x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെട്ടിടം റെഡി; പക്ഷേ കിടത്തി ചികിത്സയില്ല


Published: July 4, 2026 01:33 AM IST | Updated: July 4, 2026 01:33 AM IST

മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം

മരങ്ങാട്ടുപിള്ളി: ആറ് വര്‍ഷം മുമ്പ് അഞ്ചു കോടി രൂപ മുടക്കി രണ്ടുനില കെട്ടിടം നിര്‍മിച്ച് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ മരങ്ങാട്ടുപിള്ളി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ കിടത്തി ചികിത്സ പുനരാരംഭിച്ചിട്ടില്ല.

പഴയ ആശുപത്രിയില്‍ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കിടത്തി ചികിത്സ ഉണ്ടായിരുന്നു. പുതിയ കെട്ടിടം നിര്‍മിച്ച ശേഷം ഡോക്ടറുടെ സേവനം രാവിലെ മുതല്‍ വൈകുന്നേരം വരെ മാത്രമാണ് ലഭിക്കുന്നത്. നിരീക്ഷണത്തിലുള്ള രോഗികള്‍ക്കായി പരിമിതമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഉച്ചവരെ രണ്ടു ഡോക്ടര്‍മാരുടെയും ഉച്ചകഴിഞ്ഞ് ഒരു ഡോക്ടറുടെയും സേവനം ലഭ്യമാണ്. കിടത്തി ചികിത്സ ഇല്ലാത്തതിനാല്‍ വൈകുന്നേരം ആശുപത്രി അടച്ചിടും.
കിടത്തി ചികിത്സയ്ക്കു രണ്ടാം നിലയില്‍ സൗകര്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷേ ലിഫ്റ്റ്, റാംപ് എന്നിവ ഇല്ല. നഴ്‌സുമാരുടെ എണ്ണം കുറവെന്നും പരാതിയുണ്ട്. പുതിയ മന്ദിരം 2020 ലാണ് നാടിനു സമര്‍പ്പിച്ചത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തു.

പുതിയ മന്ദിരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷം ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ തുടര്‍നടപടി വൈകുകയാണ്.

Tags : Nattuvishesham District news

Recent News

Corehub Up