ഇരിട്ടി: രാജ്ഭവൻ രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ സംഘാടകസമിതി ഓഫീസായി അധഃപതിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ.

രാജ്ഭവനിൽ നടന്ന ചടങ്ങിൽനിന്ന് വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയതു സംബന്ധിച്ച് ഇരിട്ടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ പങ്കെടുക്കേണ്ട ഗവർണർ പരിപാടിയുടെ സംഘാടകനായി സ്വയം മാറുകയാണ്.രാജ്ഭവനെ രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ വേദിയാക്കുന്നതു ശരിയല്ല. ഗവർണർ ചുമതലയേൽക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് രാഷ്‌ട്രീയത്തിനതീതമായ ബന്ധം സ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു.


എന്നാൽ, ഗവർണറുടെ ഉള്ളിലെ രാഷ്‌ട്രീയം ക്രമേണ തികട്ടിവരികയാണ്. ഇതാണിപ്പോൾ രാജ്ഭവനിൽ കണ്ടുവരുന്നത്. ജീവൽപ്രശ്നങ്ങൾ ഉയർത്തി യുഡിഎഫ് നിലമ്പൂരിൽ നടത്തിയ പ്രചാരണം നന്നായി ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

നിലമ്പൂരിൽ 15,000ത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കുമെന്നും, മലപ്പട്ടത്ത് 24നു ഗാന്ധിപ്രതിമ സ്ഥാപിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.