പ്രതീകാത്മക ചിത്രം
ഫോര്‍ട്ടുകൊച്ചി: ശക്തമായ മഴയും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് നൂറു കണക്കിന് വീടുകളില്‍ കടല്‍ വെള്ളം കയറി. ഇതേ ചെല്ലാനം പഞ്ചായത്തില്‍ ആദ്യത്തെ ദുരിതാശ്വാസ ക്യാന്പ് തുറന്നു. ചെറിയ കടവ് സെന്റ് ജോസഫ് കോണ്‍വന്റില്‍ ആരംഭിച്ച ക്യാന്പില്‍ ആറു വീട്ടുകാരാണ് അഭയം തേടിയിടുള്ളത്.
കണ്ണമാലി, ചെല്ലാനം റോഡിലേക്ക് കടല്‍ വെള്ളം എത്തിയതോടെ തീരദേശ റോഡുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഇരു ചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നടുറോഡില്‍ കുടുങ്ങി. വീടുകള്‍ക്ക് ചുറ്റുമുള്ള മരങ്ങള്‍ പലതും കടപുഴകിയ നിലയിലാണ്. പുത്തന്‍തോട് ഭാഗത്ത് കടല്‍ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങളും, വലകളും കടല്‍ ഒഴുക്കിയെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. കടലുമായി ബന്ധപ്പെട്ടിരുന്ന ഇട തോടുകള്‍ മണല്‍ നിറഞ്ഞ് അടഞ്ഞു പോയതോടെ കടല്‍വെള്ളം ഒഴുകി പോകാന്‍ ഇടമില്ലാതായി.
പഞ്ചായത്തിനന്റെ നിയന്ത്രണത്തില്‍ നടക്കുന്ന കടലാക്രമണ പ്രതിരോധത്തിനായി മണല്‍ വാടകള്‍ തീര്‍ക്കുന്ന ജോലികള്‍ മുടങ്ങിയതോടെ കടല്‍വെള്ളത്തിന്റെ വരവിന്റെ ശക്തി വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു.തെക്കേ ചെല്ലാനം മുതല്‍ പുത്തന്‍ തോട് ഭാഗം വരെ ടെട്രോ പോഡ് കടല്‍ ഭിത്തികള്‍ നിര്‍മിച്ചിട്ടുള്ള പ്രദേശങ്ങള്‍ സുരക്ഷിതമാണ്. പ്രദേശത്ത് കൊച്ചി തഹസില്‍ദാര്‍ നിഷാന്ത് മോഹന്‍, ചെല്ലാനം വില്ലേജ് ഓഫീസര്‍ സോണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.
ഒക്കൽ തുരുത്ത് മുങ്ങി
പെരുമ്പാവൂർ: ഒക്കൽ തുരുത്ത് ചപ്പാത്ത് മുങ്ങി. പെരിയാറിൽ ജലനിരപ്പ് ഉയർന്നത് മൂലം തുരുത്തിലേക്കുള്ള ഏക സഞ്ചാരമാർഗം ചപ്പാത്ത് വെള്ളത്തിനടിയിലായി. വഞ്ചിയിലൂടെ കടക്കാനുള്ള വഴിയിൽ വഴിമുടക്കി ഇല്ലി പട്ടകൾ മറിഞ്ഞു കിടക്കുകയാണ്.