Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wife

അഷ്കറിന്‍റെ ആദ്യ ഭാര്യയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്‍റെ ആദ്യ ഭാര്യ ആമിനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ.

അഷ്കറിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറ് പരാതികൾ നൽകിയിട്ടും കേസ് എടുത്തിരുന്നില്ല. നടപടികൾ എടുക്കാത്ത പോലീസുകാരെ കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട്‌ നൽകും. ചികിത്സാ ചെലവിന്‍റെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ആമിനയെ അഷ്കറിന്‍റെ വീട്ടുകാരും മർദിച്ചിരുന്നതായി പിതാവ് ശിഹാബ് പറഞ്ഞു. മകന്‍റെ മരണത്തിൽ അഷ്കറിനെ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് പറഞ്ഞു.

മകനെ സ്കൂളിൽ ചെന്ന് അഷ്‌കർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് എഴുതി വാങ്ങാനായാണ് ആമിനയെ മർദിച്ചത്. ആറ് മാസം മുൻപ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിഐ നടപടി ഒന്നും എടുത്തില്ല. മന്ത്രി നൽകിയ ഉറപ്പുകൾ തൃപ്തികരമാണെന്നും സർക്കാരിന്‍റെ സഹായം വേണമെന്നും പിതാവ് ശിഹാബ് പറഞ്ഞു.

National

അവിഹിത ബന്ധമെന്ന സംശയം; യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് ഭർത്താവ്

മുംബൈ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച് ഭർത്താവ്. ഏപ്രിൽ 20ന് പൂനെയിലെ ഉറുളി കാഞ്ചൻ ഏരിയയിലാണ് സംഭവം നടന്നത്. ഒരു മാസത്തിന് ശേഷം മേയ് 15ന് യുവതി പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

ക്രൂരമായ മർദനത്തിന് പിന്നാലെ ഫ്ലോർ ക്ലീനിംഗ് ആസിഡാണ് ഇയാൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒഴിച്ചത്. തുടർന്ന് ചികിത്സതേടുന്നതിൽ നിന്നും ഇയാൾ യുവതിയെ വിലക്കി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തി.

വെൽഡറായി ജോലി ചെയ്യുന്ന യുവാവ്, 25കാരിയായ യുവതിക്ക് മറ്റെരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഏപ്രിൽ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാൾ ഭാര്യയെ മർദ്ദിക്കുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന ഫ്ലോർ ക്ലീനിംഗ് ആസിഡ് എടുത്ത് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിക്കുകയും, വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തന്നെ ആശുപത്രിയിൽ എത്തിക്കാൻ യുവതി ഭർത്താവിനോട് കെഞ്ചി അപേക്ഷിച്ചെങ്കിലും വൈദ്യസഹായം തേടാൻ ഇയാൾ അനുവദിച്ചില്ലെന്ന് ഉറുളി കാഞ്ചൻ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സച്ചിൻ വാങ്കഡെ പറഞ്ഞു.

പിന്നീട് ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി രണ്ട് മക്കളെയുമൂകൂട്ടി സോലാപൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും അവിടെയുള്ളവരോട് വിവരം പറഞ്ഞ ശേഷം തിരികെ എത്തി പോലീസിൽ പരാതി നൽകുകയുമായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 115 (അറിഞ്ഞുകൊണ്ട് പരിക്കേൽപ്പിക്കൽ), സെക്ഷൻ 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവയ്‌ക്കൊപ്പം മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

Kerala

ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഏറെ നാളായി ഇരുവരും വേർ വേർപിരിഞ്ഞു താമസിച്ചിവരികയായിരുന്നു. സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ പിടികൂടി കുളത്തുപ്പുഴ പോലീസിന് കൈമാറി.

അശ്വതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാലുവർഷമായി കുടുംബപ്രശ്നത്തേ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

National

സലൂൺ മാനേജർ ജീവനൊടുക്കിയ സംഭവം; ഒരാൾ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിൽ സലൂൺ മാനേജർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രത്ന സിംഗ് (31) ആണ് മരിച്ചത്.

മേയ് 12ന് ലക്നോവിലെ ഗോമ്തിനഗർ വിസ്താരിലെ ഫ്ലാറ്റിൽ വച്ചാണ് രത്ന സിംഗ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തിരുന്നു.

തന്‍റെ മരണത്തിന് കാരണം വ്യവസായി ശരദ് സിംഗും ഭാര്യയും കൂട്ടാളികളുമാണെന്നായിരുന്നു രത്ന സിംഗ് പറഞ്ഞത്. ഇവർ തനിക്കെതിരെ നടത്തിയ മാനസിക പീഡനങ്ങളെക്കുറിച്ച് രത്ന സിംഗ് തുറന്നു പറഞ്ഞു.

ഇതേത്തുടർന്ന് ശരദ് സിംഗിന്‍റെ ഹോട്ടലും സലൂണും പോലീസ് സീൽ ചെയ്തു. കേസിൽ ശരദ് സിംഗിന്‍റെ ഹോട്ടൽ ജീവനക്കാരനായ മംഗൽ യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും, പ്രധാന പ്രതികളായ ശരദ് സിംഗും ഭാര്യ പല്ലവി ജോഷിയും നിലവിൽ ഒളിവിലാണ്.

രത്ന സിംഗിന്‍റെ പിതാവ് സുധീർ കുമാർ സിംഗ് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശരദ് സിംഗ് തന്‍റെ മകളെ നിരന്തരം ചൂഷണം ചെയ്തിരുന്നതായും, ഇതിനെ എതിർത്തപ്പോഴൊക്കെ കൊലപ്പെടുത്തുമെന്നും സഹോദരിമാരുടെ മാനം കെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പരാതിയിൽ ആരോപിക്കുന്നു.

കൂടാതെ, ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ സുഹൃത്തുക്കളാണെന്നും ഇവർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

Kerala

ആറ്റിങ്ങലിൽ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്; പോലീസ് കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.

കുഞ്ഞിന്‍റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്.

അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്‍റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

National

ഭർത്താവിനൊപ്പം ട്രെയിൻ യാത്രക്കിടെ കാണാതായി; ആറു ദിവസത്തിനു ശേഷം യുവതിയെ കണ്ടെത്തി

പാറ്റ്ന: കേദാർനാഥ് തീർഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ കാണാതായ യുവതിയെ കണ്ടെത്തി. ആറു ദിവസങ്ങൾക്ക് ശേഷം ബിഹാറിലെ ബെഗുസാരായി ജില്ലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.

പ്രഗ്യാ സിംഗ്(29)നെ ആണ് കാണാതായത്. ഉത്തരാഖണ്ഡ് പോലീസും റെയിൽവേ പോലീസും മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

മേയ് അഞ്ചിന് രാത്രി കേദാർനാഥ് തീർഥാടനം പൂർത്തിയാക്കിയ ശേഷം പ്രജ്ഞ, ഭർത്താവ് മനീഷിനൊപ്പം ഡെറാഡൂണിൽ നിന്ന് ഗാസിയാബാദിലേക്ക് നന്ദാദേവി എക്സ്പ്രസിലാണ് യാത്ര ചെയ്തത്.

ട്രെയിൻ ഹരിദ്വാർ കടക്കുന്നതുവരെ തങ്ങൾ സംസാരിച്ചിരുന്നുവെന്നും അതിനുശേഷം താൻ ഉറങ്ങിപ്പോയെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. മുസാഫർനഗർ സ്റ്റേഷന് സമീപത്ത് വച്ച് ഉണർന്നപ്പോൾ പ്രഗ്യയെ സീറ്റിൽ നിന്ന് കാണാനില്ലായിരുന്നു. വാഷ്‌റൂമിൽ പോയിരിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ അവൾ തിരിച്ച് വന്നില്ല. കാണാതായപ്പോൾ മുഴുവൻ കോച്ചിലും അന്വേഷിച്ചു പക്ഷേ, കണ്ടെത്താനായില്ലെന്നും മോബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും മനീഷ് പറയുന്നു.

തുടർന്ന് വിഷയം റെയിൽവേ പോലീസ് ഏറ്റെടുത്തു. അന്വേഷണം റൂർക്കി പോലീസിന് കൈമാറി. റൂർക്കി, മുസാഫർനഗർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം സങ്കീർണ്ണമായി. രണ്ട് സ്റ്റേഷനുകളിലെയും സിസിടിവി കാമറകൾ പ്രവർത്തന രഹിതമായിരുന്നു.

പോലീസ് റെയിൽവേ ട്രാക്കുകളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. പിന്നാലെ പ്രഗ്യയുടെ ഫോണ്‍ കോളുകൾ, വാട്സാപ്പ് സന്ദേശങ്ങൾ എന്നിവ പോലീസ് പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ആറ് ദിവസത്തെ അന്വേഷണത്തിന് ശേഷം, പ്രഗ്യയെ, ബിഹാറിലെ ബെഗുസാരായിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം ബിഹാറിലെത്തി പ്രഗ്യയെ തിരിച്ച് കൊണ്ട് വരികയായിരുന്നു.

തിരോധാനത്തെ കുറിച്ച് ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തിരോധാനത്തിന് പിന്നിലെ കാരണവും ബിഹാറിലേക്ക് പോകാനുണ്ടായ സാഹചര്യവും കണ്ടെത്തുകയാണ് പോലീസിന്‍റെ ലക്ഷ്യം.

 

National

ഹൈദരാബാദിൽ റിട്ട. ഡിജിപിയുടെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

ഹൈദരാബാദ്: റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജയില്‍ ഡിജിപിയായി 2019ല്‍ വിരമിച്ച വിനയ് രഞ്ജന്‍ റേയുടെ ഭാര്യ തനുജ രഞ്ജനെ(62) യാണു കഴിഞ്ഞദിവസം രാവിലെ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ പ്രശാസന്‍ നഗറിലുള്ള വസതിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടിലെ നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരി ആസൂത്രണം ചെയ്ത കവര്‍ച്ചയ്ക്കിടെയാണു കൊലപാതകം നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വിനയ് രഞ്ജന്‍ റേ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബംഗളൂരുവിലായിരുന്ന സമയത്താണു കൃത്യം നടന്നത്.

വീട്ടിൽ തനുജയും രണ്ടു മക്കളുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 9.15 ഓടെ മറ്റൊരു വീട്ടുജോലിക്കാരി എത്തിയപ്പോള്‍ മകള്‍ സുനന്ദ വാതില്‍ തുറന്നു. സ്ഥിരം ജോലിക്കാരിയായ കല്പനയെ കാണാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തനുജയെ മുറിയില്‍ കൈകാലുകള്‍ ബന്ധിച്ചനിലയില്‍ കണ്ടെത്തിയത്.

വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും ചുണ്ടിലും കൈത്തണ്ടയിലും മുറിവുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുലര്‍ച്ചെ രണ്ടോടെ കൊലപാതകം നടന്നിരിക്കാമെന്നാണു പോലീസിന്‍റെ നിഗമനം.

വിനയ് രഞ്ജന്‍റെ അമ്മയെ പരിചരിക്കാന്‍ നിന്ന കല്പന എന്ന ജോലിക്കാരിയാണു കൊലപാതകത്തിന് സൗകര്യമൊരുക്കിയതെന്ന് പോലീസ് പറയുന്നു. ഇവര്‍ നിലവില്‍ ഒളിവിലാണ്.

സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ ഒന്നോടെ മൂന്നു പുരുഷന്മാര്‍ വീട്ടില്‍ കയറുന്നതും 2.30ഓടെ മാരകായുധങ്ങളും ഒരു ബാഗുമായി പുറത്തുപോകുന്നതും വ്യക്തമാണ്. ആസൂത്രിതമായ കൊലപാതകമാണെന്നും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് കൃത്യം നടത്തിയതെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

National

വീരപ്പന്‍റെ ഭാര്യക്കും മകള്‍ക്കും തോല്‍വി

ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പന്‍റെ ഭാര്യ മുത്തുലക്ഷ്മിക്കും മകള്‍ വിദ്യാറാണിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വി.

കൃഷ്ണഗിരി മണ്ഡലത്തില്‍ മുത്തുലക്ഷ്മി വീരപ്പന്‍ തമിഴക വാഴ്‌വുരുമൈ കക്ഷി സ്ഥാനാര്‍ഥിയായി മത്സരിച്ച് നേടിയത് 366 വോട്ടുകള്‍. വിജയ് നയിച്ച തമഴക വെട്രി കഴകം പാര്‍ട്ടി സ്ഥാനാര്‍ഥി പി. മുകുന്ദനാണ് ഇവിടെ വിജയിച്ചത്.

വീരപ്പന്‍റെ മകള്‍ വിദ്യാറാണി നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായി മേട്ടൂര്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. വിദ്യാറാണിക്ക് 7109 വോട്ടുകള്‍ ലഭിച്ചു.

Kerala

ഭാര്യയെ കാണണം : മാവോയിസ്റ്റ് മാരപ്പ കോടതിയിലേക്ക്

മഞ്ചേരി: ഭാര്യയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മാരപ്പ മഞ്ചേരി യുഎപിഎ കോടതിയെ സമീപിച്ചു. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിയുന്ന കര്‍ണ്ണാടക റായ്ചാല്‍ മാന്‍വി അറോളി ദൊഡ്ഡമഹാദേവപ്പ മകന്‍ മാരപ്പ എന്ന ജയണ്ണ (51)യാണ് വിയ്യൂര്‍ വനിതാ ജയിലില്‍ കഴിയുന്ന കര്‍ണ്ണാടക ബെല്‍ത്തങ്ങാടി കുത്‌ലുരു കൊട്ടിയാന്തടുക്കമനൈ ബാബു മേലേക്കുടിയയുടെ മകള്‍ സുന്ദരി എന്ന ഗീത എന്ന ബിത്രു (33)യെ കാണണമെന്ന ആവശ്യവുമായി നീതിപീഢത്തെ സമീപിച്ചത്.

കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നക്‌സല്‍ രഹിത സംസ്ഥാനം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകരിച്ച് 2025 ജനുവരി എട്ടിന് കീഴടങ്ങിയ ആറു മാവോയിസ്റ്റുകളില്‍ ഇവരുമുണ്ടായിരുന്നു. കീഴടങ്ങിയ പ്രതികളെ കേരള പോലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്ത് നവംബര്‍ 18ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നൂ.

ജയിലില്‍ ഭാര്യയെ കാണണമെന്ന ആവശ്യവുമായി മാരപ്പ ജയില്‍ അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. നേരത്തെ ബംഗളൂരു ജയിലിലായിരുന്ന ഇരുവര്‍ക്കും ആഴ്ചയിലൊരിക്കല്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയിരുന്നു. കേരളത്തിലെ ജയിലുകളിലേക്ക് മാറ്റിയതിന് ശേഷം ഈ സൗകര്യം ലഭ്യമല്ലാതായതായി ഹര്‍ജിയില്‍ പറയുന്നു. ദൂരപരിധി മൂലം ബന്ധുക്കള്‍ക്ക് പതിവായി സന്ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യവും ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുരക്ഷാ കാരണങ്ങളും ജയില്‍ ചട്ടങ്ങളും ചൂണ്ടിക്കാട്ടി അപേക്ഷയ്ക്ക് എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും വിയ്യൂര്‍ വനിതാ ജയിലിന്റെ സൂപ്രണ്ടിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

Kerala

ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ. കോഴിക്കോട് എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ഹമീദിനെ ആണ് പിടികൂടിയത്.

24 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്. 2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്.

ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കാസർകോട് ആദൂർ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.

National

ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംമടുത്തു; ടെക്കി ജീവനൊടുക്കി

ഹൈദരാഹാദ്: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംമടുത്ത് ടെക്കി തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. എസ്. സീതാറാം(39) ആണ് ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്.

ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സീതാറാമിന്‍റെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. അന്വേഷണത്തിൽ എം. രമണ റെഡ്ഡി എന്ന വ്യവസായിയുമായി സീതാറാമിന്‍റെ ഭാര്യ രേണുകയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.

സംഭവം അറിഞ്ഞ സീതാറാം ഭാര്യയുമായി നിരന്തരം വഴക്കുണ്ടായി. കൂടാതെ ഇത് സീതാറാമിനെ കടുത്ത മാനസികസമ്മർദത്തിലുമാക്കി. ഭാര്യയുടെ അവിഹിത ബന്ധവും അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും മകനെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നുവെന്ന് സീതാറാം റെഡ്ഡിയുടെ പിതാവ് വെങ്കടേശ്വർ ആരോപിച്ചു.

കൂടാതെ മറ്റൊരാളുമായുള്ള രേണുകയുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടത് സീതാറാമിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പിതാവ് പറഞ്ഞു. ഏപ്രിൽ 21 ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രേണുകയെയും കാമുകനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018 ൽ വിവാഹിതരായ ദമ്പതികൾക്ക് ഏഴും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട്.

 

Kerala

തൃശൂരിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

തൃശൂർ: ആനക്കല്ലിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. അവണശേരി സ്വദേശി ഉണ്ണിമായ(30)ആണ് മരിച്ചത്. സംശയത്തെ തുടർന്ന് ഉണ്ണിമായയെ ഭർത്താവ് ശിവപ്രസാദ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ശിവപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ മാർക്കറ്റിൽ ഹോൾ സെയിൽ പച്ചക്കറിക്കട നടത്തുന്നയാളാണ് ശിവപ്രസാദ്. ഉണ്ണിമായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് പോകാനൊരുങ്ങിയ ഉണ്ണിമായ മുറിയിൽ പ്രവേശിച്ചപ്പോഴാണ് സംഭവം.

സംഭവസമയം ശിവപ്രസാദിന്‍റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ഉണ്ണിമായയെ കൊന്നുവെന്ന് ശിവപ്രസാദ് ആണ് അമ്മയോടു പറഞ്ഞത്. തുടർന്ന് ഇവരുടെ നിലവിളികേട്ട് അയൽവാസികൾ ഇവിടേക്ക് വരുകയായിരുന്നു.

സംഭവത്തിന് പിന്നിലെ കൃത്യമായ വിവരം വ്യക്തമല്ല. ഇവർക്ക് നാലു വയസുള്ള പെൺകുഞ്ഞുണ്ട്.

Movies

അന്ന് വിജയിച്ചില്ല, വർഷങ്ങൾക്കിപ്പുറം ആ സ്വപ്നം നേടിയെടുത്ത് നീരജ് മാധവന്‍റെ ഭാര്യ ദീപ്തി  

സ്വപ്നങ്ങൾ ഒരിക്കൽ ഉപേക്ഷിച്ചതാണെങ്കിലും പിന്നീട് മനസുണ്ടെങ്കിൽ അതിനെ വീണ്ടും നേടിയെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ നീരജ് മാധവിന്‍റെ ഭാര്യ ദീപ്തി ജനാർദനൻ.

കോളേജ് പഠനകാലത്ത് ഏറ്റവും അധികം ആഗ്രഹിച്ച ഐഐഎമ്മിൽ പ്രവേശനം നേടിയ സന്തോഷമാണ് താരപത്നി പങ്കുവച്ചത്.

തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ദീപ്തി പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

കോളജ് കാലത്ത് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാതെ വന്നതോടെ താൻ ആ സ്വപ്നം ഉപേക്ഷിച്ചിരുന്നുവെന്നും പിന്നീട് ജോലിയും തിരക്കുകളുമായി സുരക്ഷിതമായ ഒരു ജീവിതത്തിലേക്ക് ഒതുങ്ങിപ്പോയെന്നും ദീപ്തി ഓർക്കുന്നു.

‘‘ചില സ്വപ്നങ്ങൾ നമ്മെ വിട്ടുപോകില്ല... അവ എവിടെയോ ശാന്തമായി നമുക്കായി കാത്തിരിക്കും.

എന്‍റെ കോളജ് കാലഘട്ടത്തിൽ ഞാൻ ഇത് ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒരു ഐഐഎമ്മിൽ പഠിക്കണമെന്നും, അവിടുത്തെ ജീവിതത്തിന്‍റെ ഭാഗമാകണമെന്നും.

പക്ഷേ വിധിയുടെ പ്ലാനുകൾ മറ്റൊന്നായിരുന്നു. അന്ന് എനിക്ക് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിച്ചില്ല. സാവധാനം ഞാൻ ജോലിയിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും എനിക്ക് സുരക്ഷിതമെന്ന് തോന്നിയ ഒരു കംഫർട്ട് സോണിലേക്കും ഒതുങ്ങിപ്പോയി.

ദിവസങ്ങൾ വർഷങ്ങളായി മാറി. ആ സ്വപ്നത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് പോലും നിർത്തി... പക്ഷേ അത് ഒരിക്കലും എന്നെ വിട്ടുപോയിരുന്നില്ല.

ഒടുവിൽ ഒരു ദിവസം, ആ സ്വപ്നത്തിന് വീണ്ടും ചെവികൊടുക്കാൻ ഞാൻ തീരുമാനിച്ചു. തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു അതിന്‍റെ അർത്ഥം.

സ്വന്തം സംശയങ്ങളെ നേരിടേണ്ടി വന്നു, എല്ലാം വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ടി വന്നു. പക്ഷേ ഇത്തവണ ഞാൻ പിന്മാറിയില്ല. ഇന്ന് ഇവിടെ നിൽക്കുമ്പോൾ, ഞാൻ പുതിയ ഒരിടത്ത് എത്തിയതായി എനിക്ക് തോന്നുന്നില്ല മറിച്ച്, പണ്ട് എവിടെയോ ഉപേക്ഷിച്ചുപോയ എന്‍റെ തന്നെ ഒരു പതിപ്പിലേക്ക് ഞാൻ തിരികെ എത്തിയതുപോലെ തോന്നുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഞാൻ വീണ്ടും ഒരു കോളജ് വിദ്യാർഥിയെപ്പോലെ ചിരിച്ചു, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കി, സമ്മർദ്ദമില്ലാതെ കൗതുകത്തോടെ ക്ലാസ് മുറികളിലിരുന്നു. ഞാൻ എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്ന് എനിക്ക് പോലും അറിയാതിരുന്ന ആ പഴയ ലഘുത്വം ഞാൻ തിരിച്ചറിഞ്ഞു.

