പ്രതീകാത്മക ചിത്രം
കാൺപൂർ: സർക്കാർ ആശുപത്രിയിലെ ഒപിഡിയിൽ ഡോക്ടറുടെ കസേരയിലിരുന്ന് രോഗികളെ പരിശോധിക്കുകയും മരുന്നുകൾ കുറിച്ചു നൽകുകയും ചെയ്ത ഡ്രൈവറുടെ വീഡിയോ വൈറലായതോടെ സംഭവം വലിയ വിവാദമാകുന്നു. കാൺപൂരിലെ കാൻഷിറാം ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ഓഫീസറായ ഡോ. രാംകേഷ് കോടതി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് അദ്ദേഹത്തിന്റെ സ്വകാര്യ ഡ്രൈവറായ ദേവ് രോഗികളെ പരിശോധിച്ചത്. രോഗികളെ ഓരോരുത്തരായി വിളിച്ച് പരിശോധിച്ച് പ്രിസ്ക്രിപ്ഷൻ എഴുതി നൽകുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ അന്വേഷണ കമ്മീഷനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
വ്യാജമായി വൈദ്യപരിശോധന നടത്തിയ ഡ്രൈവർക്കെതിരെ ആശുപത്രി ഭരണകൂടം പൊലിസിൽ പരാതി നൽകി. മുൻപും ഇയാൾ രോഗികളെ പരിശോധിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. എൻഎംസി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് മാത്രമേ രോഗികളെ പരിശോധിക്കാനും പ്രിസ്ക്രിപ്ഷൻ എഴുതാനും അധികാരമുള്ളൂ. ഒരു സർക്കാർ ആശുപത്രിയിൽ ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Tags : Medicine Doctor Kanpur Driver Hospital Patients Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash