x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാവി തലപ്പാവണിഞ്ഞ് നിതിൻ നബിൻ; ബിജെപിയുടെ 'ലഹരിമുക്ത പഞ്ചാബ് യാത്ര'ക്ക് പത്താൻകോട്ടിൽ തുടക്കം

ഓൺലൈൻ ഡെസ്ക്
Published: September 19, 2026 05:08 AM IST | Updated: September 19, 2026 05:08 AM IST

നിതിൻ നബീൻ

പത്താൻകോട്ട്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി സർക്കാരിനെതിരെ ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി ഭാരതീയ ജനതാ പാർട്ടി. കാവി തലപ്പാവണിഞ്ഞ് പഞ്ചാബി ഭാഷയിൽ സംസാരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പാർട്ടിയുടെ 'ലഹരിമുക്ത പഞ്ചാബ് യാത്ര'ക്ക് പത്താൻകോട്ടിൽ തുടക്കമിട്ടു.

ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സ്മാരകമായ പത്താൻകോട്ടിലെ 'ഏക്‌താ സ്ഥലിൽ' നിന്നാണ് 13 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
ലഹരിമരുന്ന് ഉപയോഗം, ഗാംഗ്സ്റ്റർ സംസ്കാരം, അതിർത്തി സുരക്ഷ എന്നീ നിർണായക വിഷയങ്ങളാണ് എഎപി സർക്കാരിനെതിരെ ബിജെപി പ്രധാന ആയുധമാക്കുന്നത്.

പഞ്ചാബിലെ യുവാക്കളെ ലഹരിമരുന്ന് മാഫിയക്ക് എറിഞ്ഞുകൊടുക്കുകയാണെന്ന് നിതിൻ നബിൻ ആരോപിച്ചു. സംസ്ഥാനത്തെ ലഹരിമാഫിയയെയും അഴിമതിയെയും വേരോടെ പിഴുതെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുന്ന 4,000 കിലോമീറ്റർ ദൈർഘ്യമുള്ള നാല് ഉപയാത്രകളാണ് ബിജെപി പ്ലാൻ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 30-ന് ജലന്ധറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന റാലിയോടെ പ്രചാരണം സമാപിക്കും.

Tags : NitinNabin BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up