Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സകാത്തിന്റെ പുണ്യം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. സകാത്തിന്റെ വിഷയത്തിൽ പരിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ നിർബന്ധ കൽപ്പനയുണ്ട്. ഒരിടത്ത് ഇപ്രകാരം പറയുന്നു. ഭസകാത്ത് നൽകാത്ത, പരലോകത്തെ നിഷേധിക്കുന്ന ബഹുദൈവ വിശ്വാസികൾക്കാണ് സകല നാശവും (വി.ഖുർആൻ 417) സകാത്ത് നൽകാത്തത് മുസ്ലിമിന് ചേർന്നതല്ലെന്നും പരലോകത്തിൽ വിശ്വസിക്കാത്ത മുശ്രിക്കുകളുടെ സ്വഭാവമാണെന്നും ഈ ഖുർആൻ വചനം ധ്വനിപ്പിക്കുന്നു.
ചില പ്രത്യേക വസ്തുക്കളിൽ മാത്രമേ സകാത്ത് നിർബന്ധമുള്ളൂ. അവയുടെ സംക്ഷിപ്ത രൂപം.
<യ>1. സ്വർണം: 85 ഗ്രാം അതായത് പത്തുപവനും 5 ഗ്രാമും സ്വർണം ഒരാളുടെ കൈവശം ഒരു വർഷം പൂർണമായി ഉണ്ടെങ്കിൽ അതിന് സകാത്ത് കൊടുക്കണം. അതിന്റെ നാൽപതിൽ ഒരു ഭാഗം മാത്രമാണ് സകാത്ത് നൽകേണ്ടത്.
<യ>2. വെള്ളി: 595 ഗ്രാം വെള്ളി ഒരാളുടെ കൈവശം ഒരുവർഷം പൂർണമായും ഉണ്ടെങ്കിൽ അതിനും സ്വർണത്തിനു കൊടുത്തതുപോലെ 40ൽ ഒരുഭാഗം നൽകണം.
<യ>3. നാണയങ്ങൾ: മുൻകാലങ്ങളിൽ സ്വർണവും വെള്ളിയും തന്നെയായിരുന്നു നാണയങ്ങൾ. എന്നാൽ ഇന്ന് അതിന്റെ സ്ഥാനത്ത് ഉപയോഗിച്ചു വരുന്നത് ഡോളർ, ദിർഹം, റിയാൽ, രൂപ തുടങ്ങിയ നോട്ടുകളും നാണയങ്ങളുമാണല്ലോ, അതിനാൽ സ്വർണത്തിന്റെയോ വെള്ളിയുടെയോ വില കണക്കാക്കിയാണ് കറൻസി നോട്ടുകൾക്കും നാണയങ്ങൾക്കും സകാത്ത് കൊടുക്കേണ്ടത്.
എന്നാൽ സ്വർണത്തിന് വെള്ളിയേക്കാൾ വില ഇന്ന് വളരെയധികം കൂടിയതിനാൽ വെള്ളിയുടെ വിലയാണ് നാണയങ്ങളുടെ സകാത്തിന് ഇന്ന് കണക്കാക്കപ്പെടേണ്ടത്. അഥവാ 595 ഗ്രാം വെള്ളിയുടെ വിലയോ അതിൽ കൂടുതലോ പണം ഒരാളുടെ അധീനത്തിൽ ഒരു കൊല്ലം പൂർണമായും ഉണ്ടായാൽ അതിന്റെ 40ൽ ഒരു ഭാഗം സകാത്ത് കൊടുക്കണം. മേൽപ്പറഞ്ഞപ്രകാരമുള്ള സംഖ്യ കടം നൽകിയത് ലഭിക്കാനുണ്ടെങ്കിൽ അതിനും സകാത്ത് കൊടുക്കേണ്ടതാണ്.
