പ്രതീകാത്മക ചിത്രം
കോഴിക്കോട് : കത്തികാണിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.കൊളത്തറ കുന്നത്ത് താഴം വീട്ടിൽ കെ.ടി. മിർഷാദി(28) നെയാണ് വെള്ളയിൽ പൊലിസും സിറ്റി ക്രൈം സ്കോഡും ചേര്‍ന്ന് പിടികൂടി.
ബീച്ച് ലയൺസ് പാർക്കിൽ വച്ച് കൊടുവള്ളി സ്വദേശികളായ യുവാക്കളെ പ്രതിയും സുഹൃത്ത് ആദിൽ റൈഫാന്‍ എന്നയാളും ചേര്‍ന്ന് പൊലിസ് ട്രെയിനീസ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി പണം ആവശ്യപ്പെടുകയായിരുന്നു.ഇതില്‍ ഒരാളെ പ്രതി ബൈക്കിൽ പിടിച്ച് കയറ്റി നടക്കാവിലുള്ള പെട്രോൾ പമ്പിന് സമീപം വെച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്തു.
യുവാവിന്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവ സ്ഥലത്തെയുംസമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ലഭിച്ച തെളിവുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തില്ബീച്ചില് വെച്ച് ഇന്നലെ പിടികൂടുകയായിരുന്നു.യുവതിയോട് ലൈംഗിക അതിക്രമം നടത്തിയതിനും ബൈക്ക് മോഷണം നടത്തിയതിനും പ്രതിക്കെതിരേ കേസുകൾ നിലവിലുണ്ടെണ്ടെന്ന് പൊലിസ് പറഞ്ഞു. ഈ കേസിലെ കൂട്ടുപ്രതി ആദിൽ റൈഫാനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.