National
ചെന്നൈ: ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയിൽ വീട്ടിലേക്ക് വെള്ളം എടുക്കാൻ പോയ ശേഷം ബാലകൃഷ്ണൻ മടങ്ങി വന്നില്ല. രാവിലെ തെരിച്ചിൽ നടത്തിയപ്പോഴാണ് കടുവ കൊന്ന നിലയിൽ കണ്ടെത്തിയത്.
National
മുംബൈ: പാട്ട് ഉച്ചത്തിൽവച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം രണ്ടു പേരുടെ മരണത്തിൽ കലാശിച്ചു. രണ്ടു പേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
വിക്രോളിയിലെ പാർക്ക്സൈറ്റിലുള്ള രാഹുൽ നഗറിലായിരുന്നു സംഭവം. ഒരു വീട്ടിൽ കഴിഞ്ഞുവന്ന നാലു സഹോദരങ്ങൾ തമ്മിലാണു കലഹമുണ്ടായത്. അതിരാവിലെ സുനിൽ വിശ്വകർമ (40) ഉയർന്ന ശബ്ദത്തിൽ പാട്ടുവച്ചതിനെ ഇയാളുടെ സഹോദരന്മാരായ സുരേന്ദ്ര വിശ്വകർമയും സൂരജ് വിശ്വകർമയും എതിർത്തു.
തർക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ സുരേന്ദ്രയും സൂരജും സുനിലിനെയും കുടുംബത്തെയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.
സുനിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ 14 വയസുള്ള മകൻ ശ്ലോക് വിശ്വകർമ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സുനിലിന്റെ ഭാര്യക്കും ഇളയ മകനും ഗുരുതരമായി പരിക്കേറ്റു.
Kerala
മഞ്ചേരി: വീടിനകത്ത് കയറിയ കാട്ടുപന്നിയില്‍ നിന്ന് പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ പത്തരയോടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് സംഭവം.
വീട്ടിലുള്ളവര്‍ അടുക്കളഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കെ റോഡിലൂടെ കടന്നു വന്ന കാട്ടുപന്നി വീടിനകത്തേക്ക് കയറുകയായിരുന്നു. അലവിയുടെ മകന് ഫവാസിന്റെ രണ്ടരവയസുകാരിയായ മകള്‍ കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ
ഈ മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്.
ഉടന്‍ ഫവാസിന്റെ അമ്മാവനായ അബ്ദുള്‍ ഹക്കീം കുഞ്ഞിനെ പുറത്തേക്കെടുക്കുകയും വാതില്‍ പുറത്തു നിന്ന് അടക്കുകയുമായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയും വാര്‍ഡ് കൗണ്‍സിലര്‍
പി. ഷംസിയ മഞ്ചേരി നഗരസഭാധികൃതരെ വിവരമറിയിക്കുകയും ചെയ്തു. നഗരസഭാ അധികൃതരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ സാലിം മഞ്ചേരി ഷൂട്ടര്‍മാരെ വിവരമറിയിച്ചു.
ഷൂട്ടര്‍മാരായ കെ.വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് എന്നിവര്‍ സ്ഥലത്തെത്തി ജനല്‍പാളി തുറന്ന് മുറിക്കകത്തുള്ള പന്നിയെ വെടിവച്ചു കൊന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത ജഡം ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി
International
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ സമാധാന റാലിക്കിടെ പോലീസ് സ്റ്റേഷനു നേർക്കുണ്ടായ ചാവേർ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അഞ്ചു പേർ സുരക്ഷാസൈനികരാണ്. 15 പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സ്ഫോടനം.
സ്വാത് ജില്ലയിലെ കബാൽ പട്ടണത്തിലെ പോലീസ് സ്റ്റേഷനു മുന്നിലൂടെ സ്വാത് പീസ് റാലി കടന്നുപോകുന്നതിനിടെയായിരുന്നു സ്ഫോടനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
International
പെഷവാർ: പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ ഒന്‍പതു പോലീസുകാർ കൊല്ലപ്പെടുകയും 28 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോടു ചേർന്ന ഖസീന ബന്ദാ ചെക്പോസ്റ്റിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസിന്റെ തിരിച്ചടിയിൽ 15 ഭീകരരും കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പാക് താലിബാൻ എന്നറിയിപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ആണെന്നു പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോണുകൾ ചെക്ക് പോസ്റ്റിലേക്ക് അയച്ചുകൊണ്ടാണ് ആക്രമണം ആരംഭിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ ഭീകരർ ആക്രമിച്ചു. തുടർന്ന് വലിയ വെടിവയ്പ് ഉണ്ടായി എന്നാണു റിപ്പോർട്ട്. കൊല്ലപ്പെട്ട പോലീസുകാരിൽ ഒരു ഡെപ്യൂട്ടി സൂപ്രണ്ടും ഉൾപ്പെടുന്നു.
Kerala
തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിർദേശം അനുസരിച്ചാണിത്. നായ്ക്കളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദേശം ഉടൻ പുറത്തിറക്കും.
നേരത്തേ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് ഒന്‍പതു ലക്ഷത്തോളം തെരുവുനായകളാണുള്ളത്. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ മേയ് 19നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ, വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഒരു മാസത്തിനുള്ളിൽ കൃത്യമായ നടപടി കൈക്കൊള്ളാനാവുമെന്നാണ് തദ്ദേശവകുപ്പ് കരുതുന്നത്.
പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെ യേ കൊല്ലാൻ സാധിക്കൂ. മരുന്നു കുത്തിവച്ച് അനുകന്പാപൂർവം കൊല്ലണമെന്നാണ് പ്രാഥമിക നയം. വന്ധീകരണപദ്ധതികൾ സമാന്തരമായി നടപ്പാക്കണം. ആക്രമണം പതിവായ സ്ഥലങ്ങളിലാണ് നായ്ക്കളെ കൊല്ലാവുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15,02,737 പേർക്കാണ് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത്. 122 പേർ പേവിഷബാധയേറ്റ് മരിച്ചു. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടുന്നു. 2021ൽ 2,21,379 പേർക്കാണു കടിയേറ്റത്. 2025ൽ അത് 3,69,272 ആയി.
2021ൽ 11 ആയിരുന്ന മരണസംഖ്യ 2025ൽ 33 ആയി. തിരുവനന്തപുരത്താണ് കൂടുതൽ പേർക്ക് കടിയേറ്റത് 58,108. ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 43 പേർക്കു മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. പരമാവധി ഒന്നരലക്ഷം രൂപയാണ് നഷ്ടപരിഹാരം.
International
ദുബായ്: ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യയിൽ സംഘർഷം. യുഎസ്-സൗദി അറേബ്യ സംയുക്ത ആക്രമണത്തിൽ കിഴക്കൻ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു.
ഷിയാ സായുധ സംഘമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിലെ (പിഎംഎഫ്) അംഗങ്ങളാണു കൊല്ലപ്പെട്ടത്. 32 പേർക്കു പരിക്കേറ്റു. തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ടതായി പിഎംഎഫ് സ്ഥീകരിച്ചു. സംഘർഷത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ആക്രമണത്തിൽ ആറ് ഇറേനിയൻ ഉപദേശകരും കൊല്ലപ്പെട്ടതായി ഇറാക്കി സായുധ സംഘം അറിയിച്ചു.
