നിഡ്സ്: കാരുണ്യത്തിന്‍റെ വഴിയിലെ വിളക്കുമരം
Sunday, April 28, 2024 6:49 AM IST
നിരാലംബർക്ക് കൈത്താങ്ങായി മോണ്‍. ജി.ക്രിസ്തുദാസും നിഡ്സും

നെയ്യാറ്റിൻകര: നിർധനരും നിരാലംബരും നിസഹായരുമായവർക്കു കൈത്താങ്ങായി ലത്തീൻ നെയ്യാറ്റിൻകര രൂപതാ സാമൂഹ്യസേവന വിഭാഗമായ നെയ്യാറ്റിൻകര ഇന്‍റഗ്രൽ ഡവലപ്മെന്‍റ് സൊസൈറ്റി (നിഡ് സ്)യും അതിന്‍റെ സ്ഥാപക ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. ജി ക്രിസ്തുദാസും.

വേദനിക്കുന്നവർക്കരികിലെത്തി അവർക്ക് സ്നേഹവാക്കുകൾ സമ്മാനിക്കുന്നതോടൊപ്പം സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 500 ലധികം കുടംബങ്ങൾക്ക് പ്രതിമാസം 1000 രൂപവീതം കഴിഞ്ഞ ആറുവർഷമായി മുടക്കമില്ലാതെ മോണ്‍. ക്രിസ്തുദാസിന്‍റെ നേതൃത്വത്തിൽ നല്കിവരുന്നു.

നല്ല മനസുള്ള ഒരുപറ്റം ആളുകൾ നൽകുന്ന പണം ഏറെ ദുരിതമനുഭവിക്കുന്ന 500 ലധികം കുടംബങ്ങൾക്ക് കൈമാറുന്പോൾ അത് അവർക്കൊരു സ്നേഹ സ്പർശമായി മാറുന്നു. വിശുദ്ധൻമാർ കാട്ടിത്തന്ന സ്നേഹത്തിന്‍റെ പാത പിൻമുറക്കാരും പിന്തുടരണമെന്നതിന്‍റെ ഭാഗമായാണു സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നു മോണ്‍. ക്രിസ്തുദാസ് കൂട്ടിച്ചേർത്തു.

506 പേർക്കാണ് ഇപ്പോൾ പ്രതിമാസം 1000 രൂപ വീതം നല്കുന്നത്. ഇതിൽ 141 പേർ വിധവകളാണ്. 69 കാൻസർ രോഗികളും കിടപ്പുരോഗികളായ 43 പേരും ഭിന്നശേഷിക്കാരായ 31 പേരും അന്ധരായ 107 പേരും കിഡ്നി രോഗികളായ 30 പേരും ഈ സഹായ പദ്ധതിയുടെ കൈത്താങ്ങിൽ ഉൾപ്പെടുന്നു. താൻ വൈദികനായി ആദ്യം സേവനത്തിനെത്തിയ അരുവിക്കര പള്ളിയിൽ മദർ തെരേസ സന്ദർശനത്തിനെത്തിയതും തന്‍റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകിയതായി മോണ്‍. ജി. ക്രിസ്തുദാസ് തന്നെ വ്യക്തമാക്കുന്നു.

1994-ൽ നെയ്യാറ്റിൻകര രൂപത സ്ഥാപിതമായപ്പോൾ ആരംഭിച്ചതാണ് രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ നെയ്യാറ്റിൻകര ഇന്‍റഗ്രൽ ഡവലപ്മെന്‍റ് സൊസൈറ്റി. അതിന്‍റെ ആദ്യ ഡയറക്ടറും ഇപ്പോഴത്ത വികാരി ജനറാളായ മോണ്‍. ജി. ക്രിസ്തുദാസായിരുന്നു. നെടുമാങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലുള്ള ആളുകൾക്ക് സാമൂഹ്യ സാന്പത്തിക പിന്തുണ നല്കുകയാണ് സൊസൈറ്റിയിലൂടെ ലക്ഷ്യമിട്ടത്.

തന്‍റെ കുടുംബത്തിൽ നിന്നുതന്നെയാണ് സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ച് അടിസ്ഥാന കാര്യങ്ങൾ മനസിലാക്കിയതെന്നു മോണ്‍. ക്രിസ്തുദാസ് പറയുന്നു. സ്കൂൾ അധ്യാപകനായിരുന്ന പിതാവ് ഗബ്രിയേൽ കുട്ടിക്കാലത്ത് തങ്ങളെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി പ്രോത്സാഹിപ്പിച്ചിരുന്നു. മാതാവ് മറിയാമ്മയും ഏറെ പിന്തുണ നല്കിയിരുന്നു. വൈദിക ശുശ്രൂഷയ്ക്കൊപ്പം സാമൂഹ്യ സേവനവും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയുന്നത് ഏറെ ഭാഗ്യമായി കുരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1979-ൽ മദർ തെരേസ അരുവിക്കരയിൽ വന്നതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്കിറങ്ങാൻ കൈത്താങ്ങായി. മദർ തെരേസ അരുവിക്കരയിൽ എത്താൻ കാരണം തിരുവനന്തപുരത്തെ സന്യാസ സമൂഹമാണ്. പ്രതിമാസം ഒരു ചെറിയ കൈത്താങ്ങ് നല്കുക എന്ന ആശയം 2016ലാണ് മനസിലുദിച്ചത്.

