x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബജറ്റ് നേട്ടം : കോതമംഗലത്തിന് 572 കോടി


Published: June 20, 2026 04:30 AM IST | Updated: June 20, 2026 04:30 AM IST

നിർദ്ധിഷ്ഠ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം പ്രാരംഭഘട്ടത്തിൽ മുടങ്ങിക്കിടക്കുന്ന സ്ഥലം.

കോതമംഗലം: സംസ്ഥാന ബജറ്റിൽ കോതമംഗലം നിയോജക മണ്ഡലത്തിന് വൻ നേട്ടം. നിർമാണം മുടങ്ങിക്കിടന്ന ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിയുടെ പ്രഖ്യാപനം ഉൾപ്പെടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 572 കോടി രൂപ ബജറ്റിൽ കോതമംഗലത്തിനായി വകകൊള്ളിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു.

ഏകദേശം 300 കോടി രൂപ ചെലവിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾക്കായി 21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ കായിക മേഖലയ്ക്ക് പുതിയ ഊർജം പകരുന്നതിനൊപ്പം കോതമംഗലത്തെ ദേശീയ-അന്തർദേശീയ കായിക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കാൻ കഴിയുന്ന പദ്ധതിയായാണ് ഇത്.

എംഎ കോളജ് - തങ്കളം റോഡ്- ഒരുകോടി, അടിവാട്ട് പാലം പുനർനിർമാണം- ഒരു കോടി, കവളങ്ങാട് പരീക്കണ്ണി റോഡ് - ഒരു കോടി, വാരപ്പെട്ടി എട്ടാം മൈൽ കണിയാംകുടി കടവ് റിവർ റോഡ് - ഒരു കോടി, കുട്ടമ്പുഴ ബംഗ്ലാവ് കടവ് പുതിയപാലം - ഒരു കോടി, എസ്എൻഡിപി കവല കുഞ്ഞി തൊമ്മൻ റോഡ് നെല്ലിമറ്റം (ഉപ്പുകുളം റോഡ് ) - ഒരു കോടി, ബ്ലാവന കല്ലേലിമേട് പാലം - ഒരു കോടി, വായനശാലപ്പടി- വലിയ പാറ കാട്ടാട്ടുകുളം നെല്ലിമറ്റം റോഡ് - ഒരുകോടി, നെല്ലിമറ്റം ഉപ്പുംകുളം റോഡ്- 60 ലക്ഷം, ചെറുവട്ടൂർ അടിവാട്ട് പാലം - 60 ലക്ഷം,

കോതമംഗലം പെരുമ്പൻകുത്ത് റോഡ് ( കുട്ടമ്പുഴ മുതൽ പൂയംകുട്ടി വരെ) - ഒരു കോടി, കോതമംഗലം ന്യൂ ബൈപ്പാസ് (തങ്കളം മുതൽ മലയിൻകീഴ്) - ഒരു കോടി, നെല്ലിക്കുഴി കിംസ് റോഡ് രണ്ടാംഘട്ടം - ഒരു കോടി, തൃക്കാരിയൂർ ഗവ. എൽ പി സ്കൂൾ രണ്ടാംഘട്ടം- 20 ലക്ഷം, നേര്യമംഗലം ഫയർ സ്റ്റേഷൻ - ഒരു കോടി, കുട്ടമ്പുഴ എക്സൈസ് റെയിഞ്ച് ഓഫീസ് - ഒരു കോടി, കോതമംഗലം തൃപ്പൂണിത്തുറ റോഡ് പുനരുദ്ധാരണം ഒരു കോടി, നെല്ലിക്കുഴി കിംസ് റോഡ് രണ്ടാംഘട്ടം - ഒരുകോടി

ഇഞ്ചത്തൊട്ടി പാലം, പുലിമല പാലം- 40 ലക്ഷം, തങ്കളം -കാക്കനാട് റോഡ്, നേര്യമംഗലം- ഇഞ്ചത്തൊട്ടി റോഡ്, ഇലവുംപറമ്പ് -നാടുകാണി റോഡ്- ഒരുകോടികുട്ടമ്പുഴ- പിണർകുടി - ആനന്ദംകുടി റോഡ് - ഒരു കോടി എന്നീ വികസന പദ്ധതികൾക്കാണ് ബജറ്റിൽ ധനാനുമതി ലഭിച്ചിരിക്കുന്നത്.

മൂവാറ്റുപുഴയ്ക്ക് 14.70 കോടി

മൂവാറ്റുപുഴ: യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ മൂവാറ്റുപുഴയ്ക്ക് മികച്ച നേട്ടം ലഭിച്ചതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അനുമതിക്കായി ബജറ്റിലേക്ക് എംഎല്‍എ സമര്‍പ്പിച്ച 30 പദ്ധതികളും ഇടം പിടിച്ചു. ഇതില്‍ ആറ് പദ്ധതികള്‍ക്ക് 14.70 കോടി അനുവദിച്ചതായി എംഎല്‍എ അറിയിച്ചു.

