x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴ ജില്ല സപ്‌തതിയിലേക്ക്


Published: August 17, 2026 06:12 AM IST | Updated: August 17, 2026 06:12 AM IST

ചമ്പക്കുളം: നമ്മുടെ ആലപ്പുഴക്ക് ഇത് സപ്‌തതി വർഷം. 1957 ഓഗസ്റ്റ് 17 ന് രൂപീകൃതമായ ജില്ല ഇന്ന് 70-ാം വയസിലേക്ക് കടക്കുന്നു. വൈവിധ്യങ്ങളുടെ പറുദീസയാണ് ആലപ്പുഴ.
ആലപ്പുഴയിൽ ആറ് താലൂക്കുകളിലായി 93 വില്ലേജുകളാണുള്ളത്.  ഇരുപത്തഞ്ചു ലക്ഷത്തോളം ജനങ്ങൾ. ജനസാന്ദ്രതയിൽ മുന്നിലും ജനനനിരക്കിൽ ഏറ്റവും പിന്നിലും നില്ക്കുന്ന ജില്ല.  ബ്രിട്ടീഷ് വൈസ്രോയി കഴ്സൺ പ്രഭു കിഴക്കിന്‍റെ വെനീസ് എന്ന് പേര് നല്കിയ കേരളത്തിലെ ‍ഏറ്റവും ചെറിയ ജില്ല.

സമുദ്രനിരപ്പിനേക്കാൾ മൂന്നു മുതൽ ഒന്പത് അടിവരെ താഴ്ചയിൽ കൃഷി നടത്തുന്ന കുട്ടനാട് ഉൾപ്പെടുന്ന ജില്ല. രാജാക്കൻമാരുടെ പടയോട്ടത്തിന്‍റെ ചരിത്രങ്ങളും ക്ഷേത്ര ചരിത്രങ്ങളും കൊണ്ട് സമ്പന്നമായ നാട്.

കുത്തിയോട്ടത്തിന്‍റെ ഓണാട്ടുകര ഉൾപ്പെടുന്ന പ്രദേശം. കൊയ്ത്തുപാട്ടും ഞാറ്റടിപ്പാട്ടും ഈണമിടുന്ന നാട്. വിനോദ സഞ്ചാരികളുടെ പറുദീസയാണ് കുട്ടനാടും ആലപ്പുഴയും. കർഷക സമരങ്ങളും കർഷകപ്രസ്ഥാനങ്ങളും രൂപമെടുത്ത വിപ്ലവ സ്മരണ ഉയർത്തുന്ന പുന്നപ്രയും വയലാറും ഉൾപ്പെടുന്ന സമരഭൂമി.

16 നൂറ്റാണ്ടിലധികമായി ക്രൈസ്തവവിശ്വാസം വേരോടിയ, കുട്ടനാട്ടിലെ ഏറ്റവും പുരാതന ക്രൈസ്തവ ദേവാലയം (ചമ്പക്കുളം ) സ്ഥിതി ചെയ്യുന്ന സ്ഥലം. മതസൗഹാർദത്തിന്‍റെ മൂലക്കാഴ്ച ഒരുക്കുന്ന നാട്. പുഞ്ച നിലത്തിലും കരിനിലത്തിലും കനകം വിളയിക്കുന്ന കർഷകരുടെ നാട്. തോടുകളും നദികളും കായലുകളും നെൽവയലുകളും തെങ്ങിൽ തോപ്പുകളും നീണ്ട കടലോരവുമായി സുന്ദരിയാണ് ആലപ്പുഴ.

വാണിജ്യ പ്രമുഖനും തിരുവിതാംകൂർ കൊട്ടാരത്തിന്‍റെ അടുത്ത സുഹൃത്തുമായിരുന്ന തച്ചിൽ മാത്തുതരകൻ വ്യാപാരം നടത്തിയിരുന്നതും ഇവിടെയാണ്.  കായലിന്‍റെ ആഴങ്ങളിൽ ചിറപിടിച്ച് കായൽ നിലങ്ങൾ കുത്തിയെടുത്ത പള്ളിത്താനം ലൂക്ക, മത്തായിമാരുടെയും മുരിക്കന്‍റെയും വിയർപ്പുവീണ നാടാണ് ആലപ്പുഴ.

   ജൈനക്ഷേത്രവും ഗുജറാത്തി തെരുവും ഒരു കാലത്ത് ഇവിടെ എത്തിയിരുന്ന വടക്കേ ഇന്ത്യൻ വ്യാപാരികളുടെ ചരിത്രം പറയുന്നവയാണ്. മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളും അവിടത്തെ ചിറപ്പ് ഉത്സവവും ആലപ്പുഴയുടെ ഹൃദയത്തുടിപ്പുകളാണ്. അമ്പലപ്പുഴക്ഷേത്രവും കരുമാടികുട്ടനും എടത്വ പള്ളിയും കായംകുളം കൊട്ടാരവും ചരിത്രം തീർത്ത ആലപ്പുഴ.

പ്രാചീനകാലം മുതൽ ആലപ്പുഴയ്ക്ക് ഗ്രീസ്, റോം തുടങ്ങിയ പ്രദേശങ്ങളുമായി വ്യാപാര ബന്ധം നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. കടലിന്‍റെയും അതിലേക്ക് ഒഴുകിയെത്തുന്ന പരസ്പരബന്ധായ നദികളുടെയും കനാലുകളുടെയുംനാട്. 20-ാം നൂറ്റാണ്ടിൽ കൊച്ചി തുറമുഖം രൂപപ്പെടുന്നത് വരെ അറബിക്കടലിന്‍റെ തീരത്തെ പ്രധാന തുറമുഖമായിരുന്നു  ആലപ്പുഴ.

കിഴക്കിന്‍റെ വെനീസ് എന്ന് വിളിക്കപ്പെടാൻ ഏറ്റവും യോഗ്യമായ നഗരം ആലപ്പുഴ തന്നെയെന്ന് ഈ നഗരത്തിലെ തോടുകളും പാലങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കടലിന്‍റെയും കായലിന്‍റെയും സൗന്ദര്യത്തോടൊപ്പം വാടകനാൽ, കൊമേഴ്സ്യൽ കനാൽ, ചേർത്തല കനാൽ, എസി കനാൽ തുടങ്ങി നിരവധി കനാലുകളുടെ നാട്. 

കല്ലുപാലം, ഇരുമ്പ് പാലം, കണ്ണൻ വർക്കിപാലം, ശവക്കോട്ട പാലം, കറുത്ത കാളി പാലം, തുണി പൊക്കി പാലം, മുപ്പാലം, ചുങ്കപ്പാലം തുടങ്ങിയ പാലങ്ങൾ ഈ നഗരത്തിന് മാറ്റ് കൂട്ടുമ്പോൾ പാല ങ്ങൾ കൊണ്ട് ബന്ധിതമായ കായലുകളും പുഴകളും ആലപ്പുഴ ജില്ലയെ പരസ്പരം ബന്ധിപ്പിക്കുന്നു. മുൻപ് നാട്ടിലെ പാലങ്ങളെല്ലാം തടികൊണ്ട് നിർമിച്ചവയായിരുന്നു. എന്നാൽ, കാലക്രമേണ നൂതന സാങ്കേതിക വിദ്യയിലായി നിർമാണം.

K-Rail Survey

Tags : nattu vishesham Alappuzha District Week

Recent News

Corehub Up