അറ്റുപോയ കൈപ്പത്തി പൂര്‍വസ്ഥിതിയിലാക്കി മാര്‍ സ്ലീവ മെഡിസിറ്റി
Sunday, April 28, 2024 5:36 AM IST
പാലാ: തടിമില്‍ തൊഴിലാളിയുടെ അറ്റുപോയ ഇടതു കൈപ്പത്തി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ മൈക്രോവാസ്‌കുലാര്‍ ശസ്ത്രക്രിയയിലൂടെ പൂര്‍വസ്ഥിതിയിലാക്കി. പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്ലില്‍ തൊഴിലാളിയുമായ 52കാരനാണ് അപകടത്തില്‍ നഷ്ടപ്പെട്ടു പോകേണ്ടിയിരുന്ന ഇടത് കൈപ്പത്തി തിരികെ ലഭിച്ചത്.

ഏതാനും മാസം മുന്‍പ് തടിമില്ലില്‍ ജോലിക്കിടെയാണ് അപകടമുണ്ടായത്. വലിപ്പമുള്ള തേക്കുതടി യന്ത്രവാളിലേക്കു കയറ്റി വിടുന്നതിനിടെ ഇടതു കൈ അബദ്ധത്തില്‍ തടിയില്‍നിന്നു തെന്നി യന്ത്രവാളിലേക്ക് കയറുകയായിരുന്നു. കൈപ്പത്തിയുടെ താഴെ ഭാഗത്തുവച്ച് മുറിഞ്ഞ അസ്ഥികള്‍ പൂര്‍ണമായി വേര്‍പെട്ടു.

തൊലിയുടെ അഗ്രഭാഗത്ത് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഇടത്‌ കൈപ്പത്തി. തടിമില്‍ അധികൃതര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ശ്രീജിത്ത് ആര്‍. നായരുടെ നേതൃത്വത്തില്‍ അടിയന്തര പരിശോധന നടത്തിയ ശേഷം വേര്‍പെട്ട നിലയിലായിരുന്ന കൈപ്പത്തി കൂട്ടിച്ചേര്‍ക്കുന്നതിനുള്ള മൈക്രോവാസ്‌കുലാര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്‍റ് ഡോ. അശ്വതി ചന്ദ്രന്‍, ഓര്‍ത്തോപീഡ്ക്‌സ് വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്‍റ് ഡോ. റിക്കി രാജ്, അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്‍റുമാരായ ഡോ. സേവ്യര്‍ ജോണ്‍, ഡോ. റോണി മാത്യുഎന്നിവരുടെ നേതൃത്വത്തില്‍ ഏഴു മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കൈപ്പത്തി പൂര്‍വസ്ഥിതിയിലാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം ഫിസിയോതെറാപ്പിയിലൂടെ ഇടതു കൈപ്പത്തിയുടെ ചലനം പൂര്‍വസ്ഥിതിയിലായ 52കാരന്‍ ഇടതു കൈ ഉപയോഗിച്ചു വീണ്ടും ജോലികളിലേക്കു പ്രവേശിച്ചു.