ശബരി റെയില്‍ വൈകും: പകരം ചെങ്ങന്നൂര്‍-പമ്പ പാത
Friday, May 3, 2024 12:05 AM IST
കോട്ടയം: നിര്‍ദിഷ്ട അങ്കമാലി- എരുമേലി ശബരി റെയില്‍വേ നിര്‍മാണം അനിശ്ചിതത്വത്തില്‍. കേന്ദ്രവും സംസ്ഥാനവും പകുതിവീതം തുക മുടക്കാമെന്നാണ് ധാരണയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രേഖാമൂലം സമ്മതം നല്‍കിയിട്ടില്ല. മേല്‍പ്പാലങ്ങളുടെ നിര്‍മാണം കേരള റെയില്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷനെ ( കെ റെയില്‍) ഏല്‍പിക്കാനായിരുന്നു ധാരണ.

3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയില്‍വേ അക്കൗണ്ട്‌സ് വിഭാഗം അംഗീകാരം നല്‍കിയിരുന്നു. ചെലവിന്‍റെ പകുതിയായ 1900 കോടി രൂപ കേരളം വഹിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു മൂന്നു മാസം മുന്‍പ് ധനവകുപ്പു കൈമാറിയ ഫയലില്‍ മന്ത്രിസഭ തീരുമാനമായിട്ടില്ല. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നീ സ്റ്റേഷനുകളോടെ 111 കിലോമീറ്റര്‍ പാതയാണ് വിഭാവനം ചെയ്തിരുന്നത്.

അതേസമയം ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം മുക്കാല്‍ മണിക്കൂറിനുള്ളില്‍ ചെങ്ങന്നൂരില്‍ നിന്നു പമ്പയിലെത്തും വിധം 60 കിലോമീറ്റര്‍ ഇരട്ടപ്പാത നിര്‍മിക്കാനാണ് നിലവില്‍ ആലോചന. ശബരി പദ്ധതി ഒഴിവാക്കി ചെങ്ങന്നൂര്‍- പമ്പ പാതയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നാണ് സൂചന.