Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ആത്മീയ ധന്യതയുടെ റംസാൻ
വിശുദ്ധ മാസമായ റംസാൻ മുസ്ലിം വിശ്വാസികൾക്ക് ആത്മീ യധന്യതയുടെ കാലമാണ്. സഹജീ വികളോട് കരുണ കാണിക്കാനുള്ള പുണ്യകാലം. പാവപ്പെട്ടവരുടെ ദുരിത പൂർണമായ ജീവിതത്തിൽ തണൽ വിരിക്കാനാണ് റംസാൻ വിശ്വാസിയോട് ആവശ്യപ്പെടുന്നത്. വ്രതം ആരംഭിച്ചാൽ കഷ്ടപ്പെടുന്നവരെ കൂടുതൽ സഹായി ക്കണമെന്നാണ് കാരുണ്യത്തിന്റെ പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്.
ശരീരവും മനസും ശുദ്ധീകരിച്ച് ആരാധനാ ധന്യമായ ജീവിതം നയിക്കുമ്പോഴാണ് റംസാൻ ജീവിതം സാർത്ഥകമാവുന്നത്. മുസ്ലിംങ്ങൾക്ക് ഒരു ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് വ്രതകാലം നൽകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിശപ്പ് എന്താണെന്ന് അനുഭവിക്കലാണ്. പാവപ്പെട്ടവന്റെ വിശപ്പ് സമൂഹത്തിലെ എല്ലാ ആളുകളും അനുഭവിക്കുമ്പോൾ, പരസ്പരം സഹായിക്കാനും സ്നേഹിക്കാനും മനുഷ്യർക്ക് സാധിക്കും. ഈ സാമൂഹിക സന്ദേശം മുസ്ലിം വിശ്വാസികൾ ഈ വിശുദ്ധ മാസത്തിൽ ജീവ ിതത്തി ൽ പകർത്തുന്നു.
അകലങ്ങളിൽ കഴിയുന്ന മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. വിവിധ രൂപങ്ങളിലുള്ള മതിൽക്കെ ട്ടുകൾക്കുള്ളിൽ കഴിയുന്നവർ. പരസ്പരം ആക്രമിക്കുന്നവരും അന്യരുടെ അഭിമാനം കൈയേറുന്നവരുമായി നാം മാറിക്കഴിഞ്ഞു. കലുഷമായ മനുഷ്യ മനസുകളെ ശുദ്ധീകരിക്കാനുള്ളതാണ് ഈ നോമ്പ് കാലം. പരസ്പരം സ്നേഹിക്കുകയും സൗഹാർദം കാത്തു സൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂർണമാവുന്നത്.
കാരുണ്യത്തിന്റെ പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞു: ‘’ഇതാ, നിങ്ങൾക്ക് റംസാൻ ആഗതമായിരിക്കുന്നു. പുണ്യത്തിന്റെ മാസമാണിത്. അല്ലാഹു അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിങ്ങളെ ആവരണം ചെയ്യാൻ പോകുന്നു. അവന്റെ കരുണ അവതരിക്കുന്നു. പാപങ്ങൾ പൊഴിഞ്ഞു വീഴുന്നു. പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നു. നിങ്ങളുടെ കിടമൽസരം അല്ലാഹു നോക്കിക്കാണുന്നു. അവൻ നിങ്ങളെ മുൻനിർത്തി മലക്കുകളോട് അഭിമാനം പങ്കുവെക്കുന്നതാണ്.
