കേസ്-കൗണ്ടർ കേസ് : മണ്ണുമാഫിയ ആക്രമണം: നാലുപേര്‍ക്കെതിരേ കേസ്
Saturday, April 20, 2024 6:59 AM IST
ചങ്ങനാശേരി: തെങ്ങണായില്‍ വ്യാപാരിയെ അക്രമിച്ച കേസില്‍ നാലുപേര്‍ക്കെതിരേ തൃക്കൊടിത്താനം പോലീസ് കേസെടുത്തു. തെങ്ങണ ജംഗ്ഷനില്‍ മൊബൈല്‍ ഹട്ട് സ്ഥാപനം നടത്തുന്ന മാമ്മൂട് തകിടി പുളിക്കാശേരി ജയിംസ് ജോസഫി (60)നെ മര്‍ദിച്ച സംഭവത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

പ്രതികളുടെ പേരു പോലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, തങ്ങളെ ആക്രമിച്ചെന്ന നാലംഗസംഘത്തിന്‍റെ കൗണ്ടര്‍ കേസിന്‍റെ അടിസ്ഥാനത്തില്‍ ജയിംസ് ജോസഫിനെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

മാമ്മൂട് തകിടി വരാക്കുന്ന് ഭാഗത്ത് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരേ കഴിഞ്ഞ നാലുമാസക്കാലമായി നാട്ടുകാര്‍ സമരങ്ങളിലും തര്‍ക്കത്തിലുമാണ്. ഇതിന്‍റെ തുടർച്ചയായാണ് ജയിംസിന് മണ്ണ് മാഫിയ സംഘത്തില്‍പ്പെട്ടവരുടെ മര്‍ദനമേറ്റത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി കടയടച്ച് വീട്ടിലേക്കു പോകാന്‍ തയാറെടുക്കുമ്പോഴാണ് ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി ജയിംസിനെ മര്‍ദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിക്കേറ്റ ജയിംസ് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.