ജോലിക്കോ കോഴ്സുകൾക്കോ കെട്ടിവയ്ക്കുന്ന സംഖ്യ സക്കാത്തിന്റെ തുകയുണ്ടങ്കിൽ ഒരു വർഷം പൂർത്തിയാവുമ്പോൾ സകാത്ത് നൽകേണ്ടതാണ്. കുറിവയ്ക്കുന്ന സംഖ്യക്കും വർഷവും തികയുമ്പോൾ സകാത്ത് കൊടുക്കേണ്ടിവരും.
<യ>4. കച്ചവടം: കച്ചവടം ആരംഭിക്കുമ്പോൾ തുടങ്ങുന്ന തീയതി കുറിച്ചുവയ്ക്കണം. അങ്ങനെ ഒരു വർഷം പൂർത്തിയാവുന്ന ദിവസം ഷോപ്പിലെ എല്ലാ കച്ചവട സാധനങ്ങളുടെയും ആ ദിവസത്തെ മാർക്കറ്റ് നിലവാരമനുസരിച്ചുള്ള വിലകെട്ടുകയും അത് വെള്ളിയുടെ സകാത്തിൽ പറഞ്ഞ 595ഗ്രാം വെള്ളിയുടെ വിലയ്ക്ക് സമാനമായോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനം അഥവാ നാല്പതിൽ ഒരു ഭാഗം സകാത്തായി നൽകേണ്ടതാണ്.
<യ>5. മറ്റ് ഇനങ്ങൾ: ആട്, മാട്, ഒട്ടകം എന്നീ മൂന്നു തരം കന്നുകാലികൾക്ക് സകാത്ത് നൽകേണ്ടതുണ്ട്. നെല്ല്, ഗോതമ്പ് പോലുള്ള കൃഷി വിളകൾക്കും സകാത്ത് നൽകേണ്ടതുണ്ട്. അടയ്ക്ക, തേങ്ങ, കുരുമുളക്, കശുവണ്ടി തുടങ്ങിയ സാധനങ്ങൾക്കും ഭൂസ്വത്തിനും സകാത്ത് നൽകേണ്ടതില്ല. അവയിൽ നിന്നും ലഭിക്കുന്ന വരുമാനം 595ഗ്രാം വെള്ളിയുടെ വിലയ്ക്ക് സമാനമാവുകയും ആ സംഖ്യ ഒരു കൊല്ലം പൂർണ അധീനത്തിൽ ഉണ്ടാവുകയും ചെയ്താൽ സകാത്ത് കൊടുക്കണം.
ഖുർആനിൽ പറയപ്പെട്ട എട്ടുവിഭാഗം അവകാശികളിൽ പെട്ടവർക്കാണ് എല്ലാ സകാത്തുകളും നൽകേണ്ടത്. സകാത്ത് മുതലുകൾ അവകാശികൾ വന്നു വാങ്ങുന്നതുപോലെ തന്നെ എത്തിച്ചു കൊടുക്കാനും കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞതിന് വിരുദ്ധമല്ലാത്ത മാർഗം സ്വീകരിക്കാവുന്നതാണ്.