നാഥന്റെ കാരുണ്യം മണ്ണിൽ പെയ്തിറങ്ങുന്ന മാസമാണിത്. പുണ്യ കർമങ്ങൾ ചെയ്യാനുള്ള കർത്തവ്യ ബോധത്തോടെ ജീവിക്കുമ്പോൾ റംസാൻ മാസത്തിൽ ആരാധനാ ധന്യമായ ഒരു ജീവിതം നയിക്കാൻ കഴിയും. നമുക്ക് ചുറ്റും ജീവിക്കുന്നവരോട് കരുണ ചെയ്യുകയും പാവപ്പെട്ടവരെ സഹായിക്കുകയും വേണം. പിശാചിനെ തടവിലാക്കുന്ന ഈ വിശുദ്ധദിനരാത്രങ്ങൾ ദരിദ്രരെ സഹായിക്കാനുള്ളതാണ്. മുൻകാലങ്ങളിൽ ചെയ്തു പോയ പാപങ്ങൾ പൊറുത്തു തരാൻ പ്രാർഥിക്കുക. അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന റംസാ നിൽ അവൻ പ്രാർഥനക്ക് ഉത്തരം നൽകും. മനസി നുള്ളിലെ നീറുന്ന വിഷ യങ്ങൾ നാഥനോട് തുറന്ന് പറയുക.
പരസ്പരം സ്നേഹി ക്കാനും മറ്റുള്ളവർക്ക് പൊറുത്തു കൊടുക്കാനുമുള്ള അവസരം കൂടിയാണ് റംസാൻ. കുടുംബ ബന്ധം ചേർക്കാനും എല്ലാ അതിർവരമ്പുകൾക്കും അപ്പുറം മനുഷ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സമയം കണ്ടെത്തണം. പരസ്പരം മറന്നും പൊറുത്തും സ്നേഹിക്കാൻ കഴിയുന്ന സമൂഹത്തിന് വിജയത്തിന്റെ വഴികൾ ഒന്നൊന്നായി തുറക്കപ്പെടും. റംസാൻ നൽകുന്ന മഹത്തായ സാമൂഹിക പാഠം തന്നെ സ്നേഹസമൂഹം സുരക്ഷിത സമൂഹമെന്നതാണെന്ന് മനസിലാക്കാൻ പ്രയാസമില്ല. റംസാനിൽ മറക്കാനും പൊറുക്കാനും മനുഷ്യ നാകണം. മറ്റുള്ളവരെ സമീപിക്കാനും മറ്റുള്ളവ രോട് സഹകരിക്കാനും സാധിക്കണം.
പ്രവാചകൻ മുഹമ്മദ് നബി എന്നും ഇല്ലാത്തവന്റെ കൂടെയായിരുന്നു. അധ്വാനിക്കുന്നവർക്ക് അവരുടെ വിയർപ്പ് വറ്റുന്നതിനു മുമ്പ് തന്നെ കൂലി നൽകണമെന്ന് പ്രവാചകൻ പറഞ്ഞു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ പ്രവാചകൻ ബഹു മാനിച്ചു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഭക്ഷിക്കുന്നവൻ വിശ്വാസിയല്ല എന്നും അവിടുന്ന് ഉണർത്തി. മനുഷ്യൻ എന്ന മഹത്തായ അനുഭവത്തെ മനോഹരമായി അവതരിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബി. കൂടുതൽ നല്ല മനുഷ്യരാവാനുള്ള സാഹചര്യമാണ് ഓരോ വ്രതകാലവും മനുഷ്യർക്കായി ഒരുക്കുന്നത്.
നമ്മുടെ നാട്ടിൻ പുറങ്ങളിലെ ഇഫ്താർ വിരുന്നുകൾ സൗഹാർദ വേദികളാവണം. പരസ്പരം സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് വ്രതം വിഭാവന ചെയ്യുന്നത്. നാഥന്റെ കാരുണ്യം ഭൂമിയിലിറങ്ങുന്ന ഈ പുണ്യ മാസത്തിൽ മനുഷ്യർ പരസ്പരം കരുണ ചെയ്തു ജീവിക്കണം. അപ്പോഴാണ് റംസാൻ ജീവിതം സാർത്ഥകമാകുന്നത്.
