ബിനു ജോര്‍ജ്

കോഴിക്കോട്: കേരളത്തില്‍ അവയവ, ടിഷ്യു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ സ്പീഡാക്കാന്‍ സംസ്ഥാന വ്യാപകമായി ടാക്‌സി, ആംബുലന്‍സ് സേവനങ്ങള്‍ ആരംഭിക്കുന്നു.

ഇതുസംബന്ധിച്ച് സംസ്ഥാന ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കി.

അവയവങ്ങള്‍ കൊണ്ടുപോകുന്നതിനും സാമ്പിളുകള്‍ എത്തിക്കുന്നതിനും കൂടാതെ അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനും ടാക്‌സി-ആംബുലന്‍സ് സേവനം ഉപകാരപ്രദമാകും.

ടാക്‌സി, ആംബുലന്‍സ് സേവനങ്ങള്‍ സുതാര്യമായ രീതിയില്‍ എംപാനല്‍ ചെയ്യണമെന്നും ചെലവുകള്‍ക്കായി കെ-സോട്ടോ സ്വന്തം ഫണ്ടില്‍നിന്നു മൂന്നു ലക്ഷം രൂപയുടെ റിവോള്‍വിംഗ് ഫണ്ട് കണ്ടെത്തണമെന്നും സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ടാക്‌സി-ആംബുലന്‍സ് സര്‍വീസുകളുടെ സാമ്പത്തിക ബാധ്യത അവയവദാതാക്കളില്‍നിന്ന് ഈടാക്കാനാണു നിര്‍ദേശം.

എന്നാല്‍, സര്‍ക്കാര്‍ ട്രാന്‍സ്പ്ലാന്‍റ് സെന്‍ററുകളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ബിപിഎലുകാരെ സാമ്പത്തിക ബാധ്യതയില്‍നിന്ന് ഒഴിവാക്കും. അവയവദാതാക്കള്‍ ചെലവ് വഹിക്കണമെന്നതിനാല്‍ കെ-സോട്ടോയ്ക്കു വലിയ സാമ്പത്തിക ബാധ്യത വരില്ലെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.


പദ്ധതിയുടെ ലക്ഷ്യങ്ങള്‍

■ അവയവങ്ങള്‍ ശേഖരണ കേന്ദ്രങ്ങളില്‍നിന്നു മാറ്റിവയ്ക്കല്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകല്‍.

■ ക്രോസ്-മാച്ച് സാമ്പിളുകളുടെ കൈമാറ്റം.

■ ഡോക്ടര്‍മാര്‍ക്ക് മസ്തിഷ്‌കാഘാത മരണം സാക്ഷ്യപ്പെടുത്തുന്നതിനായി താമസസ്ഥലങ്ങളില്‍നിന്ന് ആശുപത്രികളിലേക്ക് യാത്രാസൗകര്യം ഒരുക്കല്‍.

■ പുതിയ ട്രാന്‍സ്പ്ലാന്‍റ് ലൈസന്‍സ് അപേക്ഷകളും പുതുക്കലുകളും സംബന്ധിച്ച് ട്രാന്‍സ്പ്ലാന്‍റ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നസംഘങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കല്‍.

■ വിവിധ ട്രാന്‍സ്പ്ലാന്‍റ് കേന്ദ്രങ്ങളില്‍ പരിശോധനകളും ഓഡിറ്റുകളും നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് യാത്രാസൗകര്യം ഒരുക്കല്‍.

■ ആശുപത്രികള്‍, പൊതുജന കൂട്ടായ്മകള്‍ എന്നിവിടങ്ങളിലെ പരിശീലന പരിപാടികള്‍ക്ക് യാത്രാസൗകര്യം നല്‍കല്‍.

■ മസ്തിഷ്‌കാഘാത മരണം സംഭവിച്ച രോഗികളെ സാധാരണ ആശുപത്രികളില്‍ നിന്ന് ട്രാന്‍സ്പ്ലാന്‍റ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് യാത്രാസൗകര്യം ഒരുക്കല്‍.

■ ദാതാക്കളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയില്‍നിന്നു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കും തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ക്കായി അവരുടെ വീടുകളിലേക്കും മാറ്റല്‍.