ഇറാക്കിലെ ആക്രമണത്തിനു പിന്നാലെ ജോർദാനിലേക്കു മിസൈലാക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. കിഴക്കൻ ജോർദാനിലെ യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണുണ്ടായത്. റവലൂഷണറി ഗാർഡിന്റെ ഏറോസ്പേസ് ഫോഴ്സ് ആണ് മിസൈൽ വർഷം നടത്തിയത്. മുന്നറിയിപ്പ് അവഗണിച്ച് യാത്ര തുടർന്ന മൂന്ന് എണ്ണടാങ്കറുകൾ ആക്രമിച്ചെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു.
ചൊവ്വാഴ്ച ഇറാൻപക്ഷ സായുധ സംഘം സൗദി അറേബ്യയിലേക്കു ഡ്രോൺ ആക്രമണം നടത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ യുഎസ് സേനയ്ക്കും സൗദിക്കും നേർക്ക് മുപ്പതിലേറെ ഡ്രോണുകളാണ് റവലൂഷണറി ഗാർഡ് തൊടുത്തത്. ഇതിനു തിരിച്ചടിയായാണ് ഇറാക്കിൽ സൗദി ആക്രമണം നടത്തിയത്.
തിങ്കളാഴ്ച സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾ ഇറാൻപക്ഷ ഹൂതികൾ ആക്രമിച്ചിരുന്നു. കിഴക്കൻ സൗദിയിലെ ആരാംകോയുടെ അബ്ഖ്വായിഖ് എണ്ണശുദ്ധീകരണശാലയിൽ നാശനഷ്ടമുണ്ടായി. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന റിഫൈനറിയാണിത്.
ഹോർമുസ് കടലിടുക്കിൽ സംയുക്ത നിയന്ത്രണം ആകാമെന്ന ഒമാന്റെ നിർദേശം ഇറാന്റെ വിദേശകാര്യ ഉപമന്ത്രി കാസെം ഗാരിബബാഗി തള്ളി. യുഎസ്- സൗദി ആക്രമണത്തെ ഇറാക്കി പ്രസിഡന്റ് നിസാർ അമിദി അപലപിച്ചു.
ഇറാക്കിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് അമിദി കുറ്റപ്പെടുത്തി. ഇറാക്കി പ്രധാനമന്ത്രി അലി അൽ-സെയ്ദിയുടെ സൗദി സന്ദർശനം അനിശ്ചിതകാലത്തേക്കു നീട്ടിവച്ചു.
National
ഇംഫാൽ: മണിപ്പുരിലെ മലയോര ജില്ലയായ നോനിയിൽ വെടിവയ്പിൽ ഗ്രാമത്തിന്റെ കാവലിനു നിയോഗിച്ചിരുന്നയാൾ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ എട്ടുമണിയോടെയുണ്ടായ സംഭവത്തിൽ മറ്റൊരു കാവൽക്കാരനും രണ്ടു സിആർപിഎഫ് ജവാന്മാർക്കും പരിക്കേറ്റു.
നോനിയിലെ നാഗ ഭൂരിപക്ഷമേഖലയായ ബിറ്റിയാംഗിൽ പരിശോധനയ്ക്കിടെ സിആർപിഎഫ് സംഘത്തിനു നേരേ ഗോത്രവിഭാഗങ്ങൾ വെടിയുതിർത്തതാണ് സംഘർഷത്തിന്റെ തുടക്കം. തുടർന്നുള്ള വെടിവയ്പിലാണ് വില്ലേജ് ഗാർഡ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് സിആർപിഎഫിന്റെ പരിശോധനയെ ഗ്രാമവാസികൾ എതിർത്തിരുന്നു. സുരക്ഷാസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗോത്രസംഘടനകളുടെ കൂട്ടായ്മ പ്രതിഷേധത്തിലാണ്. ദേശീയപാതയും റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാർ പൂർണമായും അടച്ചു.
2023 ൽ വംശീയസംഘർഷം ഉടലെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ പല ഗ്രാമങ്ങളിലും വിവിധ ഗോത്രവിഭാഗക്കാർ സുരക്ഷയ്ക്കായി വില്ലേജ് ഗാർഡുകളെ നിയോഗിച്ചിരുന്നു.
International
കാഠ്മണ്ഡു: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന നേപ്പാളിലെ സൻസരായി ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. ദേവ്ഗുഞ്ച് മുനിസിപ്പാലിറ്റിയിലെ കപ്താംഗഞ്ചിൽ ഞായറാഴ്ച രാത്രിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഉച്ചഭാഷണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മതവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സുരക്ഷാ സൈന നടത്തിയ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
International
വാഷിംഗ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ പ്രശസ്തമായ സ്പേസ് നീഡിലിന് സമീപമുള്ള ഫുഡ് ഫെസ്റ്റിവലിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേയ്ക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് വെടിവയ്പ്പുണ്ടായത്. നൂറുകണക്കിന് പ്രാദേശിക കച്ചവടക്കാരും തത്സമയ സംഗീത പരിപാടികളും ഉൾക്കൊള്ളുന്ന വാർഷിക പരിപാടിയായ "ബൈറ്റ് ഓഫ് സിയാറ്റിൽ' എന്ന ഫെസ്റ്റിവലിനിടെയാണ് ആക്രമണം ഉണ്ടായത്.
"പോലീസ് ഒരു വെടിവയ്പ്പ് കേസ് അന്വേഷിച്ചുവരികയാണ്. നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്.സിയാറ്റിൽ സെന്ററിൽ വെടിവയ്പ്പ് നടന്നു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുന്നതാണ്. ദയവായി ഈ പ്രദേശം ഒഴിവാക്കുക," സീയാറ്റിൽ പോലീസ് ഡിപ്പാർട്ട്മെന്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ കാർ നിയന്ത്രണം വിട്ട് ഡ്രെയിനേജിലേയ്ക്ക് മറിഞ്ഞ് സൈനിക ഉദ്യോഗസ്ഥന്റെ മകൻ മരിച്ചു. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന്റെ മകനായ യശ്വേന്ദ്ര (20) ആണ് മരിച്ചത്.
നങ്കൽ ദേവത് പ്രദേശത്തിന് സമീപം വെള്ളിയാഴ്ച രാവിലെ ആണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ഡ്രെയിനേജിലേയ്ക്ക് മറിയുകയായിരുന്നു. യശ്വേന്ദ്രയോടൊപ്പം കാറിലുണ്ടായിരുന്ന പെൺസുഹൃത്തിന് പരിക്കേറ്റു. ഇരുവരും സഞ്ചരിച്ചിരുന്ന കാർ പെൺകുട്ടിയുടേതായിരുന്നു എന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ വസന്ത് കുഞ്ച് സൗത്ത് പോലീസ് സ്റ്റേഷനിലെ സംഘം ഡ്രെയിനേജിനുള്ളിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്. യശ്വേന്ദ്രയും വസന്ത് കുഞ്ച് സ്വദേശിയായ സുഹൃത്തും കൂടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നങ്കൽ ദേവത് ട്രാഫിക് സിഗ്നലിന് സമീപമുള്ള വളവിൽ റോഡിലെ വഴുക്കൽ കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡിൽ നിന്ന് ഡ്രെയിനേജിലേക്ക് മറിയുകയുമായിരുന്നു എന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ യശ്വേന്ദ്ര ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
യശ്വേന്ദ്രയുടം സുഹൃത്തും അമേരിക്കയിലെ ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളാണ്. അവിടെ വച്ചാണ് ഇവർ സൗഹൃദത്തിലായത്.
