യുവതിയുടെ മുഖത്തേക്ക് തുടർച്ചയായി ഊതുന്നതും വീഡിയോയിൽ ദൃശ്യമാണ്.

അമീൻ ഷെയ്ഖ് എന്ന കൂട്ടാളിയെക്കൊണ്ടാണ് അയാസ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. എന്നെ വിടൂ എന്ന് യുവതി ദയനീയമായി കെഞ്ചുന്നതും രക്ഷപെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഇത്തരത്തിൽ ബലമായി മന്ത്രങ്ങൾ ചൊല്ലി, മുഖത്ത് ഊതുന്നത് ആഭിചാരക്രിയയുടെയും ഹിപ്നോട്ടിസത്തിന്‍റെയും ഭാഗമാണെന്ന് അയാസ് തന്നോട് പറഞ്ഞിരുന്നതായി യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

ഒരു പ്രത്യേക ദ്രാവകം തന്നെക്കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ച ശേഷമാണ് പ്രതികൾ ഈ ക്രൂരതകൾ ചെയ്തിരുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഈ നിർബന്ധിത മതപരിവർത്തന ചടങ്ങിന് ശേഷമാണ് ഹസ്രത്ത് മൗലാന എന്ന മൗലവി യുവതിയുടെ മതപരിവർത്തനം പൂർത്തിയായതായും നിക്കാഹ് കഴിഞ്ഞതായും പ്രഖ്യാപിച്ചത്.

കേസിലെ പ്രധാന പ്രതികളായ അയാസ് മദാരെ, കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. മൗലവിയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെ പ്രധാന ആസൂത്രകരിലൊരാൾ.

2025 ഫെബ്രുവരി എട്ടിനാണ് സംഭവം ആദ്യം നടന്നത്. ഒരു ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ അയാസ് മദാരെ യുവതിക്ക് പാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി. ബോധരഹിതയായ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും ഇവർ ഫോണിൽ പകർത്തി.

ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് ബ്ലാക്ക്‌മെയിലിംഗ് ആരംഭിച്ചത്. ഈ ദൃശ്യങ്ങൾ കാണിച്ച് ഭയപ്പെടുത്തി യുവതിയെ പ്രതികൾ തുടർച്ചയായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൂടാതെ ഭീഷണിപ്പെടുത്തി ഏകദേശം നാല് ലക്ഷം രൂപയോളം പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു.

പീഡനം സഹിക്കവയ്യാതെ ഇവർ കാര്യങ്ങൾ ഭർത്താവിനോടു തുറന്നു പറഞ്ഞു. തുടർന്നാണ് വിവരം പോലീസിൽ അറിയിച്ചത്.

National

വ്യോമസേന ഉദ്യോഗസ്ഥന്‍റെ ഭാര്യയ്ക്ക് ക്രൂര പീഡനം, നിർബന്ധിത മതപരിവർത്തനം; രണ്ടുപേർ അറസ്റ്റിൽ

മുംബൈ: നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ ഭാര്യയെ സഹപാഠിയും സംഘവും ചേർന്ന് പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും മന്ത്രവാദത്തിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി.

സംഭവത്തിൽ പ്രധാന പ്രതിയായ അയാസ് മദാരെ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട ഒരു മൗലവിയെ കണ്ടെത്താനായി പോലീസ് സംഘം നിലവിൽ മധ്യപ്രദേശിലേക്ക് തിരിച്ചു.

അയാസ് മദാരെ, ഇയാളുടെ കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനെന്ന വ്യാജേന ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു.

പിന്നീട് യുവതിയെ നിർബന്ധപൂർവം മന്ത്രവാദ ക്രിയകൾക്ക് വിധേയയാക്കുകയും, ഒരു മൗലവിയുടെ സാന്നിധ്യത്തിൽ മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

2025 ഫെബ്രുവരി എട്ടിന് ഒരു ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടയിലാണ് പ്രതിയായ അയാസ്, 24കാരിയായ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനിയം നൽകിയത്. യുവതി ബോധരഹിതയായ സമയത്ത് പ്രതി ഇവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മൊബൈലിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങി.

ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതി തന്നെ നിരന്തരം ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി യുവതി പരാതിയിൽ പറയുന്നു. ഭീഷണിയെത്തുടർന്ന് പലപ്പോഴായി നാല് ലക്ഷത്തോളം രൂപ പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. ഭർത്താവിന്‍റെ പദവിയും കുടുംബജീവിതവും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ഈ ക്രൂരതകളെല്ലാം ചെയ്തത്.

ഈ കേസിൽ നിലവിൽ പുറത്തുവന്ന ഒരു വീഡിയോ പ്രതികൾക്കെതിരെയുള്ള ഏറ്റവും നിർണായകമായ തെളിവായി മാറിയിരിക്കുകയാണ്. വീഡിയോയിൽ, യുവതി കരഞ്ഞുകൊണ്ട് തന്നെ വിട്ടയക്കാൻ പ്രതിയായ അയാസ് മദാരെയോട് കെഞ്ചുന്നതായി കാണാം.

അയാസ് യുവതിയുടെ കൈകളിൽ ബലമായി പിടിച്ചുവച്ച് മതപരമായ ശ്ലോകങ്ങൾ ഉച്ചരിക്കുകയും അവളുടെ മേൽ ആവർത്തിച്ച് ഊതുകയും ചെയ്യുമ്പോൾ, എന്നെ വിടൂ എന്ന് യുവതി പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി പരമാവധി ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഈ മന്ത്രവാദ ക്രിയകൾക്ക് ശേഷം താൻ ഔദ്യോഗികമായി മതം മാറ്റപ്പെട്ടു എന്ന് പ്രതികൾ പ്രഖ്യാപിച്ചതായി യുവതി ആരോപിക്കുന്നു. ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനവും മന്ത്രവാദ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും തെളിയിക്കാൻ ഈ ഡിജിറ്റൽ തെളിവ് പോലീസിനെ ഏറെ സഹായിക്കും.

പ്രതിയായ അയാസ് മദാരെ പലപ്പോഴും ഒരു പ്ലാസ്റ്റിക് കുപ്പിയിൽ ദ്രാവകങ്ങൾ കൊണ്ടുവരികയും അത് കുടിക്കാൻ തന്നെ നിർബന്ധിക്കുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ഇത് കുടിച്ചതിന് ശേഷം ഇയാൾ ഉർദുവിൽ എന്തൊക്കെയോ മന്ത്രിക്കുകയും യുവതിയുടെ മുഖത്തേക്ക് ഊതുകയും ചെയ്യുമായിരുന്നു. ഇതെല്ലാം ഹിപ്നോട്ടിസവും മന്ത്രവാദവുമാണ് എന്ന് അവകാശപ്പെട്ടായിരുന്നു പ്രതി യുവതിയെ പീഡിപ്പിച്ചിരുന്നത്.

മേയ് 31ന് അയാസ് മദാരെയും ഇയാളുടെ കൂട്ടാളിയും ചേർന്ന് യുവതിയെ ബലമായി കൽമേശ്വറിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് കേസിൽ മൂന്നാം പ്രതിയായ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ താമിയ ഗ്രാമത്തിൽ നിന്നുള്ള ഹസ്രത് മൗലാന എന്നയാൾ രംഗപ്രവേശം ചെയ്യുന്നത്.

അവിടെ വച്ച് മൗലാന പ്രത്യേക മതപരമായ ചടങ്ങുകൾ നടത്തുകയും യുവതിയെ നിർബന്ധിച്ച് "ഖബൂൽ ഹേ' എന്ന് പറയിപ്പിച്ച് മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷമാണ് ഒളിവിൽ പോയ മൗലാനയെ കണ്ടെത്താൻ നാഗ്പൂർ പോലീസ് പ്രത്യേക സംഘത്തെ മധ്യപ്രദേശിലേക്ക് അയച്ചത്.

തന്‍റെ പൂർണമായ സമ്മതമില്ലാതെ, നിർബന്ധിതമായാണ് ഈ ചടങ്ങുകളെല്ലാം നടത്തിയതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു. ചടങ്ങുകൾക്ക് ശേഷം, യുവതി ഔദ്യോഗികമായി ഇസ്‌ലാം മതം സ്വീകരിച്ചുവെന്നും അയാസുമായുള്ള അവരുടെ വിവാഹം കഴിഞ്ഞുവെന്നും മൗലാന പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് യുവതിയെക്കൊണ്ട് നിർബന്ധിപ്പിച്ച് മാംസം കഴിപ്പിക്കുകയും കൽമ ചൊല്ലിക്കുകയും ചെയ്തു.

ഇതിനുശേഷം പ്രതികൾ യുവതിയെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് അയാസ് വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതികൾ യുവതിയുടെ വീട്ടിൽ നിരന്തരം അതിക്രമിച്ചു കയറി ലൈംഗീകമായി പീഡിപ്പിക്കുന്നത് തുടർന്നതായും യുവതി എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്.

പ്രതികൾക്കെതിരെ ബലാത്സംഗം, നിരന്തരമായ ലൈംഗീക പീഡനം, പണം തട്ടിയെടുക്കൽ, ബ്ലാക്ക്‌മെയിലിംഗ്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ, മഹാരാഷ്ട്രയിലെ കർശനമായ മന്ത്രവാദ വിരുദ്ധ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.

 

National

ഹോം ഗാർഡായ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്

ബംഗളൂരു: കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ബംഗളൂരുവിലെ മഹാദേവപുരയിലാണ് സംഭവം.

മഹാദേവപുര പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡായി ജോലി ചെയ്തിരുന്ന മഞ്ജുള(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ജുളയുടെ ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.

15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പ്രദീപ് ഓൺലൈൻ വാതുവെപ്പിന് അടിമയായിരുന്നുവെന്നും ഇത് കുടുംബകലഹങ്ങൾക്ക് കാരണമായെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.

