Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പാവപ്പെട്ടവനെ അറിയാനുള്ള സുവർണാവസരം
ധനികന് പാവപ്പെട്ടവൻ അനുഭവിക്കുന്ന പട്ടിണിയുടെ രുചിയറിയാനുള്ള സുവർണാവസരം കൂടിയാണു നോമ്പുകാലം. ബാക്കിയുള്ള ദിവസങ്ങളിൽ വയറുനിറയെ തിന്നുമുടിച്ച് നടക്കുമ്പോൾ തന്റെ പരിസരങ്ങളിൽ പശിയടക്കാൻ വകയില്ലാതെ കഴിയുന്ന എത്രയോ പാവപ്പെട്ട ദരിദ്രജനങ്ങളെ അവൻ കാണാതെപോകുന്നു. അവർ അനുഭവിക്കുന്ന പ്രശ്നവും പ്രയാസവുമെന്തെന്നറിയാൻ അവനു നേരമില്ല. അതിനവസരമൊരുക്കുകയാണ് അല്ലാഹു നോമ്പിലൂടെ.
“
സമ്പന്നതയുടെ മാളികമുകളിലേറി നടക്കുന്ന മനുഷ്യാ, നിന്നെ പോലുള്ള മനുഷ്യരാണ് ദരിദ്ര ജനങ്ങളും. അവരുടെ പട്ടിണിയുടെ വില നീയും തിരിച്ചറിയൂ. ഒരു നേരം പട്ടിണി കിടക്കാൻ നീ ഇത്ര പ്രയാസപ്പെടുന്നുവെങ്കിൽ ആലോചിക്കുക– എത്ര കാലമായി അവരീ യാതനയും വേദനയും സഹിച്ച് ജീവിക്കുന്നു. നിനക്കൊരു നേരമാണു വിശപ്പെങ്കിൽ അവർക്കത് സദാ നേരവുമാണ്. അതിനാൽ, പോയി അവർക്ക് സഹായസഹകരണങ്ങൾ നൽകുക.’
’
ഈ ഉൾവിളി ഓരോ ധനികനിലും ഉയർന്നുവരുമ്പോൾ ഇവിടെ ദാരിദ്ര്യം പമ്പടകടക്കും. പരസഹായ മനസ്കരും ദയാവത്സ ഹൃദയരുമായി മനുഷ്യർ പരിവർത്തനം ചെയ്യപ്പെടും. ഇതും നോമ്പിന്റെ മഹത്തായ നേട്ടങ്ങളിലൊന്നുതന്നെ. ഒരു ദിവസത്തിന്റെ പാതി ഭാഗം മാത്രം ഭക്ഷണം കഴിക്കാതിരുന്നതിന്റെ പേരിൽ ഇത്ര പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ ഇടതടവില്ലാതെ സദാസമയവും കത്തിയാളുന്ന നരകക്കുണ്ടിന്റെ അവസ്ഥയെന്തായിരിക്കുമെന്ന ചിന്തയും നോമ്പുകാരനിൽ മാറ്റത്തിന്റെ ആന്ദോളനങ്ങൾ സൃഷ്ടിക്കുന്നു. ഇത് ചെറിയൊരു കാര്യമല്ല.
ആലോചിച്ചു നോക്കൂ, വയറു നിറച്ചാണ് നാം നോമ്പ് തുടങ്ങുന്നത്. വയറു നിറച്ചുകൊണ്ടുതന്നെയാണ് അവസാനിപ്പിക്കുന്നതും. തുടക്കവും ഒടുക്കവും നിറഞ്ഞ വയറോടെ. അതിനിടയിലെ ഏതാനും മണിക്കൂറുകളാണ് തീറ്റ നിർത്തിവയ്ക്കുന്നത്. നിർത്തിവച്ച ഏതാനും മണിക്കൂറുകൾ പോലും നമുക്ക് നിയന്ത്രിക്കാനാവില്ലെന്നാണെങ്കിൽ നരകം എങ്ങനെ നാം സ ഹിക്കും?! ശുദ്ധമായ ഒരിറ്റു കുടിനീരു പോലുമില്ലാത്ത ആ ലോകത്തേക്കാൾ കാഠിന്യമേറിയതൊന്നുമല്ല ല്ലോ ഈ ലോകത്തെ പ്രയാസങ്ങൾ.. ഇവിടത്തെ ചെറിയ വിശപ്പ് നരകത്തിലെ അസഹ്യമായ വിശപ്പിനെയും ദാഹത്തെയും ഓർമിപ്പിക്കുന്നു.
