തെരഞ്ഞെടുപ്പ് പന്തയങ്ങൾ മുറുകുന്നു; അവലോകനങ്ങളും സജീവം
Sunday, April 28, 2024 5:36 AM IST
കുറവിലങ്ങാട്: ജനവിധി കഴിഞ്ഞതോടെ ഫലത്തെച്ചൊല്ലി ചർച്ചകൾ സജീവമായി. കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ ജയപരാജയങ്ങളെ ചൊല്ലി വാദപ്രതിവാദങ്ങളും പന്തയങ്ങളും അരങ്ങുതകർക്കുകയാണ്.

മുൻകാലങ്ങളിൽ യുവജനങ്ങളാണ് പന്തയങ്ങളിൽ സജീവമായിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. മധ്യവയസ്‌കരാണ് ഇപ്പോൾ പന്തയരംഗം കൊഴുപ്പിക്കുന്നത്. പാതി മീശവടിക്കലും തലമുണ്ഡനവുമൊക്കെ തെരഞ്ഞെടുപ്പ് ലോകത്ത് പ്രധാന പന്തയങ്ങളായിരുന്നുവെങ്കിൽ ഇന്ന് ആ സ്ഥിതിയും മാറിയിട്ടുണ്ട്.

ചെറിയ സമ്മേളനങ്ങളും ഭക്ഷണവും വിനോദയാത്രകളുമൊക്കെയാണ് ഇപ്പോഴത്തെ പന്തയ ഇനങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തും ന്യൂജൻ തന്ത്രങ്ങൾ പയറ്റിയത് മധ്യവയസ്‌കരായിരുന്നു. ബൂത്തുകളിലും പ്രചരണത്തിലുമൊക്കെ ആവേശം ജനിപ്പിക്കാൻ യുവത്വത്തെ കാര്യമായി ഒരുമുന്നണിക്കും ലഭിച്ചിരുന്നില്ല.

പോളിംഗ് ശതമാനം കുറഞ്ഞത് ആർക്ക് നേട്ടമാകും?

കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് ആർക്ക് ഗുണം ചെയ്യും എന്നതാണ് രാഷ്‌ട്രീയരംഗത്തെ പ്രധാന ചർച്ച. ഇടതുവോട്ടുകൾ പൂർണമായും ചെയ്തിരിക്കുമെന്ന പഴമക്കാരുടെ നിലപാടാണ് ഈ ചർച്ചയിൽ പ്രധാനമായും ഉയർന്നുകേൾക്കുന്നത്. എന്നാൽ യുഡിഎഫ് വോട്ടുകളെല്ലാം ബൂത്തിലെത്തിച്ചുവെന്ന വാദവും ഇല്ലാതില്ല.

ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന വൈക്കം പോളിംഗ് ശതമാനത്തിൽ കോട്ടയം പാർലമെന്‍റ് മണ്ഡലത്തിൽതന്നെ മുന്നിലെത്തിയെന്നതിനാൽ കടുത്തുരുത്തിയിലും ഇടത് വോട്ടുകൾ പൂർണമായും യന്ത്രത്തിലായിട്ടുണ്ടെന്നാണ് ഇടതുപക്ഷത്തിൽ നിഗമനം. എന്നാൽ വോട്ടർപട്ടികയിലെ 10-20 ശതമാനം വരെയുള്ള വോട്ടർമാർ നാട്ടിലില്ലെന്നും ഇതിനാലാണ് പോളിംഗ് ശതമാനത്തിൽ കുറവുണ്ടായെന്നതും യുഡിഎഫ് വിലയിരുത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ പത്ത് ശതമാനത്തോളം കുറവ് ആളുകളാണ് ഇക്കുറി വോട്ട് രേഖപ്പെടുത്തിയത്.