മഞ്ജുളയുടെ സ്വഭാവത്തെ സംശയിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെ ചോദ്യം ചെയ്തിരുന്നു. പീഡനം സഹിക്കാൻ വയ്യാതെ, കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള കുട്ടികളുമായി അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു.

ഞായറാഴ്ച ഇവരുടെ വീട്ടിലെത്തിയ പ്രദീപ്, തന്‍റെയൊപ്പം മടങ്ങി വരണമെന്ന് മഞ്ജുളയോട് അപേക്ഷിച്ചു. കൂടാതെ മഞ്ജുളയുടെ കാലിൽ വീണ് തന്‍റെ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിച്ചു.

എന്നാൽ പെട്ടന്ന് അക്രമാസക്തനായ പ്രദീപ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് മഞ്ജുളയെ കുത്തി. 20 ലധികം പ്രാവശ്യം പ്രദീപ്, മഞ്ജുളയെ കുത്തിയെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം നടത്തുന്നതിന് മുമ്പ്, പ്രദീപ് ഫോണിൽ ഒരു വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. വാതുവെപ്പ് ആസക്തി തന്‍റെ കുടുംബത്തെ തകർത്തുവെന്ന് പറഞ്ഞ പ്രദീപ്, താൻ മഞ്‌ജുളയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ചു. വൈകുന്നേരം അവൾ ജോലി കഴിഞ്ഞ് തിരിച്ചെത്തും. ഞാൻ വീണ്ടും അവളോട് എന്‍റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടും. അവൾ ഇനി സമ്മതിക്കില്ലെന്ന് പറഞ്ഞാൽ ഞാൻ അവളെ അവിടെ വച്ച് കൊല്ലും എന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ആക്രമണത്തിന് ശേഷം, പ്രദീപ് കത്തി ഉപയോഗിച്ച് സ്വന്തം കൈയുടെ ഞരമ്പ് മുറിച്ചിരുന്നു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Kerala

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് ഒളിവിൽ

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ. കിഴക്കെ ഐമുറി സ്വദേശി ജാൻസിയെയാണ് ഭർത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജാൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബപ്രശ്‌നമാണ് ആക്രമണത്തിന്‍റെ കാരണം. പ്ലേവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാൻസി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒളിഞ്ഞു നിന്ന് ബിജു ആക്രമിച്ചത്.

തുടയിലും മുതുകിലും രണ്ട് കൈകളിലും ഗുരുതരമായി പരിക്കേറ്റ ജാൻസിയെ കളമശേരി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

National

സ്യൂട്ട് കേസിനുള്ളിൽ തലയും കൈകാലുകളുമില്ലത്ത മൃതദേഹം; ഭാര്യയും കാമുകനും പിടിയിൽ

ചെന്നൈ: പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട് കേസിനുള്ളിൽ തലയും കൈകാലുകളുമില്ലത്ത മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടതു തേനാംപെട്ട് സ്വദേശി അമീർ അലിയാണ്. സംഭവത്തിൽ അമീറിന്‍റെ ഭാര്യ രോഹിമ ഖാത്തൂൺ, രോഹിമയുടെ കാമുകൻ അഷ്റഫ് അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ് ഫോമിലേക്കുള്ള കോണിപ്പടിക്കു സമീപത്താണു സ്യൂട്ട് കേസ് കണ്ടെത്തിയത്.

മറ്റൊരിടത്തു കൊല നടത്തിയ ശേഷം ഇവിടെ മൃതദേഹം ഉപേക്ഷിച്ചതാണെന്ന നിഗമനത്തിൽ അന്വേഷണ ചുമതല പ്രത്യേക സംഘത്തിനു കൈമാറിയിരുന്നു. തുടർന്നു സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഓട്ടോയിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിൽ സ്യൂട്ട് കേസ് ഉപേക്ഷിച്ചു പോവുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികായണ്.

 

National

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ലക്നോ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദെഹ്പ വിനായക്പൂർ സ്വദേശി സച്ചിൻ (32) ആണ് ഭാര്യ ജ്യോതി (28) യെ കൊലപ്പെടുത്തിയത്.

ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും കോപാകുനായ സച്ചിൻ ഇരുമ്പ് വടികൊണ്ട് ജ്യോതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ സച്ചിൻ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലെ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.

സംഭവം നടക്കുന്പോൾ ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. പിന്നീട് കുട്ടികൾ ഉണർന്നപ്പോൾ ജ്യോതി രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയും തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു.

സച്ചിനും ജ്യോതിയും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരു മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Kerala

അഷ്കറിന്‍റെ ആദ്യ ഭാര്യയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്‍റെ ആദ്യ ഭാര്യ ആമിനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ.

അഷ്കറിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറ് പരാതികൾ നൽകിയിട്ടും കേസ് എടുത്തിരുന്നില്ല. നടപടികൾ എടുക്കാത്ത പോലീസുകാരെ കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട്‌ നൽകും. ചികിത്സാ ചെലവിന്‍റെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ആമിനയെ അഷ്കറിന്‍റെ വീട്ടുകാരും മർദിച്ചിരുന്നതായി പിതാവ് ശിഹാബ് പറഞ്ഞു. മകന്‍റെ മരണത്തിൽ അഷ്കറിനെ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് പറഞ്ഞു.

മകനെ സ്കൂളിൽ ചെന്ന് അഷ്‌കർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് എഴുതി വാങ്ങാനായാണ് ആമിനയെ മർദിച്ചത്. ആറ് മാസം മുൻപ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിഐ നടപടി ഒന്നും എടുത്തില്ല. മന്ത്രി നൽകിയ ഉറപ്പുകൾ തൃപ്തികരമാണെന്നും സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് ശിഹാബ് പറഞ്ഞു.

Kerala

പുതുപ്പാടിയില്‍ ഭര്‍ത്താവിന്‍റെ വെട്ടേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: പുതുപ്പാടിയില്‍ ഭര്‍ത്താവിന്‍റെ വെട്ടേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്. അടിവാരം കമ്പിവേലിമ്മലിലാണ് സംഭവം. പാലക്കാട് സ്വദേശി ഇബ്രാഹീമാണ് (55) കമ്പിവേലിമ്മല്‍ സ്വദേശി ഖദീജ (50)യെ ആക്രമിച്ചത്.

സംഭവത്തില്‍ ഇബ്രാഹീമിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയിലെ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണത്തില്‍ ഖദീജയുടെ വലതുചെവിക്ക് മുകളില്‍ ഗുരുതരമായി പരിക്കേറ്റു. ഖദീജയെ ഉടന്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ ഖദീജയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Kerala

ഇതും മനുഷ്യനോ...അഷ്കറിന്‍റെ ആദ്യ ഭാര്യ കോമയിൽ, നേരിട്ടത് കൊടിയ ക്രൂരത

തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിനെ ക്രൂരമായ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ അഷ്‌കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യഭാര്യ ആമിനയുടെ മാതാവ്.

അഷ്കർ മകളെ ക്രൂരമായി മർദിച്ചിരുന്നുവെന്നും ഗുരുതര പരിക്കേറ്റ മകൾ 13 മാസത്തോളം കോമ സ്‌റ്റേജിലായിരുന്നുവെന്നും ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടര മാസം വെന്‍റിലേറ്ററിലായിരുന്നുവെന്നും പത്തുമാസമായിട്ടുള്ളൂ ഓര്‍മ തിരിച്ചുകിട്ടിയിട്ടെന്നും മാതാവ് പറഞ്ഞു.

"അഷ്‌കര്‍ എന്‍റെ മകളെയും മര്‍ദ്ദിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് അഷ്‌കര്‍ മകളെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. അവന്‍റെ വീട്ടില്‍ എത്തിയ ശേഷം മകളെ നിരവധി തവണ മര്‍ദ്ദിച്ചിട്ടുണ്ട്. മകളുടെ തല ഭിത്തിയില്‍ കൊണ്ടുപോയി ഇടിപ്പിച്ചിട്ടുണ്ട്. ക്ലോസറ്റിലാണ് ഇടിപ്പിച്ചത്. തലയിടിച്ച് ബോധംകെട്ട് പലദിവസവും കിടന്നിട്ടുണ്ട്'.

"വീട്ടില്‍ പോണമെന്ന് പറഞ്ഞപ്പോള്‍ അവന്‍റെ അമ്മയും സഹോദരിയും ഇവനും കൂടി മകളെ വലിച്ചിഴച്ചു ബാത്ത്‌റൂമില്‍ കൊണ്ടുപോയി വയറ്റില്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. കൊല്ലാന്‍ ശ്രമിച്ചു. മര്‍ദ്ദനത്തില്‍ ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ വരെ ശ്രമിച്ചു'.

"മകള്‍ക്ക് ബോധംവന്നത് കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മകള്‍ കരഞ്ഞു വിളിച്ചപ്പോള്‍ അയല്‍വാസികള്‍ ഞങ്ങളെ വിളിച്ചു. മകള്‍ 13 മാസത്തോളം കോമ സ്‌റ്റേജിലായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടര മാസം വെന്‍റിലേറ്ററിലായിരുന്നു. പത്തുമാസമായിട്ടുള്ളൂ ഓര്‍മ തിരിച്ചുകിട്ടിയിട്ട്. മകള് ഇപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കില്ല. രണ്ടു വര്‍ഷമായി ഹോസ്പിറ്റലില്‍ പോകുന്നു'.

"അവന്‍റെ മര്‍ദ്ദനം കൊണ്ടാണ് സംഭവിച്ചത്. പലപ്രാവശ്യം പോലീസില്‍ പരാതി കൊടുത്തു. നെടുമങ്ങാട് പോലീസ് കണക്കിലെടുത്തില്ല. പോലീസുകാരെല്ലാം അവന്‍റെ സൈഡ് ആണ്. പോലീസിന്‍റെ വണ്ടി ഓടിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ സൈഡ് ആണ് പോലീസുകാര്‍ എല്ലാം. വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്'- അഷ്‌കറിന്‍റെ ആദ്യഭാര്യയുടെ മാതാവ് പറഞ്ഞു.