നരകം വേണ്ട എന്നാണെങ്കിൽ ഇവിടെ ത്യാഗം ചെയ്തേ മതിയാകൂ. ഇവിടെ തോന്നിയ ജീവിതത്തിനാണു മുൻഗണന കൊടുക്കുന്നതെങ്കിൽ അവിടെ യാതനകളും വേദനകളും മാത്രമുള്ള ജീവിതത്തിന് നിർബന്ധിതരാകും. നോമ്പുകാരൻ ഇവിടത്തെ സഹ്യമായ വേദനകൾ സ്വീകരിച്ച് നരകത്തിലെ അസഹ്യമായ യാതനകളെ ഒഴിവാക്കുന്നവനാണ്.
മനുഷ്യന്റെ ആരോഗ്യത്തെ രോഗമുക്തമാക്കി നിർത്തുന്നു എന്നതാണ് നോമ്പിന്റെ മറ്റൊരു പ്രത്യേകത. ഏകദേശം ഒരു മാസത്തിന്റെ പകുതിയിലേറെ നോമ്പുനോറ്റ് വിശപ്പു സഹിച്ച് ആരോഗ്യം നേടിയെടുത്ത മുസ്ലിങ്ങളാണ് ബദ്റിൽ ഏറ്റവും ഉജ്ജ്വലമായ പ്രകടനങ്ങൾ കാഴ്ചവച്ചതും വിജയം വരിച്ചതും. അതും തങ്ങളെക്കാൾ ആൾബലത്തിലും ആയുധബലത്തിലും ഇരട്ടിയുള്ള സൈന്യത്തോട്. ഈ ചരിത്രവിജയത്തിന്റെ പിന്നാമ്പുറരഹസ്യം നോമ്പിന്റേതു കൂടിയാണെന്നോർക്കുക.
ആത്മാവിനു ഭക്ഷണം കിട്ടുന്ന സുവർണ വേളയാണ് നോമ്പുകാലം. ഓരോ നോമ്പും ആത്മാവിനുള്ള ഭക്ഷണമാണ്. ആ ഭക്ഷണത്തിൽനിന്ന് ആത്മാവ് വളർച്ചയും ഉയർച്ചയും നേടിയെടുക്കുന്നു. വിശ്വാസിക്കത് വസന്തോൽസവവുമാണ്.
