x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് വാഹനത്തില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു

വെബ് ഡെസ്ക്
Published: July 20, 2026 11:17 PM IST | Updated: July 20, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

തൊടുപുഴ: കരിമണ്ണൂര്‍ എസ്‌ഐയുടെ ഔദ്യോഗിക വാഹനത്തില്‍നിന്ന് മദ്യക്കുപ്പിയും പുകയില ഉത്പന്നവും ചീട്ടും പിടിച്ചെടുത്തു. തൊടുപുഴ മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കരിമണ്ണൂര്‍ എസ്‌ഐ എന്‍.എസ്. റോയിയും സ്റ്റേഷനിലെ സിപിഒ ജിജോ ആന്‍റണിയും സഞ്ചരിച്ചിരുന്ന പോലീസ് വാഹനത്തില്‍നിന്നാണ് മദ്യക്കുപ്പിയും പുകയില ഉത്പന്നവും ചീട്ടും പിടിച്ചെടുത്തത്.

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഇവിടെ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. മത്സരം കഴിഞ്ഞപ്പോള്‍ പ്രദര്‍ശന പരിപാടി അവസാനിപ്പിക്കണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടെന്നും കപ്പുയര്‍ത്തിയ ശേഷം നിര്‍ത്താമെന്ന് മറുപടി നല്‍കിയതായും സംഘാടകര്‍ പറഞ്ഞു. എന്നാല്‍ ഉടന്‍ നിര്‍ത്തണമെന്നായിരുന്നു എസ്‌ഐയുടെ നിലപാട്. ഇതിനിടിയിലാണ് എസ്‌ഐയും വാഹനമോടിച്ചിരുന്ന സിപിഒയും മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഇതോടെ ഇവരെ തടഞ്ഞുവച്ച് തൊടുപുഴ സിഐ സിജോ വര്‍ഗീസിനെ വിവരമറിയിച്ചു. അദ്ദേഹമെത്തി വാഹനം പരിശോധിച്ച് മദ്യക്കുപ്പി കണ്ടെടുത്തു. സ്ഥലത്തുവച്ചുതന്നെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഇരുവരും മദ്യപിച്ചതായി കണ്ടെത്തിയില്ല.

തുടര്‍ന്ന് എസ്‌ഐയെയും സിപിഒയെയും തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി രക്തസാമ്പിളും ശേഖരിച്ചു. ഇവര്‍ മടങ്ങാനൊരുങ്ങുമ്പോഴാണ് ജീപ്പിന്‍റെ സീറ്റിനു പിന്നില്‍ ലഹരി വസ്തുക്കളുണ്ടെന്ന് നാട്ടുകാര്‍ സംശയം പറഞ്ഞത്.

പരിശോധിക്കുന്നതിനിടയില്‍ എസ്‌ഐതന്നെ ഒരു പായ്ക്കറ്റ് നിലത്തേക്ക് ഇട്ടു. ഇത് പുകയില ഉത്പന്നമായിരുന്നു. പിന്നീടാണ് ചീട്ടും കണ്ടെത്തിയത്.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇരുവരും മദ്യപിച്ചതായി സൂചനയില്ലെന്നാണ് പോലീസ് പറയുന്നത്. രക്തസാമ്പിള്‍ കാക്കനാട് റീജണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു.
നിലവില്‍ രണ്ടുപേര്‍ക്കുമെതിരേ കേസെടുത്തിട്ടില്ലെന്ന് സിഐ സിജോ വര്‍ഗീസ് പറഞ്ഞു.

ജീപ്പില്‍നിന്ന് കണ്ടെത്തിയ കുപ്പിയില്‍ മദ്യമില്ലായിരുന്നെന്നും കുപ്പി എങ്ങനെ ജീപ്പില്‍വന്നെന്ന് അറിയില്ലെന്നുമാണ് എസ്‌ഐ പറഞ്ഞത്. കണ്ടെത്തിയതു നിരോധിത പുകയിലയല്ലെന്നും വില്‍ക്കാവുന്നതാണെന്നും ചീട്ട് പഴയതാണെന്നും സിഐ പറഞ്ഞു.

സംഭവം സംബന്ധിച്ച് തൊടുപുഴ ഡിവൈഎസ്പിക്ക് സിഐ റിപ്പോര്‍ട്ട് നല്‍കി. ഇത് എസ്പിക്ക് കൈമാറിയിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണമടക്കമുള്ള കാര്യങ്ങളില്‍ രക്തപരിശോധനാഫലം വന്നശേഷം തീരുമാനമെടുക്കുമെന്നും ഡിവൈഎസ്പി പി.എം. ബൈജു പറഞ്ഞു.

Tags : alcohol Nattuvishesham DistrictNews

Recent News

Corehub Up