Kerala

പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്.

ഒരാഴ്‌ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് ജയിംസ് തോമസിനൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കെയാണ് എമിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഇരുവരും ഹോംസ്റ്റേ നടത്തി വരികയായിരുന്നു. ദിവ്യ, ബേസിൽ ജെയിംസ് എന്നിവരാണ് മക്കൾ. മരുമക്കൾ: ദീപക് (ഇടവിളായിൽ, പോത്താനിക്കാട്), ജീവ മറിയം സണ്ണി (മാടപ്പമ്പിൽ, മഴുവന്നൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

National

50,000 രൂപയ്ക്ക് ഭാര്യയെ വിറ്റ് യുവാവ്; കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ രക്ഷിച്ച് പോലീസ്

ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ യുവാവ് പിടിയിൽ. ഗണഷ്പുര സ്വദേശി നികേഷ് പാട്ടേൽ ആണ് ഭാര്യയോടുള്ള വെറുപ്പ് കാരണം വിറ്റത്.

മേയ് 19 ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് നികേഷ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്‍റെ സംശയം തിരിച്ചുവിടാനും അന്വേഷണം വഴിതെറ്റിക്കാനുമായാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. അന്വേഷണം പുരോഗമിച്ചതോടെ നികേഷിന്‍റെ മൊഴികളിൽ സംശയം തോന്നി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയോടുള്ള വെറുപ്പ് കാരണം സുഹൃത്തുക്കളോട് ചേർന്ന് വിൽക്കുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ തടങ്കിലിൽ പാർപ്പിച്ചിരുന്ന രഹസ്യകേന്ദ്രം കണ്ടെത്തുകയും സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു. തടങ്കിലിൽ പാർപ്പിച്ചിരുന്ന സമയത്ത് മനുഷ്യക്കടത്ത് സംഘത്തിലെ പ്രതികൾ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞു.

National

അവിഹിത ബന്ധമെന്ന സംശയം; യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് ഭർത്താവ്

മുംബൈ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച് ഭർത്താവ്. ഏപ്രിൽ 20ന് പൂനെയിലെ ഉറുളി കാഞ്ചൻ ഏരിയയിലാണ് സംഭവം നടന്നത്. ഒരു മാസത്തിന് ശേഷം മേയ് 15ന് യുവതി പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

ക്രൂരമായ മർദനത്തിന് പിന്നാലെ ഫ്ലോർ ക്ലീനിംഗ് ആസിഡാണ് ഇയാൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒഴിച്ചത്. തുടർന്ന് ചികിത്സതേടുന്നതിൽ നിന്നും ഇയാൾ യുവതിയെ വിലക്കി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തി.

വെൽഡറായി ജോലി ചെയ്യുന്ന യുവാവ്, 25കാരിയായ യുവതിക്ക് മറ്റെരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഏപ്രിൽ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാൾ ഭാര്യയെ മർദ്ദിക്കുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന ഫ്ലോർ ക്ലീനിംഗ് ആസിഡ് എടുത്ത് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിക്കുകയും, വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തന്നെ ആശുപത്രിയിൽ എത്തിക്കാൻ യുവതി ഭർത്താവിനോട് കെഞ്ചി അപേക്ഷിച്ചെങ്കിലും വൈദ്യസഹായം തേടാൻ ഇയാൾ അനുവദിച്ചില്ലെന്ന് ഉറുളി കാഞ്ചൻ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സച്ചിൻ വാങ്കഡെ പറഞ്ഞു.

പിന്നീട് ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി രണ്ട് മക്കളെയുമൂകൂട്ടി സോലാപൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും അവിടെയുള്ളവരോട് വിവരം പറഞ്ഞ ശേഷം തിരികെ എത്തി പോലീസിൽ പരാതി നൽകുകയുമായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 115 (അറിഞ്ഞുകൊണ്ട് പരിക്കേൽപ്പിക്കൽ), സെക്ഷൻ 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവയ്‌ക്കൊപ്പം മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

Kerala

ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഏറെ നാളായി ഇരുവരും വേർ വേർപിരിഞ്ഞു താമസിച്ചിവരികയായിരുന്നു. സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ പിടികൂടി കുളത്തുപ്പുഴ പോലീസിന് കൈമാറി.

അശ്വതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാലുവർഷമായി കുടുംബപ്രശ്നത്തേ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

National

സലൂൺ മാനേജർ ജീവനൊടുക്കിയ സംഭവം; ഒരാൾ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിൽ സലൂൺ മാനേജർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രത്ന സിംഗ് (31) ആണ് മരിച്ചത്.

മേയ് 12ന് ലക്നോവിലെ ഗോമ്തിനഗർ വിസ്താരിലെ ഫ്ലാറ്റിൽ വച്ചാണ് രത്ന സിംഗ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തിരുന്നു.

തന്‍റെ മരണത്തിന് കാരണം വ്യവസായി ശരദ് സിംഗും ഭാര്യയും കൂട്ടാളികളുമാണെന്നായിരുന്നു രത്ന സിംഗ് പറഞ്ഞത്. ഇവർ തനിക്കെതിരെ നടത്തിയ മാനസിക പീഡനങ്ങളെക്കുറിച്ച് രത്ന സിംഗ് തുറന്നു പറഞ്ഞു.

ഇതേത്തുടർന്ന് ശരദ് സിംഗിന്‍റെ ഹോട്ടലും സലൂണും പോലീസ് സീൽ ചെയ്തു. കേസിൽ ശരദ് സിംഗിന്‍റെ ഹോട്ടൽ ജീവനക്കാരനായ മംഗൽ യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും, പ്രധാന പ്രതികളായ ശരദ് സിംഗും ഭാര്യ പല്ലവി ജോഷിയും നിലവിൽ ഒളിവിലാണ്.

രത്ന സിംഗിന്‍റെ പിതാവ് സുധീർ കുമാർ സിംഗ് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശരദ് സിംഗ് തന്‍റെ മകളെ നിരന്തരം ചൂഷണം ചെയ്തിരുന്നതായും, ഇതിനെ എതിർത്തപ്പോഴൊക്കെ കൊലപ്പെടുത്തുമെന്നും സഹോദരിമാരുടെ മാനം കെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പരാതിയിൽ ആരോപിക്കുന്നു.

കൂടാതെ, ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ സുഹൃത്തുക്കളാണെന്നും ഇവർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

Kerala

ആറ്റിങ്ങലിൽ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്; പോലീസ് കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.

കുഞ്ഞിന്‍റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്.

അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്‍റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

National

ഭർത്താവിനൊപ്പം ട്രെയിൻ യാത്രക്കിടെ കാണാതായി; ആറു ദിവസത്തിനു ശേഷം യുവതിയെ കണ്ടെത്തി

പാറ്റ്ന: കേദാർനാഥ് തീർഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ കാണാതായ യുവതിയെ കണ്ടെത്തി. ആറു ദിവസങ്ങൾക്ക് ശേഷം ബിഹാറിലെ ബെഗുസാരായി ജില്ലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.

പ്രഗ്യാ സിംഗ്(29)നെ ആണ് കാണാതായത്. ഉത്തരാഖണ്ഡ് പോലീസും റെയിൽവേ പോലീസും മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

മേയ് അഞ്ചിന് രാത്രി കേദാർനാഥ് തീർഥാടനം പൂർത്തിയാക്കിയ ശേഷം പ്രജ്ഞ, ഭർത്താവ് മനീഷിനൊപ്പം ഡെറാഡൂണിൽ നിന്ന് ഗാസിയാബാദിലേക്ക് നന്ദാദേവി എക്സ്പ്രസിലാണ് യാത്ര ചെയ്തത്.

ട്രെയിൻ ഹരിദ്വാർ കടക്കുന്നതുവരെ തങ്ങൾ സംസാരിച്ചിരുന്നുവെന്നും അതിനുശേഷം താൻ ഉറങ്ങിപ്പോയെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. മുസാഫർനഗർ സ്റ്റേഷന് സമീപത്ത് വച്ച് ഉണർന്നപ്പോൾ പ്രഗ്യയെ സീറ്റിൽ നിന്ന് കാണാനില്ലായിരുന്നു. വാഷ്‌റൂമിൽ പോയിരിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ അവൾ തിരിച്ച് വന്നില്ല. കാണാതായപ്പോൾ മുഴുവൻ കോച്ചിലും അന്വേഷിച്ചു പക്ഷേ, കണ്ടെത്താനായില്ലെന്നും മോബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും മനീഷ് പറയുന്നു.

തുടർന്ന് വിഷയം റെയിൽവേ പോലീസ് ഏറ്റെടുത്തു. അന്വേഷണം റൂർക്കി പോലീസിന് കൈമാറി. റൂർക്കി, മുസാഫർനഗർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം സങ്കീർണ്ണമായി. രണ്ട് സ്റ്റേഷനുകളിലെയും സിസിടിവി കാമറകൾ പ്രവർത്തന രഹിതമായിരുന്നു.

പോലീസ് റെയിൽവേ ട്രാക്കുകളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. പിന്നാലെ പ്രഗ്യയുടെ ഫോണ്‍ കോളുകൾ, വാട്സാപ്പ് സന്ദേശങ്ങൾ എന്നിവ പോലീസ് പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ആറ് ദിവസത്തെ അന്വേഷണത്തിന് ശേഷം, പ്രഗ്യയെ, ബിഹാറിലെ ബെഗുസാരായിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം ബിഹാറിലെത്തി പ്രഗ്യയെ തിരിച്ച് കൊണ്ട് വരികയായിരുന്നു.

തിരോധാനത്തെ കുറിച്ച് ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തിരോധാനത്തിന് പിന്നിലെ കാരണവും ബിഹാറിലേക്ക് പോകാനുണ്ടായ സാഹചര്യവും കണ്ടെത്തുകയാണ് പോലീസിന്‍റെ ലക്ഷ്യം.

