x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഫ്രഷേഴ്സിനെ മതി, പരിചയസമ്പന്നർ വേണ്ട'; യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്തതിന്‍റെ കാരണങ്ങൾ വെളിപ്പെടുത്തി സോഷ്യൽ മീഡിയ


Published: March 11, 2026 12:07 AM IST | Updated: March 11, 2026 12:07 AM IST

ഇന്ത്യൻ മധ്യവർഗ കുടുംബങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒരു പ്രധാന വിശ്വാസമാണ് ഉന്നത വിദ്യാഭ്യാസം മികച്ചൊരു കരിയറിന്‍റെ ആത്യന്തികമായ താക്കോലാണെന്നത്. 

ഐഐടി അല്ലെങ്കിൽ ഐഐഎം പോലെയുള്ള രാജ്യത്തെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയാൽ പിന്നെ ജീവിതത്തിൽ തിരിഞ്ഞുനോക്കേണ്ടി വരില്ലെന്നും സുരക്ഷിതമായ ഒരു ജോലി ഉറപ്പാണെന്നും പലരും വിശ്വസിക്കുന്നു. 

എന്നാൽ ഈ ധാരണകളെ പാടേ തിരുത്തിക്കുറിക്കുന്ന ഒരു അനുഭവമാണ് ഐഐഎം ബിരുദധാരിയായ ഒരു യുവതിക്ക് നേരിടേണ്ടി വന്നത്. 

തന്‍റെ മുൻപിൽ മറ്റൊരു തൊഴിൽ സാധ്യതയോ കൃത്യമായ പ്ലാനുകളോ ഇല്ലാതെ ജോലി രാജിവെച്ച ആ യുവതി, കഴിഞ്ഞ ആറുമാസമായി ഒരു പുതിയ അവസരത്തിനായി അലയുന്ന തന്‍റെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. 

തന്‍റെ കൈവശമുള്ള ഉന്നത ബിരുദം പോലും ജോലി കണ്ടെത്താൻ സഹായിക്കുന്നില്ലെന്ന യുവതിയുടെ തുറന്നുപറച്ചിൽ ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. 

സാധാരണഗതിയിൽ ഇത്തരം തീരുമാനങ്ങളെ പരാജയമായി കാണാറുള്ള സമൂഹത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സോഷ്യൽ മീഡിയയിൽ നിന്ന് യുവതിക്ക് ലഭിച്ചത് വൻ പിന്തുണയാണ്. 

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ജീവിതത്തിലെ മാനസിക സമാധാനത്തിന് മുൻഗണന നൽകിക്കൊണ്ട് ജോലി ഉപേക്ഷിച്ച യുവതിയുടെ ധൈര്യത്തെയാണ് ഭൂരിഭാഗം പേരും പ്രശംസിക്കുന്നത്. 

സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി ഉദ്യോഗാർഥികൾ ഈ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഉന്നത ബിരുദവും ഉയർന്ന ശമ്പളവും പലപ്പോഴും പുതിയ ജോലികൾ കണ്ടെത്തുന്നതിന് തടസമാകാറുണ്ടെന്ന വിചിത്രമായ ഒരു യാഥാർഥ്യവും ഇതിലൂടെ പുറത്തുവരുന്നു. 

പല കമ്പനികളും ഉയർന്ന ശമ്പളം ചോദിക്കുന്ന പരിചയസമ്പന്നരായ ഉദ്യോഗാർഥികളെ ഒഴിവാക്കി, കുറഞ്ഞ വേതനത്തിൽ കൂടുതൽ ജോലി ചെയ്യാൻ തയ്യാറുള്ള പുതുമുഖങ്ങളെ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നു എന്നതാണ് ഇതിന് കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്. 

അഭിമുഖങ്ങൾ പൂർത്തിയാക്കിയാലും വ്യക്തമായ മറുപടി നൽകാതെ കമ്പനികൾ ഉദ്യോഗാർഥികളെ കാത്തിരിപ്പിക്കുന്നതും തൊഴിൽ വിപണിയിലെ ഇന്നത്തെ വെല്ലുവിളിയായി പലരും പങ്കുവെച്ചു. 

തന്‍റെ കരിയറിലെ ഒരു കാലഘട്ടം അവസാനിച്ചുവെന്നും പുതിയൊരു തുടക്കത്തിനായി കാത്തിരിക്കുന്നുവെന്നും കുറിച്ച യുവതിയുടെ പോസ്റ്റ്, ഇന്ന് ഇന്ത്യയിലെ കോർപ്പറേറ്റ് ലോകത്ത് യുവാക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളിലേക്കും മാറുന്ന 

Tags : IIMGraduate JobMarket2026 CareerBreak MentalHealthMatters ViralNews

Recent News

Corehub Up