കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം കള്ളുഷാപ്പിന് മുന്നിൽവച്ച് യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപ്രതികളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
പാപ്പിനിവട്ടം തൃപ്പേക്കുളം സ്വദേശി പാലപറമ്പിൽ വീട്ടിൽ അമൽ(30), പീച്ചി കണ്ണാറ മാടൻചിറ സ്വദേശി തോട്ടുങ്ങൾ വീട്ടിൽ രജീഷ്(43) എന്നിവരാണ് അറസ്റ്റിലായത്. പെരിഞ്ഞനം പൊൻമാണിക്കുടം സ്വദേശി പറത്തറയിൽ വീട്ടിൽ മുസ്തഫ(36)യെയാണ് പ്രതികൾ ആക്രമിച്ചത്. ഒൻപതിന് വൈകീട്ട് 6.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കള്ളുഷാപ്പിലിരുന്ന് പ്രതികൾ ബഹളംവച്ചത് നിർത്താൻ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആക്രമണത്തിൽ മുസ്തഫയുടെ മൂക്കിന്റെ എല്ല് പൊട്ടി. കയ്പമംഗലം സ്റ്റേഷൻ എസ്എച്ച്ഒ കെ.ടി. ബിജിത്ത്, എസ്ഐ രഞ്ജിത്ത്, എഎസ്ഐ രാജേഷ്, ഗ്രേഡ് സീനിയർ സിപിഒ സുനിൽകുമാർ, സിപിഒ വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് .