റോഡ് പദ്ധതികള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയത്. മണ്ഡലത്തിലെ റോഡുകള്‍ക്ക് പ്രത്യേക പദ്ധതി തയാറാക്കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബജറ്റിന് മുന്നോടിയായി സര്‍ക്കാരിന് നല്‍കിയിരുന്നു. അമ്പലംപടി - വീട്ടൂര്‍ റോഡ് ബിഎംബിസി നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് 3.50 കോടി രൂപ അനുവദിച്ചു. വാഴക്കുളം പൈനാപ്പിള്‍ സിറ്റി മാര്‍ക്കറ്റ് വികസനത്തിന് ഒരു കോടിയും മൂവാറ്റുപുഴക്കായി ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയുടെ കായിക രംഗത്തെ സമഗ്രമായ വളര്‍ച്ചക്ക് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നിര്‍മിക്കും. ഇതിനായി 50 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. വഴക്കാലക്കണ്ടം മരുതൂര്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 70 ലക്ഷം രൂപയുടെ പദ്ധതിക്കും ബജറ്റ് അംഗീകരം നല്‍കി.

വാളിയപ്പാടം മാറാടി റോഡും ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മിക്കും. ഇതിനായി അഞ്ച് കോടി ബജറ്റില്‍ അനുവദിച്ചു. മൂവാറ്റുപുഴ മാറാടി റോഡ് പുനരുദ്ധാരണത്തിന് നാല് കോടിയുടെ പദ്ധതിക്കും അനുമതി ലഭ്യമായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് അഞ്ച് കോടി മാത്രമാണ് ഓരോ വര്‍ഷവും ബജറ്റില്‍ അനുവദിച്ചിരുന്നതെന്ന് എംഎല്‍എ പറഞ്ഞു.

എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മുവാറ്റുപുഴ മണ്ഡലത്തിനോടുള്ള സമീപനം മാറിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വ്യക്തമാക്കി. ബജറ്റില്‍ ഇടം പിടിച്ച മറ്റു പദ്ധതികള്‍ കൂടി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമം തുടരുമെന്നും എംഎല്‍എ അറിയിച്ചു.

പിറവത്തിന് 20.5 കോടി

പിറവം: പിറവം നിയോജക മണ്ഡലത്തില്‍ മരാമത്ത് ജോലികള്‍ക്കായി 20.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 2026-27 ലെ പുതുക്കിയ സംസ്ഥാന ബജറ്റില്‍ മുല്ലൂര്‍പടി-കളമ്പൂര്‍ റോഡ് വികസനത്തിനായി 7.5 കോടിയും രാമമംഗലം ഗവ. സ്‌കൂളിനു മുന്‍വശം റോഡ് വീതികൂട്ടി നവീകരിക്കുന്നതിനായി ആറു കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മംഗലത്തുപടി- മാമലശേരി റോഡിനു നാലുകോടി രൂപയും അഞ്ചല്‍പ്പെട്ടി- മാമലശേരി റോഡിനു മൂന്നു കോടിയും കൊള്ളിക്കല്‍- കൊച്ചുപള്ളി റോഡിനു രണ്ടുകോടി രൂപയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

മുള്ളൂര്‍പടി - കളമ്പൂര്‍ റോഡിനു 8.8 കിലോമീറ്ററാണു ദൂരം. 2.5 കോടി രൂപ മാത്രമാണു കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍, റോഡ് പൂര്‍ണമായും പുനഃനിര്‍മിക്കാന്‍ ഈ തുക അപര്യാപ്തമായതിനാല്‍, മന്ത്രി പ്രത്യേക വിഷയമായെടുത്ത് നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയാണു അഞ്ചുകോടി രൂപയും കൂടി ബജറ്റില്‍ അനുവദിച്ചത്. ഇതിനാൽ പൂര്‍ണമായും റോഡ് നവീകരിക്കാന്‍ സാധിക്കും.

മൂവാറ്റുപുഴയാറിനു കുറുകെയുള്ള പിറവം എക്‌സൈസ് കടവ് പാലം നിര്‍മാണത്തിനായി 75 കോടി രൂപയുടെ പ്രത്യേക അനുമതി ഈ സാമ്പത്തിക വര്‍ഷംതന്നെ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. കൂത്താട്ടുകുളം റിംഗ് റോഡ് നിര്‍മാണത്തിനായി ഏഴുകോടിയും കൂത്താട്ടുകുളം മംഗലത്തുതാഴം എല്‍പി സ്‌കൂള്‍ കെട്ടിടത്തിനായി രണ്ടുകോടിയും തുടര്‍നടപടികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up