x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തില്‍


Published: November 13, 2025 05:05 AM IST | Updated: November 13, 2025 05:34 AM IST

കടുത്തുരുത്തി: നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തില്‍. ഇന്നും നാളെയുമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. മുന്‍കാലങ്ങളില്‍നിന്നു വിത്യസ്തമായി സീറ്റുധാരണയിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലും മുന്നേറാന്‍ യുഡിഎഫിനായിട്ടുണ്ട്. പല പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. എല്‍ഡിഎഫില്‍ സിപിഎം, കേരളകോണ്‍ഗ്രസ്-എം, സിപിഐ കക്ഷികള്‍ തമ്മില്‍ പല പഞ്ചായത്തുകളിലും ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപനം നടത്താന്‍ ഇനിയും ആയിട്ടില്ല. ബിജെപിയും പല പഞ്ചായത്തുകളിലും സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തി പ്രചാരണം ആരംഭിച്ചു.


കടുത്തുരുത്തി


ഒരു സീറ്റ് വര്‍ധിച്ച കടുത്തുരുത്തിയില്‍ ഇക്കുറി 20 വാര്‍ഡുകളുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് 13ലും കേരള കോണ്‍ഗ്രസ് ഏഴിടത്തും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസ് 13 വാര്‍ഡിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. കേരളകോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് മണ്ഡലം നേതൃത്വം അറിയിച്ചിരിക്കുന്നത്.


എല്‍ഡിഎഫില്‍ സിപിഎം ഒമ്പതിലും കേരളകോണ്‍ഗ്രസ്-എം എട്ടു സീറ്റിലും സിപിഐ മൂന്നിടത്തും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കേരളകോണ്‍ഗ്രസ്-എമ്മിലെ ഒരു നേതാവ് സീറ്റിനായി കേരളകോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നതായും ശ്രുതിയുണ്ട്. ബിജെപി 20 വാര്‍ഡുകളിലും മത്സരിക്കും.

ഞീഴൂര്‍


15 വാര്‍ഡുകളാണ് ഞീഴൂര്‍ പഞ്ചായത്തിലുള്ളത്. ഇടത്, വലത് മുന്നണികളില്‍ സീറ്റ് സംബന്ധിച്ച ധാരണകളായിട്ടുണ്ടെങ്കിലും പ്രഖ്യാപനം നടത്തിയിട്ടില്ല. യുഡിഎഫില്‍ കോണ്‍ഗ്രസ് 11ഉം കേരളകോണ്‍ഗ്രസ് നാലിടത്തും മത്സരിക്കാനാണ് ധാരണ. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഒരു സീറ്റില്‍ പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നു കേരളകോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫില്‍ സിപിഎം ഏഴ് കേരളകോണ്‍ഗ്രസ്-എം ആറ് സിപിഐ രണ്ട് എന്നിങ്ങനെയാണ് ധാരണ.


സ്ഥാനാര്‍ഥി പ്രഖ്യാപനം ഇരു മുന്നണികളും ഇന്നു നടത്തുമെന്നാണ് കരുതുന്നത്. ബിജെപി പല വാര്‍ഡിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബിഡിജെഎസുമായി ധാരണയിലെത്തിയില്ലെങ്കില്‍ 15 വാര്‍ഡിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തും.


മാഞ്ഞൂര്‍


മേഖലയില്‍ സീറ്റുധാരണ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഏറ്റവും ആദ്യം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത് മാഞ്ഞൂരിലെ യുഡിഎഫാണ്. ദിവസങ്ങള്‍ക്കു മുമ്പേ ഇവിടെ കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് സീറ്റുധാരണ പൂര്‍ത്തിയായി. 19 വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് 15 ഇടത്തും കേരളകോണ്‍ഗ്രസ് നാലിടത്തുമാണ് മത്സരിക്കുന്നത്.


എല്‍ഡിഎഫില്‍ കേരളകോണ്‍ഗ്രസ്-എം പത്തിലും സിപിഎം എട്ടിടത്തും സിപിഐ ഒരിടത്തുമാണ് മത്സരിക്കുക. ബിജെപി 19 വാര്‍ഡിലും മത്സരിക്കും.


മുളക്കുളം


15 വാര്‍ഡുകളുള്ള മുളക്കുളത്ത് യുഡിഎഫില്‍ കോണ്‍ഗ്രസ് 13 സീറ്റിലും കേരളകോണ്‍ഗ്രസ് നാലിടത്തും കേരളകോണ്‍ഗ്രസ് ജേക്കബിന് ഒന്നും എന്നിങ്ങനെയാണ് ധാരണയായിട്ടുള്ളത്. 16-ാം വാര്‍ഡുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ യുഡിഎഫിലുണ്ടായിരുന്നു. ഇതു പരിഹരിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


എല്‍ഡിഎഫില്‍ സിപിഎം ഒമ്പതിടത്തും കേരളകോണ്‍ഗ്രസ്-എം ആറിടത്തും സിപിഐ മൂന്നിടത്തും മത്സരിക്കാനാണ് ധാരണയായിട്ടുള്ളതെന്നറിയുന്നു. എല്‍ഡിഎഫില്‍ 14-ാം വാര്‍ഡ് സംബന്ധിച്ചു സിപിഎം-കേരളകോണ്‍ഗ്രസ്-എം തര്‍ക്കമുണ്ട്.എന്‍ഡിഎയില്‍ ബിജെപി 16 സീറ്റിലും ബിഡിജെഎസ് രണ്ടിടത്തും മത്സരിക്കും.


കല്ലറ


14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫ് മുന്നണിയില്‍ കോണ്‍ഗ്രസ് പത്തിടത്തും കേരളകോണ്‍ഗ്രസ് നാലിടത്തുമെന്നാണ് ധാരണയായിരിക്കുന്നത്.
എല്‍ഡിഎഫില്‍ സിപിഎം ആറിടത്തും സിപിഐ നാലിടത്തും കേരളകോണ്‍ഗ്രസ്-എം മൂന്നിടത്തും മത്സരിക്കാനാണ് ഏകദേശ ധാരണയിലെത്തിയിരിക്കുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രനെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്.
എന്‍ഡിഎയില്‍ ബിജെപി ഒമ്പത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഡിജെഎസുമായി ധാരണയിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ എല്ലാ വാര്‍ഡിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം.

 

 

Tags : local nattuvishesham Candidate decision

Recent News

Corehub Up