National
സിംല: ഹിമാചൽപ്രദേശിൽ ഓടുന്ന വാഹനത്തിലേക്ക് കൂറ്റൻ പാറകൾ പതിച്ച് 13 പേർ മരിച്ചു. ആറു മാസം പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ലഹൗൽ-സ്പിത്തി ജില്ലയിൽ ഉദയ്പുർ-പാംഗി റോഡിലായിരുന്നു അപകടം. രണ്ടു പേർ വാഹനത്തിൽനിന്നു ചാടി രക്ഷപ്പെട്ടു.
കുള്ളുവിൽനിന്നു കില്ലറിലേക്കു പോയ എസ്യുവിയിൽ 15 പേരാണുണ്ടായിരുന്നത്. കാഡുവിലെത്തിയപ്പോൾ കൂറ്റൻ പാറകൾ പതിച്ച് വാഹനം പൂർണമായും തകരുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ പിൻഭാഗത്തു തീപിടിച്ചു. സമീപവാസികളും കരസേനാംഗങ്ങളും ചേർന്നു തീയണച്ചു.
കത്തിയമർന്ന വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ 13 പേർ മരിച്ചതായി ലഹൗൽ-സ്പിത്തി ഡെപ്യൂട്ടി കമ്മീഷണർ കിരൺ ബദാന സ്ഥിരീകരിച്ചു.
മണ്ഡി ജില്ലയിലെ ഗുമ്മ മേഖലയിൽ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു.
International
റമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പിൽ നാല് പലസ്തീനികളും ഒരു ഇസ്രേലിയും കൊല്ലപ്പെട്ടു. പലസ്തീൻ നഗരമായ നാബ്ലുസിനു സമീപമുണ്ടായ സംഭവത്തിൽ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരു വിഭാഗവും നല്‍കിയത്.
ഹവാത് ഗിലാദ് എന്ന സ്ഥലത്ത് മലകയറ്റ വിനോദത്തിൽ ഏർപ്പെട്ടിരുന്ന ഇസ്രേലികൾ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അവിടെ എത്തിയെന്നും ഇതിനിടെ ഒരു പലസ്തീൻകാരൻ സുരക്ഷാ ഭടനിൽനിന്നു തോക്ക് തട്ടിയെടുത്ത് വെടിവച്ചുവെന്നുമാണ് ഇസ്രേലി സേന അറിയിച്ചത്.
എന്നാൽ, താൽ എന്ന സ്ഥലത്ത് ഇസ്രേലികൾ നടത്തിയ ആക്രമണമാണു സംഭവത്തിൽ കലാശിച്ചതെന്ന് പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. 25-30 ഇസ്രേലികൾ ആക്രമണം നടത്തുകയും രണ്ടു പലസ്തീൻ ഭവനങ്ങൾ കൈയേറാൻ ശ്രമിക്കുകയുമുണ്ടായി. വീട്ടുകാർ ഇവരെ നേരിട്ടു. ഇതോടെ ഇസ്രേലികൾ വെടിയുതിർത്തു.
അരമണിക്കൂറിനുശേഷം മടങ്ങിയെത്തിയ ഇസ്രേലികൾ പ്രായപൂർത്തിയാകാത്ത ഒരാളെ ആക്രമിച്ചു. ഇതോടെ സ്ഥിതിഗതികൾ കൈവിട്ടുപോവുകയും സ്ഥലത്തെത്തിയ ഇസ്രേലി സേനയും ഇസ്രേലികളും പലസ്തീനികളെ വെടിവയ്ക്കുകയുമായിരുന്നു. കൊല്ലപ്പെട്ട പലസ്തീനികൾ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്.
District News
നെടുങ്കണ്ടം: രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനു സമീപം വീട്ടുമുറ്റത്ത് പൂട്ടിയിട്ടിരുന്ന വളർത്തു നായയെ അജ്ഞാത ജീവി കൊന്ന് പകുതി ഭക്ഷിച്ചു.
പ്ലാത്തോട്ടത്തിൽ രജനിയുടെ നായയെയാണ് അജ്ഞാ തജീവി കൊന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പഗ് മാർക്കുകളോ മറ്റ് സാധൂകരിക്കുന്ന തെളിവുകളോ ലഭിച്ചിട്ടില്ലെങ്കിലും പുലിയുടെ ആക്രമണമാവാം എന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാട് വനാതിർത്തിയിൽനിന്ന് അൻപത് മീറ്ററോളം മാത്രം അകലെ റോഡിരികിലാണ് രജനിയുടെ വീട്. തമിഴ്നാട് വനാതിർത്തിയോട് ചേർന്നുള്ള മറ്റു സ്ഥലങ്ങളിലും മുൻപ് പുലിയെ കണ്ടതായി അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രദേശത്ത് ആദ്യമായാണ് വളർത്തുമൃഗത്തിനു നേരേ ജീവിയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു.
National
ന്യൂഡൽഹി: ഡൽഹി കാൽക്കാജിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 19-കാരനായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാൽക്കാജിയിലെ എംസിഡി പ്രൈമറി കോ-എഡ് സ്കൂളിലെ വിദ്യാർഥിയായ സയ്യദ് ഹുസൈൻ (19) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കാൽക്കാജി ബി ബ്ലോക്ക് ഡിഡിഎ ഫ്ലാറ്റിന് സമീപമുള്ള പാർക്കിൽ വെച്ച് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായതായി കാണിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഗുരുതരമായി കുത്തേറ്റ നിലയിലാണ് സയ്യദിനെ കണ്ടെത്തിയത്.
ഉടൻ തന്നെ ആംബുലൻസ് ജീവനക്കാർ പ്രഥമശൂശ്രൂഷ (സി.പി.ആർ) നൽകി വിദ്യാർത്ഥിയെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സയ്യദ് മരിച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
International
ഒഡേസ: യുക്രെയ്നിലെ ഒഡേസ തുറമുഖത്തിനു സമീപം ധാന്യം കയറ്റിയ കപ്പലിനു നേര്‍ക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പത്തു പേര് കൊല്ലപ്പെട്ടു.
ഇവരിൽ മലയാളി ഉള്‍പ്പെടെ നാലു പേർ ഇന്ത്യക്കാരാണ്. ഗിനിയ-ബിസു പതാകയേന്തിയ എംവി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ഞായറാഴ്ച കരിങ്കടലില്‍ ആക്രമിക്കപ്പെട്ടത്.
ഇന്ത്യയില്‍നിന്നും സിറിയയില്‍നിന്നുമുള്ള ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. മൂന്നു ക്രൂസ് മിസൈലുകളാണു കപ്പലിനു നേര്‍ക്ക് റഷ്യന്‍ സൈന്യം തൊടുത്തത്.
വെള്ളരിക്കുണ്ട് വാളിപ്ലാക്കൽ അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ട മലയാളി. ഇന്നലെ ഉച്ചയോടെയാണ് അഖിൽ മരിച്ച വിവരം വീട്ടുകാർക്ക് ഇ-മെയിൽ സന്ദേശമായി ലഭിച്ചത്.
19-ാം വയസിലാണ് അഖില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. വെള്ളരിക്കുണ്ടിലെ ജോയന്-സാലി ദമ്പതികളുടെ ഏകമകനാണ്. ഒരുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ അഖില്‍ വിവാഹം ഉറപ്പിച്ചാണു തിരിച്ചുപോയത്. വടംവലി താരമായ ജോയന് ഫിംഗര്‍ പുള്ളിംഗില്‍ റിക്കാര്‍ഡ് ഹോള്‍ഡറാണ്.
കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര് കപ്പല്‍ ജീവനക്കാരും ഒരാള്‍ മാരിടൈം പൈലറ്റുമാണ്. കപ്പലിലുണ്ടായിരുന്ന എട്ടു പേരെ യുക്രെയ്ന് നാവികസേന രക്ഷപ്പെടുത്തി. ഇവരില്‍ പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്.
ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മുംബൈ കേന്ദ്രമായ ഓഷ്യന്‍ ഗ്രേസ് ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോള്‍ഡന്‍ ലിയോ.
യുക്രെയ്നിലെ ഏറ്റവും വലിയ തുറമുഖമായ ഒഡേസയിലുണ്ടായ മറ്റൊരു റഷ്യന്‍ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഈ മാസം മാത്രം റഷ്യന്‍ ആക്രമണത്തില്‍ ഒഡേസയില്‍ കൊല്ലപ്പെട്ടത് 28 പേരാണ്.
കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
International
ബൊളോഞ്ഞ: വടക്കൻ ഇറ്റാലിയൻ നഗരമായ ബൊളോഞ്ഞയിൽ പോലീസ് നടപടിക്കിടെ 43കാരനായ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു.
നഗരത്തിലെ പിലാസ്ട്രോ മേഖലയിലെ വിയാ ഇറ്റാലോ സ്വെവോയിൽ ഞായറാഴ്ചയുണ്ടായ അക്രമസംഭവത്തിൽ അബ്ദുറഹീം ഫക്കീർ എന്നയാളാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളെ കാണാനെത്തിയ ഫക്കീർ അക്രമാസക്തമായി പെരുമാറുന്നുവെന്ന പരാതിയെത്തുടർന്ന് എത്തിയ പോലീസ് ഇയാൾക്കുനേരേ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നിലത്ത് മുഖം അമർത്തിക്കിടത്തി കൈകൾ പിന്നിലേക്കു കെട്ടി ബലമായി കീഴടക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോലീസ് വാൻ കേടുവരുത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ അധികൃതർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
International
കീവ്: യുക്രെയ്നിലെ ഒഡേസ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ഗിനിയ-ബിസൗ പതാക വഹിച്ചെത്തിയ "ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ പൂർണ്ണമായി തകർന്നു.
കൊല്ലപ്പെട്ടവരിൽ ഒൻപത് വിദേശ നാവികരും യുക്രെയ്ൻ സീപോർട്ട് അതോറിറ്റിയിലെ ഒരു പൈലറ്റും ഉൾപ്പെടുന്നു. ഞായറാഴ്ചയാണ് റഷ്യൻ ക്രൂയിസ് മിസൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചത്. തുടർന്ന് രാത്രി മുഴുവൻ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ എട്ട് പേരെ രക്ഷപ്പെടുത്തിയത്.
ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 17 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ ഇന്ത്യൻ, യുക്രെയ്നിയൻ പൗരന്മാരാണ് ഭൂരിഭാഗവും.
സമീപ ആഴ്ചകളിൽ ഒഡേസ തുറമുഖ മേഖല കേന്ദ്രീകരിച്ച് റഷ്യൻ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ജൂലൈയിൽ മാത്രം ഇവിടെ റഷ്യ നടത്തിയ വിവിധ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡേസ ഗവർണർ ഒലെഹ് കിപ്പർ അറിയിച്ചു.
Kerala
ബംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനി ലാവണ്യ (21) ആണ് ആണ് മരിച്ചത്.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെട്ട ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ പ്രതി ചേതന്‍ വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബിസി റോഡിലുള്ള പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകിട്ട് ആറോടെ ലാവണ്യ ബസ് കാത്തുനിൽക്കുന്ന സമയത്താണ് പ്രതി അരികിലെത്തിയത്. ചേതൻ ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തത് കണ്ട് ഭയന്നോടിയ ലാവണ്യയെ ഇയാൾ പിന്തുടർന്ന് ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് ആയുധം അവിടെത്തന്നെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപെട്ടത്.
ചോരയിൽ കുളിച്ചുകിടന്ന യുവതിയെ ഉടൻ തന്നെ നാട്ടുകാർ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണത്തിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.
International
ലണ്ടൻ: ബ്രിട്ടനിലുണ്ടായ കത്തിയാക്രമണത്തിൽ സിക്ക് വംശജ കൊല്ലപ്പെട്ടു. 24 വയസുള്ള കിരൺദീപ് കൗറിനെ ഞായറാഴ്ച പടിഞ്ഞാറൻ ലണ്ടനിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
20നു മുകളിൽ പ്രായമുള്ള ഒരാൾക്കു കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമല്ല. സംഭവത്തിൽ 44 വയസുള്ള ഡാനിയേൽ ഷോൺ ജയിംസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വംശീയവിരുദ്ധതയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയമുണ്ട്.
Kerala
കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആസാം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹോദരി ഭർത്താവ് രമേശനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് ഫിലിപ്പും രമേശനും അടക്കമുള്ളവർ കണ്ണൂരിൽ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മിൽ കുടുബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും ഫിലിപ്പിനെ രമേശൻ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു
കുളിമുറിയിൽ കഴുത്ത് അറുത്ത നിലയിൽ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയ മറ്റ് അതിഥി തോഴിലാളികൾ ആണ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്ത് എത്തിയ പോലീസ് രമേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ ഇന്നലെ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഈയാഴ്ച സംസ്ഥാനത്ത് കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
ഇന്നലെ കൊല്ലപ്പെട്ട രണ്ടുപേരും അതിരാവിലെയുണ്ടായ ആക്രമണങ്ങളിലാണു കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വനംവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 330ലധികം ആളുകളാണ് ആന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിന്റെ അയൽസംസ്ഥാനമായ ജാർഖണ്ഡിൽ ഒറ്റക്കൊമ്പുള്ള ഒരു കാട്ടാന ഈ വർഷം ജനുവരിയിൽ ഒന്‍പത് ദിവസത്തിനിടെ വിവിധ ഗ്രാമങ്ങളിലുള്ള 20 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വെസ്റ്റ് സിംഗ്ഫും ജില്ലയിലെ ഗ്രാമവാസികളെയാണ് ജനുവരി ഒന്നിനും ഒന്‍പതിനുമിടയിൽ ഈ കാട്ടാന കൊലപ്പെടുത്തിയത്.
Kerala
കോട്ടയം: പാലായില്‍ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
പാലാ വെട്ടുകല്ലേല്‍ ഷിജോ(48) ആണ് വനംവകുപ്പിന്റെ പിടിയിലായത്. ഷിജോയുടെ കൂട്ടാളിക്കായുളള അന്വേഷണം ആരംഭിച്ചു.
എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഷിജോയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വലിയ അളവില്‍ പെരുമ്പാമ്പിന്റെ മാംസം കണ്ടെടുത്തത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന മാംസമാണ് പിടിച്ചെടുത്തത്.
International
ഖാർത്തൂം: സൈനികവിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അതിരൂക്ഷമാകുന്നതായി റിപ്പോർട്ട്.
ഈ വർഷം കഴിഞ്ഞ മാസം വരെ കുറഞ്ഞത് 330 കുട്ടികൾ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായി യൂണിസെഫിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദാർഫുർ, കോർദോഫാൻ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ യുദ്ധത്തിനിരയായത്.
