x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിതയൊരുങ്ങുന്ന മണ്ണിൽ മംഗല്യം; ഉത്തരാഖണ്ഡിലെ ശ്മശാനത്തിലെ വിവാഹം വിവാദത്തിലേക്ക്


Published: May 6, 2026 09:58 PM IST | Updated: May 6, 2026 09:58 PM IST

ഉത്തരാഖണ്ഡിലെ അൽമോറയിൽ നദീതീരത്തുള്ള ശ്മശാനഭൂമി വിവാഹവേദിയാക്കിയ നടപടി വലിയ ജനരോഷത്തിനും നിയമനടപടികൾക്കും കാരണമായിരിക്കുകയാണ്. ജിം കോർബെറ്റ് നാഷണൽ പാർക്കിന് സമീപമുള്ള മാർച്ചലയിൽ രാംഗംഗ, ബദംഗാഡ് നദികൾ സംഗമിക്കുന്ന പുണ്യസ്ഥലത്താണ് ഏപ്രിൽ 25-ന് വിവാഹാഘോഷങ്ങൾ അരങ്ങേറിയത്.

പൊതുവെ അന്ത്യകർമ്മങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന ഈ പ്രദേശം ഗാസിയാബാദ് സ്വദേശികളായ വധൂവരന്മാർ അലങ്കാരങ്ങൾ തൂക്കി വിവാഹ മണ്ഡപമാക്കി മാറ്റുകയായിരുന്നു. വനമേഖലയോട് ചേർന്നുള്ള ഈ പരിസ്ഥിതിലോല പ്രദേശത്ത് അൻപതോളം അതിഥികളെ പങ്കെടുപ്പിച്ച് ഉച്ചത്തിൽ സംഗീതം വച്ചായിരുന്നു ആഘോഷങ്ങൾ നടന്നത്.

സോഷ്യൽ മീഡിയയിൽ ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രാദേശിക വിശ്വാസങ്ങളെയും സംസ്കാരത്തെയും അനാദരിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ സാമൂഹിക പ്രവർത്തകരും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ആത്മീയ പ്രാധാന്യമുള്ള ഇടങ്ങളെ വിനോദകേന്ദ്രങ്ങളായി കാണുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും ബന്ധപ്പെട്ട റിസോർട്ട് അധികൃതർക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

ചീങ്കണ്ണികളുടെ സാന്നിധ്യമുള്ള അപകടസാധ്യതയുള്ള മേഖലയായിട്ടും യാതൊരു മുൻകൂർ അനുമതിയും കൂടാതെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ശ്മശാനമാണെന്ന് സംഘാടകരെ അറിയിച്ചിരുന്നതായി റിസോർട്ട് മാനേജ്‌മെന്‍റ് അവകാശപ്പെടുമ്പോഴും, നിയമപരമായ ചട്ടക്കൂടുകളുടെ അഭാവം ഉത്തരാഖണ്ഡ് പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

'വൈറൽ' ആകാൻ വേണ്ടി ഏത് അതിരുകളും ലംഘിക്കുന്ന പ്രവണതയെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് ഓൺലൈൻ ഇടങ്ങളിൽ പ്രതികരിക്കുന്നത്. ടൂറിസം മേഖലയുടെ വളർച്ചയ്ക്കൊപ്പം തന്നെ പ്രാദേശികമായ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ വിവാദം വിരൽ ചൂണ്ടുന്നത്.

 

Tags : UttarakhandWedding ViralNews ControversialWedding AlmoraDiaries DestinationWeddingIndia

Recent News

Corehub Up