<യ>മാണിയൂർ അഹ്മദ് മൗലവി
ഹൃദയം ശുദ്ധീകരിക്കുക
ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ
സ്വർഗപ്രവേശവും നരകമോചനവും
വിശുദ്ധ റംസാൻ സമാഗതമായി. വിശ്വാസികൾ മാസങ്ങളോളം പ്രാർഥനാ വചനങ്ങൾ ഉരുവിട്ട
നോമ്പുതുറകൾ ആഡംബരത്തിന്റെ പ്രകടനമാക്കരുത്
റംസാൻ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരാളെ സംബന്ധിച്ചും നോമ്പ് അങ്ങനെയാ
വിശപ്പിലെ ആത്മീയത
രാവിലെ പ്രാതൽ കഴിക്കുന്നതാണ് ഉച്ചയ്ക്കു വിശക്കാൻ കാരണം. റംസാനിൽ പ്രാതലില്ലാത്തതിനാൽ ആളുകൾ ഉച്ചഭക്ഷണം
വികല ധാരണകൾക്കുള്ള തിരുത്ത്
ഏതൊന്നിനെയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ അക്കാര്യം നാം അനുഭവിക്കണമെന്നാണ്. വിശപ്പനുഭവിക്
പാവപ്പെട്ടവനെ അറിയാനുള്ള സുവർണാവസരം
ധനികന് പാവപ്പെട്ടവൻ അനുഭവിക്കുന്ന പട്ടിണിയുടെ രുചിയറിയാനുള്ള സുവർണാവസരം കൂടിയാണു നോമ്പുകാലം. ബാക്കിയ
അധമമോഹങ്ങളോടു യുദ്ധം ചെയ്യാനുള്ള ശക്തിസ്രോതസ്
ഏറ്റവും വലിയ യുദ്ധം ദേഹേച്ഛകൾക്കെതിരേയുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ വിജയിക്കാത്തവന് അന്യരോട് യുദ്ധം ച
നോമ്പിന്റെ ആത്മാവ്
അല്ലാഹുവിനു വേണ്ടി എന്ന ഏക ലക്ഷ്യം മുൻനിർത്തി പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും വികാരവിചാരങ്ങ
മനുഷ്യനെ ഒന്നായി കാണാനുള്ള ദർശനം
തൊഴിലാളിയും മുതലാളിയും പണ്ഡിതനും പാമരനും ഉള്ളവനും ഇല്ലാത്തവനും ശക്തനും ദുർബലനും അധികാരിയും പ്രജയും.
ഖുർആൻ വിശ്വാസിക്ക് വസന്തമാണ്
അല്ലാഹുവിന്റെ കാരുണ്യം വിശാലമാണ്. അല്ലാഹുവിന് നൂറ് റഹ്മത്തുകളുണ്ട്. മനുഷ്യരുടെയും ജിന്നുകളുടെയും മൃഗ
നോമ്പിലൂടെ ഹൃദയം സംസ്കരിക്കപ്പെടണം
പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വിശുദ്ധ റംസാനിലെ ശ്രേഷ്ഠതകൾ കൈവരിക്കാനാവില്ല. നോമ
പാപമോചനത്തിന് അവസരം
പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിനു പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ
ബദർ: വിശ്വാസത്തിന്റെ വിജയം
ഹിജ്റ രണ്ടാം വർഷം റംസാൻ 17–നായിരുന്നു ബദർയുദ്ധം നടന്നത്. വിശ്വാസത്തിന്റെ വിജയത്തെയും അവിശ്വാസത്തിന്റ
സത്യസന്ധതയുടെ പരിശീലന കളരി
നോമ്പുകൊണ്ട് അല്ലാഹു സൃഷ്ടികളിൽ നിന്നും ഉദ്ദേശിക്കുന്നത് സംശുദ്ധമായ ജീവിതത്തിന് അവരെ പാകപ്പെടുത്തലാ
ഖുർആനിന്റെ മാസം
ഇതരമാസങ്ങളിൽനിന്നും വ്യത്യസ്തമായി റംസാന്റെ ശ്രേഷ്ഠത ഖുർആൻ ഇറക്കപ്പെട്ട മാസം എന്നതാണ്. മനുഷ്യർക്കാകമാ
ഹൃദയം സംശുദ്ധമാകുന്ന കാലം
മാസങ്ങളുടെ നായകനെന്ന് പ്രവാചകൻ മുഹമ്മദ് നബി വിശേഷിച്ച വിശുദ്ധ റംസാനിന്റെ ഓരോ നിമിഷവും അനർഘവും അമൂല്യ