<യ>സി. മുഹമ്മദ് ഹുദവി (ഇമാം, താമരശേരി ടൗൺ ജുമാ മസ്ജിദ്)
ഹൃദയം ശുദ്ധീകരിക്കുക
ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ
സ്വർഗപ്രവേശവും നരകമോചനവും
വിശുദ്ധ റംസാൻ സമാഗതമായി. വിശ്വാസികൾ മാസങ്ങളോളം പ്രാർഥനാ വചനങ്ങൾ ഉരുവിട്ട
നോമ്പുതുറകൾ ആഡംബരത്തിന്റെ പ്രകടനമാക്കരുത്
റംസാൻ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരാളെ സംബന്ധിച്ചും നോമ്പ് അങ്ങനെയാ
വിശപ്പിലെ ആത്മീയത
രാവിലെ പ്രാതൽ കഴിക്കുന്നതാണ് ഉച്ചയ്ക്കു വിശക്കാൻ കാരണം. റംസാനിൽ പ്രാതലില്ലാത്തതിനാൽ ആളുകൾ ഉച്ചഭക്ഷണം
വികല ധാരണകൾക്കുള്ള തിരുത്ത്
ഏതൊന്നിനെയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ അക്കാര്യം നാം അനുഭവിക്കണമെന്നാണ്. വിശപ്പനുഭവിക്
അധമമോഹങ്ങളോടു യുദ്ധം ചെയ്യാനുള്ള ശക്തിസ്രോതസ്
ഏറ്റവും വലിയ യുദ്ധം ദേഹേച്ഛകൾക്കെതിരേയുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയിക്കാത്തവന് അന്യരോട് യുദ്ധം ച
നോമ്പിന്റെ ആത്മാവ്
അല്ലാഹുവിനു വേണ്ടി എന്ന ഏക ലക്ഷ്യം മുൻനിർത്തി പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും വികാരവിചാരങ്ങ
മനുഷ്യനെ ഒന്നായി കാണാനുള്ള ദർശനം
തൊഴിലാളിയും മുതലാളിയും പണ്ഡിതനും പാമരനും ഉള്ളവനും ഇല്ലാത്തവനും ശക്തനും ദുർബലനും അധികാരിയും പ്രജയും.
ഖുർആൻ വിശ്വാസിക്ക് വസന്തമാണ്
അല്ലാഹുവിന്റെ കാരുണ്യം വിശാലമാണ്. അല്ലാഹുവിന് നൂറ് റഹ്മത്തുകളുണ്ട്. മനുഷ്യരുടെയും ജിന്നുകളുടെയും മൃഗ
നോമ്പിലൂടെ ഹൃദയം സംസ്കരിക്കപ്പെടണം
പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വിശുദ്ധ റംസാനിലെ ശ്രേഷ്ഠതകൾ കൈവരിക്കാനാവില്ല. നോമ
സകാത്തിന്റെ പുണ്യം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. സകാത്തിന്റെ വിഷയത്തിൽ പരിശുദ്ധ ഖുർആനിൽ നിരവധി സ
പാപമോചനത്തിന് അവസരം
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിനു പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ
ബദർ: വിശ്വാസത്തിന്റെ വിജയം
ഹിജ്റ രണ്ടാം വർഷം റംസാൻ 17–നായിരുന്നു ബദർയുദ്ധം നടന്നത്. വിശ്വാസത്തിന്റെ വിജയത്തെയും അവിശ്വാസത്തിന്റ
സത്യസന്ധതയുടെ പരിശീലന കളരി
നോമ്പുകൊണ്ട് അല്ലാഹു സൃഷ്ടികളിൽ നിന്നും ഉദ്ദേശിക്കുന്നത് സംശുദ്ധമായ ജീവിതത്തിന് അവരെ പാകപ്പെടുത്തലാ
ഖുർആനിന്റെ മാസം
ഇതരമാസങ്ങളിൽനിന്നും വ്യത്യസ്തമായി റംസാന്റെ ശ്രേഷ്ഠത ഖുർആൻ ഇറക്കപ്പെട്ട മാസം എന്നതാണ്. മനുഷ്യർക്കാകമാ
ഹൃദയം സംശുദ്ധമാകുന്ന കാലം
മാസങ്ങളുടെ നായകനെന്ന് പ്രവാചകൻ മുഹമ്മദ് നബി വിശേഷിച്ച വിശുദ്ധ റംസാനിന്റെ ഓരോ നിമിഷവും അനർഘവും അമൂല്യ