തുടർച്ചയായ ഡ്രോൺ-ഷെല്ലാക്രമണങ്ങൾ ജനവാസമേഖലകളെയും തകർത്തിരിക്കുകയാണ്. വീടുകൾ, വിദ്യാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ള സംവിധാനങ്ങൾ, മാർക്കറ്റുകൾ എന്നിവ പൂർണമായോ ഭാഗികമായോ നശിച്ചു. ഗതാഗത-വിതരണ ശൃംഖലകൾ തകർന്നതോടെ അത്യാവശ്യ സേവനങ്ങൾ പോലും ജനങ്ങൾക്കു ലഭ്യമാകാത്ത അവസ്ഥയാണ്.
അൽ ഒബെയ്ദിലും നോർത്ത് കോർദോഫാനിലുമായി ഏകദേശം അഞ്ചു ലക്ഷത്തോളം സാധാരണക്കാരുടെ ജീവൻ അപകടത്തിലാണ്. സാഹചര്യം ഇനിയും വഷളായാൽ കൂടുതൽ കുട്ടികൾ മരണത്തിലേക്കും പലായനത്തിലേക്കും തള്ളപ്പെടും.
സ്വാതന്ത്ര്യം ലഭിച്ചതുമുതൽ രാജ്യം ആഭ്യന്തര സംഘർഷത്തിലാണെങ്കിലും 2023 ഏപ്രിലിൽ സുഡാൻ സായുധ സൈന്യത്തിന്റെയും (എസ്എഎഫ്) അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്റെയും (ആർഎസ്എഫ്) മേധാവികൾ തമ്മിലുണ്ടായ ചേരിപ്പോരാണു രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയിലേക്കു നയിച്ചത്.
Kerala
കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ നായയെ കൊലപ്പെടുത്തിയത് പുലി തന്നെയെന്ന് വനം വകുപ്പ്. പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്ന വീട്ടിലെ വളർത്തു നായയെയാണ് പുലി കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നതായി കണ്ടെത്തി. ഇതോടെയാണ് നായയെ കൊലപ്പെടുത്തിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സിന്റെ ആസ്ഥാനത്ത് സ്ഫോടക വസ്തുക്കളുമായി ആക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ശക്തമായ സ്ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയതെന്നും ഇതിനു പിന്നാലെ വെടിവയ്പ്പുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.
ആയുധധാരികളായ സംഘം ശനിയാഴ്ച വൈകിട്ടാണ് റേഞ്ചേഴ്സ് ആസ്ഥാനം ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നാല് അക്രമികൾ കൊല്ലപ്പെട്ടെന്ന് സിന്ധ് ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ പറഞ്ഞു. ആയുധധാരികളായ അഞ്ചുപേരടങ്ങുന്ന സംഘമാണ് കറാച്ചിയുടെ കിഴക്കൻ ജില്ലയിലുള്ള റേഞ്ചേഴ്സിനെ ലക്ഷ്യമിട്ട് എത്തിയത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഇടിച്ചുകയറ്റിയെന്നും പിന്നാലെ വലിയ സ്ഫോടനം ഉണ്ടായെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സംഭവത്തെ തുടർന്ന് മൊസാമിയത്ത് ചൗറംഗി പ്രദേശത്തിന് ചുറ്റുമുള്ള റോഡുകൾ സുരക്ഷാ സേന അടച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുരാദ് അലി ഷാ വിശദമായ റിപ്പോർട്ട് തേടി. സ്ഫോടനശബ്ദവും വെടിവയ്പ്പും സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉടൻ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Kerala
പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.
ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു.
സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം.
National
ജെഹാനാബാദ്: ബിഹാറിൽ വിവാഹാഘോഷത്തിനിടെ നടന്ന വെടിവയ്പിൽ പത്തുവയസുകാരൻ കൊല്ലപ്പെട്ടു. ജെഹാനാബാദിലെ സുജാത്പുരിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
നൃത്തപരിപാടിക്കിടെ വരന്റെ സഹോദരൻ തോക്ക് കീഴ്പ്പോട്ട് പിടിച്ച് വെടിയുണ്ട ലോഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വെടിയുണ്ട വേദിക്കു താഴെ നിന്ന കുട്ടിയുടെ തലയിൽ തറയ്ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
National
ന്യൂഡൽഹി: പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളൻ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചത്. സൗത്ത് 24 പർഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
International
ലണ്ടൻ: യുകെയിൽ കത്തിയാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഗുർഭേജ് സിംഗ്(26) ആണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലെ ഡോർമേഴ്സ് വെൽസ് ലെയ്ൻ ജംഗ്ഷനു സമീപമുള്ള നോർത്ത് റോഡിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 20 നും 30 വയസിനും ഇടയിൽ പ്രായമുള്ള ഏഴ് പേരെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം, ആറ് പേരെ വിട്ടയച്ചു, അതേസമയം ഒരാൾക്ക് ജാമ്യം ലഭിച്ചു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സഹാസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൈരാഗിവാല എന്ന സ്ഥലത്താണ് സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഒരു വിഭാഗം ആളുകൾ മറുവിഭാഗത്തിലെ ആളുകൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡെറാഡൂൺ എഎസ്പി പങ്കജ് ഗൈരോല പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളാണ് മരിച്ചത്.
കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷം മൂർച്ഛിച്ചു. ക്രമസമാധാന നില നിലനിർത്തുന്നതിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമം നടത്തി ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും അഡീഷണൽ എസ്പി അറിയിച്ചു.
National
റാഞ്ചി: ജാർഖണ്ഡിൽ വാഹനം റോഡരികിലെ മരത്തിലിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ കുടുംബത്തിലെ അഞ്ച്പേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. സിംദേഗ ജില്ലയിലെ കൊലെബിറ പ്രദേശത്തെ അഘർമയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിന് പിന്നാലെ മരത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. റാഞ്ചിയിൽ നിന്ന് സിംദേഗയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
International
മോസ്കോ: റഷ്യയിൽ കാർ പൊട്ടിത്തെറിച്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവൻ കേണൽ ദമീർ ദവിദോവി(57)യാണ് കൊല്ലപ്പെട്ടത്.
മോസ്കോയുടെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ എന്ന നഗരത്തിലാണ് സ്ഫോടനമുണ്ടായത്. ദമീർ ദവിദോവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്യുവി കാർ പൂർണമായും സ്ഫോടനത്തിൽ തകർന്നു.
Kerala
ഇടുക്കി: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നേരിടണമെന്നും അവയെ കൊല്ലുന്നതിൽ തെറ്റില്ലെന്നും സിപിഎം നേതാവ് എം.എം.മണി. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ലെന്ന് അദ്ദേഹം വിമർശിച്ചു.
വന്യജീവി ആക്രമണത്തിന് "ഒറ്റമൂലി' ഇല്ലെന്ന മന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന് പാരയായി നിൽക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക വേണമെന്നും ഒരു വഴിയുമില്ലെങ്കിൽ അവയെ കൊന്നുകളയുന്നതിൽ തെറ്റില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഹൈറേഞ്ച് മേഖലയിൽ തങ്ങൾ പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 11 പേര് കുട്ടികളാണ്.
അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാന് ആരോപിച്ചു.
