x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃശൂർ റെയിൽവേ സ്റ്റേഷൻ മന്ദിരം നിർമാണം തുടങ്ങുന്നു


Published: July 4, 2026 02:47 AM IST | Updated: July 4, 2026 02:47 AM IST

ദിവാൻജിമൂലയ്ക്കു സമീപം ഭവനസമുച്ചയത്തിനായുള്ള ഒരുക്കങ്ങൾ.

തൃശൂർ: വിമാനത്താവള മാതൃകയിൽ പുതുക്കിപ്പണിയുന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ പുതിയ മന്ദിരത്തിനായി സൈറ്റ് സർവേയും മണ്ണുപരിശോധനയും കെട്ടിടങ്ങളുടെ രൂപകല്പനയും പൂർത്തിയാക്കി, പ്രവൃത്തി അടുത്തഘട്ടത്തിലേക്ക്. സ്റ്റേഷന്‍റെ കിഴക്കുഭാഗത്തെ മുഖപ്പും അനുബന്ധ മന്ദിരങ്ങളും ഈ മാസം മൂന്നാംവാരത്തോടെ പൊളിച്ചുതുടങ്ങും. റെയിൽവേ നിർമാണവിഭാഗവും തൃശൂരിലെ ഉദ്യോഗസ്ഥരും കരാർ കന്പനി പ്രതിനിധികളുംചേർന്നു കഴിഞ്ഞദിവസം നടത്തിയ സ്ഥലപരിശോധനയ്ക്കും ചർച്ചകൾക്കും ശേഷമാണു പൊളിക്കൽ ആരംഭിക്കാൻ തീരുമാനമായത്.

പ്രധാന മന്ദിരത്തിൽ സ്റ്റേഷൻ മാനേജരുടെ മുറിയും അനുബന്ധമായുള്ള വിഐപി മുറിയും മുതൽ തെക്കുഭാഗത്തുള്ള യാത്രികരുടെ വിശ്രമകേന്ദ്രം അടക്കമുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ പൊളിക്കുക. പൊളിക്കൽ തുടങ്ങാനായി ദിവസങ്ങൾക്കുമുന്പേ ടിക്കറ്റ് കൗണ്ടറുകൾ പഴയ റിസർവേഷൻ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. യാത്രികരുടെ സുരക്ഷ മുൻനിർത്തി സ്റ്റേഷൻ വഴിയുള്ള വാഹനഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പ്ലാറ്റ്ഫോമിൽ ബാരിക്കേഡുകളും ഉയർത്തും.

ക്രമീകരണങ്ങളുടെ ഭാഗമായി പ്രധാന പ്രവേശനകവാടവും അറിയിപ്പുകേന്ദ്രവും ഇപ്പോൾ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന പഴയ റിസർവേഷൻ കേന്ദ്രത്തിന് എതിർവശത്തെ പാർസൽ ഓഫീസിനു തെക്കുവശത്തായി തയാറാക്കുന്ന ജോലികൾ നടക്കുകയാണ്. യാത്രികർക്കുള്ള വിശ്രമകേന്ദ്രം പഴയ സസ്യഭോജനശാല പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കു മാറ്റും. തെക്കുനിന്നു വരുന്നവർക്ക് ഒന്നാം പ്ലാറ്റ്ഫോമിന്‍റെ തെക്കേയറ്റത്തുള്ള നടപ്പാലത്തിനു സമീപത്തെ കവാടത്തിനരികിൽ എടിവിഎം ടിക്കറ്റ് വിതരണയന്ത്രങ്ങൾ സജ്ജമാക്കും. അവർക്ക് ആ കവാടത്തിലൂടെ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാനാകും.

ഈ രണ്ടാം കവാടത്തിൽനിന്ന് ആർഎംഎസ് ഓഫീസിനു സമീപത്തുകൂടി മുഖ്യകവാടത്തിലേക്കു വരുന്ന റോഡ്, സുരക്ഷയുടെ ഭാഗമായി അടയ്ക്കും. ദിവാൻജിമൂലയിൽനിന്നുള്ള വാഹനങ്ങൾക്കു കൊടിമരംവരെ മാത്രമേ പ്രവേശനം അനുവദിക്കൂ. കൊടിമരത്തിനു തെക്ക് ഓട്ടോ, ടാക്സി പാർക്കിംഗ് ഒരുക്കും.

നിലവിൽ ഒന്നാം പ്ലാറ്റ്ഫോമിന്‍റെ തെക്കുഭാഗത്ത് സ്റ്റേഷൻ മാസ്റ്ററുടെയും സിഗ്നലിംഗ് കെട്ടിടത്തിന്‍റെയും പൈലിംഗ് ജോലികൾ അന്തിമഘട്ടത്തിലാണ്. ദിവാൻജിമൂലയ്ക്കു സമീപം നിർമിക്കുന്ന 12 നില ഭവനസമുച്ചയത്തിന്‍റെ പൈൽ ടെസ്റ്റിംഗ് നടക്കുകയാണ്. ഗുഡ്സ് ഷെഡിനു സമീപത്തായി പ്രോജക്ട് മാനേജ്മെന്‍റ് സർവീസ് വിഭാഗത്തിനുള്ള കെട്ടിടം പൂർത്തിയായി. അവിടെ റെയിൽവേ ഓഫീസ്, ഗുഡ്സ് വിഭാഗം ഓഫീസ് എന്നിവയുടെ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ടുണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up