തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനയേക്കാൾ വലുതാണോ ആർഎസ്എസിന്‍റെ വിചാരധാരയെന്നു ഗവർണർ വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കണമെന്ന പിടിവാശിയിൽനിന്നു ഗവർണർ പിന്മാറണം. ഗവർണറെ നയിക്കേണ്ടതു ഭരണഘടനയാണ് വിചാരധാരയല്ല.

അതു മറന്നുകൊണ്ട് ആർഎസ്എസ് സ്വയംസേവകനെപ്പോലെ ഗവർണർ പദവിയിലിരിക്കുന്ന ആൾ അടിക്കടി പെരുമാറുന്നതു ഭരണഘടനയോടും സംസ്ഥാനത്തെ ജനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്.


അതുകൊണ്ടാണു മന്ത്രിമാരായ പി. പ്രസാദിനും വി. ശിവൻകുട്ടിക്കും രാജ്ഭവനിലെ പരിപാടിയിൽനിന്നു പിന്മാറേണ്ടിവന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.