തെരഞ്ഞെടുപ്പിനിടെ പോലീസുകാരനെ കൈയേറ്റം ചെയ്ത എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്
Sunday, April 28, 2024 4:46 AM IST
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ സെന്‍റ് മേരീസ് പള്ളി പാരീഷ് ഹാളിലെ 72- ാം നമ്പർ ബൂത്തിൽ വൈകിയെത്തിയ വോട്ടർമാരെ തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കൈയേറ്റം ചെയ്യുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത എൽഡിഎഫ് പ്രവർത്തകർക്കെതിരെ നെടുമ്പാശേരി പോലീസ് കേസെടുത്തു.

സെക്ഷൻ 332, 334 ഐപിസി പ്രകാരം കണ്ടാലറിയാവുന്ന 10-ഓളം പേർക്കെതിരെയാണ് കേസ്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. പോളിംഗ് സമയം കഴിഞ്ഞെത്തിയവരെ വോട്ട് ചെയ്യിപ്പിക്കുന്നതിനെ ചൊല്ലി യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരുമായുണ്ടായ തർക്കത്തിനിടെയാണ് പോലീസിനു നേരെ കൈയേറ്റമുണ്ടായത്.

യുഡിഎഫ് അനുകൂലികളായ രണ്ട് വോട്ടർമാർ പോളിംഗ് സമയം കഴിഞ്ഞ് ഒരു മിനിറ്റ് പിന്നിട്ടപ്പോഴാണ് എത്തിയത്. എൽഡിഎഫ് പോളിംഗ് ഏജന്‍റിന്‍റെ കൂടി അനുമതിയോടെ അവരെ വോട്ട് ചെയ്യാൻ അനുവദിച്ചതിന് പിന്നാലെ നാലുപേർകൂടി എത്തിയപ്പോൾ എൽഡിഎഫുകാർ തടഞ്ഞു. തുടർന്നായിരുന്നു തർക്കം.