തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് വിഷയം ഉൾപ്പെടുത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി .ശിവൻകുട്ടി അറിയിച്ചു.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പാഠ്യപദ്ധതി പരിഷ്കരിച്ചതെന്നും അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണ പൊതുവിദ്യാഭ്യാസ വകുപ്പ് നല്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ച്, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്. ജനാധിപത്യത്തിന്‍റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർഥ ഇടങ്ങൾ വിദ്യാലയങ്ങളാണ്. അതിനാലാണ് ഗവർണർമാരുടെ ഭരണഘടനാ അധികാരങ്ങളെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിൽ ഇതു പ്രത്യേകം ഉൾപ്പെടുത്തുന്നത്.


ഈ വർഷം പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന വേളയിലും ഈ വിഷയം ഉൾപ്പെടുത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.