വിത്തുകള്‍ക്ക് ക്ഷാമം; വിലയില്‍ കയറ്റം
Sunday, April 28, 2024 5:48 AM IST
കോാട്ടയം: കാലാവസ്ഥാ വ്യതിയാനത്തില്‍ ഉത്പാദനവും വിളവെടുപ്പും കുറഞ്ഞതോടെ കാര്‍ഷിക നടീല്‍ വിഭവങ്ങള്‍ക്ക് കടുത്ത ക്ഷാമം.

വിപണിയില്‍ വിത്തുകള്‍ക്ക് റിക്കാര്‍ഡ് വിലയും. വിത്ത് ചേന കിലോയ്ക്ക് 100, ഇഞ്ചി 250 രൂപ നിരക്കിലെത്തി. കണ്ണന്‍ ചേമ്പ് വിത്തിന് 100, കാച്ചില്‍ 40 രൂപ നിരക്കിലാണ് വില്‍പന. ചീമച്ചേമ്പ് തടയ്ക്ക് കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ കിലോ 30 രൂപ വരെ വിലയുണ്ട്. നനകിഴങ്ങ് പോലുള്ള പഴയ കിഴങ്ങ് ഇനങ്ങളില്‍ പലതും കൃഷിയിടങ്ങളില്‍നിന്ന് അന്യമായി.കപ്പത്തണ്ടിന് അഞ്ചു രൂപ മുതല്‍ 10 രൂപ വരെ വിലയെത്തി. പച്ചക്കപ്പവില 40 രൂപ കടന്നതോടെയാണ് തണ്ടിനും വിലയായത്.

കോവിഡ് വ്യാപനത്തോടെ കര്‍ഷക ഓപ്പണ്‍മാര്‍ക്കറ്റുകള്‍ നിലച്ചതാണ് വിത്ത് ക്ഷാമത്തിന് പ്രധാന കാരണം. ന്യായവിലയ്ക്ക് ഉത്പന്നങ്ങല്‍ വില്‍ക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കൃഷി നിർത്തിയവരുമുണ്ട്. നാടന്‍ വാഴക്കുലയ്ക്ക് ന്യായവില ലഭിക്കാത്തതും കര്‍ഷകരെ വലയ്ക്കുന്നു. 20 രൂപയ്ക്ക് വാഴവിത്തു വാങ്ങി വളവും വെള്ളവും നല്‍കി കുല വിറ്റാല്‍ കര്‍ഷകന് കിട്ടുന്നത് തുശ്ചമായ വില. ഞാലിപ്പൂവന്‍ നാടന്‍ കുലകള്‍ക്ക് ഡിമാന്‍ഡ് നന്നേ കുറഞ്ഞു. വില പേശി വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരമില്ലാതെ വന്നതാണ് നിലവിലെ പ്രതിസന്ധി.