 

National

ഹൈദരാബാദിൽ റിട്ട. ഡിജിപിയുടെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

ഹൈദരാബാദ്: റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജയില്‍ ഡിജിപിയായി 2019ല്‍ വിരമിച്ച വിനയ് രഞ്ജന്‍ റേയുടെ ഭാര്യ തനുജ രഞ്ജനെ(62) യാണു കഴിഞ്ഞദിവസം രാവിലെ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ പ്രശാസന്‍ നഗറിലുള്ള വസതിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടിലെ നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരി ആസൂത്രണം ചെയ്ത കവര്‍ച്ചയ്ക്കിടെയാണു കൊലപാതകം നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വിനയ് രഞ്ജന്‍ റേ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബംഗളൂരുവിലായിരുന്ന സമയത്താണു കൃത്യം നടന്നത്.

വീട്ടിൽ തനുജയും രണ്ടു മക്കളുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 9.15 ഓടെ മറ്റൊരു വീട്ടുജോലിക്കാരി എത്തിയപ്പോള്‍ മകള്‍ സുനന്ദ വാതില്‍ തുറന്നു. സ്ഥിരം ജോലിക്കാരിയായ കല്പനയെ കാണാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തനുജയെ മുറിയില്‍ കൈകാലുകള്‍ ബന്ധിച്ചനിലയില്‍ കണ്ടെത്തിയത്.

വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും ചുണ്ടിലും കൈത്തണ്ടയിലും മുറിവുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുലര്‍ച്ചെ രണ്ടോടെ കൊലപാതകം നടന്നിരിക്കാമെന്നാണു പോലീസിന്‍റെ നിഗമനം.

വിനയ് രഞ്ജന്‍റെ അമ്മയെ പരിചരിക്കാന്‍ നിന്ന കല്പന എന്ന ജോലിക്കാരിയാണു കൊലപാതകത്തിന് സൗകര്യമൊരുക്കിയതെന്ന് പോലീസ് പറയുന്നു. ഇവര്‍ നിലവില്‍ ഒളിവിലാണ്.

സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ ഒന്നോടെ മൂന്നു പുരുഷന്മാര്‍ വീട്ടില്‍ കയറുന്നതും 2.30ഓടെ മാരകായുധങ്ങളും ഒരു ബാഗുമായി പുറത്തുപോകുന്നതും വ്യക്തമാണ്. ആസൂത്രിതമായ കൊലപാതകമാണെന്നും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് കൃത്യം നടത്തിയതെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

National

വീരപ്പന്‍റെ ഭാര്യക്കും മകള്‍ക്കും തോല്‍വി

ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പന്‍റെ ഭാര്യ മുത്തുലക്ഷ്മിക്കും മകള്‍ വിദ്യാറാണിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വി.

കൃഷ്ണഗിരി മണ്ഡലത്തില്‍ മുത്തുലക്ഷ്മി വീരപ്പന്‍ തമിഴക വാഴ്‌വുരുമൈ കക്ഷി സ്ഥാനാര്‍ഥിയായി മത്സരിച്ച് നേടിയത് 366 വോട്ടുകള്‍. വിജയ് നയിച്ച തമഴക വെട്രി കഴകം പാര്‍ട്ടി സ്ഥാനാര്‍ഥി പി. മുകുന്ദനാണ് ഇവിടെ വിജയിച്ചത്.

വീരപ്പന്‍റെ മകള്‍ വിദ്യാറാണി നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായി മേട്ടൂര്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. വിദ്യാറാണിക്ക് 7109 വോട്ടുകള്‍ ലഭിച്ചു.

Kerala

ഭാര്യയെ കാണണം : മാവോയിസ്റ്റ് മാരപ്പ കോടതിയിലേക്ക്

മഞ്ചേരി: ഭാര്യയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മാരപ്പ മഞ്ചേരി യുഎപിഎ കോടതിയെ സമീപിച്ചു. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിയുന്ന കര്‍ണ്ണാടക റായ്ചാല്‍ മാന്‍വി അറോളി ദൊഡ്ഡമഹാദേവപ്പ മകന്‍ മാരപ്പ എന്ന ജയണ്ണ (51)യാണ് വിയ്യൂര്‍ വനിതാ ജയിലില്‍ കഴിയുന്ന കര്‍ണ്ണാടക ബെല്‍ത്തങ്ങാടി കുത്‌ലുരു കൊട്ടിയാന്തടുക്കമനൈ ബാബു മേലേക്കുടിയയുടെ മകള്‍ സുന്ദരി എന്ന ഗീത എന്ന ബിത്രു (33)യെ കാണണമെന്ന ആവശ്യവുമായി നീതിപീഢത്തെ സമീപിച്ചത്.

കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നക്‌സല്‍ രഹിത സംസ്ഥാനം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകരിച്ച് 2025 ജനുവരി എട്ടിന് കീഴടങ്ങിയ ആറു മാവോയിസ്റ്റുകളില്‍ ഇവരുമുണ്ടായിരുന്നു. കീഴടങ്ങിയ പ്രതികളെ കേരള പോലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്ത് നവംബര്‍ 18ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നൂ.

ജയിലില്‍ ഭാര്യയെ കാണണമെന്ന ആവശ്യവുമായി മാരപ്പ ജയില്‍ അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. നേരത്തെ ബംഗളൂരു ജയിലിലായിരുന്ന ഇരുവര്‍ക്കും ആഴ്ചയിലൊരിക്കല്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയിരുന്നു. കേരളത്തിലെ ജയിലുകളിലേക്ക് മാറ്റിയതിന് ശേഷം ഈ സൗകര്യം ലഭ്യമല്ലാതായതായി ഹര്‍ജിയില്‍ പറയുന്നു. ദൂരപരിധി മൂലം ബന്ധുക്കള്‍ക്ക് പതിവായി സന്ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യവും ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുരക്ഷാ കാരണങ്ങളും ജയില്‍ ചട്ടങ്ങളും ചൂണ്ടിക്കാട്ടി അപേക്ഷയ്ക്ക് എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും വിയ്യൂര്‍ വനിതാ ജയിലിന്റെ സൂപ്രണ്ടിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

Kerala

ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ. കോഴിക്കോട് എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ഹമീദിനെ ആണ് പിടികൂടിയത്.

24 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്. 2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്.

ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കാസർകോട് ആദൂർ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.

National

ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംമടുത്തു; ടെക്കി ജീവനൊടുക്കി

ഹൈദരാഹാദ്: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംമടുത്ത് ടെക്കി തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. എസ്. സീതാറാം(39) ആണ് ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്.

ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സീതാറാമിന്‍റെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. അന്വേഷണത്തിൽ എം. രമണ റെഡ്ഡി എന്ന വ്യവസായിയുമായി സീതാറാമിന്‍റെ ഭാര്യ രേണുകയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.

സംഭവം അറിഞ്ഞ സീതാറാം ഭാര്യയുമായി നിരന്തരം വഴക്കുണ്ടായി. കൂടാതെ ഇത് സീതാറാമിനെ കടുത്ത മാനസികസമ്മർദത്തിലുമാക്കി. ഭാര്യയുടെ അവിഹിത ബന്ധവും അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും മകനെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നുവെന്ന് സീതാറാം റെഡ്ഡിയുടെ പിതാവ് വെങ്കടേശ്വർ ആരോപിച്ചു.

കൂടാതെ മറ്റൊരാളുമായുള്ള രേണുകയുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടത് സീതാറാമിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പിതാവ് പറഞ്ഞു. ഏപ്രിൽ 21 ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രേണുകയെയും കാമുകനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018 ൽ വിവാഹിതരായ ദമ്പതികൾക്ക് ഏഴും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട്.

 

Kerala

തൃശൂരിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

തൃശൂർ: ആനക്കല്ലിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. അവണശേരി സ്വദേശി ഉണ്ണിമായ(30)ആണ് മരിച്ചത്. സംശയത്തെ തുടർന്ന് ഉണ്ണിമായയെ ഭർത്താവ് ശിവപ്രസാദ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ശിവപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ മാർക്കറ്റിൽ ഹോൾ സെയിൽ പച്ചക്കറിക്കട നടത്തുന്നയാളാണ് ശിവപ്രസാദ്. ഉണ്ണിമായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് പോകാനൊരുങ്ങിയ ഉണ്ണിമായ മുറിയിൽ പ്രവേശിച്ചപ്പോഴാണ് സംഭവം.

സംഭവസമയം ശിവപ്രസാദിന്‍റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ഉണ്ണിമായയെ കൊന്നുവെന്ന് ശിവപ്രസാദ് ആണ് അമ്മയോടു പറഞ്ഞത്. തുടർന്ന് ഇവരുടെ നിലവിളികേട്ട് അയൽവാസികൾ ഇവിടേക്ക് വരുകയായിരുന്നു.

സംഭവത്തിന് പിന്നിലെ കൃത്യമായ വിവരം വ്യക്തമല്ല. ഇവർക്ക് നാലു വയസുള്ള പെൺകുഞ്ഞുണ്ട്.

Movies

അന്ന് വിജയിച്ചില്ല, വർഷങ്ങൾക്കിപ്പുറം ആ സ്വപ്നം നേടിയെടുത്ത് നീരജ് മാധവന്‍റെ ഭാര്യ ദീപ്തി  

സ്വപ്നങ്ങൾ ഒരിക്കൽ ഉപേക്ഷിച്ചതാണെങ്കിലും പിന്നീട് മനസുണ്ടെങ്കിൽ അതിനെ വീണ്ടും നേടിയെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ നീരജ് മാധവിന്‍റെ ഭാര്യ ദീപ്തി ജനാർദനൻ.

കോളേജ് പഠനകാലത്ത് ഏറ്റവും അധികം ആഗ്രഹിച്ച ഐഐഎമ്മിൽ പ്രവേശനം നേടിയ സന്തോഷമാണ് താരപത്നി പങ്കുവച്ചത്.

തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ദീപ്തി പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

കോളജ് കാലത്ത് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാതെ വന്നതോടെ താൻ ആ സ്വപ്നം ഉപേക്ഷിച്ചിരുന്നുവെന്നും പിന്നീട് ജോലിയും തിരക്കുകളുമായി സുരക്ഷിതമായ ഒരു ജീവിതത്തിലേക്ക് ഒതുങ്ങിപ്പോയെന്നും ദീപ്തി ഓർക്കുന്നു.

‘‘ചില സ്വപ്നങ്ങൾ നമ്മെ വിട്ടുപോകില്ല... അവ എവിടെയോ ശാന്തമായി നമുക്കായി കാത്തിരിക്കും.

എന്‍റെ കോളജ് കാലഘട്ടത്തിൽ ഞാൻ ഇത് ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒരു ഐഐഎമ്മിൽ പഠിക്കണമെന്നും, അവിടുത്തെ ജീവിതത്തിന്‍റെ ഭാഗമാകണമെന്നും.

പക്ഷേ വിധിയുടെ പ്ലാനുകൾ മറ്റൊന്നായിരുന്നു. അന്ന് എനിക്ക് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിച്ചില്ല. സാവധാനം ഞാൻ ജോലിയിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും എനിക്ക് സുരക്ഷിതമെന്ന് തോന്നിയ ഒരു കംഫർട്ട് സോണിലേക്കും ഒതുങ്ങിപ്പോയി.

ദിവസങ്ങൾ വർഷങ്ങളായി മാറി. ആ സ്വപ്നത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് പോലും നിർത്തി... പക്ഷേ അത് ഒരിക്കലും എന്നെ വിട്ടുപോയിരുന്നില്ല.

ഒടുവിൽ ഒരു ദിവസം, ആ സ്വപ്നത്തിന് വീണ്ടും ചെവികൊടുക്കാൻ ഞാൻ തീരുമാനിച്ചു. തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു അതിന്‍റെ അർത്ഥം.

സ്വന്തം സംശയങ്ങളെ നേരിടേണ്ടി വന്നു, എല്ലാം വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ടി വന്നു. പക്ഷേ ഇത്തവണ ഞാൻ പിന്മാറിയില്ല. ഇന്ന് ഇവിടെ നിൽക്കുമ്പോൾ, ഞാൻ പുതിയ ഒരിടത്ത് എത്തിയതായി എനിക്ക് തോന്നുന്നില്ല മറിച്ച്, പണ്ട് എവിടെയോ ഉപേക്ഷിച്ചുപോയ എന്‍റെ തന്നെ ഒരു പതിപ്പിലേക്ക് ഞാൻ തിരികെ എത്തിയതുപോലെ തോന്നുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഞാൻ വീണ്ടും ഒരു കോളജ് വിദ്യാർഥിയെപ്പോലെ ചിരിച്ചു, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കി, സമ്മർദ്ദമില്ലാതെ കൗതുകത്തോടെ ക്ലാസ് മുറികളിലിരുന്നു. ഞാൻ എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്ന് എനിക്ക് പോലും അറിയാതിരുന്ന ആ പഴയ ലഘുത്വം ഞാൻ തിരിച്ചറിഞ്ഞു.

ഇത് കേവലം ഒരു ഐഐഎമ്മിൽ പ്രവേശനം കിട്ടിയതിനെക്കുറിച്ച് മാത്രമല്ല. നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ജീവിതത്തിന്‍റെ ഒരു ഭാഗം വീണ്ടും ജീവിക്കാനും വളരാനും ലഭിച്ച ഒരു രണ്ടാം അവസരത്തെക്കുറിച്ചാണ്. ചില സ്വപ്നങ്ങൾക്ക് സമയമെടുക്കും. ചില യാത്രകൾ ഒരു വട്ടം പൂർത്തിയാക്കി തുടങ്ങിയ ഇടത്ത് തന്നെ എത്തും. ചില നിമിഷങ്ങൾക്കായി... എത്ര വളഞ്ഞ വഴികൾ താണ്ടുന്നതും നഷ്ടമല്ല.’’ ദീപ്തി ജനാർദ്ദനൻ കുറിച്ചു.

മഞ്ജു വാര്യറടക്കം നിരവധി പേരാണ് ദീപ്തിക്ക് ആശംസകളഉമായെത്തിയത്. അഭിമാനം എന്നാണ് നീരജ് മാധവിന്‍റെ കമന്‍റ്.

Kerala

ഭാര്യയെ കൊലപ്പെടുത്താൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടൽ: വിഷ്ണുനാഥിന്‍റെ മൊഴി

കാട്ടാക്കട: നെയ്യാറ്റിന്‍കര വ്ലാത്താങ്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണെന്ന് പ്രതി വിഷ്ണുനാഥിന്‍റെ മൊഴി. യൂട്യൂബറായ ഭാര്യ പലർക്കും മെസേജുകൾ അയക്കുന്നുണ്ടെന്ന് താൻ സംശയിച്ചിരുന്നുവെന്നും ചാറ്റുകളെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായും പ്രതി പറഞ്ഞു. ‌

കൊലപാതക ദിവസം രാവിലെയും തർക്കമുണ്ടായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് സംശയമുണ്ടായിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രതിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. വിഷ്ണുനാഥിനെ പാറശാല പോലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അല്‍മയെ (33) വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നാലെ അഭിഭാഷകനായ സഹോദരന്‍റെ വീട്ടിലെത്തി വിഷ്ണുനാഥ് വിവരം അറിയിക്കുകയായിരുന്നു.

ഈ സമയം വിഷ്ണുനാഥും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറശാല പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അല്‍മ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

Kerala

ഭാര്യയെ കൊന്ന് മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്‍റിട്ട് നിറച്ചു, ഭർത്താവ് അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ യുവതിയെ ഭർത്താവ് കൊന്ന് മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്‍റ് നിറച്ച് ഒളിപ്പിച്ച നിലയിൽ.

എസ്എംഐഎംഇആർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയറ്റീഷൻ ശിൽപ(39)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശിൽപയുടെ ഭർത്താവ് വിശാൽ സാൽവി(40)യെ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 20നായിരുന്നു സംഭവം. ശിൽപയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി ഭർത്താവ്, മൃതദേഹം മരപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് സിമന്‍റിട്ട് ഉറപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രതിയുടെ പഴയ വീട്ടിൽ ഈ പെട്ടി ഒളിപ്പിച്ചുവച്ചു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പിന്നീട് പ്രതിതന്നെ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ള ഒരു കത്ത് മകൻ വഴി ബന്ധുക്കളിലേക്ക് എത്തിക്കുകയായിരുന്നു.

2010ലാണ് ശിൽപയും വിശാലും വിവാഹിതരായത്. ഇവർക്ക് 18, 13 വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. സമാധാന പൂർണമായ ജീവിതമായിരുന്നു തങ്ങളുടേതെന്നും എന്നാൽ, പതിയെ പതിയെ ഇത് സാഹചര്യം മോശമാകാൻ തുടങ്ങിയെന്നും നിരന്തരം താനും ഭാര്യയും തർക്കത്തിൽ ഏർപ്പെട്ടു തുടങ്ങിയെന്നും സാൽവി കത്തിൽ പറയുന്നു.

ഈ കത്തിൽ തന്‍റെ ഭാര്യയുടെ മൃതദേഹം എവിടെയെന്നതും സൂചിപ്പിക്കുന്നുണ്ട്. കത്ത് കിട്ടിയ മകൻ വിവരം ബന്ധുക്കളെ വാട്സാപ്പ് വഴി അറിയിക്കുകയായിരുന്നു. തൊഴിലില്ലാതായതോടെയാണ് സാൽവിയും ഭാര്യയും തമ്മിൽ തർക്കം തുടങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.

ആദ്യം ശിൽപ പുറത്തുപോയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചിരുന്നത്. സംശയം തോന്നിയ ശിൽപയുടെ ബന്ധുക്കൾ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോൾ അവർ ആശുപത്രിയിൽ പോയെന്നും തിരിച്ചുവന്നില്ലെന്നും മറുപടി നൽകി. തുടർന്ന് ശിൽപയുടെ ബന്ധുക്കൾ ചത്തീസ്ഗഡിൽനിന്ന് സൂറത്തിലെത്തി പോലീസിനെ സമീപിച്ചു.

പരിശോധനയിലാണ് ശിൽപയുടെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്‍റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

National

എസി വാങ്ങുന്നതിനെ ചൊല്ലി ഭർത്താവുമായി തർക്കം; ഭാര്യ ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്.

എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെ ആകാശും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയത്.

രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുല്ലാരമ്പാക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

National

അവിഹിത ബന്ധം കലാശിച്ചത് കൊലപാതകത്തിൽ; പോലീസുകാരന്‍റെ ഭാര്യയെയും മകനെയും കാമുകി കുത്തിക്കൊന്നു

ചത്തീസ്ഗഡ്: പോലീസുകാരന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവതി വീട്ടമ്മയെയും മകനെയും കുത്തിക്കൊന്നു. രണ്ട് പെൺമക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ചത്തീസ്ഗഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

പോലീസ് കോൺസ്റ്റബിളായ ലളിതേഷ് യാദവിന്‍റെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ സരോജിനി ഭരദ്വാജും പോലീസുകാരനും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.

കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതിനായി ലളിതേഷ് റെയിൽവേ സ്റ്റേഷനിൽ പോയപ്പോഴാണ് സംഭവം.

വീട്ടിലെത്തിയ സരോജിനി ഭരദ്വാജും കൊല്ലപ്പെട്ട റീന യാദവും തമ്മിൽ വാക്കേറ്റമുണ്ടായി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം ഉറക്കെവച്ച സരോജിനി, റീനയെ കത്തികൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഇവർക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പതു വയസുകാരനായ ആദിത്യയെ തുടർച്ചയായി കുത്തി.