അഫ്ഗാനിലെ ഖോസ്റ്റ്, കുനാര്‍, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് താലിബാന് ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാക്കിസ്ഥാന് വീണ്ടും അഫ്ഗാന് വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Kerala
ദുബായി: ദുബായി എമിറേറ്റ്സ് റോഡിലുണ്ടായ മിനി ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്ക സ്വദേശിയുമുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
മരിച്ച ഇന്ത്യക്കാരിൽ മൂന്നുപേർ ഹൈദരാബാദ് സ്വദേശികളും രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. അപകടത്തിൽപ്പെട്ടവർ ദുബായിലെ മോട്ടീവ് ടെക്നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
റോഡിൽ നിന്നുപോയ ട്രക്കിനു പിന്നിലേക്ക് ഇവർ സഞ്ചരിച്ച മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരുക്കേറ്റ് ചികിത്സയിലുള്ള എട്ട് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ദുബായ് പോലീസ് അറിയിച്ചു.
International
ടെൽ അവീവ്: ഇസ്രയേലിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ സെൻട്രൽ ഇസ്രയേലിൽ അധിനിവേശ വെസ്റ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം.
അക്രമികൾ വാഹനത്തിൽ സഞ്ചരിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. നാലു സ്ഥലങ്ങളിൽ വെടിവയ്പുണ്ടായി. ഭീകരാക്രമണം ആണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
രണ്ട് അക്രമികളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഒരാളെ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ ഇസ്രേലി പൗരത്വമുള്ള അറബ് വംശജനാണ്.
മറ്റൊരു അക്രമി കൊല്ലപ്പെട്ടതായി ഇസ്രേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സംഭവ മേഖലയിൽ ഇസ്രേലി സൈന്യത്തെ വിന്യസിച്ചു.
International
ബെയ്റൂട്ട്: ഇസ്രേലി സേനയുടെ ആക്രമണത്തിൽ ലബനീസ് സേനയിലെ ഉന്നത ഓഫീസർ അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു.
തെക്കൻ ലബനനിലുണ്ടായ സംഭവത്തിൽ ബ്രിഗേഡിയർ ജനറൽ, ക്യാപ്റ്റൻ, ഭടൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ലബനീസ് സായുധസേന അറിയിച്ചു. ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു.
മേഖലയിൽ ഹിസ്ബുള്ള ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. മൂന്നു ലബനീസ് സൈനികർ വാഹനത്തിലുണ്ടായിരുന്ന കാര്യം ഇസ്രേലി സേന സ്ഥിരീകരിച്ചു.
ഇസ്രയേലും ഹിസ്ബുള്ള ഭീകരരും തമ്മിലുള്ള സംഘർഷത്തിൽ ലബനീസ് സേന പങ്കാളിയല്ല. കഴിഞ്ഞദിവസം അമേരിക്കയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ലബനനും ഇസ്രയേലും വെടിനിർത്തൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു.
Kerala
കുടക്: കർണാടകയിലെ കുടകിൽ കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ
ഭാര്യ മരിച്ചു. അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ(51) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മാനേജർക്കും ഡ്രൈവർക്കുമൊപ്പം സ്വന്തം ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം കാണാനെത്തിയതായിരുന്നു സന്ധ്യ.
ഇതിനിടെ കാട്ടാന ആക്രമണം ഉണ്ടാവുകയായിരുന്നു. കാട്ടാന ഇവരുടെ നേരേ പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടെങ്കിലും സന്ധ്യ ആനയുടെ മുന്നിൽപ്പെട്ടു. ആനയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഗോണിക്കുപ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടക് സ്വദേശിയായ സുനിൽ നാഗാലാൻഡ് കേഡർ 1991-ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും കുടക് എസ്.പി. ബിന്ദു മണി അറിയിച്ചു.
Kerala
തിരുവനന്തപുരം: വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നാലാഞ്ചിറ ഉദയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആക്രമണത്തിനുശേഷം ഇവരുടെ ഭർത്താവ് സുരേഷ് (46) കാറിൽ കയറി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.
സുരേഷും ഹസീനയും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ഹസീന പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ അയോവ സംസ്ഥാനത്ത് കുടുംബവഴക്കിനെതുടർന്നാണ് വെടിവയ്പ്പുണ്ടായത്.
റയാൻ വില്ലീസ് മക്ഫാർലന്റ് എന്ന അന്‍പത്തിരണ്ടുകാരനാണ് കുടുംബത്തിലുള്ളവരെ വെടിവച്ചുകൊന്നത്. ആറു പേരെ വധിച്ചശേഷം പോലീസ് പിടിയിലാകുമെന്ന ഘട്ടത്തിൽ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. മരിച്ചവരെല്ലാം മക്ഫാർലന്റ് കുടുംബത്തിൽപ്പെട്ടവരാണ്.
Kerala
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
International
ട്രൂജിലോ: ഹോണ്ടുറാസിന്റെ തീരദേശ മേഖലകളിൽ നടന്ന രണ്ട് വെടിവയ്പ്പുകളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. വടക്കൻ ഹോണ്ടുറാസിലെ ട്രൂജിലോ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഫാമിലാണ് ആദ്യത്തെ സംഭവം നടന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന പത്തോളം തൊഴിലാളികൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. പതിറ്റാണ്ടുകളായി കാർഷിക തർക്കങ്ങൾ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്.
അക്രമത്തിന് ശേഷം ഇരകളുടെ ബന്ധുക്കൾ മൃതദേഹങ്ങൾ അവിടെനിന്നും മാറ്റിയതിനാൽ കൃത്യമായ മരണസംഖ്യ വ്യക്തമാകാൻ ഇനിയും സമയമെടുക്കുമെന്ന് പോലീസ് വക്താവ് എഡ്ഗാർഡോ ബരാഹോണ വിശദമാക്കുന്നത്.
ഗ്വാട്ടിമാല അതിർത്തിയോട് ചേർന്നുള്ള കോർട്ടെസ് ഡിപ്പാർട്ട്മെന്റിലെ ഒമോവ മുനിസിപ്പാലിറ്റിയിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഇവിടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
International
ടെൽ അവീവ്: ഗാസയിലെ യുദ്ധലക്ഷ്യം പൂർത്തീകരണഘട്ടത്തിന് അടുത്തെത്തിയിരിക്കുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7 ഭീകരാക്രമണത്തിലെ എല്ലാ സൂത്രധാരന്മാരെയും വകവരുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
ഹമാസിന്റെ മുതിർന്ന കമാൻഡർ എസ്സെദിൻ അൽ ഹദ്ദാദിനെ വെള്ളിയാഴ്ച വ്യോമാക്രമണത്തിൽ വധിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. 1221 പേർ കൊല്ലപ്പെട്ട ഒക്ടോബർ 7 ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഒന്നൊന്നായി വകവരുത്തിയിരിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തിരുന്നു.
ഈ ലക്ഷ്യം ഏറെക്കുറെ പൂർത്തിയായതായി ഞായറാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ നെതന്യാഹു വ്യക്തമാക്കി. ഗാസയുടെ 60 ശതമാനം പ്രദേശവും നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും നെതന്യാഹു ആവർത്തിച്ചു.
ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിനുശേഷം ഗാസയിലും മേഖലയിലുടനീളമുള്ള സംഘടനയുടെ മുതിർന്ന നേതാക്കളെയും കമാൻഡർമാരെയും ലക്ഷ്യമിട്ട് ഇസ്രേലി സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും തീവ്രശ്രമം നടത്തുകയും ഓരോരുത്തരെയായി വകവരുത്തുകയുമായിരുന്നു.
ഹമാസിന്റെ രാഷ്ട്രീയനേതാവായ ഇസ്മയിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഒളിത്താവളത്തിലേക്കു കടന്നെത്തി ഇസ്രേലി സേന വധിച്ചത് ആശ്ചര്യത്തോടെയാണു ലോകം ശ്രവിച്ചത്.
