രാത്രിയിൽ കാട്ടാനകളുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു
Saturday, April 27, 2024 3:57 AM IST
വണ്ടിപ്പെരിയാർ: ബന്ധുവായ രോഗിക്ക് മരുന്നുവാങ്ങി ഇരുചക്ര വാഹനത്തിൽ മടങ്ങിവരുന്ന വഴിയിൽ കാട്ടാനകളുടെ മുന്നിൽ അകപ്പെട്ടവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സത്രം കോളനിയിൽ താമസക്കാരനായ വർഗീസ്, അയ്യപ്പൻ എന്നിവരാണ് രക്ഷപ്പെട്ടത്.

വണ്ടിപ്പെരിയാറിൽനിന്ന് വർഗീസും സുഹൃത്തായ അയ്യപ്പനും ബൈക്കിൽ സത്രത്തിലെ വീട്ടിലേയ്ക്കു മടങ്ങിവരികയായിരുന്നു. രാത്രി പത്തരയോടെ മൗണ്ടിനും ശബരിമലയ്ക്കും ഇടയിലായി കറുപ്പസ്വാമി കോവിലിനു സമീപമുള്ള വളവിൽ ഇവർ കാട്ടാനയുടെയും കുഞ്ഞിന്‍റെയും മുന്നിൽപ്പെടുകയായിരുന്നു. രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ ഇരുവർക്കും വീണു പരിക്കേറ്റു.

ഇവരുടെ ഇരുചക്ര വാഹനത്തിനും ആനകൾ കേടുപാട് വരുത്തി. ഈ സമയം അതുവഴി കടന്നുപോയ സത്രം സ്വദേശി രഞ്ജിത്തിന്‍റെ മാരുതിക്കാറിനും കാട്ടാനകൾ ചെറിയ തോതിൽ കേടുപാട് വരുത്തി.

സത്രം ഭാഗത്ത് ഒരു ഭാഗം പെരിയാർ കടുവാ സങ്കേതത്തിന്‍റെ ഭാഗമാണ്. മറുഭാഗം സ്വകാര്യ തോട്ട ഭൂമിയുമാണ്. സ്വകാര്യ തോട്ടത്തിൽ ഈറ്റകളും മുളക്കൂട്ടങ്ങളും വളർന്നു നിൽക്കുന്നുണ്ട്. ഇതു ഭക്ഷിക്കുന്നതിനായിട്ടാണ് കാട്ടാനകൾ ഇവിടെയെത്തുന്നതെന്നു നാട്ടുകാർ പറയുന്നു.