ഇത് കേവലം ഒരു ഐഐഎമ്മിൽ പ്രവേശനം കിട്ടിയതിനെക്കുറിച്ച് മാത്രമല്ല. നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ജീവിതത്തിന്‍റെ ഒരു ഭാഗം വീണ്ടും ജീവിക്കാനും വളരാനും ലഭിച്ച ഒരു രണ്ടാം അവസരത്തെക്കുറിച്ചാണ്. ചില സ്വപ്നങ്ങൾക്ക് സമയമെടുക്കും. ചില യാത്രകൾ ഒരു വട്ടം പൂർത്തിയാക്കി തുടങ്ങിയ ഇടത്ത് തന്നെ എത്തും. ചില നിമിഷങ്ങൾക്കായി... എത്ര വളഞ്ഞ വഴികൾ താണ്ടുന്നതും നഷ്ടമല്ല.’’ ദീപ്തി ജനാർദ്ദനൻ കുറിച്ചു.

മഞ്ജു വാര്യറടക്കം നിരവധി പേരാണ് ദീപ്തിക്ക് ആശംസകളഉമായെത്തിയത്. അഭിമാനം എന്നാണ് നീരജ് മാധവിന്‍റെ കമന്‍റ്.

Kerala

ഭാര്യയെ കൊലപ്പെടുത്താൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടൽ: വിഷ്ണുനാഥിന്‍റെ മൊഴി

കാട്ടാക്കട: നെയ്യാറ്റിന്‍കര വ്ലാത്താങ്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണെന്ന് പ്രതി വിഷ്ണുനാഥിന്‍റെ മൊഴി. യൂട്യൂബറായ ഭാര്യ പലർക്കും മെസേജുകൾ അയക്കുന്നുണ്ടെന്ന് താൻ സംശയിച്ചിരുന്നുവെന്നും ചാറ്റുകളെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായും പ്രതി പറഞ്ഞു. ‌

കൊലപാതക ദിവസം രാവിലെയും തർക്കമുണ്ടായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് സംശയമുണ്ടായിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രതിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. വിഷ്ണുനാഥിനെ പാറശാല പോലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അല്‍മയെ (33) വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നാലെ അഭിഭാഷകനായ സഹോദരന്‍റെ വീട്ടിലെത്തി വിഷ്ണുനാഥ് വിവരം അറിയിക്കുകയായിരുന്നു.

ഈ സമയം വിഷ്ണുനാഥും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറശാല പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അല്‍മ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

Kerala

ഭാര്യയെ കൊന്ന് മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്‍റിട്ട് നിറച്ചു, ഭർത്താവ് അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ യുവതിയെ ഭർത്താവ് കൊന്ന് മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്‍റ് നിറച്ച് ഒളിപ്പിച്ച നിലയിൽ.

എസ്എംഐഎംഇആർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയറ്റീഷൻ ശിൽപ(39)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശിൽപയുടെ ഭർത്താവ് വിശാൽ സാൽവി(40)യെ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 20നായിരുന്നു സംഭവം. ശിൽപയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി ഭർത്താവ്, മൃതദേഹം മരപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് സിമന്‍റിട്ട് ഉറപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

പ്രതിയുടെ പഴയ വീട്ടിൽ ഈ പെട്ടി ഒളിപ്പിച്ചുവച്ചു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പിന്നീട് പ്രതിതന്നെ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ള ഒരു കത്ത് മകൻ വഴി ബന്ധുക്കളിലേക്ക് എത്തിക്കുകയായിരുന്നു.

2010ലാണ് ശിൽപയും വിശാലും വിവാഹിതരായത്. ഇവർക്ക് 18, 13 വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. സമാധാന പൂർണമായ ജീവിതമായിരുന്നു തങ്ങളുടേതെന്നും എന്നാൽ, പതിയെ പതിയെ ഇത് സാഹചര്യം മോശമാകാൻ തുടങ്ങിയെന്നും നിരന്തരം താനും ഭാര്യയും തർക്കത്തിൽ ഏർപ്പെട്ടു തുടങ്ങിയെന്നും സാൽവി കത്തിൽ പറയുന്നു.

ഈ കത്തിൽ തന്‍റെ ഭാര്യയുടെ മൃതദേഹം എവിടെയെന്നതും സൂചിപ്പിക്കുന്നുണ്ട്. കത്ത് കിട്ടിയ മകൻ വിവരം ബന്ധുക്കളെ വാട്സാപ്പ് വഴി അറിയിക്കുകയായിരുന്നു. തൊഴിലില്ലാതായതോടെയാണ് സാൽവിയും ഭാര്യയും തമ്മിൽ തർക്കം തുടങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.

ആദ്യം ശിൽപ പുറത്തുപോയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചിരുന്നത്. സംശയം തോന്നിയ ശിൽപയുടെ ബന്ധുക്കൾ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോൾ അവർ ആശുപത്രിയിൽ പോയെന്നും തിരിച്ചുവന്നില്ലെന്നും മറുപടി നൽകി. തുടർന്ന് ശിൽപയുടെ ബന്ധുക്കൾ ചത്തീസ്ഗഡിൽനിന്ന് സൂറത്തിലെത്തി പോലീസിനെ സമീപിച്ചു.

പരിശോധനയിലാണ് ശിൽപയുടെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്‍റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

National

എസി വാങ്ങുന്നതിനെ ചൊല്ലി ഭർത്താവുമായി തർക്കം; ഭാര്യ ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്.

എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെ ആകാശും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയത്.

രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുല്ലാരമ്പാക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

National

അവിഹിത ബന്ധം കലാശിച്ചത് കൊലപാതകത്തിൽ; പോലീസുകാരന്‍റെ ഭാര്യയെയും മകനെയും കാമുകി കുത്തിക്കൊന്നു

ചത്തീസ്ഗഡ്: പോലീസുകാരന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവതി വീട്ടമ്മയെയും മകനെയും കുത്തിക്കൊന്നു. രണ്ട് പെൺമക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ചത്തീസ്ഗഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

പോലീസ് കോൺസ്റ്റബിളായ ലളിതേഷ് യാദവിന്‍റെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ സരോജിനി ഭരദ്വാജും പോലീസുകാരനും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.

കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതിനായി ലളിതേഷ് റെയിൽവേ സ്റ്റേഷനിൽ പോയപ്പോഴാണ് സംഭവം.

വീട്ടിലെത്തിയ സരോജിനി ഭരദ്വാജും കൊല്ലപ്പെട്ട റീന യാദവും തമ്മിൽ വാക്കേറ്റമുണ്ടായി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം ഉറക്കെവച്ച സരോജിനി, റീനയെ കത്തികൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഇവർക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പതു വയസുകാരനായ ആദിത്യയെ തുടർച്ചയായി കുത്തി.

പിന്നീട് സരോജിനി പെൺകുട്ടികളായ നൈനയെയും താനിയയെയും ആക്രമിക്കാനൊരുങ്ങി. മക്കളെ വെറുതെ വിടണമെന്ന് സരോജിനിയുടെ കാല് പിടിച്ച് അപേക്ഷിച്ച റീന, അവരോട് ഓടി രക്ഷപെടാൻ ആവശ്യപ്പെട്ടു. ഒരു മകൾ കുളിമുറിയിൽ കയറി ഒളിച്ചു. മറ്റൊരാൾ ഓടി പുറത്തിറങ്ങി അയൽക്കാരെ വിവരമറിയിച്ചു.

അയൽക്കാർ ഫ്ലാറ്റിലേക്ക് ഓടിയെത്തിയപ്പോൾ, രക്തം പുരണ്ട കത്തിയുമായി സരോജിനി വാതിലിനടുത്ത് നിൽക്കുന്നത് കണ്ടു. ഇവർ ബലപ്രയോഗത്തിലൂടെ സരോജനിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.

റീന യാദവിനെയും മക്കളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരും മകനും മരിച്ചു രണ്ട് പെൺമക്കളും ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.

പ്രാഥമിക അന്വേഷണത്തിൽ സരോജനിയും ലളിതേഷ് യാദവും പ്രണയത്തിലാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച സരോജനി വീട്ടിലെത്തിയിരുന്നുവെങ്കിലും ഇവരെ ലളിതേഷ് പറഞ്ഞയച്ചു. തുടർന്ന് പിറ്റേദിവസവും ഇവർ മടങ്ങിയെത്തുകയായിരുന്നു.

 

National

ഭാര്യയെ കഴുത്തറത്ത് കൊന്നു; പ്രതി അറസ്റ്റിൽ

റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊർബായിൽ ഭാര്യയെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ സാലിക് റാം യാദവ് (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.

ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ശരീരം ചാക്കിലാക്കുകയും തലയുമായി തെരുവിലൂടെ നടക്കുകയും ചെയ്തു.

ഉടന്‍ തന്നെ പോലീസെത്തി പ്രതിയെ പിടികൂടി. ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുവെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

 

Kerala

ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും മർദിച്ച സംഭവം; പോലീസ് കേസെടുത്തു

അമ്പലപ്പുഴ: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്പലപ്പുഴ പുതുവൽ സ്വദേശി സിബിമോനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നിഷാമോൾ (39), 16 വയസുകാരിയായ മകൾ നന്ദ എന്നിവരെയാണ് മർദിച്ചത്.

ഏപ്രിൽ 15ന് രാത്രി 10.30നും 11നും ഇടയിലാണ് സംഭവം നടന്നത്. കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയിൽ മുറിയിൽനിന്ന് ഇറങ്ങി വീടിന്‍റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനായിരുന്നു മർദനമെന്ന് പോലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. പ്രതി അസഭ്യവാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്ഐആറിലുണ്ട്.

"ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിക്കുന്നത്" എന്ന് ചോദിച്ചുകൊണ്ടാണ് സിബിമോൻ മർദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. ഭാര്യ നിഷമോളുടെ നടുവിന് ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ച് മുഖത്ത് ക്രൂരമായി കൈവീശി അടിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.

മർദനം തടയാൻ എത്തിയ 16 വയസുകാരിയായ മകൾ നന്ദയെ പ്രതി അസഭ്യം പറയുകയും കൈകൊണ്ട് പലതവണ അടിക്കുകയും ചെയ്തു. നിഷാമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 296(b), 115(2) എന്നിവ പ്രകാരവും മകളെ മർദിച്ചതിന് ജുവനൈൽ ജസ്റ്റിസ് (JJ) ആക്റ്റിലെ സെക്ഷൻ 75 പ്രകാരവുമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.

National

ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റിൽ

ഭോപ്പാൽ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സംഭവത്തിൽ ധൻരാജ് നാഥ് (39) ആണ് കൊല്ലപ്പെട്ടത്. കേസിൽ ധൻരാജിന്‍റെ ഭാര്യ ധാപുവ് കാമുകൻ പങ്കജ് ചൗധരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയുടെയും പങ്കജിന്‍റെയും ബന്ധത്തെക്കുറിച്ച് ധൻരാജ് നാഥ് അറിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒമ്പതിന് കാര്യങ്ങൾ പറഞ്ഞു തീർക്കാം എന്ന വ്യാജേന പങ്കജ് ചൗധരി ധൻരാജിനെ തന്‍റെ ഫാമിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് ധാപുവും പങ്കജും ചേർന്ന് മൃതദേഹം വെട്ടിനുറുക്കി. തെളിവുകൾ നശിപ്പിക്കാൻ ശരീരഭാഗങ്ങൾ കത്തിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. പിന്നീട് ശരീരഭാഗങ്ങൾ കുഴിച്ചിടുകയായിരുന്നു. മകനെ കാണാനില്ലെന്ന് പറഞ്ഞ് ധൻരാജ് നാഥിന്‍റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

National

സേലത്ത് അധ്യാപികയെ വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ

ചെന്നൈ: സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്ന സ്‌കൂളിന് ഒരുകിലോമീറ്റർ അകലെയാണ് ഭർത്താവ് വിജയമുരുകന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ മൂന്ന് വയസുള്ള മകളുടെ മൃതദേഹവും കണ്ടെത്തി. മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. അധ്യാപിക ശ്രീവിദ്യയെ വെട്ടിപരിക്കെല്പിച്ചതിന് ശേഷം മകളെയും എടുത്ത് മതിൽ ചാടി ഓടിരക്ഷപെടുകയായിരുന്നു.