ഫ്രാൻസിസ് മാർപാപ്പ 2016-ൽ കാരുണ്യവർഷം ആയി പ്രഖ്യാപിച്ചു. കാരുണ്യവർഷം സമാപനം ഡിസംബർ അവസാനമായിരുന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ബിഷപ്പിന്‍റെ അനുവാദത്തോടെയാണ് തീരെ അവശത അനുഭവിക്കുന്ന ആളുകൾക്ക് പ്രതിമാസം 1000 രൂപ വീതം നല്കാനുള്ള പദ്ധതി തീരുമാനിച്ചത്.

വ്യാപാര സ്ഥാപനം നടത്തുന്ന ജോസ് എന്ന ആളിനോടാണ് ആദ്യമായി ഇതിനായി സാന്പത്തിക സഹായം ചോദിച്ചത്. അഞ്ചു പേർക്കു സഹായം നല്കുന്നതിനായി 5000 രൂപ അദ്ദേഹം നല്കി. അവിടെനിന്നും തുടങ്ങിയ കൈത്താങ്ങ് ഇപ്പോൾ പ്രതിമാസം 506 പേരിലേക്ക് എത്തി. കിഡ്നി, കാൻസർ, ഹൃദ്രോഗികൾക്കും ഭിന്നശേഷിക്കാർ, അന്ധർ തുടങ്ങിയവർക്കും സഹായം നല്കുന്നുണ്ട്.


അപേക്ഷയുമായി വരുന്നവരുടെ ജാതിയും മതവും നോക്കാതെ, അർഹരാണെന്നു വ്യക്തമായാൽ ആർക്കും സഹായം നല്കും. 1000 രൂപ വലിയ തുകയല്ലെന്നറിയാം. എങ്കിലും ചെറിയ കൈത്താങ്ങ് കഴിയുന്ന രീതിയിൽ നൽകൂവെന്ന രൂപതാധ്യക്ഷൻ ബിഷപ് ഡോ. വിൻസെന്‍റ് സാമുവേലിന്‍റെ നിർദേശവും പാ ലിക്കപ്പെടുകയായിരുന്നു. ഇത്തരത്തിൽ പ്രതിവർഷം ഒരു ലക്ഷം രൂപ നല്കുന്നതായും മോണ്‍സിഞ്ഞോർ പറഞ്ഞു. കൂടാതെ വിവിധ വൈദികരും സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ജോലിക്കാരും സഹായം നല്കിവരുന്നുണ്ട്.

കൊറോണാ കാലഘട്ടത്തിൽ പ്രവർത്തനത്തിന് അല്പം പണം ബുദ്ധിമുട്ടുണ്ടായി. എന്നാൽ കാനഡയിലുള്ള ഒരു വൈദികൻ പ്രവർത്തന ത്തിനുവേണ്ട പണം നല്കിയപ്പോൾ ആ പ്രതിസന്ധി മാറി. 506 പേർക്കാണ് പ്രതിമാസം 1000 രൂപ വീതം നല്കുന്നതിനായി അഞ്ചു ലക്ഷത്തി ആറായിരം രൂപയാണ് ചെലവഴിക്കുന്നത്.

തിരുവനന്തപുരം ചെങ്കൽ ചൂളയിൽ ചെന്നപ്പോൾ കാഴ്ച്ചയില്ലാത്ത ഒരു കുടുംബത്തിലെ മൂന്നു പേരെ കണ്ടു. മാതാവും പിതാവും ഒരു മകളും ഉൾപ്പെടുന്നതായിരുന്നു ആ കുടുംബം. അവരുടെ അവസ്ഥ കണ്ടപ്പോൾ ഹൃദയം വേദനിച്ചു. അപ്പോൾ തന്നെ ആ കുടംബത്തെ സഹായിക്കാൻ തീരുമാനിച്ചു.

അന്നു മുതൽ ഇപ്പോൾ വരെ അവരെ സഹായിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ മറ്റുള്ളവരുടെ അവസ്ഥ കൂടി കണ്ട് ജീവിക്കാൻ നമ്മൾ സമയം കണ്ടെത്തണമെന്നതാണ് തന്‍റെ അഭിപ്രായമെന്നു മോണ്‍. ജി ക്രിസ്തുദാസ് കൂട്ടിച്ചേർത്തു.
മോണ്‍.ജി ക്രിസ്തുദാസ് ഫോണ്‍: 9847069309