മീനച്ചിലാറ്റിൽ തള്ളിയ മാലിന്യക്കൂമ്പാരം നഗരസഭാ തൊഴിലാളികൾ നീക്കംചെയ്തു
Friday, May 3, 2024 12:05 AM IST
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ തള്ളിയ മാലിന്യക്കൂമ്പാരം നീക്കി തൊഴിലാളികൾ തടവനാൽ തടയണയ്ക്കു താഴെ മീനച്ചിലാറ്റിൽ കൂടിക്കിടന്നിരുന്ന മാലിന്യക്കൂമ്പാരം നഗരസഭാ കണ്ടിൻജന്‍റ് ജീവനക്കാരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ നീക്കംചെയ്തു. ഐആർഡബ്ല്യു ടീം അംഗങ്ങളും പങ്കാളികളായി. കുരിക്കൾ നഗർ കോസ്‌വേ പാലത്തിനും ചെക്ക്ഡാമിനും ഇടയ്ക്കുള്ള പ്രദേശമാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.

മീനച്ചിലാറ്റിൽ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായി. കെട്ടിട ഉടമസ്ഥർ, വാർഡ് പ്രതിനിധികൾ, ആശാ വർക്കർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവരുടെ അടിയന്തര യോഗം അടുത്ത ദിവസം ചേരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. മീനച്ചിലാർ പൂർണമായും ശുചീകരിക്കുന്നതിന് സന്നദ്ധ ടീമുകളും സംഘടനകളും ക്ലബുകളും ചേർന്ന് പ്രവർത്തനം നടത്തുമെന്ന് നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ പറഞ്ഞു.