x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നു പഞ്ചായത്തുകളിൽ കുടിവെള്ളമില്ല; പ്രതിഷേധവുമായി എംഎൽഎ

വെബ് ഡെസ്ക്
Published: September 19, 2026 06:44 AM IST | Updated: September 19, 2026 06:44 AM IST

ഗീത ഗോപി എംഎൽഎയുടെ നേത്യത്വത്തിൽ ജനപ്രതിനിധികൾ പുതിയ പ്ലാന്‍റ് സന്ദർശിക്കുന്നു.

തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലത്തിലെ ചാഴൂർ, അന്തിക്കാട്, താന്ന്യം പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദിവസങ്ങളായി തുടരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ഗീതാ ഗോപി എംഎൽഎ രംഗത്ത്. ജനങ്ങൾ കുടിവെള്ളത്തിനായി വലയുമ്പോഴും പ്രശ്നപരിഹാര ത്തിന് ആവശ്യമായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കാത്ത വാട്ടർ അഥോറിറ്റി അധികൃതരുടെ നിലപാടിൽ എംഎൽഎ അതൃപ്തി അറിയിച്ചു.

കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി ഗീതാ ഗോപിയുടെ അധ്യക്ഷതയിൽ ചാഴൂർ പഞ്ചായത്തിൽ പ്രത്യേകയോഗം ചേർന്നു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്‍റ്് ഷില്ലി ജിജിമോൻ, വൈസ് പ്രസിഡന്‍റ് ഷാജി, മറ്റ് ജനപ്രതിനിധികൾ എന്നിവർ പ്രദേശത്തെ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി എംഎൽഎയുടെ ശ്രദ്ധയിൽ പ്പെടുത്തി. തുടർന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്് ജ്യോതിലക്ഷ്മി വാസന്തൻ, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാർ, വൈസ് പ്രസിഡന്‍റുമാർ, ജനപ്രതിനിധികൾ എന്നിവർ ക്കൊപ്പം എംഎൽഎ പുതിയ വാട്ടർ പ്ലാന്‍റ്് സന്ദർശിച്ചു. സ്ഥലത്തെത്തിയ വാട്ടർ അഥോറിറ്റി എഇ, എഎക്സ് എന്നിവരോട് പ്രശ്നപരിഹാരത്തിന് അടിയന്തര നടപടികൾ സ്വീകരി ക്കാൻ എംഎൽഎ കർശന നിർദേശം നൽകി.

പുതിയ പ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ പഴയ രീതിയിൽ പമ്പിംഗ് പുനരാരംഭിച്ച് കുടിവെള്ള വിതരണം തടസമില്ലാതെ നടത്തണമെന്നാണു പ്രധാന നിർദേശം. വാട്ടർ ടാങ്കിൽ കെട്ടിക്കിടക്കുന്ന അഞ്ച് ലക്ഷം ലിറ്റർ വെള്ളം അടിയന്തരമായി ഒഴുക്കിക്കളഞ്ഞ് ടാങ്ക് ശുചീകരിക്കാനും നിർദേശം നൽകി.

ടാങ്ക് ശുചീകരണം പൂർത്തിയാക്കി രണ്ടു ദിവസത്തിനകം മുൻപത്തെ രീതിയിൽ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ജനങ്ങൾ ദിവസങ്ങളായി കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ സംവിധാനത്തിലെ വീഴ്ചകൾ അടിയന്തരമായി പരിഹരിക്കണമെന്നും അവർ വ്യക്തമാക്കി.
ശുചീകരണപ്രവർത്തനങ്ങ ൾ ആരംഭിക്കുന്നതുവരെ എംഎൽഎയും ജനപ്രതിനിധികളും സ്ഥലത്തുതന്നെ തുടരുകയും പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിക്കുകയും ചെയ്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up