പിന്നീട് സരോജിനി പെൺകുട്ടികളായ നൈനയെയും താനിയയെയും ആക്രമിക്കാനൊരുങ്ങി. മക്കളെ വെറുതെ വിടണമെന്ന് സരോജിനിയുടെ കാല് പിടിച്ച് അപേക്ഷിച്ച റീന, അവരോട് ഓടി രക്ഷപെടാൻ ആവശ്യപ്പെട്ടു. ഒരു മകൾ കുളിമുറിയിൽ കയറി ഒളിച്ചു. മറ്റൊരാൾ ഓടി പുറത്തിറങ്ങി അയൽക്കാരെ വിവരമറിയിച്ചു.

അയൽക്കാർ ഫ്ലാറ്റിലേക്ക് ഓടിയെത്തിയപ്പോൾ, രക്തം പുരണ്ട കത്തിയുമായി സരോജിനി വാതിലിനടുത്ത് നിൽക്കുന്നത് കണ്ടു. ഇവർ ബലപ്രയോഗത്തിലൂടെ സരോജനിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.

റീന യാദവിനെയും മക്കളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരും മകനും മരിച്ചു രണ്ട് പെൺമക്കളും ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.

പ്രാഥമിക അന്വേഷണത്തിൽ സരോജനിയും ലളിതേഷ് യാദവും പ്രണയത്തിലാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച സരോജനി വീട്ടിലെത്തിയിരുന്നുവെങ്കിലും ഇവരെ ലളിതേഷ് പറഞ്ഞയച്ചു. തുടർന്ന് പിറ്റേദിവസവും ഇവർ മടങ്ങിയെത്തുകയായിരുന്നു.

 

National

ഭാര്യയെ കഴുത്തറത്ത് കൊന്നു; പ്രതി അറസ്റ്റിൽ

റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊർബായിൽ ഭാര്യയെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ സാലിക് റാം യാദവ് (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.

ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ശരീരം ചാക്കിലാക്കുകയും തലയുമായി തെരുവിലൂടെ നടക്കുകയും ചെയ്തു.

ഉടന്‍ തന്നെ പോലീസെത്തി പ്രതിയെ പിടികൂടി. ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുവെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

 

Kerala

ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും മർദിച്ച സംഭവം; പോലീസ് കേസെടുത്തു

അമ്പലപ്പുഴ: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്പലപ്പുഴ പുതുവൽ സ്വദേശി സിബിമോനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നിഷാമോൾ (39), 16 വയസുകാരിയായ മകൾ നന്ദ എന്നിവരെയാണ് മർദിച്ചത്.

ഏപ്രിൽ 15ന് രാത്രി 10.30നും 11നും ഇടയിലാണ് സംഭവം നടന്നത്. കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയിൽ മുറിയിൽനിന്ന് ഇറങ്ങി വീടിന്‍റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനായിരുന്നു മർദനമെന്ന് പോലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. പ്രതി അസഭ്യവാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്ഐആറിലുണ്ട്.

"ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിക്കുന്നത്" എന്ന് ചോദിച്ചുകൊണ്ടാണ് സിബിമോൻ മർദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. ഭാര്യ നിഷമോളുടെ നടുവിന് ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ച് മുഖത്ത് ക്രൂരമായി കൈവീശി അടിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.

മർദനം തടയാൻ എത്തിയ 16 വയസുകാരിയായ മകൾ നന്ദയെ പ്രതി അസഭ്യം പറയുകയും കൈകൊണ്ട് പലതവണ അടിക്കുകയും ചെയ്തു. നിഷാമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 296(b), 115(2) എന്നിവ പ്രകാരവും മകളെ മർദിച്ചതിന് ജുവനൈൽ ജസ്റ്റിസ് (JJ) ആക്റ്റിലെ സെക്ഷൻ 75 പ്രകാരവുമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.

National

ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റിൽ

ഭോപ്പാൽ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സംഭവത്തിൽ ധൻരാജ് നാഥ് (39) ആണ് കൊല്ലപ്പെട്ടത്. കേസിൽ ധൻരാജിന്‍റെ ഭാര്യ ധാപുവ് കാമുകൻ പങ്കജ് ചൗധരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയുടെയും പങ്കജിന്‍റെയും ബന്ധത്തെക്കുറിച്ച് ധൻരാജ് നാഥ് അറിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒമ്പതിന് കാര്യങ്ങൾ പറഞ്ഞു തീർക്കാം എന്ന വ്യാജേന പങ്കജ് ചൗധരി ധൻരാജിനെ തന്‍റെ ഫാമിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് ധാപുവും പങ്കജും ചേർന്ന് മൃതദേഹം വെട്ടിനുറുക്കി. തെളിവുകൾ നശിപ്പിക്കാൻ ശരീരഭാഗങ്ങൾ കത്തിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. പിന്നീട് ശരീരഭാഗങ്ങൾ കുഴിച്ചിടുകയായിരുന്നു. മകനെ കാണാനില്ലെന്ന് പറഞ്ഞ് ധൻരാജ് നാഥിന്‍റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

National

സേലത്ത് അധ്യാപികയെ വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ

ചെന്നൈ: സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്ന സ്‌കൂളിന് ഒരുകിലോമീറ്റർ അകലെയാണ് ഭർത്താവ് വിജയമുരുകന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ മൂന്ന് വയസുള്ള മകളുടെ മൃതദേഹവും കണ്ടെത്തി. മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. അധ്യാപിക ശ്രീവിദ്യയെ വെട്ടിപരിക്കെല്പിച്ചതിന് ശേഷം മകളെയും എടുത്ത് മതിൽ ചാടി ഓടിരക്ഷപെടുകയായിരുന്നു.

തിങ്കളാഴ്ചയാണ് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത്. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്.

ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു. മൂന്ന് വയസ്സുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.

 

National

സേലത്ത് അധ്യാപികയെ ഭർത്താവ് വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്.

ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു.

മൂന്ന് വയസുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു.

Kerala

ഭാര്യയുമായി പിണങ്ങി വൈദ്യുതി പോസ്റ്റില്‍ കയറി ഭീഷണിമുഴക്കിയ യുവാവിനെതിരേ കേസ്

പത്തനംതിട്ട: ഭാര്യയുമായി പിണങ്ങി 11 കെവി ട്രാന്‍സ്‌ഫോര്‍മര്‍ ലിങ്ക് വൈദ്യതി പോസ്റ്റിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെതിരേ പോലീസ് കേസെടുത്തു.

ചെന്നീര്‍ക്കര കരിപ്പുഴ ആരോമലിനെതിരേയാണ് (23) കേസ്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് ഇയാള്‍ ചെന്നീര്‍ക്കര ഊന്നുകല്ല് ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന 11 കെവി വൈദ്യുതി പോസ്റ്റിനു മുകളിലെത്തിയത്. കൈയില്‍ ബ്ലേഡ് ഉള്‍പ്പെടെ കരുതിയിരുന്നു. ഭാര്യയും ബന്ധുക്കളും എത്തി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.

പോലീസും ഫയര്‍ഫോഴ്‌സും ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും അനുനയത്തിനു തയാറായില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതോടെ ഇയാള്‍ ലൈനിലേക്ക് കയറി.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളായ എസ്. പ്രദീപ് കുമാര്‍, സി. രമേശ് കുമാര്‍, എസ്. മനോജ് എന്നിവര്‍ പോസ്റ്റില്‍ കയറുകയും റോപ്പിന്‍റെയും റസ്‌ക്യൂ നെറ്റിന്‍റെയും സഹായത്തോടെ സാഹസികമായി ഇയാളെ താഴെ എത്തിക്കുകയുമായിരുന്നു.

ഇയാളെ ആശുപത്രിയില്‍ പരിശോധനകള്‍ക്കു വിധേയനാക്കി. ആത്മഹത്യ പ്രേരണ മുഴക്കിയ ആരോമലിനെതിരേ പോലീസ് കേസെടുത്തു.

Kerala

ഭാര്യക്ക് ക്രൂരമർദനം, കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മർദിക്കുകയും കഴുത്തിൽ കയർ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. വലിയതുറ എഫ്സിഐ ഗോഡൗണിന് സമീപം താമസിക്കുന്ന റിച്ചാർഡ്സൺ ഗോമസ് (41) ആണ് പിടിയിലായത്.

ഭാര്യയെ മർദ്ദിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ ഏകദേശം 35ഓളം ക്രിമിനൽ കേസുകളുണ്ടെന്നും വലിയതുറ പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണെന്നും പോലീസ് അറിയിച്ചു.

വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിബി.വി.എൻ, ഓമനക്കുട്ടൻ നായർ.ബി, സിപിഒമാരായ കിഷോർ കോമളൻ, റെജിൻ, കിരൺ.ജെ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

National

ഭാര്യയുമായി വഴക്ക്, ഒമ്പത് മാസം പ്രായമുള്ള മകനെ വെട്ടിക്കൊന്ന പിതാവ് അറസ്റ്റിൽ

ലക്നോ: ഭാര്യയുമായുണ്ടായ വഴക്കിനിടെ ഒമ്പതുമാസം പ്രായമുള്ള മകനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാധ ഗ്രാമത്തിലാണ് സംഭവം.

പ്രതിയായ ശംഭുദ്യാൽ കോറി ഭാര്യ രഞ്ജുവുമായി വഴക്കുണ്ടായി. ഇതിനിടെ ഇയാൾ ഭാര്യയെ ആക്രമിക്കുകയും മകനായ ശിവാൻഷിനെ കോടിലകൊണ്ട് വെട്ടുകയും ചെയ്തു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് അറിയച്ചു.

Kerala

ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊന്നു, വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

മലപ്പുറം: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അരീക്കോട് വാവൂര്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്.

2012 ജൂലൈ 21നാണ് സംഭവം നടന്നത്. മുഹമ്മദ് ശരീഫ്, ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാല്)ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള്‍ ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.

സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.