പിന്നാലെ ഹമാസിന്റെ ഹാസയിലെ ഉന്നതനേതാവും ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ യഹിയ സിൻവർ, ഹമാസിന്റെ സൈനികവിഭാഗം കമാൻഡർ മുഹമ്മദ് ദെയ്ഫ്, ഉപമേധാവി സാലെ അൽ അറൂറി, ഒക്ടോബർ 7 ഭീകരാക്രമണത്തിനു നേതൃത്വം നൽകിയ ഇസ അൽ ദിൻ അൽ ഹദ്ദാദ്, മുഹമ്മദ് സിൻവർ, അബു ഒബെയ് തുടങ്ങിയവരെയും വകവരുത്തി.
National
പാറ്റ്ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ അര്‍ധരാത്രിയില്‍ വിവാഹിതയായ കാമുകിയെ കാണാന്‍ അവരുടെ വീട്ടില്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. 23കാരനായ ബാദല്‍ സിംഗാണ് മരിച്ചത്.
കാജല്‍ കുമാരിയുടെ ബന്ധുക്കള്‍ യുവാവിനെ പിടികൂടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരിയിലുള്ള ജാഖ്റ ഗ്രാമത്തില്‍ താമസിക്കുന്ന ബാദല്‍ ഗോപാല്‍ഗഞ്ചിലെത്തിയത് ശനിയാഴ്ച രാത്രിയാണ്. കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ടൗണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
International
മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
National
ഇംഫാല്‍: മണിപ്പുരിലെ കാങ്പോക്പിയില്‍ സായുധസംഘത്തിന്റെ ആക്രമണത്തിൽ മൂന്നു ബാപ്റ്റിസ്റ്റ് പാസ്റ്റർമാര്‍ക്കു ദാരുണാന്ത്യം.
സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനത്തിനുനേരേ നടുറോഡിൽവച്ച് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മൂന്നു പാസ്റ്റർമാരും സംഭവസ്ഥലത്ത് മരിച്ചുവീണു.
മണിപ്പുര്‍ ബാപ്റ്റിസ്റ്റ് കണ്വന്ഷന് (എംബിസി) മുന്‍ ജനറല്‍ സെക്രട്ടറിയും തഡോ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) അംഗവുമായ വി. സിറ്റ്ലൗ, സഹപ്രവർത്തകരായ വി. കൈഗൗലുന്‍, പഗോഗുലെന് എന്നീ പാസ്റ്റർമാരാണു കൊല്ലപ്പെട്ടത്. പാസ്റ്റർമാരായ എസ്.എം ഹാവോപു, ഹെകായ് സിംറ്റെ, പാവോതാംഗ് എന്നിവർക്കും ഡ്രൈവര്‍മാരായ ലെലെന്‍, ഗൗമാംഗ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
വംശീയസംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ കൊഹിമയില്‍ നാഗാലാന്‍ഡ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറവുമായി സഹകരിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് കൊല്ലപ്പെട്ട വി. സിറ്റ്ലൗ.
ചുരാചന്ദ്പുരിലെ ലാംകയില്‍ നടന്ന സഭാസമ്മേളനത്തിനുശേഷം രണ്ട് വാഹനങ്ങളിലായാണു സംഘം കാങ്പോക്പിയിലേക്കു തിരിച്ചത്. ഏറെക്കുറെ വിജനമായ കോട്സിം ഗ്രാമത്തിനും കോടെയ്ന് ഗ്രാമത്തിനും ഇടയിലാണ് ആക്രമണം.
വെടിവയ്പിന്റെ പശ്ചാത്തലത്തിൽ മണിപ്പുരിനെ നാഗാലാന്‍ഡുമായി ബന്ധിപ്പിക്കുന്ന ദേശീയപാത രണ്ട് അടച്ചു. കാങ്പോക്പിയിലും സമീപത്തെ കുക്കി മേധാവിത്വ മേഖലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധ പരിപാടികളും വ്യാപകമാണ്.
ആക്രമണം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മണിപ്പുര്‍ ബിജെപി വക്താവ് മൈക്കിള്‍ ലാംജതോംഗ് അഭിപ്രായപ്പെട്ടു. കുക്കികളുമായി ബന്ധമില്ലാത്ത വ്യത്യസ്ത വിഭാഗമാണ് തഡോകള്.
കുക്കികള്‍ എന്നു തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ തഡോ വിഭാഗം ഒട്ടേറെത്തവണ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മതനേതാക്കള്ക്കുനേരേ അതിക്രൂരമായ ആക്രമണമാണു നടന്നതെന്ന് കുക്കി സ്റ്റുഡന്റ് അസോസിയേഷനും പറഞ്ഞു.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 14 മേഖലകളിലാണു ചൊവ്വാഴ്ച ആക്രമണമുണ്ടായത്.
റഷ്യയിൽ യുക്രെയ്നും ആക്രമണം നടത്തി. പ്രകൃതിവാതക സംസ്കരണ പ്ലാന്റിലും രണ്ട് വ്യവസായ കേന്ദ്രങ്ങളിലുമാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായതെന്നു റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ മൂന്നു ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.
Kerala
കോഴിക്കോട്: ഓമശേരി അമ്പലക്കണ്ടിയില്‍ സ്കൂട്ടര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് യുവതി മരിച്ചു. ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി കെ.വി(36) ആണ് മരിച്ചത്.
അമ്പലക്കണ്ടിയില്‍ പൂളപ്പൊയില്‍ റോഡിലെ ഇരട്ട കുളങ്ങരയില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്. ഭര്‍ത്താവിനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സൗദാബിയെ ഉടന്‍തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് കുഞ്ഞിമരക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലമയമ്മയിലെ ഭര്‍തൃവീട്ടില്‍ നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
Kerala
കണ്ണൂര്‍: ചെറുപുഴയില്‍ അച്ഛന് മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ (46) ആണ് മരിച്ചത്
ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.
മകനെ വെട്ടിയ പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു.
National
ഇംഫാൽ: മണിപ്പുരിൽ ഉഖ്റുൽ ജില്ലയിൽ രണ്ടു വ്യത്യസ്ത വെടിവയ്പുകളിലായി മൂന്നു പേർ കൊല്ലപ്പെട്ടു. ഗോത്ര വിഭാഗക്കാരാണ് ഏറ്റുമുട്ടിയത്. മുല്ലം ഗ്രാമത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു മൃതദേഹങ്ങൾ ഇവിടെനിന്നു കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ മുല്ലം ഗ്രാമത്തിൽ സായുധ തീവ്രവാദികൾ തമ്മിൽ വെടിവയ്പുണ്ടായി. ഏതാനും വീടുകൾ തീവ്രവാദികൾ കത്തിച്ചു. രണ്ടു വില്ലേജ് വോളന്റിയർമാർ കൊല്ലപ്പെട്ടതിൽ കുക്കി സംഘടനകൾ പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ സിനാകെയ്തേയി ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ 29 വയസുള്ള യുവാവ് കൊല്ലപ്പെട്ടു. നാഗാ വിഭാഗക്കാരനാണ് കൊല്ലപ്പെട്ടത്. കുക്കികളാണ് ആക്രമണത്തിനു പിന്നിലെന്ന് നാഗാ വിഭാഗം ആരോപിച്ചു.
NRI
അബുജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തു വിവിധയിടങ്ങളിലുണ്ടായ സംഘടിത ആക്രമണങ്ങളിൽ എട്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ, ബാർക്കിൻ ലാഡി, റിയോം മേഖലകളിലാണ് ആക്രമണമുണ്ടായത്.