തിങ്കളാഴ്ചയാണ് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത്. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്.

ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു. മൂന്ന് വയസ്സുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.

 

National

സേലത്ത് അധ്യാപികയെ ഭർത്താവ് വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്.

ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു.

മൂന്ന് വയസുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു.

Kerala

ഭാര്യയുമായി പിണങ്ങി വൈദ്യുതി പോസ്റ്റില്‍ കയറി ഭീഷണിമുഴക്കിയ യുവാവിനെതിരേ കേസ്

പത്തനംതിട്ട: ഭാര്യയുമായി പിണങ്ങി 11 കെവി ട്രാന്‍സ്‌ഫോര്‍മര്‍ ലിങ്ക് വൈദ്യതി പോസ്റ്റിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെതിരേ പോലീസ് കേസെടുത്തു.

ചെന്നീര്‍ക്കര കരിപ്പുഴ ആരോമലിനെതിരേയാണ് (23) കേസ്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് ഇയാള്‍ ചെന്നീര്‍ക്കര ഊന്നുകല്ല് ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന 11 കെവി വൈദ്യുതി പോസ്റ്റിനു മുകളിലെത്തിയത്. കൈയില്‍ ബ്ലേഡ് ഉള്‍പ്പെടെ കരുതിയിരുന്നു. ഭാര്യയും ബന്ധുക്കളും എത്തി അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.

പോലീസും ഫയര്‍ഫോഴ്‌സും ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും അനുനയത്തിനു തയാറായില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതോടെ ഇയാള്‍ ലൈനിലേക്ക് കയറി.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളായ എസ്. പ്രദീപ് കുമാര്‍, സി. രമേശ് കുമാര്‍, എസ്. മനോജ് എന്നിവര്‍ പോസ്റ്റില്‍ കയറുകയും റോപ്പിന്‍റെയും റസ്‌ക്യൂ നെറ്റിന്‍റെയും സഹായത്തോടെ സാഹസികമായി ഇയാളെ താഴെ എത്തിക്കുകയുമായിരുന്നു.

ഇയാളെ ആശുപത്രിയില്‍ പരിശോധനകള്‍ക്കു വിധേയനാക്കി. ആത്മഹത്യ പ്രേരണ മുഴക്കിയ ആരോമലിനെതിരേ പോലീസ് കേസെടുത്തു.

Kerala

ഭാര്യക്ക് ക്രൂരമർദനം, കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയെ ക്രൂരമായി മർദിക്കുകയും കഴുത്തിൽ കയർ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. വലിയതുറ എഫ്സിഐ ഗോഡൗണിന് സമീപം താമസിക്കുന്ന റിച്ചാർഡ്സൺ ഗോമസ് (41) ആണ് പിടിയിലായത്.

ഭാര്യയെ മർദ്ദിച്ച ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ ഏകദേശം 35ഓളം ക്രിമിനൽ കേസുകളുണ്ടെന്നും വലിയതുറ പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട കുറ്റവാളിയാണെന്നും പോലീസ് അറിയിച്ചു.

വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിബി.വി.എൻ, ഓമനക്കുട്ടൻ നായർ.ബി, സിപിഒമാരായ കിഷോർ കോമളൻ, റെജിൻ, കിരൺ.ജെ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

National

ഭാര്യയുമായി വഴക്ക്, ഒമ്പത് മാസം പ്രായമുള്ള മകനെ വെട്ടിക്കൊന്ന പിതാവ് അറസ്റ്റിൽ

ലക്നോ: ഭാര്യയുമായുണ്ടായ വഴക്കിനിടെ ഒമ്പതുമാസം പ്രായമുള്ള മകനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാധ ഗ്രാമത്തിലാണ് സംഭവം.

പ്രതിയായ ശംഭുദ്യാൽ കോറി ഭാര്യ രഞ്ജുവുമായി വഴക്കുണ്ടായി. ഇതിനിടെ ഇയാൾ ഭാര്യയെ ആക്രമിക്കുകയും മകനായ ശിവാൻഷിനെ കോടിലകൊണ്ട് വെട്ടുകയും ചെയ്തു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് അറിയച്ചു.

Kerala

ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊന്നു, വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

മലപ്പുറം: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. അരീക്കോട് വാവൂര്‍ സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്.

2012 ജൂലൈ 21നാണ് സംഭവം നടന്നത്. മുഹമ്മദ് ശരീഫ്, ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാല്)ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള്‍ ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.

സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.

National

ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യ അടക്കം മൂന്ന് പേർ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിലെ അംറോഹയിൽ ഭർത്താവിനെ ഭാര്യയും കാമുകനും അയാളുടെ സുഹൃത്തും ചേർന്ന് കഴുത്തറത്ത് കൊലപ്പെടുത്തി. കൂലിവേലക്കാരനായ മെഹ്‌രാജിനെയാണ് ഭാര്യ റൂഹി, അവരുടെ സഹോദരീഭർ‌ത്താവിന്‍റെ ബന്ധു ഫർമാൻ, അയാളുടെ സുഹൃത്തായ അദ്‌നാൻ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.

റൂഹിയും ഫർമാനുമായി പ്രണയത്തിലായിരുന്നു എന്നും ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ മെഹ്‌രാജ് എതിർത്തിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതേ തുടർന്ന് റൂഹി മെഹ്‌രാജിനെ കൊലപ്പെടുത്താനായി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. മെഹ്‌രാജ് ഉറങ്ങിയതിന് ശേഷം റൂഹി ഫർമാനെയും അദ്നാനെയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി.

ഇരുവരും മെഹ്‌രാജിന്‍റെ കാലുകൾ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രാത്രി മുഴുവൻ റൂഹി രണ്ട് കുട്ടികൾക്കൊപ്പം മെഹ്‌രാജിന്‍റെ മൃതദേഹത്തിനരികിൽ ചിലവ‍ഴിച്ചു. പിറ്റേന്ന് രാവിലെ മെഹ്‌രാജിന്‍റെ പിതാവ് വന്നപ്പോൾ വീട്ടിൽ മോഷണശ്രമം നടന്നുവെന്നും ആക്രമണം നേരിട്ടുവെന്നും ഇതിനിടെ മെഹ്‌രാജ് കൊല്ലപ്പെട്ടുവെന്നുമാണ് റൂഹി പറഞ്ഞത്. എന്നാൽ സംശയം തോന്നിയ മെഹ്‌രാജിന്‍റെ പിതാവ് പരാതി നൽകുകയും ഇവരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ കണ്ടെടുത്തു. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകളും പരിശോധനയ്ക്കയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ചു കൊന്ന യുവാവ് പിടിയിൽ. പുൽ പ്രഹ്ലദപൂരിലെ ഫ്ലാറ്റിൽ താമസിക്കുന്ന പൂനത്തിനെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെ തുടർന്നാണ് സുരേഷ് പൂനത്തിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുന്പോൾ ഇരുവരുടെയും ഒന്നര വയസുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നു. യുവതിയുടെ നിലവിളി കേട്ട അയൽക്കാർ ഓടിയെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

വീടിന്‍റെ വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ പോലീസെത്തി കതക് തകർത്താണ് വീടിനുള്ളിൽ കയറിയത്. പൂനത്തിന്‍റെ മൃതദേഹത്തിന് സമീപം പോലീസ് ഗ്യാസ് സിലിണ്ടർ കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 

National

ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനം; യുവാവ് ജീവനൊടുക്കി

മുംബൈ: ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

നാസിക് ജില്ലയിലെ മാലേഗാവിൽ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യിദ് (20) ആണ് മരിച്ചത്. പുനെയിലെ ജംബുൽവാഡി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. വിഷം കഴിച്ചാണ് സാദ് മരിച്ചത്.

മരിക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ സ്വയം പകർത്തിയ വീഡിയ സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഭാര്യ കരിമുന്നീഷ (നിഷ ഖാൻ)യുമായി സാദ് പതിവായി വഴക്കുണ്ടാകുമായിരുന്നുവെന്നും യുവതിയും ബന്ധുക്കളും സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാഴാഴ്ചയാണ് സാദ് തന്‍റെ ഫോണിൽ മരണമൊഴി എന്ന നിലയിൽ വീഡിയോ റിക്കാർഡ് ചെയ്തത്. വീഡിയോയിൽ നിഷ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ സാദ് പറയുന്നുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുനൽകിയതിന് പിന്നാലെ സാദ് എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

"വെള്ളിയാഴ്ച ആത്മഹത്യാ പ്രേരണാ കേസ് രജിസ്റ്റർ ചെയ്തു. നിഷ, സർവാർ (കൈഫ് ഖാൻ), രേഷ്മ കമ്രുഖാൻ, ഷാമ ജാവേദ് ഷെയ്ക്ക്, ജാവേദ് ഷെയ്ക്ക്, അഥർവ കാലെ, ഇഷിത എന്നിവരാണ് കേസിലെ പ്രതികൾ. ഫോറൻസിക് പരിശോധനയ്ക്കായി സാദിന്‍റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു'.- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

National

മൂഡ ഭൂമിയിടപാട് കേസ് ; സിദ്ധരാമയ്യയ്ക്കും ഭാര്യക്കും നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം

ബംഗളൂരു: മൂഡ ഭൂമികൈമാറ്റവുമായി ബന്ധപ്പട്ട് ലോകായുക്ത സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാർവതി എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു.

ക്ലോഷർ റിപ്പോർട്ടിൽ ലോകായുക്ത പോലീസിൽനിന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൽനിന്നും കോടതി വിശദീകരണം തേടി.

ലോകായുക്ത സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ആകടിവിസ്റ്റ് സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ജസ്റ്റീസ് എസ്.സുനിൽ ദത്ത് യാദവാണ് നോട്ടീസ് അയ്ക്കാൻ ഉത്തരവിട്ടത്.

National

ഫോൺ വിളിച്ചിട്ട് എടുത്തില്ല, ഭാര്യയെ ഭർത്താവ് മർദിച്ചു കൊന്നു

ലക്നോ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് സംഭവം.

സെവ്‌റ ചാർത്തായി ഗ്രാമവാസി കുസുമം(42) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

നക്‌ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകിട്ട് വീട്ടിലെത്തി മക്കളായ എട്ടു വയസുകാരിയായ ദീക്ഷയുടെയും ഒൻപത് വയസുകാരനായ ഉദയഭാനിന്‍റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു.

കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ പിടിച്ചുമാറ്റി മർദനം തുടർന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം. പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരിക്കേറ്റ അമ്മയെ ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറ്റി.

എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്‌ചെയ്ദ് വടികൊണ്ട് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കുസുമം കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരിക്കുകയുമായിരുന്നു.

മർദിച്ച കാര്യം സമ്മതിച്ച പ്രതി, മരണം സംഭവിക്കുമെന്ന് താൻ കരുതിയില്ലെന്ന് പോലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂത്ത മകൻ തിലക് രാജ് (22) പഞ്ചാബിൽ ജോലി ചെയ്യുകയാണ്.

National

ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ഗൃഹനാഥൻ ജീവനൊടുക്കി

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി. പ്രദീപ് മുഖർജി (42) യാണ് ഭാര്യ അപർണ (46) യെയും മൂത്ത മകൻ പ്രണബി (18) നെയും കൊലപ്പെടുത്തിയത്. ഇളയമകൻ ആബിറി (14) നെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഇയാൾ വിഷം കഴിച്ച് ജീവനൊടുക്കി.

ചെന്നൈയിലെ മാർബിൾ കന്പനിയിൽ ജോലി ചെയ്തിരുന്ന പ്രദീപിന് ഒരു വർഷം മുന്പ് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇയാൾ കോൽക്കത്തയിൽ ദിവസവേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു. ഇതേ തുടർന്ന് കുടുംബത്തിൽ തർക്കങ്ങൾ പതിവായിരുന്നു.

വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടായ വലിയ തർക്കങ്ങൾക്ക് പിന്നാലെ പ്രദീപ് ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിപ്പോയി. വെള്ളിയാഴ്ച പുലർചെ മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും മക്കളെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത പോലീസ് പ്രദീപിന്‍റെ അമ്മയെ ചോദ്യം ചെയ്തു വരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാകില്ലെന്ന് സുപ്രീംകോടതി. കാലം മാറുകയാണെന്നും ഭര്‍ത്താവും വീട്ടുജോലികളില്‍ സഹായിക്കണമെന്നുമാണ് കോടതി നിരീക്ഷണം. വിവാഹ മോചനക്കേസിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

നിങ്ങള്‍ ജീവിത പങ്കാളിയെയാണ് വിവാഹം ചെയ്യുന്നത്. വേലക്കാരിയെയല്ലെന്നും കോടതി പറഞ്ഞു. പാചകം, വസ്ത്രം കഴുകല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങളും പങ്കാളികളാകണമെന്നും ജസ്റ്റീസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി.

കേസില്‍ ഉള്‍പ്പെട്ട ദമ്പതികള്‍ 2017ലാണ് വിവാഹിതരാകുന്നത്. എട്ട് വയസുള്ള കുഞ്ഞും ഉണ്ട്. ഭര്‍ത്താവ് സർക്കാർ സ്‌കൂള്‍ അധ്യാപകനും ഭാര്യ ലെക്ചററുമാണ്. വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയില്‍ തന്നെ ഭാര്യയ്ക്ക് തന്നോടുള്ള മനോഭാവം മാറിയെന്നും തന്നോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ഭര്‍ത്താവിന്‍റെ ആരോപണങ്ങള്‍ തള്ളുകയാണ് ഭാര്യ. കേസില്‍ കുടുംബ കോടതിനേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

District News

ആര്യാടൻ മുഹമ്മദിന്‍റെ പത്നി മറിയുമ്മയുടെ അനുഗ്രഹം വാങ്ങി വി.എസ്. ജോയ്

നിലന്പൂർ: ആര്യാടൻ മുഹമ്മദിന്‍റെ പത്നി പി.വി. മറിയുമ്മയുടെ അനുഗ്രഹം വാങ്ങി വി.എസ്. ജോയ് തവനൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. തന്നെ രാഷ‌്ട്രീയ രംഗത്തേക്ക് കൈപിടിച്ച് ഉയർത്തിയ ആര്യാടൻ മുഹമ്മദിന്‍റെ നിലന്പൂരിലെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ് എത്തി അനുഗ്രഹം വാങ്ങുകയായിരുന്നു.

ഡിസിസി ജനറൽ സെക്രട്ടറി എം.കെ. ഹാരിസ് ബാബു, എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് തോപ്പിൽ ബാബു എന്നിവർക്ക് ഒപ്പമായിരുന്നു സന്ദർശനം. 10 മിനുട്ടോളം അവിടെ ചെലവഴിച്ച ജോയിയെ നെറ്റിയിൽ കൈവച്ച് മറിയുമ്മ അനുഗ്രഹിച്ചു.

തവനൂരിൽ വിജയം അവകാശപ്പെട്ട അദ്ദേഹം 10 വർഷത്തെ പിണറായി സർക്കാരിന് ഈ തെരഞ്ഞെടുപ്പോടെ അന്ത്യം കുറിക്കുമെന്നും പറഞ്ഞു. ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും. തവനൂരിൽ ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് പോലെ വൻ ഭൂരിപക്ഷമുണ്ടാകുമെന്നും വി.എസ്. ജോയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്നലെ രാവിലെ എടക്കര, ചുങ്കത്തറ എന്നിവിടങ്ങളിൽ എത്തി നേതാക്കളെ കണ്ട ജോയ് ചുങ്കത്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആര്യാടൻ ഷൗക്കത്തിനെയും കണ്ടാണ് തവനൂരിലേക്ക് പുറപ്പെട്ടത്.

National

നാലു വയസുകാരനെ കൊന്നു; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ. ലക്നോവിലെ ചൗക് പ്രദേശത്താണ് സംഭവം. അർണവ് ആണ് മരിച്ചത്.

കുട്ടിയുടെ മുത്തശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെഹ്‌റു യുവ കേന്ദ്രത്തിന് സമീപത്തു നിന്നാണ് പ്രതികളായ ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 12നാണ് സംഭവം. ഭീഷ്മ അറിയിച്ചതനുസരിച്ച് ഉന്നാവോയിൽ നിന്നെത്തിയ മുത്തശി സുധ കശ്യപ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലുടനീളം നിരവധി മുറിവുകളും ചതവുകളും കണ്ടെത്തി. കാലുകളിൽ പൊള്ളലേറ്റതിന്‍റെ പാടുകളും ഉണ്ടായിരുന്നു.

സ്വത്തിനോടുള്ള അത്യാഗ്രഹം മൂലമാണ് ഭീഷ്മയും രാഗിണിയും കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തശി പരാതിയിൽ ആരോപിച്ചു. ചൗക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്നാണ് കുട്ടിയുടെ അമ്മ മരിച്ചത്.

NRI

ഭാര്യയെയും മകനെയും കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി യുഎസ്

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്‍റെ വധശിക്ഷ നടപ്പിലാക്കി.

ഹണ്ട്‌സ്‌വിൽ യൂണിറ്റിൽ വച്ച് മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. ഈ വർഷം ടെക്സസിൽ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.

2013-ൽ ബെഡ്ഫോർഡിലെ അപ്പാർട്ട്‌മെന്‍റിൽ നടന്ന തർക്കത്തിനിടെയാണ് റിക്സ് തന്‍റെ പങ്കാളിയായ റോക്സാൻ സാഞ്ചസിനെയും മകൻ ആന്തണിയെയും കൊലപ്പെട‌ുത്തിയത്.

മറ്റൊരു മകൻ മാർക്കസിനെ കുത്തിയെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ശിക്ഷ നടപ്പിലാക്കും മുമ്പ് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും രക്ഷപ്പെട്ട മാർക്കസിനോടും റിക്സ് മാപ്പപേക്ഷിച്ചു.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിക്സ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപ്പീൽ കോടതി തള്ളി.

Kerala

ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക്; ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി മന്ത്രി

തിരുവനന്തപുരം: ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു.

ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു.

ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ ഒരു സ്വകാര്യ ചാനലിൽ പ്രതികരിച്ചു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്.

അതേസമയം മന്ത്രി വാളകത്തെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.

സംഭവത്തിൽ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെടുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. ആരോപണം അതീവ ഗുരുതരമെന്നാണ് സിപിഎം നിലപാട്. ആരോപണം തെരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.

ഭാര്യയുമായുള്ള പ്രശ്നം പരിഹരിച്ചതോടെ ഗണേഷിന്‍റെ രാജി ഉണ്ടാകില്ല എന്നാണ് സൂചന.

Kerala

'മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടു, ഫോട്ടോകളും കൈയിലുണ്ട്': ഗണേഷ് കുമാറിനെതിരേ തുറന്നടിച്ച് ഭാര്യ

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്‍റെ ഫോട്ടാകൾ കൈയിലുണ്ടെന്നും ബിന്ദു പറഞ്ഞു.

ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ് കുമാർ പറഞ്ഞതു കേട്ടിട്ടാണ് താൻ എല്ലാം തുറന്ന് പറയുന്നെതെന്നും ബിന്ദു ഒരു വാർത്താ ചാനലിനോടു വ്യക്തമാക്കി.

"മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്.'-ബിന്ദു പറഞ്ഞു.

വാളകത്തെ വീട്ടീൽ വച്ച് വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. ബിജെപി കൗൺസിലറായ ശ്രീലേഖ തന്‍റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.

പോലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പം കണ്ട ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ മന്ത്രി മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.

ആ ദിവസം സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്.

സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു പറ‍ഞ്ഞു.

National

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന യുവതിയും കാമുകനും പിടിയിൽ

ബംഗുളൂരു: ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ഹൃദയാഘതം മൂലം മരിച്ചെന്ന് വിശ്വസിപ്പിച്ച യുവതിയും കാമുകനും പിടിയിലായി. തുംകൂരു സ്വദേശി കെ. പരമേശി (50) നെയാണ് ഭാര്യ പി. ആശ (46), ആശയുടെ കാമുകൻ ചന്ദ്രപ്പ (48) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.

പോലീസ് പറയുന്നതനുസരിച്ച് ആശയും ചന്ദ്രപ്പയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം പരമേശ് അറിഞ്ഞതോടെയാണ് ഇദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചത്. ‌‌

സ്ഥിരമായി മദ്യപിക്കാറുള്ള പരമേശ് ജനുവരി 29ന് രാത്രി മദ്യപിച്ച ശേഷം ഉറങ്ങൻ പോയി. ഈ സമയത്താണ് ആശയും ചന്ദ്രപ്പയും ചേർന്ന് ഇയാളെ ശ്വാസംമുട്ടിച്ച് കൊന്നത്. പിറ്റേന്ന് രാവിലെ പരമേശ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ആശ ബന്ധുക്കളെ വിശ്വസിപ്പിക്കുകയും തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു.‌‌‌

മരണത്തിന് പിന്നാലെ ആശയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റങ്ങളും ചന്ദ്രപ്പയുമായുള്ള അടുപ്പവും പരമേശിന്‍റെ സഹോദരി കെ. നാഗമ്മയ്ക്ക് സംശയമുണ്ടാക്കി. നാഗമ്മയുടെ ചോദ്യങ്ങൾക്ക് ആശ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ മാർച്ച് നാലിന് പോലീസിൽ പരാതി നൽകി.

തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും പരമേശിന്‍റെ മരണം ശ്വാസംമുട്ടിയാണെന്ന് തെളിയുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇരുവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്തു.