National

ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യ അടക്കം മൂന്ന് പേർ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിലെ അംറോഹയിൽ ഭർത്താവിനെ ഭാര്യയും കാമുകനും അയാളുടെ സുഹൃത്തും ചേർന്ന് കഴുത്തറത്ത് കൊലപ്പെടുത്തി. കൂലിവേലക്കാരനായ മെഹ്‌രാജിനെയാണ് ഭാര്യ റൂഹി, അവരുടെ സഹോദരീഭർ‌ത്താവിന്‍റെ ബന്ധു ഫർമാൻ, അയാളുടെ സുഹൃത്തായ അദ്‌നാൻ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.

റൂഹിയും ഫർമാനുമായി പ്രണയത്തിലായിരുന്നു എന്നും ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ മെഹ്‌രാജ് എതിർത്തിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതേ തുടർന്ന് റൂഹി മെഹ്‌രാജിനെ കൊലപ്പെടുത്താനായി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. മെഹ്‌രാജ് ഉറങ്ങിയതിന് ശേഷം റൂഹി ഫർമാനെയും അദ്നാനെയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി.

ഇരുവരും മെഹ്‌രാജിന്‍റെ കാലുകൾ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രാത്രി മുഴുവൻ റൂഹി രണ്ട് കുട്ടികൾക്കൊപ്പം മെഹ്‌രാജിന്‍റെ മൃതദേഹത്തിനരികിൽ ചിലവ‍ഴിച്ചു. പിറ്റേന്ന് രാവിലെ മെഹ്‌രാജിന്‍റെ പിതാവ് വന്നപ്പോൾ വീട്ടിൽ മോഷണശ്രമം നടന്നുവെന്നും ആക്രമണം നേരിട്ടുവെന്നും ഇതിനിടെ മെഹ്‌രാജ് കൊല്ലപ്പെട്ടുവെന്നുമാണ് റൂഹി പറഞ്ഞത്. എന്നാൽ സംശയം തോന്നിയ മെഹ്‌രാജിന്‍റെ പിതാവ് പരാതി നൽകുകയും ഇവരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ കണ്ടെടുത്തു. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകളും പരിശോധനയ്ക്കയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചു കൊന്ന യുവാവ് പിടിയിൽ. പുൽ പ്രഹ്ലദപൂരിലെ ഫ്ലാറ്റിൽ താമസിക്കുന്ന പൂനത്തിനെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെ തുടർന്നാണ് സുരേഷ് പൂനത്തിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുന്പോൾ ഇരുവരുടെയും ഒന്നര വയസുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നു. യുവതിയുടെ നിലവിളി കേട്ട അയൽക്കാർ ഓടിയെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

വീടിന്‍റെ വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ പോലീസെത്തി കതക് തകർത്താണ് വീടിനുള്ളിൽ കയറിയത്. പൂനത്തിന്‍റെ മൃതദേഹത്തിന് സമീപം പോലീസ് ഗ്യാസ് സിലിണ്ടർ കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 

National

ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനം; യുവാവ് ജീവനൊടുക്കി

മുംബൈ: ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

നാസിക് ജില്ലയിലെ മാലേഗാവിൽ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യിദ് (20) ആണ് മരിച്ചത്. പുനെയിലെ ജംബുൽവാഡി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. വിഷം കഴിച്ചാണ് സാദ് മരിച്ചത്.

മരിക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ സ്വയം പകർത്തിയ വീഡിയ സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഭാര്യ കരിമുന്നീഷ (നിഷ ഖാൻ)യുമായി സാദ് പതിവായി വഴക്കുണ്ടാകുമായിരുന്നുവെന്നും യുവതിയും ബന്ധുക്കളും സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാഴാഴ്ചയാണ് സാദ് തന്‍റെ ഫോണിൽ മരണമൊഴി എന്ന നിലയിൽ വീഡിയോ റിക്കാർഡ് ചെയ്തത്. വീഡിയോയിൽ നിഷ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ സാദ് പറയുന്നുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുനൽകിയതിന് പിന്നാലെ സാദ് എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

"വെള്ളിയാഴ്ച ആത്മഹത്യാ പ്രേരണാ കേസ് രജിസ്റ്റർ ചെയ്തു. നിഷ, സർവാർ (കൈഫ് ഖാൻ), രേഷ്മ കമ്രുഖാൻ, ഷാമ ജാവേദ് ഷെയ്ക്ക്, ജാവേദ് ഷെയ്ക്ക്, അഥർവ കാലെ, ഇഷിത എന്നിവരാണ് കേസിലെ പ്രതികൾ. ഫോറൻസിക് പരിശോധനയ്ക്കായി സാദിന്‍റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു'.- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

National

മൂഡ ഭൂമിയിടപാട് കേസ് ; സിദ്ധരാമയ്യയ്ക്കും ഭാര്യക്കും നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം

ബംഗളൂരു: മൂഡ ഭൂമികൈമാറ്റവുമായി ബന്ധപ്പട്ട് ലോകായുക്ത സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാർവതി എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു.

ക്ലോഷർ റിപ്പോർട്ടിൽ ലോകായുക്ത പോലീസിൽനിന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽനിന്നും കോടതി വിശദീകരണം തേടി.

ലോകായുക്ത സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ആകടിവിസ്റ്റ് സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ജസ്റ്റീസ് എസ്.സുനിൽ ദത്ത് യാദവാണ് നോട്ടീസ് അയ്ക്കാൻ ഉത്തരവിട്ടത്.

National

ഫോൺ വിളിച്ചിട്ട് എടുത്തില്ല, ഭാര്യയെ ഭർത്താവ് മർദിച്ചു കൊന്നു

ലക്നോ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് സംഭവം.

സെവ്‌റ ചാർത്തായി ഗ്രാമവാസി കുസുമം(42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

നക്‌ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകിട്ട് വീട്ടിലെത്തി മക്കളായ എട്ടു വയസുകാരിയായ ദീക്ഷയുടെയും ഒൻപത് വയസുകാരനായ ഉദയഭാനിന്‍റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു.

കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ പിടിച്ചുമാറ്റി മർദനം തുടർന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം. പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരിക്കേറ്റ അമ്മയെ ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറ്റി.

എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്‌ചെയ്ദ് വടികൊണ്ട് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കുസുമം കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരിക്കുകയുമായിരുന്നു.

മർദിച്ച കാര്യം സമ്മതിച്ച പ്രതി, മരണം സംഭവിക്കുമെന്ന് താൻ കരുതിയില്ലെന്ന് പോലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂത്ത മകൻ തിലക് രാജ് (22) പഞ്ചാബിൽ ജോലി ചെയ്യുകയാണ്.

National

ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ഗൃഹനാഥൻ ജീവനൊടുക്കി

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി. പ്രദീപ് മുഖർജി (42) യാണ് ഭാര്യ അപർണ (46) യെയും മൂത്ത മകൻ പ്രണബി (18) നെയും കൊലപ്പെടുത്തിയത്. ഇളയമകൻ ആബിറി (14) നെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഇയാൾ വിഷം കഴിച്ച് ജീവനൊടുക്കി.

ചെന്നൈയിലെ മാർബിൾ കന്പനിയിൽ ജോലി ചെയ്തിരുന്ന പ്രദീപിന് ഒരു വർഷം മുന്പ് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇയാൾ കോൽക്കത്തയിൽ ദിവസവേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു. ഇതേ തുടർന്ന് കുടുംബത്തിൽ തർക്കങ്ങൾ പതിവായിരുന്നു.

വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടായ വലിയ തർക്കങ്ങൾക്ക് പിന്നാലെ പ്രദീപ് ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിപ്പോയി. വെള്ളിയാഴ്ച പുലർചെ മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും മക്കളെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത പോലീസ് പ്രദീപിന്‍റെ അമ്മയെ ചോദ്യം ചെയ്തു വരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാകില്ലെന്ന് സുപ്രീംകോടതി. കാലം മാറുകയാണെന്നും ഭര്‍ത്താവും വീട്ടുജോലികളില്‍ സഹായിക്കണമെന്നുമാണ് കോടതി നിരീക്ഷണം. വിവാഹ മോചനക്കേസിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

നിങ്ങള്‍ ജീവിത പങ്കാളിയെയാണ് വിവാഹം ചെയ്യുന്നത്. വേലക്കാരിയെയല്ലെന്നും കോടതി പറഞ്ഞു. പാചകം, വസ്ത്രം കഴുകല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങളും പങ്കാളികളാകണമെന്നും ജസ്റ്റീസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി.

കേസില്‍ ഉള്‍പ്പെട്ട ദമ്പതികള്‍ 2017ലാണ് വിവാഹിതരാകുന്നത്. എട്ട് വയസുള്ള കുഞ്ഞും ഉണ്ട്. ഭര്‍ത്താവ് സർക്കാർ സ്‌കൂള്‍ അധ്യാപകനും ഭാര്യ ലെക്ചററുമാണ്. വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയില്‍ തന്നെ ഭാര്യയ്ക്ക് തന്നോടുള്ള മനോഭാവം മാറിയെന്നും തന്നോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ഭര്‍ത്താവിന്‍റെ ആരോപണങ്ങള്‍ തള്ളുകയാണ് ഭാര്യ. കേസില്‍ കുടുംബ കോടതിനേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

District News

ആര്യാടൻ മുഹമ്മദിന്‍റെ പത്നി മറിയുമ്മയുടെ അനുഗ്രഹം വാങ്ങി വി.എസ്. ജോയ്

നിലന്പൂർ: ആര്യാടൻ മുഹമ്മദിന്‍റെ പത്നി പി.വി. മറിയുമ്മയുടെ അനുഗ്രഹം വാങ്ങി വി.എസ്. ജോയ് തവനൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. തന്നെ രാഷ‌്ട്രീയ രംഗത്തേക്ക് കൈപിടിച്ച് ഉയർത്തിയ ആര്യാടൻ മുഹമ്മദിന്‍റെ നിലന്പൂരിലെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ് എത്തി അനുഗ്രഹം വാങ്ങുകയായിരുന്നു.