ബസയിൽ ക്വാൾ ജില്ലയിലെ ക്പാഷോയിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് ആദ്യ ആക്രമണം നടന്നത്. ഇവിടെ ആയുധധാരികൾ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാല് യുവാക്കളെ പതിയിരുന്ന് ആക്രമിച്ചു. ഒരാൾ സംഭവസ്ഥലത്ത് കൊല്ലപ്പെടുകയും മറ്റൊരാൾ ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു.
മറ്റു രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ഏകദേശം രണ്ടു മണിക്കൂറിനുശേഷം ബാർക്കിൻ ലാഡി ജില്ലയിലെ ഹുറം ഗാഷിഷ് എൻടിവി എന്ന പ്രദേശത്തെത്തിയ അക്രമികൾ വീടുകളില്‍ ഇരച്ചുകയറി താമസക്കാർക്കുനേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രി 11 ഓടെ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ റിയോം ജില്ലയിലെ ഷോനോംഗ് ബാച്ചി കമ്മ്യൂണിറ്റിയിലേക്ക് തോക്കുധാരികൾ അതിക്രമിച്ചുകയറി നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ഗ്രാമങ്ങളിൽനിന്നു പലായനം ചെയ്തു.
National
ഗഞ്ചം: ഒഡീഷയിലെ ബെർഹാംപുറിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്ദീപ് സഹുവാണ് കൊല്ലപ്പെട്ടത്. ബെർഹാംപുറിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി.
കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന്റെ യഥാർഥ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം പോളിത്തീൻ കവറിൽ പൊതിഞ്ഞ് ലഗേജ് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
International
പാരീസ്: ലബനനിലെ യുഎൻ സമാധാനസേനയുടെ ഭാഗമായ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടെന്നും തെളിവുകൾ പ്രകാരം ഹിസ്ബുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.
സംഭവത്തിൽ മൂന്ന് സൈനികർക്കു പരിക്കേറ്റു. കുറ്റവാളികൾക്കെതിരേ ലബനീസ് സർക്കാർ നടപടി എടുക്കണമെന്ന് മക്രോൺ ആവശ്യപ്പെട്ടു.
തെക്കൻ ലബനനിൽ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുകയായിരുന്ന യുഎൻ സമാധാന സേനയ്ക്കു നേർക്ക് വെടിവയ്പുണ്ടായി എന്നാണു റിപ്പോർട്ട്. ഹിസ്ബുള്ളയാണ് ആക്രമണത്തിനു പിന്നിലെന്ന് യുഎൻ സേനയും സൂചിപ്പിച്ചു.
National
സുൽത്താൻബത്തേരി: ഗൂഡല്ലൂരിനടുത്ത് വനത്തില്‍ സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വതി (58)യാണ് മരിച്ചത്. വീടിനടുത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഉള്വനത്തിലായാണ് മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പകല്‍ കുടുബകലഹത്തെത്തുടര്ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാര്‍വതി. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തില്‍ വീട്ടുകാര്‍ മതിയായ അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടാണ് ബന്ധുവീട്ടില്‍ എവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.
പരിഭ്രാന്തരായ ബന്ധുക്കള്‍ ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി ബുധനാഴ്ച പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പൈക്കാര ഫോറസ്റ്റ് റെയ്ഞ്ചര്‍ മഞ്ജുഹാസിനിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീടിന് സമീപത്തെ തേയിലത്തോട്ടത്തില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.
തുടര്‍ന്നുള്ള തെരച്ചിലിനായി ആന്റി നക്സല്‍ സ്ക്വാഡിനെയാണ് ചുമതലപ്പെടുത്തിയത്. ഈ സംഘം നടത്തിയ പരിശോധനയിലാണ് ഉള്‍വനത്തില്‍ കര്‍പ്പാകം റിസര്‍വ് വനഭാഗത്ത് പാര്‍വതിയുടെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.
പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പാര്‍വതി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതൊണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വീട്ടമ്മ വീടുവിട്ടിറങ്ങാനുണ്ടായ സാഹചര്യങ്ങള്‍ അന്വേഷിച്ചേക്കും. കൊല്ലപ്പെട്ട പാര്‍വതിയുടെ ബന്ധുക്കള്‍ പരാതി നല്കിയാല് സ്ത്രീ വീടുവിട്ടിറങ്ങാന്‍ കാരണക്കാരായവരെ അടക്കം പോലീസ് ചോദ്യംചെയ്യും.
International
അങ്കാറ: തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഒന്‍പത് പേർ കൊല്ലപ്പെട്ടു. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക ഗവർണർ പറഞ്ഞു.
ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തരമന്ത്രി മുസ്തഫ സിഫ്റ്റ്സി പറഞ്ഞു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് നിഗമനം. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു.
രണ്ടു ദിവസത്തിനിടെ തുർക്കിയിലെ സ്കൂളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ ഹൈസ്കൂളിൽ പൂർവവിദ്യാർഥി നടത്തിയ വെടിവയ്പിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.
National
ചെന്നൈ: സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്ന സ്കൂളിന് ഒരുകിലോമീറ്റർ അകലെയാണ് ഭർത്താവ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ മൂന്ന് വയസുള്ള മകളുടെ മൃതദേഹവും കണ്ടെത്തി. മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. അധ്യാപിക ശ്രീവിദ്യയെ വെട്ടിപരിക്കെല്പിച്ചതിന് ശേഷം മകളെയും എടുത്ത് മതിൽ ചാടി ഓടിരക്ഷപെടുകയായിരുന്നു.
തിങ്കളാഴ്ചയാണ് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത്. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്.
ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു. മൂന്ന് വയസ്സുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.
Kerala
കോഴിക്കോട്: മൂഴിക്കലില്‍ പതിനാറു വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16 വയസുകാരി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. ഇന്ന് രാവിലെ വിവരം അറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
കൊലപാതകം നടക്കുന്ന സമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂഴിക്കലിലെ വീട്ടിലേക്ക് 15 കിലോമീറ്റർ ദൂരത്ത് താമസിക്കുന്ന അദിനാൻ എങ്ങനെ എത്തിയെന്നതുൾപ്പെടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. വീട്ടിലെ സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
നേരത്തെ, കുടുംബങ്ങൾ തമ്മിൽ തർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. നിലവിൽ ബന്ധുക്കളെല്ലാവരും മെഡിക്കൽ കോളേജിലാണുള്ളത്. ഇവരുടെ വിശദമായ മൊഴിയെടുത്താൽ മാത്രമേ കൊലപാതകത്തിൻ്റെ കാരണത്തെ കുറിച്ച് പോലീസിന് വ്യക്തത വരികയുള്ളൂ.
International
മെയ്ദുഗുരി: നൈജീരിയയിലെ മാർക്കറ്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം നൂറിലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ഭീകരർക്കെതിരായി നടത്തിയ ആക്രമണമെന്നാണ് സൈന്യം പറയുന്നത്. എന്നാൽ, സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു.
ബോർണോ, യോബെ സംസ്ഥാനങ്ങളുടെ അതിർത്തിജില്ലയിലെ മാർക്കറ്റിലാണ് ആക്രമണം നടന്നത്. മരണസംഖ്യ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
National
ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് അധ്യാപികയെ സ്കൂളിൽ വച്ച് ഭർത്താവ് വെട്ടിക്കൊന്നു. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്.
ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്. ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു.
മൂന്ന് വയസുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു.