x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാടുകയറി തിരുവല്ല ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയം


Published: June 18, 2026 04:17 AM IST | Updated: June 18, 2026 04:17 AM IST

കാടുകയറിക്കിടക്കുന്ന തിരുവല്ല ബാസ്‌കറ്റ്‌ബോള്‍ മൈതാനം.

തിരുവല്ല: നഗരസഭയുടെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടും പരിസരവും കാടുകയറി. മഴപെയ്താല്‍ കോര്‍ട്ടില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്തുള്ള റോഡില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന വെള്ളവും മാലിന്യങ്ങളും സ്റ്റേഡിയത്തിനുള്ളിലേക്കാണ് ഒഴുകി എത്തുന്നത്. അവഗണനയിലായ പബ്ലിക് സ്റ്റേഡിയത്തോടു ചേര്‍ന്നാണ് ബാസ്‌കറ്റ്‌ബോള്‍ മൈതാനം.

രണ്ടു ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളാണ് ഇവിടെയുള്ളത്. നിരവധി സംസ്ഥാന, അന്തര്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേദിയായ കോര്‍ട്ടുകളാണിത്. സംസ്ഥാന സ്‌കൂള്‍ ഗെയിംസിനും വേദി ഒരുങ്ങിയിരുന്നു.

അവധിക്കാലങ്ങളില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ബാസ്‌കറ്റ്‌ബോള്‍ കോച്ചിംഗ് ക്ലാസുകള്‍ക്കായി എത്തിയിരുന്നത്. കാടു വളര്‍ന്നു നില്‍ക്കുന്നതിനാല്‍ പ്രഭാത, സായാഹ്ന വ്യായാമത്തിന് ഉള്‍പ്പെടെ എത്തുന്നവരും ബുദ്ധിമുട്ടിലാണ്. ഇഴജന്തുക്കളുടെ ശല്യം ഉള്ളതായി കായികതാരങ്ങള്‍ ഉള്‍പ്പെടെ പരാതിപ്പെടുന്നു.

കാട് മൂടി കിടക്കുന്ന നഗരസഭാ ബാസ്‌കറ്റ്‌ബോള്‍ ഗ്രൗണ്ടിന് സമീപത്തെ റോഡിലൂടെ പോകുന്ന ആളുകള്‍ക്കു നേരേ അടുത്തിടെ മൂര്‍ഖന്‍ പാമ്പിന്‍റെ ആക്രമണം ഉണ്ടായി.

നഗരസഭയുടെ അധീനതയിലാണ് മൈതാനമെങ്കിലും അവഗണന തുടരുകയാണ്. ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ മൈതാനം നന്നാക്കിയെടുക്കാന്‍ മുന്‍കൈയെടുക്കുന്നതുമില്ല.

ഇപ്പോഴും നിരവധി ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങള്‍ മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. സമീപ സ്‌കൂള്‍ മൈതാനങ്ങളെയാണ് ഇവരൊക്കെ ആശ്രയിക്കുന്നത്.

പുല്ലും കാടും വെട്ടിത്തെളിക്കുകയും മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യം ഒരുക്കുകയും ചെയ്തു ശോചനീയാവസ്ഥ പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up