<യ>കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ (ജനറൽ സെക്രട്ടറി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ)
ഹൃദയം ശുദ്ധീകരിക്കുക
ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ
സ്വർഗപ്രവേശവും നരകമോചനവും
വിശുദ്ധ റംസാൻ സമാഗതമായി. വിശ്വാസികൾ മാസങ്ങളോളം പ്രാർഥനാ വചനങ്ങൾ ഉരുവിട്ട
നോമ്പുതുറകൾ ആഡംബരത്തിന്റെ പ്രകടനമാക്കരുത്
റംസാൻ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരാളെ സംബന്ധിച്ചും നോമ്പ് അങ്ങനെയാ
വിശപ്പിലെ ആത്മീയത
രാവിലെ പ്രാതൽ കഴിക്കുന്നതാണ് ഉച്ചയ്ക്കു വിശക്കാൻ കാരണം. റംസാനിൽ പ്രാതലില്ലാത്തതിനാൽ ആളുകൾ ഉച്ചഭക്ഷണം
വികല ധാരണകൾക്കുള്ള തിരുത്ത്
ഏതൊന്നിനെയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ അക്കാര്യം നാം അനുഭവിക്കണമെന്നാണ്. വിശപ്പനുഭവിക്
പാവപ്പെട്ടവനെ അറിയാനുള്ള സുവർണാവസരം
ധനികന് പാവപ്പെട്ടവൻ അനുഭവിക്കുന്ന പട്ടിണിയുടെ രുചിയറിയാനുള്ള സുവർണാവസരം കൂടിയാണു നോമ്പുകാലം. ബാക്കിയ
അധമമോഹങ്ങളോടു യുദ്ധം ചെയ്യാനുള്ള ശക്തിസ്രോതസ്
ഏറ്റവും വലിയ യുദ്ധം ദേഹേച്ഛകൾക്കെതിരേയുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയിക്കാത്തവന് അന്യരോട് യുദ്ധം ച
നോമ്പിന്റെ ആത്മാവ്
അല്ലാഹുവിനു വേണ്ടി എന്ന ഏക ലക്ഷ്യം മുൻനിർത്തി പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും വികാരവിചാരങ്ങ
മനുഷ്യനെ ഒന്നായി കാണാനുള്ള ദർശനം
തൊഴിലാളിയും മുതലാളിയും പണ്ഡിതനും പാമരനും ഉള്ളവനും ഇല്ലാത്തവനും ശക്തനും ദുർബലനും അധികാരിയും പ്രജയും.
ഖുർആൻ വിശ്വാസിക്ക് വസന്തമാണ്
അല്ലാഹുവിന്റെ കാരുണ്യം വിശാലമാണ്. അല്ലാഹുവിന് നൂറ് റഹ്മത്തുകളുണ്ട്. മനുഷ്യരുടെയും ജിന്നുകളുടെയും മൃഗ
നോമ്പിലൂടെ ഹൃദയം സംസ്കരിക്കപ്പെടണം
പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വിശുദ്ധ റംസാനിലെ ശ്രേഷ്ഠതകൾ കൈവരിക്കാനാവില്ല. നോമ
സകാത്തിന്റെ പുണ്യം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. സകാത്തിന്റെ വിഷയത്തിൽ പരിശുദ്ധ ഖുർആനിൽ നിരവധി സ
പാപമോചനത്തിന് അവസരം
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിനു പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ
ബദർ: വിശ്വാസത്തിന്റെ വിജയം
ഹിജ്റ രണ്ടാം വർഷം റംസാൻ 17–നായിരുന്നു ബദർയുദ്ധം നടന്നത്. വിശ്വാസത്തിന്റെ വിജയത്തെയും അവിശ്വാസത്തിന്റ
സത്യസന്ധതയുടെ പരിശീലന കളരി
നോമ്പുകൊണ്ട് അല്ലാഹു സൃഷ്ടികളിൽ നിന്നും ഉദ്ദേശിക്കുന്നത് സംശുദ്ധമായ ജീവിതത്തിന് അവരെ പാകപ്പെടുത്തലാ
