x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഹൈടെക്' കള്ളന്മാർ; കാറിലെത്തി മിനുറ്റുകൾക്കുള്ളിൽ പശുവിനെ കടത്തി മൂന്നംഗ സംഘം


Published: July 29, 2026 08:53 PM IST | Updated: July 29, 2026 08:53 PM IST

പിംപ്രി ഗാവിലെ വൈഭവ് നഗറിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ വൻ മോഷണം നടന്നു. പ്രദേശവാസിയുടെ ഏകദേശം 20,000 രൂപയോളം വിലമതിക്കുന്ന വളർത്തുപശുവിനെയാണ് പുലർച്ചെ ഒന്നരയോടെ എത്തിയ മൂന്നംഗ സംഘം തട്ടിയെടുത്ത് കടന്നു കളഞ്ഞത്.

അർദ്ധരാത്രിയിൽ വിജനമായ തെരുവിലെത്തിയ സംഘം പശുവിനെ ബലമായി ഉയർത്തി കാറിനുള്ളിലേക്ക് കയറ്റി അതിവേഗം ഓടിച്ചു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

നാട്ടുകാരെ ഏറെ ഭീതിയിലാഴ്ത്തിയ ഈ ദൃശ്യങ്ങൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കണമെന്നും രാത്രികാലങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തി പിംപ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ദൃശ്യങ്ങളിൽ കാണുന്ന വാഹനത്തെയും പ്രതികളെയും തിരിച്ചറിയാനായി സമീപപ്രദേശങ്ങളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

കശാപ്പിനായോ അതോ നിയമവിരുദ്ധമായി വില്പന നടത്തുന്നതിനായോ ആണോ മൃഗത്തെ കടത്തിയതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. അതിനാൽ തന്നെ സംഭവത്തിന് പിന്നിലെ യഥാർഥ ലക്ഷ്യം കണ്ടെത്താൻ എല്ലാ കോണുകളിൽ നിന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സമാനമായ രീതിയിൽ മറ്റ് പ്രദേശങ്ങളിൽ നടന്ന മോഷണങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. പ്രതികളെക്കുറിച്ചോ മോഷണം പോയ പശുവിനെക്കുറിച്ചോ എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

Tags : Pimpri PimpriChinchwad VaibhavNagar PimpriGaon PuneCrime

Recent News

Corehub Up