ഇച്ഛകളെ നിയന്ത്രിച്ച് സ്രഷ്ടാവിലേക്ക്
മനസിന്റെ ഇഷ്ടങ്ങളിൽ നിന്നും ആസ്വാദ്യതകളിൽനിന്നും അതിനെ തടയിടുന്ന കർമമാണ് വ്രതം. ഒരു അടിമ അന്നപാന ഭോ
വ്രതത്തിന്റെ യുക്തി
അല്ലാഹുവിന്റെ നാമങ്ങളിലൊന്നാണ് യുക്തിമാൻ എന്നത്. ഹിക്മത്ത് അഥവാ യുക്തി എന്നാൽ, കാര്യങ്ങൾ വിദഗ്ധമായ
പരിശീലനത്തിന്റെ റംസാൻ സന്ദേശം
ആത്മാവിനും ശരീരത്തിനും നേരായമാർഗത്തിൽ സഞ്ചരിക്കുവാനുള്ള പരിശീലനത്തിന്റെ ദിനരാത്രങ്ങളാണ് റംസാൻ. തിൻമയ
ദൈവിക ഗ്രന്ഥത്തിന്റെ പ്രാധാന്യം
നാലു വേദപുസ്തകങ്ങളിലുള്ള വിശ്വാസം ഇസ്ലാമിക അടിസ്ഥാന ആശയങ്ങളിലൊന്നാണ്. ഈ വേദഗ്രന്ഥങ്ങളുടെയെല്ലാം പുര
സൂക്ഷ്മത നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാൻ
റംസാൻ മാസത്തിൽ ഒരു ഐച്ഛിക കർമം ചെയ്യുന്നതിന് മറ്റു മാസങ്ങളിൽ ഒരു നിർബന്ധകർമം ചെയ്യുന്നതിന്റെ പ്രതിഫല
അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള തീർഥയാത്ര
നന്മയാർന്ന ജീവിതയാഥാർഥ്യങ്ങളിലൂടെയും ആത്മസംസ്കരണത്തിലൂടെയും ലഭ്യമാവുന്ന ചൈതന്യം വഴി സുന്ദരമായ ജീവിതം
സമ്പൂർണ സമർപ്പണവും സഹനവും
ഇസ്ലാമിന്റെ വിശ്വാസ അടിത്തറ കൊണ്ടും കർമശാഖകൾ വഴിയും പുതിയ ഊർജം സ്വീകരിക്കാനുള്ള അവസരമാണ് വിശുദ്ധ റംസ
ഖുർആൻ പാരായണത്തിന്റെ മഹത്വം
റംസാനും ഖുർആനും തമ്മിൽ വിട്ടുപിരിക്കാൻ കഴിയാത്ത ബന്ധമാണുള്ളത്. ഖുർആൻ അവതരിച്ച മാസമാണ് എന്നതാണ് റംസാൻ
ആത്മീയ ധന്യതയുടെ റംസാൻ
വിശുദ്ധ മാസമായ റംസാൻ മുസ്ലിം വിശ്വാസികൾക്ക് ആത്മീ യധന്യതയുടെ കാലമാണ്. സഹജീ വികളോട് കരുണ കാണിക്കാനുള്
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ് സ്നേഹത്തോടെയും സാഹോദര്യത്തോടെയുംകൂടി ജീവിക്കാനും അതുവഴി മനവികതയെ ഉയ ർ
കാപ്പാട്ടെ മാനത്ത് ഉദിച്ച റംസാൻ നിലാവ്
ചരിത്ര പുരുഷൻ വാസ്ഗോഡഗാമയുടെ കാലടി പതിഞ്ഞ മണ്ണാണ് കാപ്പാട്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്ത
പുണ്യങ്ങളുടെ പൂക്കാലമൊരുക്കി റംസാനെത്തി
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റംസാൻ വീണ്ടും കടന്നെത്തിയിരിക്കുന്നു. മാനവലോകത്തിന് വെളിച്ചമായി വിശ
Latest News
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച്ച; വിമർശനവുമായി റെഡ് ആര്മി
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
Latest News
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച്ച; വിമർശനവുമായി റെഡ് ആര്മി
അഥിതി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top