ഖുർആനിന്റെ മാസം
ഇതരമാസങ്ങളിൽനിന്നും വ്യത്യസ്തമായി റംസാന്റെ ശ്രേഷ്ഠത ഖുർആൻ ഇറക്കപ്പെട്ട മാസം എന്നതാണ്. മനുഷ്യർക്കാകമാ
ഹൃദയം സംശുദ്ധമാകുന്ന കാലം
മാസങ്ങളുടെ നായകനെന്ന് പ്രവാചകൻ മുഹമ്മദ് നബി വിശേഷിച്ച വിശുദ്ധ റംസാനിന്റെ ഓരോ നിമിഷവും അനർഘവും അമൂല്യ
ഇച്ഛകളെ നിയന്ത്രിച്ച് സ്രഷ്ടാവിലേക്ക്
മനസിന്റെ ഇഷ്ടങ്ങളിൽ നിന്നും ആസ്വാദ്യതകളിൽനിന്നും അതിനെ തടയിടുന്ന കർമമാണ് വ്രതം. ഒരു അടിമ അന്നപാന ഭോ
വ്രതത്തിന്റെ യുക്തി
അല്ലാഹുവിന്റെ നാമങ്ങളിലൊന്നാണ് യുക്തിമാൻ എന്നത്. ഹിക്മത്ത് അഥവാ യുക്തി എന്നാൽ, കാര്യങ്ങൾ വിദഗ്ധമായ
പരിശീലനത്തിന്റെ റംസാൻ സന്ദേശം
ആത്മാവിനും ശരീരത്തിനും നേരായമാർഗത്തിൽ സഞ്ചരിക്കുവാനുള്ള പരിശീലനത്തിന്റെ ദിനരാത്രങ്ങളാണ് റംസാൻ. തിൻമയ
ദൈവിക ഗ്രന്ഥത്തിന്റെ പ്രാധാന്യം
നാലു വേദപുസ്തകങ്ങളിലുള്ള വിശ്വാസം ഇസ്ലാമിക അടിസ്ഥാന ആശയങ്ങളിലൊന്നാണ്. ഈ വേദഗ്രന്ഥങ്ങളുടെയെല്ലാം പുര
സൂക്ഷ്മത നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാൻ
റംസാൻ മാസത്തിൽ ഒരു ഐച്ഛിക കർമം ചെയ്യുന്നതിന് മറ്റു മാസങ്ങളിൽ ഒരു നിർബന്ധകർമം ചെയ്യുന്നതിന്റെ പ്രതിഫല
അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള തീർഥയാത്ര
നന്മയാർന്ന ജീവിതയാഥാർഥ്യങ്ങളിലൂടെയും ആത്മസംസ്കരണത്തിലൂടെയും ലഭ്യമാവുന്ന ചൈതന്യം വഴി സുന്ദരമായ ജീവിതം
സമ്പൂർണ സമർപ്പണവും സഹനവും
ഇസ്ലാമിന്റെ വിശ്വാസ അടിത്തറ കൊണ്ടും കർമശാഖകൾ വഴിയും പുതിയ ഊർജം സ്വീകരിക്കാനുള്ള അവസരമാണ് വിശുദ്ധ റംസ
ഖുർആൻ പാരായണത്തിന്റെ മഹത്വം
റംസാനും ഖുർആനും തമ്മിൽ വിട്ടുപിരിക്കാൻ കഴിയാത്ത ബന്ധമാണുള്ളത്. ഖുർആൻ അവതരിച്ച മാസമാണ് എന്നതാണ് റംസാൻ
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ് സ്നേഹത്തോടെയും സാഹോദര്യത്തോടെയുംകൂടി ജീവിക്കാനും അതുവഴി മനവികതയെ ഉയ ർ
കാപ്പാട്ടെ മാനത്ത് ഉദിച്ച റംസാൻ നിലാവ്
ചരിത്ര പുരുഷൻ വാസ്ഗോഡഗാമയുടെ കാലടി പതിഞ്ഞ മണ്ണാണ് കാപ്പാട്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്ത
പുണ്യങ്ങളുടെ പൂക്കാലമൊരുക്കി റംസാനെത്തി
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാൻ വീണ്ടും കടന്നെത്തിയിരിക്കുന്നു. മാനവലോകത്തിന് വെളിച്ചമായി വിശ
Latest News
മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില് വീണ്ടും അപകടം; ഒരാളെ കാണാതായി
Latest News
മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില് വീണ്ടും അപകടം; ഒരാളെ കാണാതായി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top