ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല; കുറുപ്പന്തറയിൽ യാത്രക്കാർക്ക് ദുരിതം
Saturday, April 20, 2024 6:53 AM IST
കടുത്തുരുത്തി: വാഹനത്തിരക്കേറിയ കുറുപ്പന്തറ കവലയില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കോട്ടയം-എറണാകുളം റോഡും പാലാ-കുറവിലങ്ങാട്-കല്ലറ-ചേര്‍ത്തല റോഡും ഉള്‍പ്പെടെ പ്രധാന റോഡുകള്‍ കടന്നുപോകുന്ന നാല്‍ക്കകവലയിലാണ് ഒരിടത്തുപോലും ബസ് കാത്തു നില്‍ക്കാന്‍ കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തത്.

കോട്ടയം, വൈക്കം, എറണാകുളം, പാലാ, ചേര്‍ത്തല, ആലപ്പുഴ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലേക്കു വന്നുപോകുന്ന നൂറുകണക്കിന് ആളുകളാണ് ദിവസവും കുറുപ്പന്തറയിലെ നാലുംകൂടിയ കവലയിലെത്തുന്നത്. മഴയത്തും വെയിലത്തും ഇവരെല്ലാം ഏറെനേരം ബസ് കാത്തു നില്‍ക്കുന്നത് റോഡരികിലാണ്.

കടുത്തവെയിലില്‍നിന്നു രക്ഷതേടി യാത്രക്കാര്‍ കടത്തിണ്ണകളില്‍ അഭയം തേടുന്നത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. പ്രായമുള്ളവരും സ്ത്രീകളുമെല്ലാം ബസ് കാത്ത് ഏറെസമയം റോഡരികില്‍ നില്‍ക്കേണ്ടിവരുന്നത് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല.

കുറുപ്പന്തറയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നതിനായി അധികൃതരുടെ ഭാഗത്ത് ഏകദേശ ധാരണ ഉണ്ടായിരുന്നെങ്കിലും പിന്നീട് കാര്യമായ നടപടികള്‍ ഉണ്ടായില്ല. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ നിലവിലുള്ള സ്റ്റോപ്പുകളില്‍നിന്ന് എല്ലാവശത്തേക്കും അല്പം മുന്നോട്ട് നീക്കി സ്റ്റോപ്പുകള്‍ ക്രമീകരിക്കേണ്ടി വരും. പഞ്ചായത്ത് അധികൃതരോ മറ്റു ജനപ്രതിനിധികളോ പൊതുമരാമത്ത് വകുപ്പോ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ നാളിതുവരെ തയാറായിട്ടില്ല.

പ്രതിസന്ധിക്ക് പരിഹാരം കാണും: പഞ്ചായത്ത് പ്രസിഡന്‍റ്

പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാന്‍ സര്‍ക്കാരിന്‍റെയോ എംപി-എംഎല്‍എ ഫണ്ടുകളോ മാത്രമേ വിനിയോഗിക്കാനാകൂ. കുറുപ്പന്തറ കവല വികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടുത്തി വകുപ്പ് മന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്.

കുറുപ്പന്തറയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയായ കവല വികസനത്തിനൊപ്പം ആധുനിക നിലവാരത്തിലുള്ള മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ രൂപരേഖയും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്ന് മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കോമളവല്ലി രവീന്ദ്രന്‍ പറഞ്ഞു.