International

ഇസ്രയേൽ-യുഎസ് ആക്രമണം; ഗുരുതര പരിക്കേറ്റ ഖമനയ്‌യുടെ ഭാര്യയും മരിച്ചു

ടെഹ്‌റൻ: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ ആയത്തൊള്ള ഖമനയ്‌യുടെ ഭാര്യയും മരിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ക‍ഴിയുകയായിരുന്ന മൻ‌സൂറ ഖോജാസ്‌തെ ബാഗർസാദെ മരിച്ചുവെന്ന് ഇറാനിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

ഖമനേയ്‌യും ഖോജാസ്‌തെയും 1964ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് ആറ് കുട്ടികളുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കാതെയും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെയും വീട്ടിൽതന്നെ ഒതുങ്ങികൂടുന്ന ശീലമായിരുന്നു ഖോജാസ്‌തെയുടേത്.

അതേസമയം, ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള ഖമനയിയെയുടെ വസതിയിൽ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം നടന്നത്. ഖമനയിയും മകളും മരുമകനും കൊച്ചുമകനും ഉൾപ്പടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആക്രമണത്തിന് പിന്നാലെ, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Kerala

ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; കടന്നുകളഞ്ഞ പ്രതിക്ക് അപകടത്തിൽ ഗുരുതര പരിക്ക്

പെരുമ്പാവൂർ: എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഭാരത് പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തുന്ന ജിബി മോളെ (36 ) ആണ് കോതമംഗലം സ്വദേശിയായ ഭർത്താവ് ഇരപ്പുംകുടി വീട്ടിൽ ലൈജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ലൈജുവിന്‍റെ രണ്ടാം ഭാര്യയാണ് ജിബി മോൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ കീഴില്ലത്ത് ഹോട്ടൽ നടത്തി വരികയായിരുന്നു. കാലിൽ ഉണ്ടായ മുറിവിനെ തുടർന്ന്
മൂന്നാഴ്ചയായി ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ലൈജു ശനിയാഴ്ച ഉച്ചയോടെയാണ് തിരികെ എത്തിയത്.

ഞായറാഴ്ച രാവിലെ 11 ഓടെ ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്നും ബൈക്കിൽ കടന്നു കളഞ്ഞ ലൈജുവിനെ പെരുമ്പാവൂർ കുറുപ്പംപടി പട്ടാലിന് സമീപം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു.

പ്രതി പോലീസ് നിരീക്ഷണത്തിലാണ്. മരിച്ച ജിബി മോൾക്ക് രണ്ട് മക്കൾ ഉണ്ട്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാത്തതിന്‍റെ പേരിൽ കുറച്ച് നാൾ ലൈജു ജയിലിൽ ആയിരുന്നു.

Kerala

വിവാഹമോചന ഹർജി നൽകി നടൻ വിജയ്‌യുടെ ഭാര്യ

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.

വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം.

ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്.

ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 1998ൽ യുകെയിൽ വച്ചാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്.

National

പീഡിപ്പിച്ചത് 33 കുട്ടികളെ: എൻജിനിയർക്കും ഭാര്യയ്ക്കും തൂക്കുകയർ

ന്യൂഡൽഹി: ഒരു ദശകത്തിനിടെ പ്രായപൂർത്തിയാകാത്ത 33 ആൺകുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ ഉത്തർപ്രദേശിലെ ജലസേചനവകുപ്പിലെ മുൻ ജൂണിയർ എൻജിനിയർക്കും ഭാര്യയ്ക്കും വധശിക്ഷ.

മൂന്നുവയസുമുതൽ പ്രായമുള്ള കുട്ടികളെ 2010 നും 2020 നും ഇടയിൽ ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലാണ് ദന്പതികളായ രാം ഭവാനെയും ഭാര്യ ദുർഗാദേവിയെയും ബാന്ദയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്.

അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃതമാണു പ്രതികളുടേതെന്നു കണ്ടെത്തിയ കോടതി 33 കുട്ടികൾക്കും നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനു നിർദേശവും നൽകിയിട്ടുണ്ട്.

National

പുനർവിവാഹം ചെയ്തതിൽ പക; ഗർഭിണിയായ മുൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ വനസ്ഥലിപുരത്ത് മുൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. മൂന്ന് മാസം ഗർഭിണിയായ സുനിത (29) യെയാണ് മുൻ ഭർത്താവ് ദേവരകൊണ്ട മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ വർഷം സുനിത പുനർവിവാഹം ചെയ്തതിന്‍റെ പകയെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സുനിത താമസിച്ചിരുന്ന ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയ മഹേഷ് തലയിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുനിതയെയാണ് കണ്ടത്. അപ്പോഴേക്കും പ്രതി ശുചിമുറയിൽ കയറി ഒളിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പിടികൂടിയത്.

2022 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം സുനിത, ദേവരകൊണ്ടയോടൊപ്പം കാനഡയിലേക്ക് താമസം മാറിയിരുന്നു. അവിടെവച്ച് ഗാർഹിക പീഡനത്തിന് ഇരയായ സുനിത ഇയാൾക്കെതിരെ പരാതി നൽകുകയും 2024 ൽ വിവാഹമോചനം നേടുകയും ചെയ്തു.

തുടർന്ന് ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം തന്‍റെ അമ്മ മരിച്ചതിനുശേഷമാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.

National

ഭർത്താവിനെ കടിച്ചുകീറിയ കരടിയെ ആക്രമിച്ച് ഭാര്യ

ഭുവനേശ്വർ: ഭർത്താവിനെ കടിച്ചുകീറിയ കരടിയെ പ്രത്യാക്രമണത്തിലൂടെ പരിക്കേൽപ്പിച്ച് ഭാര്യ. ഒഡീഷയിലെ മയൂർഭഞ്ചിലുള്ള കരഞ്ചിയയിലെ മിലു ഗ്രാമത്തിലാണ് സംഭവം.

മാൽഡെ സോറനും ഭാര്യ ലിലി സോറനും നേരെയാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ദമ്പതികൾ കാടിനോട് ചേർന്ന പ്രദേശത്ത് ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആറു കരടികളുടെ മുന്നിൽപ്പെട്ടതെന്ന് കരഞ്ചിയ ഫോറസ്റ്റ് റേഞ്ചർ പ്രശാന്ത് കുമാർ സ്വയിൻ പറഞ്ഞു. കരടികളിലൊന്ന് പെട്ടെന്ന് മാൽഡെയെ ആക്രമിക്കുകയായിരുന്നു.

കരടി അദ്ദേഹത്തെ കടിച്ചു കീറി ഗുരുതരമായി പരിക്കേൽപ്പിച്ചതോടെ ലിലി കരടിയെ നേരിട്ടു. കോടാലി പോലുള്ള ഒരു ആയുധം ഉപയോഗിച്ച് ലിലി നടത്തിയ പ്രത്യാക്രമണത്തിൽ പരിക്കേറ്റ കരടി കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.

തലയോട്ടിയിലെ മുറിവുകൾ ഉൾപ്പെടെ മാൽഡെയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മാൽഡെയെ കിയോഞ്ജർ ജില്ലയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു.

Kerala

കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടയുന്നതുകണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്‌റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായര്‍ (75) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

വീടിനടുത്തുനിന്നാണ് ഭാര്യ രാജാമണിക്ക് കടന്നല്‍കുത്തേറ്റത്. പരിക്കുകൾ ഗുരുതരമല്ലെങ്കിലും അസഹനീയമായ വേദന മൂലം രാജാമണി പുളയുകയായിരുന്നു. ഈ രംഗം കണ്ടാണ് നാരായണൻ നായർ കുഴഞ്ഞുവീണത്. മക്കള്‍: ഷിബു, ഷീബ (ഇരുവരും വിദേശത്ത്).

Kerala

ബിജെപി കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു. മന്ദ്‌സൗർ മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാമത്തെ ഭാര്യ റുബീന ആണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷാഹിദ് മിയോയുടെ ആദ്യ ഭാര്യയിലെ മകൻ സാഹിൽ ആണ് പ്രതി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിൽ സാഹിൽ കുപിതനായിരുന്നു. മാസങ്ങളായി റുബീനയോട് കടുത്ത പക പുലർത്തിയിരുന്ന സാഹിൽ ഒടുവിൽ കൃത്യം നടപ്പാക്കുകയായിരുന്നു.

കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഭിനന്ദൻ നഗറിൽ വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. മദർപുരയിലുള്ള മാതാപിതാക്കളുടെ അടുക്കൽനിന്നും ഓട്ടോറിക്ഷ‍യിൽ വന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ സാഹിൽ ഇവരുടെ വയറ്റിലും നെഞ്ചിലും തലയിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മറ്റൊരാളും സാഹിലിനൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്നും ഓടിപ്പോയി.

ഗുരുതരമായി പരിക്കേറ്റ റുബീനയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാൽ സാഹിൽ ആണെന്ന് ആർക്കും മനസിലായിരുന്നില്ല.

എന്നാൽ, ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പോലീസിനെ സാഹിലിലേക്ക് എത്തിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവിന്‍റെ പുനർവിവാഹത്തോടുള്ള എതിർപ്പാണ് കൊലനടത്താൻ കാരണമായതെന്ന് സാഹിൽ പോലീസിനോടു പറഞ്ഞു.

സാഹിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോഹിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

 

National

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, കൊലപാതകം അപകടമായി ചിത്രീകരിച്ചു; യുവതിയും കാമുകനും സുഹൃത്തുക്കളും പിടിയിൽ

ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയിൽ. ആശിഷ് ആണ് മരിച്ചത്.

സംഭവത്തിൽ അഞ്ജു എന്ന യുവതിയെയും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ് എന്നിവരെയും പോലീസ് പിടികൂടി.

ജനുവരി 30നാണ് സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം തങ്ങളെ ഇടിച്ച് വീഴ്ത്തിയെന്നും ആശിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമായിരുന്നു അഞ്ജുവിന്‍റെ മൊഴി. എന്നാൽ ആശിഷിന്‍റെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ അസ്വാഭാവികതയും അഞ്ജുവിനെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ കാരണം. മാത്രമല്ല അഞ്ജുവിന് പരിക്കുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇതുംപോലീസിൽ സംശയം ജനിപ്പിച്ചു.

സംഭവ ദിവസം മദ്യപിച്ചിരുന്ന ആശിഷിനെ വൈകുന്നേരം ഒന്ന് നടന്നുവരാമെന്ന് പറഞ്ഞ് അഞ്ജു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ തങ്ങളെ ഇടിക്കുകയും കാറിലുള്ളവർ തന്‍റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും അപകടത്തിൽ ആശിഷ് മരിച്ചുവന്നുമായിരുന്നു അഞ്ജു പോലീസിന് മൊഴി നൽകിയത്.

സംഭവ ദിവസം രാത്രി ഏകദേശം ഒമ്പതിനാണ് ശ്രീ ഗംഗാനഗർ പോലീസിന് ദമ്പതികൾ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി വിവരം ലഭിക്കുന്നതെന്ന് പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. ദമ്പതികളെ പോലീസ് അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിച്ചെങ്കിലും ആശിഷ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ആശിഷിന്‍റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആശിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു.

അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനു ശേഷം തെളിവുകൾ ശേഖരിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.

