തിരുവനന്തപുരം: ടൈംസ് ഹയർ എഡ്യുക്കേഷൻ ഇംപാക്റ്റ് റാങ്കിംഗിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401-600 ബാൻഡിൽ ഇടം പിടിച്ചു.

ടൈംസ് റാങ്കിംഗിൽ ഇന്ത്യയിൽ പതിനേഴാം സ്ഥാനത്തും കേരളത്തിൽ ഒന്നാമതുമാണ് കുസാറ്റ്. 2025 ലെ ക്യുഎസ് റാങ്കിലും ലോകത്തെ മികച്ച ആയിരം സ്ഥാപനങ്ങളിൽ ഒന്നായിരുന്നു കുസാറ്റ് എന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മികച്ച റാങ്കിംഗ് കുസാറ്റ് നേടി. വെള്ളത്തിനടിയിലെ ജീവൻ എന്ന വിഭാഗത്തിലാണ് ഏറ്റവും മികച്ച നേട്ടം. ആഗോളതലത്തിൽ അമ്പത്തിയെട്ടാം സ്ഥാനവും ദേശീയ-സംസ്ഥാനതലങ്ങളിൽ ഒന്നാം സ്ഥാനവുമാണ് കുസാറ്റിന്. ശക്തമായ മറൈൻ സയൻസ് വകുപ്പുകളും മികച്ച ഗവേഷണ പ്രവർത്തനങ്ങളും സാമൂഹ്യപ്രവർത്തനങ്ങളും സമുദ്രസംരക്ഷണ ആവാസവ്യവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളും സർവകലാശാല ഈ മികവ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു.


മാന്യമായ തൊഴിൽ-സാമ്പത്തികവളർച്ച എന്ന വിഭാഗത്തിൽ 301-400 ബാൻഡിലുൾപ്പെട്ട കുസാറ്റ്, ദേശീയ-സംസ്ഥാനതലങ്ങളിൽ ഒന്നാം റാങ്കും നേടി. ലിംഗസമത്വത്തിൽ ആഗോളതലത്തിൽ 201-300 ബാൻഡിൽ ഇടവും ദേശീയ തലത്തിൽ ഒൻപതാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും സർവകലാശാലയ്ക്ക് ലഭിച്ചു.