ഇച്ഛകളെ നിയന്ത്രിച്ച് സ്രഷ്ടാവിലേക്ക്
മനസിന്റെ ഇഷ്ടങ്ങളിൽ നിന്നും ആസ്വാദ്യതകളിൽനിന്നും അതിനെ തടയിടുന്ന കർമമാണ് വ്രതം. ഒരു അടിമ അന്നപാന ഭോ
വ്രതത്തിന്റെ യുക്തി
അല്ലാഹുവിന്റെ നാമങ്ങളിലൊന്നാണ് യുക്തിമാൻ എന്നത്. ഹിക്മത്ത് അഥവാ യുക്തി എന്നാൽ, കാര്യങ്ങൾ വിദഗ്ധമായ
പരിശീലനത്തിന്റെ റംസാൻ സന്ദേശം
ആത്മാവിനും ശരീരത്തിനും നേരായമാർഗത്തിൽ സഞ്ചരിക്കുവാനുള്ള പരിശീലനത്തിന്റെ ദിനരാത്രങ്ങളാണ് റംസാൻ. തിൻമയ
ദൈവിക ഗ്രന്ഥത്തിന്റെ പ്രാധാന്യം
നാലു വേദപുസ്തകങ്ങളിലുള്ള വിശ്വാസം ഇസ്ലാമിക അടിസ്ഥാന ആശയങ്ങളിലൊന്നാണ്. ഈ വേദഗ്രന്ഥങ്ങളുടെയെല്ലാം പുര
സൂക്ഷ്മത നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാൻ
റംസാൻ മാസത്തിൽ ഒരു ഐച്ഛിക കർമം ചെയ്യുന്നതിന് മറ്റു മാസങ്ങളിൽ ഒരു നിർബന്ധകർമം ചെയ്യുന്നതിന്റെ പ്രതിഫല
അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള തീർഥയാത്ര
നന്മയാർന്ന ജീവിതയാഥാർഥ്യങ്ങളിലൂടെയും ആത്മസംസ്കരണത്തിലൂടെയും ലഭ്യമാവുന്ന ചൈതന്യം വഴി സുന്ദരമായ ജീവിതം
സമ്പൂർണ സമർപ്പണവും സഹനവും
ഇസ്ലാമിന്റെ വിശ്വാസ അടിത്തറ കൊണ്ടും കർമശാഖകൾ വഴിയും പുതിയ ഊർജം സ്വീകരിക്കാനുള്ള അവസരമാണ് വിശുദ്ധ റംസ
ഖുർആൻ പാരായണത്തിന്റെ മഹത്വം
റംസാനും ഖുർആനും തമ്മിൽ വിട്ടുപിരിക്കാൻ കഴിയാത്ത ബന്ധമാണുള്ളത്. ഖുർആൻ അവതരിച്ച മാസമാണ് എന്നതാണ് റംസാൻ
ആത്മീയ ധന്യതയുടെ റംസാൻ
വിശുദ്ധ മാസമായ റംസാൻ മുസ്ലിം വിശ്വാസികൾക്ക് ആത്മീ യധന്യതയുടെ കാലമാണ്. സഹജീ വികളോട് കരുണ കാണിക്കാനുള്
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ് സ്നേഹത്തോടെയും സാഹോദര്യത്തോടെയുംകൂടി ജീവിക്കാനും അതുവഴി മനവികതയെ ഉയ ർ
കാപ്പാട്ടെ മാനത്ത് ഉദിച്ച റംസാൻ നിലാവ്
ചരിത്ര പുരുഷൻ വാസ്ഗോഡഗാമയുടെ കാലടി പതിഞ്ഞ മണ്ണാണ് കാപ്പാട്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്ത
പുണ്യങ്ങളുടെ പൂക്കാലമൊരുക്കി റംസാനെത്തി
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാൻ വീണ്ടും കടന്നെത്തിയിരിക്കുന്നു. മാനവലോകത്തിന് വെളിച്ചമായി വിശ
Latest News
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
ആണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്
വർഗീയ ടീച്ചറമ്മ; കെ.കെ. ഷൈലജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
Latest News
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
ആണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്
വർഗീയ ടീച്ചറമ്മ; കെ.കെ. ഷൈലജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top