ഡിസിസി ജനറൽ സെക്രട്ടറി എം.കെ. ഹാരിസ് ബാബു, എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് തോപ്പിൽ ബാബു എന്നിവർക്ക് ഒപ്പമായിരുന്നു സന്ദർശനം. 10 മിനുട്ടോളം അവിടെ ചെലവഴിച്ച ജോയിയെ നെറ്റിയിൽ കൈവച്ച് മറിയുമ്മ അനുഗ്രഹിച്ചു.

തവനൂരിൽ വിജയം അവകാശപ്പെട്ട അദ്ദേഹം 10 വർഷത്തെ പിണറായി സർക്കാരിന് ഈ തെരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കുമെന്നും പറഞ്ഞു. ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും. തവനൂരിൽ ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് പോലെ വൻ ഭൂരിപക്ഷമുണ്ടാകുമെന്നും വി.എസ്. ജോയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്നലെ രാവിലെ എടക്കര, ചുങ്കത്തറ എന്നിവിടങ്ങളിൽ എത്തി നേതാക്കളെ കണ്ട ജോയ് ചുങ്കത്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആര്യാടൻ ഷൗക്കത്തിനെയും കണ്ടാണ് തവനൂരിലേക്ക് പുറപ്പെട്ടത്.

National

നാലു വയസുകാരനെ കൊന്നു; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ. ലക്നോവിലെ ചൗക് പ്രദേശത്താണ് സംഭവം. അർണവ് ആണ് മരിച്ചത്.

കുട്ടിയുടെ മുത്തശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെഹ്‌റു യുവ കേന്ദ്രത്തിന് സമീപത്തു നിന്നാണ് പ്രതികളായ ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 12നാണ് സംഭവം. ഭീഷ്മ അറിയിച്ചതനുസരിച്ച് ഉന്നാവോയിൽ നിന്നെത്തിയ മുത്തശി സുധ കശ്യപ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലുടനീളം നിരവധി മുറിവുകളും ചതവുകളും കണ്ടെത്തി. കാലുകളിൽ പൊള്ളലേറ്റതിന്‍റെ പാടുകളും ഉണ്ടായിരുന്നു.

സ്വത്തിനോടുള്ള അത്യാഗ്രഹം മൂലമാണ് ഭീഷ്മയും രാഗിണിയും കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തശി പരാതിയിൽ ആരോപിച്ചു. ചൗക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്നാണ് കുട്ടിയുടെ അമ്മ മരിച്ചത്.

NRI

ഭാര്യയെയും മകനെയും കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി യുഎസ്

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്‍റെ വധശിക്ഷ നടപ്പിലാക്കി.

ഹണ്ട്‌സ്‌വിൽ യൂണിറ്റിൽ വച്ച് മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. ഈ വർഷം ടെക്സസിൽ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.

2013-ൽ ബെഡ്ഫോർഡിലെ അപ്പാർട്ട്‌മെന്‍റിൽ നടന്ന തർക്കത്തിനിടെയാണ് റിക്സ് തന്‍റെ പങ്കാളിയായ റോക്സാൻ സാഞ്ചസിനെയും മകൻ ആന്തണിയെയും കൊലപ്പെട‌ുത്തിയത്.

മറ്റൊരു മകൻ മാർക്കസിനെ കുത്തിയെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ശിക്ഷ നടപ്പിലാക്കും മുമ്പ് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും രക്ഷപ്പെട്ട മാർക്കസിനോടും റിക്സ് മാപ്പപേക്ഷിച്ചു.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്സ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപ്പീൽ കോടതി തള്ളി.

Kerala

ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക്; ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി മന്ത്രി

തിരുവനന്തപുരം: ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു.

ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു.

ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ ഒരു സ്വകാര്യ ചാനലിൽ പ്രതികരിച്ചു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്.

അതേസമയം മന്ത്രി വാളകത്തെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.

സംഭവത്തിൽ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെടുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. ആരോപണം അതീവ ഗുരുതരമെന്നാണ് സിപിഎം നിലപാട്. ആരോപണം തെരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.

ഭാര്യയുമായുള്ള പ്രശ്നം പരിഹരിച്ചതോടെ ഗണേഷിന്‍റെ രാജി ഉണ്ടാകില്ല എന്നാണ് സൂചന.

Kerala

'മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടു, ഫോട്ടോകളും കൈയിലുണ്ട്': ഗണേഷ് കുമാറിനെതിരേ തുറന്നടിച്ച് ഭാര്യ

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്‍റെ ഫോട്ടാകൾ കൈയിലുണ്ടെന്നും ബിന്ദു പറഞ്ഞു.

ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ് കുമാർ പറഞ്ഞതു കേട്ടിട്ടാണ് താൻ എല്ലാം തുറന്ന് പറയുന്നെതെന്നും ബിന്ദു ഒരു വാർത്താ ചാനലിനോടു വ്യക്തമാക്കി.

"മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്.'-ബിന്ദു പറഞ്ഞു.

വാളകത്തെ വീട്ടീൽ വച്ച് വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. ബിജെപി കൗൺസിലറായ ശ്രീലേഖ തന്‍റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.

പോലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പം കണ്ട ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ മന്ത്രി മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.

ആ ദിവസം സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്.

സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു പറ‍ഞ്ഞു.

National

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന യുവതിയും കാമുകനും പിടിയിൽ

ബംഗുളൂരു: ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഹൃദയാഘതം മൂലം മരിച്ചെന്ന് വിശ്വസിപ്പിച്ച യുവതിയും കാമുകനും പിടിയിലായി. തുംകൂരു സ്വദേശി കെ. പരമേശി (50) നെയാണ് ഭാര്യ പി. ആശ (46), ആശയുടെ കാമുകൻ ചന്ദ്രപ്പ (48) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.

പോലീസ് പറയുന്നതനുസരിച്ച് ആശയും ചന്ദ്രപ്പയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം പരമേശ് അറിഞ്ഞതോടെയാണ് ഇദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചത്. ‌‌

സ്ഥിരമായി മദ്യപിക്കാറുള്ള പരമേശ് ജനുവരി 29ന് രാത്രി മദ്യപിച്ച ശേഷം ഉറങ്ങൻ പോയി. ഈ സമയത്താണ് ആശയും ചന്ദ്രപ്പയും ചേർന്ന് ഇയാളെ ശ്വാസംമുട്ടിച്ച് കൊന്നത്. പിറ്റേന്ന് രാവിലെ പരമേശ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ആശ ബന്ധുക്കളെ വിശ്വസിപ്പിക്കുകയും തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു.‌‌‌

മരണത്തിന് പിന്നാലെ ആശയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളും ചന്ദ്രപ്പയുമായുള്ള അടുപ്പവും പരമേശിന്‍റെ സഹോദരി കെ. നാഗമ്മയ്ക്ക് സംശയമുണ്ടാക്കി. നാഗമ്മയുടെ ചോദ്യങ്ങൾക്ക് ആശ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ മാർച്ച് നാലിന് പോലീസിൽ പരാതി നൽകി.

തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും പരമേശിന്‍റെ മരണം ശ്വാസംമുട്ടിയാണെന്ന് തെളിയുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇരുവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്തു.

International

ഇസ്രയേൽ-യുഎസ് ആക്രമണം; ഗുരുതര പരിക്കേറ്റ ഖമനയ്‌യുടെ ഭാര്യയും മരിച്ചു

ടെഹ്‌റൻ: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ ആയത്തൊള്ള ഖമനയ്‌യുടെ ഭാര്യയും മരിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ക‍ഴിയുകയായിരുന്ന മൻ‌സൂറ ഖോജാസ്‌തെ ബാഗർസാദെ മരിച്ചുവെന്ന് ഇറാനിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

ഖമനേയ്‌യും ഖോജാസ്‌തെയും 1964ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് ആറ് കുട്ടികളുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കാതെയും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയും വീട്ടിൽതന്നെ ഒതുങ്ങികൂടുന്ന ശീലമായിരുന്നു ഖോജാസ്‌തെയുടേത്.

അതേസമയം, ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള ഖമനയിയെയുടെ വസതിയിൽ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഖമനയിയും മകളും മരുമകനും കൊച്ചുമകനും ഉൾപ്പടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആക്രമണത്തിന് പിന്നാലെ, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Kerala

ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; കടന്നുകളഞ്ഞ പ്രതിക്ക് അപകടത്തിൽ ഗുരുതര പരിക്ക്

പെരുമ്പാവൂർ: എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഭാരത് പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തുന്ന ജിബി മോളെ (36 ) ആണ് കോതമംഗലം സ്വദേശിയായ ഭർത്താവ് ഇരപ്പുംകുടി വീട്ടിൽ ലൈജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ലൈജുവിന്‍റെ രണ്ടാം ഭാര്യയാണ് ജിബി മോൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ കീഴില്ലത്ത് ഹോട്ടൽ നടത്തി വരികയായിരുന്നു. കാലിൽ ഉണ്ടായ മുറിവിനെ തുടർന്ന്
മൂന്നാഴ്ചയായി ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ലൈജു ശനിയാഴ്ച ഉച്ചയോടെയാണ് തിരികെ എത്തിയത്.

ഞായറാഴ്ച രാവിലെ 11 ഓടെ ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്നും ബൈക്കിൽ കടന്നു കളഞ്ഞ ലൈജുവിനെ പെരുമ്പാവൂർ കുറുപ്പംപടി പട്ടാലിന് സമീപം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു.

പ്രതി പോലീസ് നിരീക്ഷണത്തിലാണ്. മരിച്ച ജിബി മോൾക്ക് രണ്ട് മക്കൾ ഉണ്ട്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാത്തതിന്‍റെ പേരിൽ കുറച്ച് നാൾ ലൈജു ജയിലിൽ ആയിരുന്നു.

Latest News

Corehub Up