x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറഞ്ഞ വിലയ്ക്ക് ക്രിപ്‌റ്റോ കറന്‍സി: 16 ലക്ഷം തട്ടിയെന്ന പരാതിയില്‍ കേസെടുത്തു


Published: July 20, 2026 03:49 AM IST | Updated: July 20, 2026 03:49 AM IST

കൊച്ചി: കുറഞ്ഞ വിലയ്ക്ക് ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 16 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശി കൈലാസ്, എറണാകുളം സ്വദേശികളായ വിഷ്ണു, ജെറീഷ് എന്നിവര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനയ്ക്കും ചതിക്കും കേസെടുത്തത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷമാല്‍ ഷാജഹാന്‍റെ പരാതിയിലാണ് നടപടി.

കൈലാസും വിഷ്ണുവും ജെറീഷും ചേര്‍ന്ന് ഉണ്ടാക്കിയ തട്ടിപ്പ് കമ്പനിയുടെ രേഖകള്‍ കാണിച്ച് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. യുഎസ്ഡിടി എന്ന ക്രിപ്‌റ്റോ കറന്‍സി കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കഴിഞ്ഞ 14 മുതല്‍ 16 വരെയുള്ള തീയതികളിലായി മൊത്തം 16,54,000 രൂപയാണ് പ്രതികള്‍ വാങ്ങിയത്.

ക്രിപ്‌റ്റോ കറന്‍സി ലഭിക്കാത്തതിനെ തുടര്‍ന്ന് കോട്ടയം സ്വദേശി പ്രതികളുമായി ബന്ധപ്പെട്ടു. പ്രതികള്‍ കടന്നുകളഞ്ഞെന്ന് മനസിലായതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

Tags : Case registered complaint 16 lakh fraud

Recent News

Corehub Up