അയൽവാസിയായ സഞ്ജുവുമായി അഞ്ജു പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ആഷിഷിന്‍റെ വിവാഹാലോചന വന്നതും വിവാഹം നടന്നതും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ അഞ്ജു സന്തുഷ്ടയായിരുന്നില്ല. ഇതോടെ സഞ്ജുവുമായി ബന്ധം തുടർന്നു. ഇതിനിടെയാണ് ഇരുവരും ചേർന്ന് ആശിഷിനെ കൊല്ലാൻ പദ്ധതിയിടുന്നത്. ഇതുപ്രകാരം അഞ്ജു, വൈകുന്നേരം ആഷിഷിന് സ്ഥിരമായി മദ്യം നൽകാൻ തുടങ്ങി. മദ്യപാനത്തിനു ശേഷം ഒന്നിച്ച് പുറത്ത് നടക്കാൻ പോകുന്നതും പതിവാക്കി.

സംഭവ ദിവസവും ഇത്തരത്തിൽ ഇരുവരും നടക്കാൻ പോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കാത്തിരുന്ന സഞ്ജുവും സുഹൃത്തുക്കളായ രോഹിത്തും സിദ്ധാർഥും ചേർന്ന് ആഷിഷിനെ ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിക്കുകയായിരുന്നു.

Kerala

പരപുരുഷ ബന്ധമെന്ന് സംശയം: ഭാര്യയെ മർദിച്ചു, തല മുണ്ഡനം ചെയ്തു; യുവാവ് അറസ്റ്റിൽ

ബംഗുളൂരു: പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ മർദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.

ഉമേഷ് കോട്ടലഗി(31) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നാളുകളായി ഭാര്യയെ മർദിച്ചുവരികയായിരുന്നു. വിഷയത്തിൽ യുവതിയുടെ കുടുംബം ഇടപെട്ടിരുന്നുവെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു.

ജനുവരി 31ന് ഭാര്യ വീടിന്‍റെ വാതിൽ തുറക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഇയാൾ വീട് അകത്ത് നിന്നും പൂട്ടിയതിന് ശേഷം യുവതിയെ ആക്രമിക്കുകയും തല മുണ്ഡനം ചെയ്യുകയുമായിരുന്നു.

സംഭവത്തിൽ സവാലഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത്, ഉമേഷിനെ അറസ്റ്റ് ചെയ്തു. 

Kerala

ഭാര്യയെ സംശയം; വീടിന് തീയിട്ട് ഭർത്താവ്

പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിലാണ് സംഭവം.

വീടിനു തീയിട്ട സിജോയെ പോലീസ് പിടികൂടി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭാര്യ രജനി, ഇളയ മകൻ എന്നിവർക്ക് പൊള്ളലേറ്റു. രജനിക്ക് 40 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്.

രജനിയുടേയും സിജോയുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു.

പെയിന്‍റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. സംഭവത്തില്‍ വീടിന്‍റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.

National

പിണങ്ങിപ്പോയ ഭാര്യ തിരികെവന്നില്ല, അയൽവാസികളുടെ വാഹനങ്ങൾക്ക് തീയിട്ട യുവാവ് പിടിയിൽ

ചെന്നൈ: പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ യുവാവ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു.

തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. കേസില്‍ കടലൂര്‍ ജില്ലയിലെ കുറിഞ്ചിപാടിയില്‍ താമസിക്കുന്ന വൈദ്യനാഥനെ (32) പെരുന്തുറ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യനാഥനും ഭാര്യ ഗായത്രിയും (30) തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നു. ഇതുകാരണം കുറച്ചുനാളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.

ഗായത്രി മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ ദിവസം വൈദ്യനാഥന്‍ ഗായത്രിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാല്‍, ഗായത്രി ഒപ്പം പോകാന്‍ തയാറായില്ല. ഇതോടെ വൈദ്യനാഥന്‍ തൊട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടി. പക്ഷെ ആരും സഹായിച്ചില്ല.

തുടര്‍ന്ന് വൈദ്യനാഥന്‍ എല്ലാവരും ഉറങ്ങിയ ശേഷം അയൽവാസികളായ മൂന്നുപേരുടെ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റൊരാളുടെ കാറിനും തീയിടുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ വീട്ടുകാര്‍ ഉണർന്നു.

ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയും അവരെത്തി തീയണക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പെരുന്തുറൈ പോലീസ് വൈദ്യനാഥനെ പിടികൂടി. ഇയാള്‍ പോലീസിനോട് കുറ്റംസമ്മതിച്ചിട്ടുണ്ട്.

Movies

ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല: കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ ഭാര്യ

ആണുങ്ങളെ വിശ്വസിക്കാമെന്നും എന്നാൽ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്നുമുള്ള നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ ഭാര്യ ബസന്തിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രാഹുൽ ഈശ്വറി‍ന്‍റെ നേതൃത്വത്തിലുള്ള മെൻസ് കമ്മിഷന്‍റെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഭർത്താവ് കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളയാളാണ് താനെന്നും തങ്ങൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബസന്തി വ്യക്തമാക്കി.

‘‘സത്യം പറഞ്ഞാൽ ഞാനൊരു അതിജീവിതയാണ്. ഉറക്കത്തിൽ അടി കിട്ടിയ പോലെ ഇങ്ങനെയൊരു കേസ് വന്ന സമയത്ത് ജയേട്ടന്‍റെ ഭാഗത്ത് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമുണ്ടായിരുന്നില്ല. ഒപ്പം നടക്കുകയെന്നല്ലാതെ പുറംലോകവുമായി ബന്ധമില്ലാത്തയാളാണ് ഞാൻ. 

ഒറ്റ കാര്യം മാത്രം പറയാം, ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല, കുറച്ച് സ്ത്രീകളെ. എന്‍റെ സുഹൃത്തുക്കളായ ചില സ്ത്രീകൾ സഹായിച്ചിരുന്നു. പക്ഷേ സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയത്.

സ്ത്രീത്വം എന്ന വാക്ക് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്തവരുണ്ട്. ഈയിടെ മഞ്ജു ചേച്ചിയെ പിന്തുണച്ച സംഭവത്തിൽ ഞാനവരോട് മാന്യമായാണ് സംസാരിച്ചത്. അവരാണ് എന്നെ തെറി പറഞ്ഞത്. 

സ്ത്രീകളുടെ അടുത്താണ് എനിക്കു പറയാനുള്ളത്, എന്തെങ്കിലും ദേഷ്യം വരുമ്പോൾ കള്ളക്കേസിൽ കുടുക്കി ആണുങ്ങളെ ജയിലിലടക്കുമ്പോൾ അവർക്ക് കുടുംബമുണ്ടെന്ന് ചിന്തിക്കണം. ഒരിക്കലും ഞങ്ങൾ ആത്മഹത്യ ചെയ്യില്ല. സത്യം എന്നൊരു കാര്യമുണ്ട്. ചേട്ടൻ ശക്തമായി തിരിച്ചുവരും. ചേട്ടനത് ചെയ്തിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആൾ ഞാനാണ്. കൂടെ തന്നെ ഉണ്ടാകും. എല്ലാ ആണുങ്ങൾക്കും എന്തു പിന്തുണയ്ക്കും ഞാൻ ഒപ്പമുണ്ടാകും.
 
പോക്സോ കേസ് വന്ന സാഹചര്യത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഭാര്യ മാത്രമാണ് ഒപ്പം നിന്നതെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞു. ഭാര്യ ഇല്ലെങ്കിൽ ജീവനോടെ താനുണ്ടാവില്ല. ഒരു പരിചയവും ഇല്ലാതിരുന്നിട്ടും സഹായിച്ചതും മാധ്യമങ്ങളോട് അനുകൂലമായി സംസാരിച്ചതും രാഹുൽ ഈശ്വർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഈശ്വറിന് കിട്ടുന്ന ആദ്യവെടി തന്‍റെ നെഞ്ചത്ത് കൊണ്ടിട്ടേ രാഹുലിന്‍റെ നെഞ്ചത്ത് കൊള്ളുകയുള്ളൂ. അത്രയ്ക്ക് കടപ്പാടുണ്ടെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു.
     
കൂട്ടിക്കല്‍ ജയചന്ദ്രന്‍ മഞ്ജുവാര്യരെ അഭിനന്ദിച്ചും മാസമുറയെയും സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളെ അവഹേളിച്ചും പോസ്റ്റ് പങ്കുവെച്ചെന്ന് ആരോപിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ജയചന്ദ്രനെതിരെ ഉയർന്നത്. സ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ചോ ശാരീരികാവസ്ഥയെക്കുറിച്ചോ വ്യക്തമായ അറിവില്ലെങ്കില്‍ ഇത്തരം തെറ്റായ പോസ്റ്റുകള്‍ എഴുതരുതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

National

ഗുജറാത്ത് മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ഭാര്യയെ വെടിവച്ചു കൊന്നതിന് ശേഷം ജീവനൊടുക്കി

 അഹമ്മദാബാദ്: ഗുജറാത്തിൽ മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ഭാര്യയെ വെടിവച്ച് കൊന്നതിനു ശേഷം ജീവനൊടുക്കി. അഹമ്മദാബാദിലാണ് സംഭവം. രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം.

ഗുജറാത്ത് മാരിടൈം ബോർഡിലെ ക്ലാസ്-1 ഉദ്യോഗസ്ഥനായ യഷ്‌രാജ്‌സിംഗ് ഗോഹിൽ, ഭാര്യ രാജേശ്വരി ഗോഹിൽ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി വീടിനുള്ളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ഇതിനിടെ യഷ്‌രാജ്‌സിംഗ് തന്‍റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിയെ വെടിവച്ചതായും പോലീസ് പറഞ്ഞു.

ഭാര്യയെ വെടിവച്ചതിന് ശേഷം ഇയാൾ 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. അവർ എത്തിയപ്പോഴേക്കും രാജേശ്വരി മരിച്ചിരുന്നു. എമർജൻസി സർവീസ് സംഘം വീട്ടിൽ നിന്നും പോയതിന് പിന്നാലെ ഇയാൾ മുറിക്കുള്ളിൽ കയറി സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.

ഗുജറാത്ത് മുൻ കോൺഗ്രസ് പ്രസിഡന്‍റും രാജ്യസഭാ എംപിയുമായ ശക്തിസിംഗ് ഗോഹിലിന്‍റെ അനന്തരവനായിരുന്നു യഷ്‌രാജ്‌ സിംഗ്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

ഭാര്യയെ മർദിച്ച് അവശയാക്കി തീ കൊളുത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ മർദിച്ച് അവശയാക്കി തീ കൊളുത്തി കടന്നുകളഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവാണ് അറസ്റ്റിലായത്. കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മുനീശ്വരി ചികിത്സയിലുള്ളത്.

ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വരിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.

സംഭവത്തിന് ശേഷം പോലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്‍റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

National

ഭാര്യ മുട്ടക്കറിയുണ്ടാക്കിയില്ല, വഴക്കിട്ടതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി

ലക്നോ: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിനെത്തുടർന്ന് ഭാര്യയുമായി വഴക്കുണ്ടായതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി.

ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. ശാന്തി നഗർ മേഖലയിലെ ശുഭം(28) ആണ് ജീവനൊടുക്കിയത്.

