മത്സ്യക്ഷാമം രൂക്ഷം; തൊഴിലാളികള്‍ ദുരിതത്തില്‍
Sunday, April 28, 2024 4:46 AM IST
കൊച്ചി: ചൂട് കനത്തതോടെ മത്സ്യക്ഷാമം രൂക്ഷമായി. മത്സ്യക്കൂട്ടങ്ങള്‍ തീരക്കടലില്‍ നിന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശക്തമായ വേനല്‍ മഴ ലഭിച്ച്, കടല്‍ തണുത്താല്‍ മാത്രമാകും ഇതിനു പരിഹാരമാകുകയുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന മത്സ്യക്ഷാമമാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. ഇതോടെ ഭൂരിഭാഗം മത്സ്യബന്ധന ബോട്ടുകളും തീരത്ത് വിശ്രമത്തിലാണ്. ഇന്ധനച്ചെലവിന് ഉള്ളത് പോലും കിട്ടാതായതോടെയാണ് പലരും ബോട്ടുകള്‍ കരയ്ക്കടുപ്പിച്ചത്.

സാധാരണഗതിയില്‍ ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പഴക്കം ചെന്ന മീനുകളാണ് ജില്ലയിലെ വിപണികളിലെത്തുന്നത്. കുറഞ്ഞ തോതില്‍ കായല്‍ മീനുകൾ വില്പനയ്ക്കെത്തുന്നുണ്ടെങ്കിലും ഇവയ്ക്ക് വില കൂടുതലാണ്.

വൻതോതില്‍ പണം മുടക്കി മത്സ്യബന്ധനത്തിന്ന് പോയി കാലിയായി മടങ്ങിയെത്തുന്ന ബോട്ടുകളും നിരവധിയാണ്. മിക്ക ഹാര്‍ബറുകളിലും തിരക്കില്ല. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചിരുന്ന തൊഴിലാളികളാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിലും സമാനസ്ഥിതി തുടരുന്ന സാഹചര്യത്തില്‍ അവിടെ നിന്നുള്ള ബോട്ടുകളും കേരള തീരത്ത് എത്തി അശാസ്ത്രീയമായ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതായും ആരോപണമുണ്ട്.

ഇത്തരം ബോട്ടുകളെ നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനം ഇല്ലാത്തത് പോരായ്മയാണെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.