പെയിന്‍റിംഗ് തൊഴിലാളിയായിരുന്നു ശുഭം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ശുഭം ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ഭാര്യ നിഷേധിച്ചു.

മാത്രമല്ല, ശുഭം വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഇരുവരും വീടിന് പുറത്തുവച്ച് തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് ശുഭം മുറിയിൽ കയറി തൂങ്ങിമരിച്ചത്.

അപമാനം സഹിക്കവയ്യാതെയാണ് മകൻ ജീവനൊടുക്കിയത് എന്നാണ് ശുഭത്തിന്‍റെ അമ്മയുടെ ആരോപണം. മുട്ടക്കറി ഉണ്ടാക്കിനൽകില്ല എന്ന് ഭാര്യ പറഞ്ഞതിന് പിന്നാലെ ശുഭം തന്നെ കറിയുണ്ടാക്കി.

പിന്നാലെ ഇരുവരും തമ്മിൽ പൊതുമധ്യത്തിൽ, ആളുകൾ കാണുന്ന തരത്തിലാണ് തർക്കമുണ്ടായത്. മകൻ ഇത് അപമാനമായി തോന്നിയെന്നും പിന്നീട് മകന് കടുത്ത മാനസിക സംഘർഷം അനുഭവപ്പെട്ടിരുന്നുവെന്നും അമ്മ പറയുന്നു. ഇതിന് പിന്നാലെയാണ് ശുഭം ജീവനൊടുക്കിയത്.

Movies

'പ്രാക്ക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കുന്നത്'; കൂട്ടിക്കൽ ജയചന്ദ്രന്‍റെ ഭാര്യയുടെ ശബ്ദസന്ദേശം പുറത്ത്

നടൻ കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിച്ച യുവതിക്ക് എതിരെ നടന്‍റെ ഭാര്യ അയച്ച ശബ്ദ സന്ദേശം പുറത്ത്.

സരിത സരിൻ എന്ന യുവതിയാണ് നടന്‍റെ ഭാര്യ ബസന്തി അയച്ച ശബ്ദ സന്ദേശം തന്‍റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വെറുതെ പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുതെന്നും തന്‍റെ ഭർത്താവിന്‍റെ കാര്യം താൻ നോക്കിക്കോളാം എന്നാണ് ബസന്തി യുവതിക്ക് അയച്ച വോയിസ് ക്ലിപ്പിൽ പറയുന്നത്.

"ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ഞങ്ങൾ തീർത്തോളാം മോളേ, ഞാൻ കൂട്ടിക്കൽ ജയചന്ദ്രന്‍റെ ഭാര്യയാണ്. നീ ഇപ്പോൾ പൊക്കിക്കൊണ്ട് നിൽക്കുന്നുണ്ടല്ലോ, നീ നിന്‍റെ വീട്ടിലെ കാര്യങ്ങൾ നോക്ക്, ഒരാൾ ഒരു പോസ്റ്റ് ഇട്ടാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുക. അത് മനസിലായില്ലെങ്കിൽ മിണ്ടാതിരിക്കുക, എന്തിനാ വെറുതെ ഓരോന്നു പറഞ്ഞ് പ്രാക്ക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കുന്നത്. എന്‍റെ ഭർത്താവിന്‍റെ കാര്യം ഞാൻ നോക്കിക്കോളാം, നീ നിന്‍റെ വീട്ടിലെ കാര്യങ്ങൾ നോക്ക്'- എന്നാണ് ബസന്തി ശബ്ദസന്ദേശത്തിൽ പറയുന്നത്.

ഒരു കുറിപ്പിനൊപ്പമാണ് സരിത സരിൻ ശബ്ദസന്ദേശം പുറത്തുവിട്ടത്.

National

ഭാര്യയ്ക്കുമേലുള്ള സാന്പത്തിക ആധിപത്യം ക്രിമിനൽ കുറ്റമായി കാണാൻ സാധിക്കില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യയ്ക്കു ഭർത്താവിൽനിന്ന് മാനസികമോ ശാരീരികമോ ആയ യാതൊരു ഉപദ്രവും ഏൽക്കാത്ത സാഹചര്യത്തിൽ ഭർത്താവ് ചുമത്തുന്ന സാന്പത്തിക ആധിപത്യം ക്രിമിനൽ നിയമപ്രകാരം ക്രൂരതയായി കണക്കാക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി.

ഭർത്താവിനും കുടുംബത്തിനുമെതിരേ ഭാര്യ സമർപ്പിച്ച സ്ത്രീപീഡന കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്‍റെ ഉത്തരവ്. ശാരീരികമോ മാനസികമോ ആയ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്ത ഇത്തരം സാഹചര്യങ്ങൾ വിവാഹമോചനത്തിനോ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ് പ്രകാരം ക്രിമിനൽ നടപടികൾക്കോ ആധാരമായി കണക്കാക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഭർത്താവ് തന്‍റെമേൽ സാന്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണംപോലും ഭർത്താവിൽനിന്നു യാചിക്കേണ്ടിവന്നതായി യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഭർത്താക്കന്മാർ ഭാര്യമാരുടെ സാന്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് ഇന്ത്യൻ സമൂഹത്തിന്‍റെ പ്രതിഫലനമാണെന്നാണു കോടതി പറഞ്ഞത്.

ഭർത്താവിന്‍റെ ഇത്തരം പെരുമാറ്റങ്ങൾ അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ പോരായ്മയായി കാണാമെങ്കിലും അത് ക്രിമിനൽ കുറ്റമായി കാണാൻ സാധിക്കില്ലെന്നും ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി.

ക്രിമിനൽ നിയമങ്ങൾ വ്യക്തിപരമായ പകപോക്കലിനുള്ള ആയുധമായി മാറരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

Kerala

ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കാസർഗോഡ്: ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച സംഭവത്തിൽ‌ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം ഉണ്ടായത്.

വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്നു ജാനകി. ഈ സമയത്ത് ആസിഡുമായി എത്തിയ ഭർത്താവ് രവി (59) ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് പറയുന്നത്.

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ജാനകിയുടെ കരച്ചിൽ കേട്ട് എത്തിയ സഹോദരിയുടെ മകൻ സുരേഷ് ബാബുവിന് നേരെയും ആസിഡ് ഒഴിച്ചു. ഇരുവർക്കും സാരമായി പൊള്ളലേറ്റിറ്റുണ്ട്.

സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നതിനാൽ വീട്ടിൽ നിന്നും ഭർത്താവിനെ അകറ്റി നിർത്തിയതിന്‍റെ വിരോധമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.

Kerala

നാഗ്പൂരിൽ വൈദികനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധിച്ച് സിഎസ്ഐ ബിഷപ് കൗൺസിൽ

കോട്ടയം: നാഗ്പൂരിൽ സിഎസ്ഐ വൈദികനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സിഎസ്ഐ ബിഷപ്പ് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ.

നാഗ്പൂരിൽ കഴിഞ്ഞ 12 വർഷമായി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൗത്ത് കേരള മഹാ ഇടവകയിലെ വൈദികനായ സുധീർ, അദ്ദേഹത്തിന്‍റെ ഭാര്യ യാസ്മിൻ എന്നിവരെയും അവിടെയുള്ള രണ്ട് സ്വദേശി കുടുംബങ്ങളെയും അറസ്റ്റുചെയ്ത പോലീസ് നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

മതപരിവർത്തനം ആരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു ആരാധനയിൽ പങ്കെടുത്തതിനാണ് ഇവരെ പിടികൂടിയത്. ഭരണഘടന നൽകുന്ന സ്വാതന്ത്രത്തിന് എതിരായ നടപടിയാണിത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി എഴുത്തും വായനയും അറിയാത്ത വയോജനങ്ങൾക്ക് ക്ലാസുകൾ നൽകിയും കുട്ടികൾക്കായി നഴ്സറി സ്കൂളുകൾ നടത്തിയും ഗ്രാമങ്ങളിൽ ആരോഗ്യ-ശുചിത്വ പരിപാടികൾ സംഘടിപ്പിച്ചുമാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

ഗവൺമെന്‍റിന് എത്താൻ സാധിക്കാത്ത ഇടങ്ങളിൽ ക്രൈസ്തവ മിഷണറിമാർ നടത്തുന്ന ഇത്തരം സേവനങ്ങളെ അകാരണമായി വേട്ടയാടുകയാണെന്ന് ബിഷപ്പ് കൗൺസിൽ പ്രതികരിച്ചു.

ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും ഇതിനെതിരെ അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നും ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി ആരോപിച്ചു.

വിഷയത്തിൽ ഉപരാഷ്ട്രപതിയെ നേരിൽ കണ്ട് ആശങ്ക അറിയിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് വൈദികന്‍റെ അറസ്റ്റ് നടന്നത് എന്നത് ഏറെ വേദനാജനകമാണ്. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ രാഷ്ട്രീയ നേതൃത്വവും ഗവൺമെന്‍റും പാലിക്കുന്ന നിശബ്ദത അക്രമികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്.

പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പുലർത്തുന്ന ഈ നിശബ്ദത, ഇത്തരം പ്രവർത്തനങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ബിഷപ്പ്സ് കൗൺസിൽ സെക്രട്ടറി പറഞ്ഞു.

അറസ്റ്റ് രേഖപ്പെടുത്തി കേസുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, അവർക്ക് ആവശ്യമായ എല്ലാ നിയമസഹായവും നൽകാൻ സിഎസ്ഐ സഭ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന ഇത്തരം തെറ്റായ നടപടികളെ സഭ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്നും ഗവൺമെന്‍റ് ഇത്തരം നടപടികളിൽനിന്ന് പിന്മാറണമെന്നും ബിഷപ്പ്സ് കൗൺസിൽ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ അമരാവതിയിലെ ഷിംഗോഡിയിൽ ക്രിസ്മസുമായി ബന്ധപ്പെട്ട പ്രാർഥനാച്ചടങ്ങിൽ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയുമടക്കം മൂന്നുപേരെ ചൊവ്വാഴ്ച വൈകീട്ട് പോലീസ് അറസ്റ്റുചെയ്തിരുന്നു.

സിഎസ്ഐ സഭയുടെ നാഗപുർ അമരാവതി മിഷനിലെ ഫാദർ ജെ.എൽ. സുധീർ, ഭാര്യ ജാസ്മിൻ, സഹായി എന്നിവരെയാണ് അറസ്റ്റുചെയ്തത്.

National

മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

ഹൈദരാബാദ്: മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദിലെ നല്ലകുണ്ട സ്വദേശിയായ വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. വെങ്കിടേഷിന് ത്രിവേണിയെ സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇവർ തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഡിസംബർ 24ന് കുട്ടികളുടെ മുന്നിൽവച്ച് വെങ്കിടേഷ് ത്രിവേണിയെ അക്രമിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പിന്നാലെ, രക്ഷിക്കാൻ ശ്രമിച്ച മകളെ തീയിലേക്ക് തള്ളിയിടുകയും വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയും ചെയ്തു.

നിലവിളി കേട്ട അയൽക്കാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളേറ്റ ത്രിവേണി മരിച്ചിരുന്നു. നിസാര പരുക്കുകളോടെ മകളെ ആശുപത്രിയിൽ എത്തിച്ചു.

Latest News

Corehub Up